തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്കുകയാണ്. ആ മകുടത്തിന് മുഖാമുഖമായാണ് ഉദയസൂര്യൻ ഡൽഹിക്ക് മീതെ ഉയർന്നു പൊങ്ങുന്നതും.
വെയിലാറിയ സന്ധ്യകളിൽ വിജയ് ചൗക്കിൽനിന്നുനോക്കുന്പോൾ റെയ്സിന കുന്നിനുമീതെ അസ്തമന സൂര്യൻ ചുവന്നു ചാഞ്ഞിറങ്ങി പോകുന്നത് രാഷ്ട്രപതി ഭവന്റെ മകുടത്തിനുള്ളിലേക്കാണെന്ന് തോന്നിപ്പോകും.
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്കുകയാണ്. ആ മകുടത്തിന് മുഖാമുഖമായാണ് ഉദയസൂര്യൻ ഡൽഹിക്ക് മീതെ ഉയർന്നു പൊങ്ങുന്നതും.
ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഭവനസമുച്ചയമാണ് രാഷ്ട്രപതി ഭവൻ. റോമിലെ ക്വിരിനൽ പാലസിനാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി, ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ താമസം ആരംഭിക്കുന്പോൾ ഈ പ്രൗഢഗംഭീര വസതിയുടെ വിശേഷങ്ങളിലൂടെ ഒന്നു കടന്നു പോകാം.
പതിനേഴ് വർഷങ്ങങ്ങൾ കൊണ്ട് 29,000 പേരുടെ കഠിനാധ്വാന ഫലമായാണ് രാഷ്ട്രപതിഭവൻ എന്ന വിശാലവിസ്മയത്തിന്റെ പണി പൂർത്തിയായത്. 1912ൽ ആരംഭിച്ച നിർമാണം1929ലാണ് പൂർത്തിയായത്. തലസ്ഥാന നഗരത്തിന്റെ ശിൽപിയായ എഡ്വിൻ ലാൻഡ്സീർ ല്യൂട്ടൻ തന്നെയാണ് രാഷ്ട്രപതിഭവന്റെയും രൂപകൽപന നിർവഹിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നു.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള രാഷ്ട്രപതിഭവനിൽ 340 മുറികളും 37 ഓഡിറ്റോറിയങ്ങളും 74 വരാന്തകളും 18 സ്റ്റെയർ കെയ്സുകളുമുണ്ട്. കളിസ്ഥലം, ബാൻക്വറ്റ് ഹാൾ, ദർബാർ ഹാൾ, അശോകാ ഹാൾ, ക്ലോക്ക് ടവറുകൾ, ഉദ്യാനങ്ങൾ എന്നിവയും കാണേണ്ട വിസ്മയങ്ങൾ തന്നെ.
രാഷ്ട്രപതിഭവനുള്ളിൽ 12 വലിയ തൂണുകളുണ്ട്. ഹിന്ദു, ബുദ്ധ, ജൈന ശിൽപകലയുടെ മാതൃകയിലാണ് ഇവയിലെ കൊത്തു പണികളേറെയും. പ്രധാനമായും കർണാടകയിലെ മുദാബരി ജൈനക്ഷേത്രത്തിലെ ശിൽപ മാതൃകയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഇതിന്റെ മുൻവശത്തുള്ള ജയ്പൂർ കോളത്തിൽ വിടർന്ന വെങ്കലത്തിന്റെ താമരയിൽ ഉറച്ചു നിൽക്കുന്ന ഒരു സ്ഫടികനക്ഷത്രവുമുണ്ട്. താമരയെയും നക്ഷത്രത്തേയും ബന്ധിപ്പിച്ചു നിർത്തിരിക്കുന്ന ഉരുക്ക് ട്യൂബിന് മാത്രം അഞ്ചു ടണ് ഭാരമാണുള്ളത്.
സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയീസ് ഹൗസ് എന്നൊരു പേരുകൂടി രാഷ്ട്രപതി ഭവന് ഉണ്ടായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ പേര് ഗവണ്മെന്റ് ഹൗസ് എന്നാക്കി മാറ്റി.
ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്ര പ്രസാദ് 1950ൽ അധികാരമേറ്റ ശേഷമാണ് ഇതിന്റെ പേര് രാഷ്ട്രപതി ഭവൻ എന്നാക്കി മാറ്റിയത്. ഇർവിൻ പ്രഭുവാണ് രാഷ്ട്രപതി ഭവനിലെ ആദ്യ താമസക്കാരൻ. രണ്ട് വ്യത്യസ്ത നിറത്തിലുള്ള പാറക്കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടം മുഗൾ, ക്ലാസിക്കൽ യൂറോപ്യൻ വാസ്തുവിദ്യയുടെ സമന്വയമാണ്.
രാഷ്ട്രപതിഭവന്റെ മേൽമകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിർമിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് 1947ൽ ജവഹർലാൽ നെഹ്റു ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി 1948 ജൂണ് 21 ന് സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെവച്ചാണ്.
രാഷ്ട്രപതി ഭവന്റെ അകത്തെ ഏറ്റവും സുന്ദര വിസ്മയമാണ് മുഗൾ ഗാർഡൻ. എല്ലാ വർഷവും ഫെബ്രുവരിയിൽ ഇവിടുത്തെ വസന്ത വിസ്മയം സന്ദർശകർക്കായി തുറന്നുകൊടുക്കും. അപൂർവസസ്യങ്ങളും ടുളിപ്സ് ഉൾപ്പടെ പുഷ്പജാലങ്ങളും മുഗൾ ഗാർഡനെ ഏറെ ആകർഷകമാക്കുന്നു.
15 ഏക്കറിലാണ് മുഗൾ ഗാർഡൻ പരന്നുകിടക്കുന്നത്. ജമ്മു കാഷ്മീരിലെ മുഗൾ ഗാർഡന്റെ മാതൃകയിലാണ് ഇതിന്റെ നിർമിതി. 159 തരത്തിലുള്ള റോസാച്ചെടികളാണ് പൂന്തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
രാഷ്ട്രപതി ഭവനിലെ അതിഥികൾക്കായുള്ള ബാൻക്വറ്റ് ഹാളിൽ ഒരേസമയം 104 അതിഥികളെ ഉൾക്കൊള്ളാനാകും. രാജ്യത്തിന്റെ വിരുന്നുമുറി എന്നാണ് ബാൻക്വറ്റ് ഹാൾ അറിയപ്പെടുന്നത്. നേരത്തെ പ്രധാനമന്ത്രി മറ്റു രാജ്യത്തലവൻമാരെ സത്കരിച്ചിരുന്നത് ഇവിടെയായിരുന്നു.
പിന്നീട് 1980 മുതൽ ആ സത്കാരം ഹൈദരാബാദ് ഹൗസിലേക്ക് മാറ്റി. 104 അടി നീളമുള്ള ബാൻക്വറ്റ് ഹാളിന് 34 മീറ്റർ വീതിയും 35 മീറ്റർ ഉയരവുമുണ്ട്. ലൈവ് സംഗീത കച്ചേരികൾ നടത്താനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ബർമീസ് തേക്ക് ഉപയോഗിച്ചാണ് ഹാളിന്റെ ചുവരുകൾ അലങ്കരിച്ചിരിക്കുന്നത്. ചാരനിറമുള്ള കോട്ട സ്റ്റോണും മക്രാനാ മാർബിളുമാണ് നിലത്ത് പാകിയിരിക്കുന്നത്.
മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ, പരമോന്നത സിവിലിയൻ പുരസ്കാര വിതരണങ്ങൾ എന്നിവയൊക്കെ അശോകാ ഹാളിൽ വച്ചാണു നടക്കാറുള്ളത്. രാഷ്ട്രപതിഭവനുള്ളിലെ ഏറ്റവും വിശേഷപ്പെട്ട ഹാളാണ് അശോകാ ഹാൾ. അമൂല്യമായ ചിത്ര ശേഖരങ്ങളും അശോകഹാളിന്റെ പ്രൗഢി കൂട്ടുന്നു. ദർബാർ ഹാളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗുപ്ത കാലഘട്ടത്തിലെ ബുദ്ധ പ്രതിമയാണ് മറ്റൊരു വിസ്മയം.
ഇന്ത്യാ ഗേറ്റിന്റെ അത്ര തന്നെ ഉയരം വരും ബുദ്ധപ്രതിമയ്ക്കും. രാഷ്ട്രപതി ഭവനിലെ ശാസ്ത്ര മ്യൂസിയത്തിൽ ക്ലംസി എന്നു വിളിപ്പേരുള്ള ഒരു റോബോട്ട് നായ ഉണ്ട്. രണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഇടനാഴിയും വിശാലമായ പൂന്തോട്ടവും രാഷ്ട്രപതി ഭവന്റെ പ്രത്യേകതയാണ്.
രാഷ്ട്രപതിഭവനുള്ളിലെ ഗിഫ്റ്റ് മ്യൂസിയത്തിൽ ജോർജ് അഞ്ചാമൻ രാജാവ് ഉപയോഗിച്ചിരുന്ന 640 കിലോ ഭാരമുള്ള വെള്ളിയിൽ തീർത്ത സിംഹാസനം ഉണ്ട്. കുട്ടികൾക്കായി രണ്ട് ഗാലറികളും ഇതിനുള്ളിലുണ്ട്.
എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് പ്രസിഡന്റ്സ് എസ്റ്റേറ്റിൽ ചെറിയൊരു കുടിൽ നിർമിച്ചിരുന്നു. തന്റെ ഒഴിവുസമയം ഏറെയും അദ്ദേഹം ചെലവഴിച്ചിരുന്നത് അതിനുള്ളിലായിരുന്നു. കലാമിന്റെ കാലം കഴിഞ്ഞപ്പോൾ അതു പൊളിച്ചു നീക്കുകയും ചെയ്തു.
സെബി മാത്യു
വെയിലാറിയ സന്ധ്യകളിൽ വിജയ് ചൗക്കിൽനിന്നുനോക്കുന്പോൾ റെയ്സിന കുന്നിനുമീതെ അസ്തമന സൂര്യൻ ചുവന്നു ചാഞ്ഞിറങ്ങി പോകുന്നത് രാഷ്ട്രപതി ഭവന്റെ മകുടത്തിനുള്ളിലേക്കാണെന്ന് തോന്നിപ്പോകും.
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്കുകയാണ്. ആ മകുടത്തിന് മുഖാമുഖമായാണ് ഉദയസൂര്യൻ ഡൽഹിക്ക് മീതെ ഉയർന്നു പൊങ്ങുന്നതും.
ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഭവനസമുച്ചയമാണ് രാഷ്ട്രപതി ഭവൻ. റോമിലെ ക്വിരിനൽ പാലസിനാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി, ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ താമസം ആരംഭിക്കുന്പോൾ ഈ പ്രൗഢഗംഭീര വസതിയുടെ വിശേഷങ്ങളിലൂടെ ഒന്നു കടന്നു പോകാം.
പതിനേഴ് വർഷങ്ങങ്ങൾ കൊണ്ട് 29,000 പേരുടെ കഠിനാധ്വാന ഫലമായാണ് രാഷ്ട്രപതിഭവൻ എന്ന വിശാലവിസ്മയത്തിന്റെ പണി പൂർത്തിയായത്. 1912ൽ ആരംഭിച്ച നിർമാണം1929ലാണ് പൂർത്തിയായത്. തലസ്ഥാന നഗരത്തിന്റെ ശിൽപിയായ എഡ്വിൻ ലാൻഡ്സീർ ല്യൂട്ടൻ തന്നെയാണ് രാഷ്ട്രപതിഭവന്റെയും രൂപകൽപന നിർവഹിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നു.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള രാഷ്ട്രപതിഭവനിൽ 340 മുറികളും 37 ഓഡിറ്റോറിയങ്ങളും 74 വരാന്തകളും 18 സ്റ്റെയർ കെയ്സുകളുമുണ്ട്. കളിസ്ഥലം, ബാൻക്വറ്റ് ഹാൾ, ദർബാർ ഹാൾ, അശോകാ ഹാൾ, ക്ലോക്ക് ടവറുകൾ, ഉദ്യാനങ്ങൾ എന്നിവയും കാണേണ്ട വിസ്മയങ്ങൾ തന്നെ.
രാഷ്ട്രപതിഭവനുള്ളിൽ 12 വലിയ തൂണുകളുണ്ട്. ഹിന്ദു, ബുദ്ധ, ജൈന ശിൽപകലയുടെ മാതൃകയിലാണ് ഇവയിലെ കൊത്തു പണികളേറെയും. പ്രധാനമായും കർണാടകയിലെ മുദാബരി ജൈനക്ഷേത്രത്തിലെ ശിൽപ മാതൃകയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഇതിന്റെ മുൻവശത്തുള്ള ജയ്പൂർ കോളത്തിൽ വിടർന്ന വെങ്കലത്തിന്റെ താമരയിൽ ഉറച്ചു നിൽക്കുന്ന ഒരു സ്ഫടികനക്ഷത്രവുമുണ്ട്. താമരയെയും നക്ഷത്രത്തേയും ബന്ധിപ്പിച്ചു നിർത്തിരിക്കുന്ന ഉരുക്ക് ട്യൂബിന് മാത്രം അഞ്ചു ടണ് ഭാരമാണുള്ളത്.
സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയീസ് ഹൗസ് എന്നൊരു പേരുകൂടി രാഷ്ട്രപതി ഭവന് ഉണ്ടായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ പേര് ഗവണ്മെന്റ് ഹൗസ് എന്നാക്കി മാറ്റി.
ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്ര പ്രസാദ് 1950ൽ അധികാരമേറ്റ ശേഷമാണ് ഇതിന്റെ പേര് രാഷ്ട്രപതി ഭവൻ എന്നാക്കി മാറ്റിയത്. ഇർവിൻ പ്രഭുവാണ് രാഷ്ട്രപതി ഭവനിലെ ആദ്യ താമസക്കാരൻ. രണ്ട് വ്യത്യസ്ത നിറത്തിലുള്ള പാറക്കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടം മുഗൾ, ക്ലാസിക്കൽ യൂറോപ്യൻ വാസ്തുവിദ്യയുടെ സമന്വയമാണ്.
രാഷ്ട്രപതിഭവന്റെ മേൽമകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിർമിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് 1947ൽ ജവഹർലാൽ നെഹ്റു ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി 1948 ജൂണ് 21 ന് സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെവച്ചാണ്.
രാഷ്ട്രപതി ഭവന്റെ അകത്തെ ഏറ്റവും സുന്ദര വിസ്മയമാണ് മുഗൾ ഗാർഡൻ. എല്ലാ വർഷവും ഫെബ്രുവരിയിൽ ഇവിടുത്തെ വസന്ത വിസ്മയം സന്ദർശകർക്കായി തുറന്നുകൊടുക്കും. അപൂർവസസ്യങ്ങളും ടുളിപ്സ് ഉൾപ്പടെ പുഷ്പജാലങ്ങളും മുഗൾ ഗാർഡനെ ഏറെ ആകർഷകമാക്കുന്നു.
15 ഏക്കറിലാണ് മുഗൾ ഗാർഡൻ പരന്നുകിടക്കുന്നത്. ജമ്മു കാഷ്മീരിലെ മുഗൾ ഗാർഡന്റെ മാതൃകയിലാണ് ഇതിന്റെ നിർമിതി. 159 തരത്തിലുള്ള റോസാച്ചെടികളാണ് പൂന്തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
രാഷ്ട്രപതി ഭവനിലെ അതിഥികൾക്കായുള്ള ബാൻക്വറ്റ് ഹാളിൽ ഒരേസമയം 104 അതിഥികളെ ഉൾക്കൊള്ളാനാകും. രാജ്യത്തിന്റെ വിരുന്നുമുറി എന്നാണ് ബാൻക്വറ്റ് ഹാൾ അറിയപ്പെടുന്നത്. നേരത്തെ പ്രധാനമന്ത്രി മറ്റു രാജ്യത്തലവൻമാരെ സത്കരിച്ചിരുന്നത് ഇവിടെയായിരുന്നു.
പിന്നീട് 1980 മുതൽ ആ സത്കാരം ഹൈദരാബാദ് ഹൗസിലേക്ക് മാറ്റി. 104 അടി നീളമുള്ള ബാൻക്വറ്റ് ഹാളിന് 34 മീറ്റർ വീതിയും 35 മീറ്റർ ഉയരവുമുണ്ട്. ലൈവ് സംഗീത കച്ചേരികൾ നടത്താനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ബർമീസ് തേക്ക് ഉപയോഗിച്ചാണ് ഹാളിന്റെ ചുവരുകൾ അലങ്കരിച്ചിരിക്കുന്നത്. ചാരനിറമുള്ള കോട്ട സ്റ്റോണും മക്രാനാ മാർബിളുമാണ് നിലത്ത് പാകിയിരിക്കുന്നത്.
മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ, പരമോന്നത സിവിലിയൻ പുരസ്കാര വിതരണങ്ങൾ എന്നിവയൊക്കെ അശോകാ ഹാളിൽ വച്ചാണു നടക്കാറുള്ളത്. രാഷ്ട്രപതിഭവനുള്ളിലെ ഏറ്റവും വിശേഷപ്പെട്ട ഹാളാണ് അശോകാ ഹാൾ. അമൂല്യമായ ചിത്ര ശേഖരങ്ങളും അശോകഹാളിന്റെ പ്രൗഢി കൂട്ടുന്നു. ദർബാർ ഹാളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗുപ്ത കാലഘട്ടത്തിലെ ബുദ്ധ പ്രതിമയാണ് മറ്റൊരു വിസ്മയം.
ഇന്ത്യാ ഗേറ്റിന്റെ അത്ര തന്നെ ഉയരം വരും ബുദ്ധപ്രതിമയ്ക്കും. രാഷ്ട്രപതി ഭവനിലെ ശാസ്ത്ര മ്യൂസിയത്തിൽ ക്ലംസി എന്നു വിളിപ്പേരുള്ള ഒരു റോബോട്ട് നായ ഉണ്ട്. രണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഇടനാഴിയും വിശാലമായ പൂന്തോട്ടവും രാഷ്ട്രപതി ഭവന്റെ പ്രത്യേകതയാണ്.
രാഷ്ട്രപതിഭവനുള്ളിലെ ഗിഫ്റ്റ് മ്യൂസിയത്തിൽ ജോർജ് അഞ്ചാമൻ രാജാവ് ഉപയോഗിച്ചിരുന്ന 640 കിലോ ഭാരമുള്ള വെള്ളിയിൽ തീർത്ത സിംഹാസനം ഉണ്ട്. കുട്ടികൾക്കായി രണ്ട് ഗാലറികളും ഇതിനുള്ളിലുണ്ട്.
എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് പ്രസിഡന്റ്സ് എസ്റ്റേറ്റിൽ ചെറിയൊരു കുടിൽ നിർമിച്ചിരുന്നു. തന്റെ ഒഴിവുസമയം ഏറെയും അദ്ദേഹം ചെലവഴിച്ചിരുന്നത് അതിനുള്ളിലായിരുന്നു. കലാമിന്റെ കാലം കഴിഞ്ഞപ്പോൾ അതു പൊളിച്ചു നീക്കുകയും ചെയ്തു.
സെബി മാത്യു