ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സജിമോന്റെ ആദ്യ സിനിമ സീനിയർ സംവിധായകനായ അദ്ദേഹം നിർമിക്കുന്നുവെന്നത് വളരെ അനുഗ്രഹവും പിന്തുണയുമാണ്.
മലയാള സിനിമയിൽ പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഒരുപോലെ പ്രാധാന്യം നൽകി സിനിമകൾ അണിയിച്ചൊരുക്കുന്ന കലാകാരനാണ് മഹേഷ് നാരായണൻ. സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നിങ്ങനെ തന്റേതായ വ്യക്തിമുദ്ര ഇതിനോടകം മലയാള സിനിമയില്‍ ഇദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന മലയൻ കുഞ്ഞ് വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്.
സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ചിത്രത്തിലൂടെ സിനിമയിൽ മറ്റൊരു മേഖലയിലേക്കും മഹേഷ് നാരായണൻ മേൽവിലാസം കുറിച്ചുകഴിഞ്ഞു. പുതിയ പാഠങ്ങളിലൂടെ പുതിയ അനുഭവങ്ങൾ പകരുന്ന മഹേഷ് നാരായണന്റെ വാക്കുകളിലൂടെ...
മലയൻകുഞ്ഞ് പറയുന്നത്
ചുറ്റുപാടുമുള്ള കാഴ്ചകളിലും അതിൽ എന്നെ സ്വാധീനിക്കുന്ന സംഭവങ്ങളിലൂടെയുമാണ് ഞാൻ സിനിമ കണ്ടെത്തുന്നത്. മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്കൊപ്പം കഥ നടക്കുന്ന ഭൂമികയ്ക്കും പ്രാധാന്യമുണ്ട്.
ആ കഥാപാത്രങ്ങളുടെ മാനസികവും ശാരീരികവുമായ അതിജീവനത്തിന്റെ കഥയാണ് മലയൻകുഞ്ഞ് പറയുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽനിന്നും പുതിയൊരു പ്രമേയം പറയുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിലൂടെ കഥയുടെ പശ്ചാത്തലം എന്താണെന്ന് പ്രേക്ഷകരിലേക്കു കൃത്യമായി നൽകാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഘടകമാണ് ട്രെയ്ലർ.
അതുകൊണ്ടുതന്നെ കഥയും കഥാപാത്രങ്ങളും എങ്ങനെയുള്ളതാണെന്നു പ്രേക്ഷകരോട് ആദ്യംതന്നെ പറയാനാണ് എന്റെ സിനിമകളുടെ ട്രെയ്ലറിലൂടെ ശ്രമിക്കുന്നത്.
ഫഹദിനൊപ്പം വീണ്ടും
ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം ഞാനും ഫഹദും ഒന്നിക്കുന്ന ചിത്രംകൂടിയാണ് മലയൻകുഞ്ഞ്. ഇതു സാധ്യമാകുന്നത് ഞങ്ങളുടെ സൗഹൃദത്താലാണ്. മലയൻകുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്ന സജിമോനും ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലുള്ളതാണ്. സംവിധാന മേഖലയിൽ വളരെ അനുഭവപാഠങ്ങളുള്ള സജിമോനൊപ്പമുള്ള സിനിമ വളരെനാളായി ഞങ്ങൾ ആലോചിക്കുന്നതാണ്.
ഒരു സിനിമ ചർച്ച ചെയ്യുന്നതു മുതൽ ചിത്രീകരണം പൂർത്തിയാക്കി തിയറ്ററിലെത്തുന്നതുവരെ ഒരു കൂട്ടായ്മയുടെ പ്രവർത്തനമാണ്. മലയൻകുഞ്ഞിലും അത് സാധ്യമായി. മിലിക്കു ശേഷം ഞാൻ മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണ് മലയൻകുഞ്ഞ്.
പുതിയ പാഠങ്ങൾ
സിനിമ ഒരു സംവിധായകന്റെ കഥയാണ്. അതിൽ എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള ബന്ധമാണ് സിനിമയെ സാധ്യമാക്കുന്നത്. മലയൻകുഞ്ഞിൽ പുതിയൊരു ക്രാഫ്റ്റ് ഞാൻ പഠിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം ഞാനാണ് നിർവഹിച്ചിരിക്കുന്നത്.
കോവിഡ് നമ്മളെ പലതും പഠിപ്പിച്ചു എന്നതാണ് സത്യം. ഒരു സിനിമയുണ്ടാക്കാൻ എത്രയാളുടെ ആവശ്യമുണ്ട്, എത്ര സമയം വേണം എന്നു ധാരാണ നൽകിയ കാലഘട്ടമായിരുന്നു അത്. മലയാള സിനിമയുടെ തുടക്കകാലത്ത് ചുരുങ്ങിയ ദിവസങ്ങളിൽ പരിമിതമായ കലാകാരൻമാരെയും അണിയറപ്രവർത്തകരെയും ഒന്നിച്ചുനിർത്തിയാണ് സിനിമകൾ ഒരുക്കിയിരുന്നത്. കോവിഡിനുശേഷം ആ സാഹചര്യത്തിലേക്കു വീണ്ടും നാം എത്തി. സീ യു സൂണ്‍ സാധ്യമായതും കോവിഡിന്റെ സമയത്താണ്.
ഇനി കാമറാമാനും<\b>
സിനിമാട്ടോഗ്രഫി പഠിക്കാനാണ് സിനിമ സ്കൂളിൽ ഞാനെത്തിയത്. ഗുരുക്കന്മാരും മാർഗനിർദേശകരും എഡിറ്റിംഗ് മേഖലയിലേക്കായിരുന്നു എന്നെ നയിച്ചത്. അന്നുമുതൽ ഛായാഗ്രഹണം മനസിലുണ്ടായിരുന്നു. ശരിക്കും പുതിയ പഠനങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അവിടെയാണ് നമ്മുടെ വളർച്ച.
സിനിമാസ്കൂളിൽ പഠിക്കുന്നതിനു മുന്‍പ് ഒരു ഛായാഗ്രാഹകനൊപ്പം അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്നു. പിന്നീട് സിനിമയിലെത്തി ഞാൻ വർക്കു ചെയ്ത സിനിമകളും സംവിധാനം ചെയ്ത സിനിമകളും എനിക്കു പാഠങ്ങളായിത്തീർന്നു.
സീ യു സൂണിലും മാലിക്കിലും സെക്കൻഡ് യൂണിറ്റ് കാമറ ടീമായി ഞാൻ പ്രവർത്തിച്ചിരുന്നു. സുഹൃത്തുക്കളായ ഛായാഗ്രഹകന്മാർ പിന്തുണ നൽകി. ഒരു കലാകാരനിൽ പുതിയതു പഠിക്കണമെന്നുള്ള ചിന്ത എന്നുമുണ്ട്.
സംവിധായകർ നടന്മാരാകുന്നതും തിരിച്ചു സംഭവിക്കുന്നതുമെല്ലാം ആ പഠനങ്ങളുടെ ഭാഗമാണ്. ഒരു ടെക്നീഷൻ എന്ന നിലയിൽ പുതിയൊരു മേഖല പഠിച്ചെടുക്കുക എന്നത് എനിക്ക് ആഗ്രഹമുള്ള കാര്യമാണ്. മറ്റൊരു കാര്യം, കോവിഡിനുശേഷം തുടങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്.
അതിനാൽ കൃത്യമായ ആളുകൾ മാത്രമേ ലൊക്കേഷനിലുണ്ടാവുകയുള്ളൂ. ചിത്രത്തിന്റെ എഴുത്തുകാരനായി വെറുതേ സെറ്റിൽ നിൽക്കാൻ മനസ് അനുവദിച്ചില്ല. എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹവും കാമറാമാനാകുന്നതിനു കാരണമായി.
നിർമാതാവ് ഫാസിൽ
ഞാൻ വളരെ ബഹുമാനിക്കുന്ന സംവിധായകനാണ് ഫാസിൽ. കഥയുടെ ഇമോഷൻസ് കൃത്യമായി അദ്ദേഹത്തിനു പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം പലപ്പോഴും പറയാറ്, ഞാൻ പഠിച്ച സ്കൂളിൽ അല്ല, നിങ്ങൾ പുതിയ സ്കൂളിലെ സിനിമാ പ്രവർത്തകരാണെന്നാണ്. മനുഷ്യനെ സ്വധീനിക്കുന്ന വൈകാരികതലം എല്ലാക്കാലവും ഒരുപോലെയാണ്. അത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നയാളാണ് അദ്ദേഹം.
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സജിമോന്റെ ആദ്യ സിനിമ സീനിയർ സംവിധായകനായ അദ്ദേഹം നിർമിക്കുന്നുവെന്നത് വളരെ അനുഗ്രഹവും പിന്തുണയുമാണ്.
ഷൂട്ടിംഗിനിടയിൽ ഫഹദിന് അപകടം സംഭവിച്ചതുൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ നായകനാകുന്നത് എന്നതിനപ്പുറം മികച്ച സിനിമ ഒരുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ. അതു ഞങ്ങൾക്കും ആത്മവിശ്വാസം നൽകി.
എ. ആർ. റഹ്മാൻ സംഗീതം
ആദ്യമായാണ് ഒരു സിനിമാ ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയാക്കിയതിനു ശേഷം സംഗീത സംവിധായകനിലേക്ക് എത്തിയത്. ആ സാധ്യതയാണ് എ.ആർ. റഹ്മാനിലേക്ക് എത്താനും പ്രേരിപ്പിച്ചത്. അദ്ദേഹം സന്തോഷപൂർവം മലയൻകുഞ്ഞിന്റെ ഭാഗമാവുകയും മികച്ച സംഗീതമൊരുക്കുകയും ചെയ്തു. 30 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് അദ്ദേഹം തിരികെയെത്തുന്നത് ഞങ്ങളുടെ സിനിമയിലൂടെയാണെന്നതും അധിക സന്തോഷം നൽകുന്നു.
പുതിയൊരു അറിയിപ്പ്
ടേക്ക് ഓഫീനു ശേഷം കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും പ്രവർത്തിക്കുന്ന ചിത്രമാണ് അറിയിപ്പ്. ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അറിയിപ്പ് നാലാംതീയതി പ്രിവ്യൂ ഷോ നടക്കും. തുടർന്ന് തിയറ്ററിൽ റിലീസ് ചെയ്യും. കരിയറിലെ മറ്റൊരു വ്യത്യസ്ത ചിത്രമായിരിക്കും അറിയിപ്പ്.
ലിജിൻ കെ. ഈപ്പൻ
മലയാള സിനിമയിൽ പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഒരുപോലെ പ്രാധാന്യം നൽകി സിനിമകൾ അണിയിച്ചൊരുക്കുന്ന കലാകാരനാണ് മഹേഷ് നാരായണൻ. സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നിങ്ങനെ തന്റേതായ വ്യക്തിമുദ്ര ഇതിനോടകം മലയാള സിനിമയില്‍ ഇദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന മലയൻ കുഞ്ഞ് വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്.
സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ചിത്രത്തിലൂടെ സിനിമയിൽ മറ്റൊരു മേഖലയിലേക്കും മഹേഷ് നാരായണൻ മേൽവിലാസം കുറിച്ചുകഴിഞ്ഞു. പുതിയ പാഠങ്ങളിലൂടെ പുതിയ അനുഭവങ്ങൾ പകരുന്ന മഹേഷ് നാരായണന്റെ വാക്കുകളിലൂടെ...
മലയൻകുഞ്ഞ് പറയുന്നത്
ചുറ്റുപാടുമുള്ള കാഴ്ചകളിലും അതിൽ എന്നെ സ്വാധീനിക്കുന്ന സംഭവങ്ങളിലൂടെയുമാണ് ഞാൻ സിനിമ കണ്ടെത്തുന്നത്. മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്കൊപ്പം കഥ നടക്കുന്ന ഭൂമികയ്ക്കും പ്രാധാന്യമുണ്ട്.
ആ കഥാപാത്രങ്ങളുടെ മാനസികവും ശാരീരികവുമായ അതിജീവനത്തിന്റെ കഥയാണ് മലയൻകുഞ്ഞ് പറയുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽനിന്നും പുതിയൊരു പ്രമേയം പറയുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിലൂടെ കഥയുടെ പശ്ചാത്തലം എന്താണെന്ന് പ്രേക്ഷകരിലേക്കു കൃത്യമായി നൽകാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഘടകമാണ് ട്രെയ്ലർ.
അതുകൊണ്ടുതന്നെ കഥയും കഥാപാത്രങ്ങളും എങ്ങനെയുള്ളതാണെന്നു പ്രേക്ഷകരോട് ആദ്യംതന്നെ പറയാനാണ് എന്റെ സിനിമകളുടെ ട്രെയ്ലറിലൂടെ ശ്രമിക്കുന്നത്.
ഫഹദിനൊപ്പം വീണ്ടും
ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം ഞാനും ഫഹദും ഒന്നിക്കുന്ന ചിത്രംകൂടിയാണ് മലയൻകുഞ്ഞ്. ഇതു സാധ്യമാകുന്നത് ഞങ്ങളുടെ സൗഹൃദത്താലാണ്. മലയൻകുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്ന സജിമോനും ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലുള്ളതാണ്. സംവിധാന മേഖലയിൽ വളരെ അനുഭവപാഠങ്ങളുള്ള സജിമോനൊപ്പമുള്ള സിനിമ വളരെനാളായി ഞങ്ങൾ ആലോചിക്കുന്നതാണ്.
ഒരു സിനിമ ചർച്ച ചെയ്യുന്നതു മുതൽ ചിത്രീകരണം പൂർത്തിയാക്കി തിയറ്ററിലെത്തുന്നതുവരെ ഒരു കൂട്ടായ്മയുടെ പ്രവർത്തനമാണ്. മലയൻകുഞ്ഞിലും അത് സാധ്യമായി. മിലിക്കു ശേഷം ഞാൻ മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണ് മലയൻകുഞ്ഞ്.
പുതിയ പാഠങ്ങൾ
സിനിമ ഒരു സംവിധായകന്റെ കഥയാണ്. അതിൽ എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള ബന്ധമാണ് സിനിമയെ സാധ്യമാക്കുന്നത്. മലയൻകുഞ്ഞിൽ പുതിയൊരു ക്രാഫ്റ്റ് ഞാൻ പഠിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം ഞാനാണ് നിർവഹിച്ചിരിക്കുന്നത്.
കോവിഡ് നമ്മളെ പലതും പഠിപ്പിച്ചു എന്നതാണ് സത്യം. ഒരു സിനിമയുണ്ടാക്കാൻ എത്രയാളുടെ ആവശ്യമുണ്ട്, എത്ര സമയം വേണം എന്നു ധാരാണ നൽകിയ കാലഘട്ടമായിരുന്നു അത്. മലയാള സിനിമയുടെ തുടക്കകാലത്ത് ചുരുങ്ങിയ ദിവസങ്ങളിൽ പരിമിതമായ കലാകാരൻമാരെയും അണിയറപ്രവർത്തകരെയും ഒന്നിച്ചുനിർത്തിയാണ് സിനിമകൾ ഒരുക്കിയിരുന്നത്. കോവിഡിനുശേഷം ആ സാഹചര്യത്തിലേക്കു വീണ്ടും നാം എത്തി. സീ യു സൂണ്‍ സാധ്യമായതും കോവിഡിന്റെ സമയത്താണ്.
ഇനി കാമറാമാനും<\b>
സിനിമാട്ടോഗ്രഫി പഠിക്കാനാണ് സിനിമ സ്കൂളിൽ ഞാനെത്തിയത്. ഗുരുക്കന്മാരും മാർഗനിർദേശകരും എഡിറ്റിംഗ് മേഖലയിലേക്കായിരുന്നു എന്നെ നയിച്ചത്. അന്നുമുതൽ ഛായാഗ്രഹണം മനസിലുണ്ടായിരുന്നു. ശരിക്കും പുതിയ പഠനങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അവിടെയാണ് നമ്മുടെ വളർച്ച.
സിനിമാസ്കൂളിൽ പഠിക്കുന്നതിനു മുന്‍പ് ഒരു ഛായാഗ്രാഹകനൊപ്പം അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്നു. പിന്നീട് സിനിമയിലെത്തി ഞാൻ വർക്കു ചെയ്ത സിനിമകളും സംവിധാനം ചെയ്ത സിനിമകളും എനിക്കു പാഠങ്ങളായിത്തീർന്നു.
സീ യു സൂണിലും മാലിക്കിലും സെക്കൻഡ് യൂണിറ്റ് കാമറ ടീമായി ഞാൻ പ്രവർത്തിച്ചിരുന്നു. സുഹൃത്തുക്കളായ ഛായാഗ്രഹകന്മാർ പിന്തുണ നൽകി. ഒരു കലാകാരനിൽ പുതിയതു പഠിക്കണമെന്നുള്ള ചിന്ത എന്നുമുണ്ട്.
സംവിധായകർ നടന്മാരാകുന്നതും തിരിച്ചു സംഭവിക്കുന്നതുമെല്ലാം ആ പഠനങ്ങളുടെ ഭാഗമാണ്. ഒരു ടെക്നീഷൻ എന്ന നിലയിൽ പുതിയൊരു മേഖല പഠിച്ചെടുക്കുക എന്നത് എനിക്ക് ആഗ്രഹമുള്ള കാര്യമാണ്. മറ്റൊരു കാര്യം, കോവിഡിനുശേഷം തുടങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്.
അതിനാൽ കൃത്യമായ ആളുകൾ മാത്രമേ ലൊക്കേഷനിലുണ്ടാവുകയുള്ളൂ. ചിത്രത്തിന്റെ എഴുത്തുകാരനായി വെറുതേ സെറ്റിൽ നിൽക്കാൻ മനസ് അനുവദിച്ചില്ല. എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹവും കാമറാമാനാകുന്നതിനു കാരണമായി.
നിർമാതാവ് ഫാസിൽ
ഞാൻ വളരെ ബഹുമാനിക്കുന്ന സംവിധായകനാണ് ഫാസിൽ. കഥയുടെ ഇമോഷൻസ് കൃത്യമായി അദ്ദേഹത്തിനു പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം പലപ്പോഴും പറയാറ്, ഞാൻ പഠിച്ച സ്കൂളിൽ അല്ല, നിങ്ങൾ പുതിയ സ്കൂളിലെ സിനിമാ പ്രവർത്തകരാണെന്നാണ്. മനുഷ്യനെ സ്വധീനിക്കുന്ന വൈകാരികതലം എല്ലാക്കാലവും ഒരുപോലെയാണ്. അത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നയാളാണ് അദ്ദേഹം.
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സജിമോന്റെ ആദ്യ സിനിമ സീനിയർ സംവിധായകനായ അദ്ദേഹം നിർമിക്കുന്നുവെന്നത് വളരെ അനുഗ്രഹവും പിന്തുണയുമാണ്.
ഷൂട്ടിംഗിനിടയിൽ ഫഹദിന് അപകടം സംഭവിച്ചതുൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ നായകനാകുന്നത് എന്നതിനപ്പുറം മികച്ച സിനിമ ഒരുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ. അതു ഞങ്ങൾക്കും ആത്മവിശ്വാസം നൽകി.
എ. ആർ. റഹ്മാൻ സംഗീതം
ആദ്യമായാണ് ഒരു സിനിമാ ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയാക്കിയതിനു ശേഷം സംഗീത സംവിധായകനിലേക്ക് എത്തിയത്. ആ സാധ്യതയാണ് എ.ആർ. റഹ്മാനിലേക്ക് എത്താനും പ്രേരിപ്പിച്ചത്. അദ്ദേഹം സന്തോഷപൂർവം മലയൻകുഞ്ഞിന്റെ ഭാഗമാവുകയും മികച്ച സംഗീതമൊരുക്കുകയും ചെയ്തു. 30 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് അദ്ദേഹം തിരികെയെത്തുന്നത് ഞങ്ങളുടെ സിനിമയിലൂടെയാണെന്നതും അധിക സന്തോഷം നൽകുന്നു.
പുതിയൊരു അറിയിപ്പ്
ടേക്ക് ഓഫീനു ശേഷം കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും പ്രവർത്തിക്കുന്ന ചിത്രമാണ് അറിയിപ്പ്. ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അറിയിപ്പ് നാലാംതീയതി പ്രിവ്യൂ ഷോ നടക്കും. തുടർന്ന് തിയറ്ററിൽ റിലീസ് ചെയ്യും. കരിയറിലെ മറ്റൊരു വ്യത്യസ്ത ചിത്രമായിരിക്കും അറിയിപ്പ്.
ലിജിൻ കെ. ഈപ്പൻ