വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമായി ചെയ്യുന്ന നൈസാമലിയെപ്പോലെ അറബിക്കുളത്തിൽ ഒന്നു മുങ്ങിക്കുളിച്ചാലോ എന്നു മനസു മന്ത്രിച്ചു.
മലയാള സാഹിത്യത്തിലെ ഇതിഹാസകാരൻ ഒ.വി.വിജയന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനാഘോഷം കഥാഭൂമിയായ തസ്രാക്കിൽ നടക്കുകയാണ്. വിജയന്റെ പ്രഥമ നോവൽ ‘ഖസാക്കിന്റെ ഇതിഹാസം’ പിറവികൊണ്ട തസ്രാക്ക് ഇക്കാലത്ത് വായനക്കാരുടെ പ്രിയമേറിയ ലിറ്റററി ട്രാവൽ ഡെസ്റ്റിനേഷനായി മാറിയത് സ്വാഭാവികം.
പാലക്കാട് ജില്ലയിലെ കിണാശേരിയിലുള്ള തസ്രാക്ക് ഗ്രാമം കാണാനും ഖസാക്കിന്റെ ഇതിഹാസ കഥയുടെ ആവിഷ്കാരം ആസ്വദിക്കാനും ദിവസവും ഏറെപ്പേരാണ് എത്തുന്നത്. തസ്രാക്ക് ഗ്രാമത്തെ ഖസാക്ക് എന്ന മായികഭൂമികയാക്കി വിജയൻ പറഞ്ഞ കഥയാണ് തലമുറകൾ വായിച്ചുവരുന്ന ‘ഖസാക്കിന്റെ ഇതിഹാസം’. തസ്രാക്കിൽ വിജയൻ അടുത്തറിഞ്ഞവരാണ് നോവലിലെ കഥാപാത്രങ്ങൾ. നായകനായ രവി,
ഒ.വി വിജയൻതന്നെയെന്ന് വായനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. തസ്രാക്കിൽ ഇതിഹാസം ഉറങ്ങുന്ന ഭൂമിക കാണാൻ കനാൽപാലം ബസ് സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ടാണ് കാർ തിരിച്ചത്.
തൃശ്ശൂർ-പാലക്കാട് ഹൈവേയിൽ നിന്നു തുടങ്ങിയ ഈ റോഡ്, കനാൽപാലവും പിന്നിട്ട് പെരുവന്പുവഴി ചിറ്റൂരിലേക്ക് പോകുന്നു. മലന്പുഴ ഡാമിൽനിന്നു വരുന്ന കനാലിന്റെ അരികിലൂടെയുള്ള നടപ്പാതയിപ്പോൾ ടാർ റോഡായി മാറിയിട്ടുണ്ട്.
എതിർദിശയിൽനിന്ന് വാഹനമൊന്നും വന്നില്ലെങ്കിൽ റോഡിന്റെ അവകാശം നമുക്കു മാത്രം. അത്രയേറെ ഇടുങ്ങിയതാണ് ഈ പാത. വഴിയന്പലവും കനാൽപാലം കമാനവും കടന്ന് യാത്ര കുറച്ചു ദൂരം നീങ്ങിക്കഴിഞ്ഞു. ഇരു വശത്തുനിന്നും വഴിയിലേക്ക് ചാഞ്ഞുകിടക്കുന്ന മിഥുനമാസ ചെടികൾ നിരത്തിന്റെ ചാരുത വർധിപ്പിച്ചതുപോലെ.
ഓണമൂട്ടാൻ കരുത്തോടെ ഇരുവശങ്ങളിലും വളരുന്ന നെല്ലിന്റെ ശ്യാമളത ഏറെ ഹൃദ്യം. മലകളും കരിന്പാറകളും അത്ര ദൂരെയല്ലാതെ നാലു ദിക്കിലുമുണ്ട്. ഈ ഗ്രാമപാതയിലൂടെയുള്ള യാത്ര വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ചിട്ട ദൃശ്യങ്ങളെ വീണ്ടും ചിന്തയിലെത്തിച്ചു. ഒപ്പം ഒരിക്കലും മറക്കാനാവാത്ത അതിലെ കഥാപാത്രങ്ങളും.
വഴിയിൽ ‘മേഘങ്ങളുടെ നിഴലുകൾ പാണ്ടിപ്പയ്ക്കളെപ്പോലെ മേഞ്ഞു മേഞ്ഞു പോകുന്ന’തു കണ്ടു. പക്ഷേ, ഇൻസ്പെക്ടറും രവിയും കഥകൾ പറഞ്ഞു നന്നാരി സർവത്ത് കുടിച്ച ഇടമോ അലിയാരുടെ ചായക്കടയോ കുപ്പുവിന്റെ കള്ളുഷാപ്പോ കാണാനായില്ല. വാസ്തവത്തിൽ, സാഹിത്യ തീർഥാടകരുടെ വൈകാരികതയെ ഉണർത്താൻ ആ വഴിയിൽ ഇത്തരത്തിൽ ഒന്നുംതന്നെയില്ല.
കരിന്പനക്കാറ്റ്
പാലക്കാടൻ നെല്ലറയുടെയും ചുരത്തിന്റെയും കരിങ്കൽമലകളുടെയും പൊതു സൗന്ദര്യത്തിനു മാറ്റമില്ല. ഖസാക്കിന്റെ സിംബലായി ഓർമയിൽ എഴുതപ്പെട്ട കരിന്പനകൾ അങ്ങിങ്ങ് കാണാൻ തുടങ്ങി. വഴിയരികിലേക്കിറങ്ങി തലയെടുപ്പുള്ള കരിന്പനകളുടെ അകലക്കാഴ്ച കാമറയിൽ പകർത്തുന്ന തിരക്കിൽ, ‘മണ്കട്ടകൾക്കിടയിൽ പാന്പുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന്’ മനസു മന്ത്രിച്ചു. കരിന്പനപ്പൊത്തുകളിൽ പത്തിവിടർത്തിയാടുന്ന കരിനാഗങ്ങളും അവയുടെ പ്രണയ മർമരങ്ങളും ഇതിഹാസ വായനയെ വീണ്ടും മനസിൽ തളിർപ്പിച്ചു.
ഇനിയാണ് ഖസാക്കിന്റെ ഇതിഹാസം രചയിതമാവാൻ ഇടയായ കഥ. സഹോദരി ഒ.വി.ശാന്തയ്ക്ക് തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലി കിട്ടിയപ്പോൾ, വാടകയ്ക്കെടുത്ത ഞാറ്റുപുരയിൽ അവരുടെ കുടുംബത്തോടൊപ്പം താമസിക്കാൻ വിജയനുമെത്തിയിരുന്നു.
ഞാറ്റുപുരയിലും സമീപങ്ങളിലെ നാട്ടുപറന്പിലും മൈലാഞ്ചിച്ചെടികൾ വളരുന്ന പാടവരന്പത്തും കാളവണ്ടികൾ അരിച്ചുനീങ്ങുന്ന ഇടവഴികളിലും വിജയൻ കണ്ടതും കാണാതെ അറിഞ്ഞതുമാണ് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലുള്ളത്. എന്നാൽ, സങ്കൽപ്പവും വൈരുധ്യവും വിചിത്രഭാവനയും ഗൂഢാർഥങ്ങളുമെല്ലാം വേണ്ടുവോളമുണ്ട് നോവലിൽ.
ശാന്തയുടെ ശിക്ഷകജോലിതന്നെയാണ് കഥാനായകനായ രവിയും ഏറ്റെടുത്തു ചെയ്തത്. തസ്രാക്കിലെ വിജയന്റെ അനുഭവമാണ് ഇതിഹാസത്തിൽ അദ്ദേഹം സൃഷ്ടിച്ച രവിയ്ക്കുമുള്ളത്. ‘ഖസാക്കിന്റെ ഇതിഹാസം’ അതുവരെയുണ്ടായിരുന്ന സകല മലയാള സാഹിത്യസങ്കൽപ്പങ്ങളെയും മാറ്റിമറിച്ചു.
പ്രമേയവും അതു പറഞ്ഞ രീതിയുമാണ് സാഹിത്യ സൃഷ്ടിയുടെ ഉൽകൃഷ്ടമാനങ്ങളെന്നതിനാൽ ഇതിഹാസത്തിന് മലയാളഭാഷയിൽ സമാനതകളില്ല. മുന്പൊരിക്കലും കേട്ടിട്ടില്ലാത്തത് മുന്പെങ്ങും പറഞ്ഞു കേൾക്കാത്ത ഭാഷയിൽ വിജയൻ അവതരിപ്പിച്ചു.
വിജയന്റെ ഇതിഹാസത്തെ ഇങ്ങനെ നിർവചിക്കാം. ഒരൊറ്റ ഇതിവൃത്തമല്ല, നൂറുകണക്കിനു കഥാപാത്രങ്ങളുടെ ജീവിതവുമായുള്ള ഏറ്റുമുട്ടലുകളുടെ ഒരു പരന്പരയാണ് ഈ നോവൽ. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ലിറ്റററി ട്രാവൽ ഡെസ്റ്റിനേഷനാണ് തസ്രാക്ക് സന്ദർശിക്കാൻ എത്തിയെങ്കിലും ഇവിടെയൊരു ഹൈടെക് ഞാറ്റുപുരയല്ല പ്രതീക്ഷിച്ചിരുന്നത്. ഞാറുകെട്ടുകളും വയ്ക്കോൽകൂനകളും നെൽച്ചാക്കുകളും കൊയ്ത്തരിവാളും കൈക്കോട്ടും നിലംതല്ലിയുമൊക്കെയുള്ള ഒരു കളപ്പുരയായിരുന്നു മനസിലുണ്ടായിരുന്നത്.
ഞാറ്റുപുര
ഏറെ പരതലുകൾക്കുശേഷമാണ് കുറച്ച് മുറങ്ങൾ മാത്രം ഞാറ്റുപുരയുടെ പിൻഭാഗത്ത് തൂക്കിയിട്ടിരിക്കുന്നത് കാണാനായത്. ഞാറ്റുപുരയുടെ ആകെയുള്ള തിരുശേഷിപ്പ്. കെട്ടിടത്തിന്റെ കോലായും തിണ്ണയും ചായ്പ്പുമൊക്കെ കഥയിലേതുപോലെ നിലനിർത്തിയിട്ടുണ്ടെങ്കിലും ഞാറ്റുപുരയ്ക്കകത്ത് കണ്ടത് ലാപ്ടോപ്പും പ്രൊജക്റ്ററും ഹോം തിയറ്റർ സ്ക്രീനും സർവൈലൻസ് കാമറകളും എസിയും സിസിടിവിയുമൊക്കെയാണ്. പ്രതീകാത്മകമായെങ്കിലും കാർഷികോപകരണങ്ങൾ ഞാറ്റുപുരയിലും പരിസരത്തും ഇല്ലാതെപോയതിൽ അനൗചിത്യം തോന്നി.
തേവാരത്തു ശിവരാമൻനായരിൽനിന്നും വിജയന്റെ സഹോദരി വാടകയ്ക്കെടുത്ത ഞാറ്റുപുര ഇങ്ങനെയായിരുന്നില്ല. നവീകരണമോ പുനരാവിഷ്കാരമോ ആവാം. പക്ഷേ അത് പൂർവകാലത്തെ ചുരണ്ടിക്കളഞ്ഞും കഥാബിംബങ്ങളെ മായ്ച്ചുകളഞ്ഞുമാവരുത്.
അറബിക്കുളത്തിലേക്കുള്ള ടൈൽ വിരിച്ച നടപ്പാത കഥാപാത്രങ്ങളുടെയും കഥാസന്ദർഭങ്ങളുടെയും ഒരു കഥാശാലയാണ്. ശിൽപവനവും ഫോട്ടോ ഗാലറിയും കാർട്ടൂണ് ഗാലറിയും ലൈവ് തിയറ്ററും നന്നായി പുനരാവിഷ്കരിച്ചിരിക്കുന്നു. ഞാറ്റുപുരയുടെ മൗലികതയും കുറച്ചൊക്കെ പരിഗണിക്കാമായിരുന്നുവെന്ന് വീണ്ടും മനസ് പറഞ്ഞു.
‘രവിയുടെ പണിക്കാരി ആബിദ വന്ന് തുണി മുക്കി തുടയ്ക്കാൻ തുടങ്ങിയതിനുശേഷമാണ് ഇവിടെനിന്ന് ഞാറിന്റെയും ചെളിയുടെയും മണം ആദ്യമായകന്നത്’- വിജയൻ നോവലിൽ ഞാറ്റുപുരയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. തുന്പിയും പാന്പും മയിലും ഓന്തും ചിലന്തിയും മാധവൻനായരും മുതൽ അള്ളാപ്പിച്ചവരെയുള്ള കഥാപാത്രങ്ങൾ.
താന്താങ്ങളുടെ കല്ലിൽ കൊത്തിവച്ച രൂപത്തിൽനിന്ന് ഖസാക്കിൽ ഏറ്റവും ഒടുവിലെത്തിയ അതിഥികളെ കിഴക്കേ അതിർത്തിയിൽനിന്ന് ഉൗഷ്മളമായി ഉറ്റുനോക്കിയപ്പോൾ ഞാനും അവരുടെ സാമ്രാജ്യത്തിലെ ഒരു കഥാപാത്രമായിത്തീർന്നു.
‘ബാല്യമോ യൗവനമോ വാർധക്യമോ മുഖത്തു തെളിയാത്ത’ അപ്പുക്കിളിയുടെയും ദീനംവന്ന് ആദ്യം മകൻ കുഞ്ഞുനൂറിനെയും പിന്നീട് മകൾ ചാന്തുമുത്തുവിനെയും നഷ്ടമായ ചാന്തുമ്മയുടെയും ശോകങ്ങൾ മനസിലെവിടയൊ തളംകെട്ടിനിന്നു. അവരോട് എന്തെങ്കിലും സാന്ത്വന വാക്കുകൾ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ.
മൈമൂന അങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും, അവളുടെ ശിൽപം തേടി കണ്ണുകൾ അവിടെയെല്ലാം അലയാതിരുന്നില്ല. ഇന്നത്തെ പോലെ സ്ത്രീപക്ഷവാദം എന്ന പദം നാഴികയ്ക്കു നാൽപ്പതുവട്ടം ഉരുവിടാൻ തുടങ്ങാത്ത ഒരു കാലത്ത്, ജീവിതം തനിക്കു നൽകിയ വിണ്ടുകീറിയ യാഥാർഥ്യങ്ങൾക്കുമുന്നിൽ പതറാതെ പിടിച്ചുനിന്നവളാണ് മൈമൂന.
കൂമൻകാവിലെ ആ പഴയ രാഗരൂപിണി കോയന്പത്തൂരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നുണ്ടെന്നു പറഞ്ഞുകേൾക്കുന്നു. എന്തൊക്കെയായാലും കഥാപാത്രങ്ങളുടെ സാർവലൗകികത എന്നതൊന്നല്ലേ വിജയന്റെ പുസ്തകത്തെ ഒരു ബെസ്റ്റ് സെല്ലിംഗ് ഇതിഹാസമാക്കിയതും അന്പതു വർഷത്തിനകം അറുപതു തവണ അച്ചടിയ്ക്കാൻ അവസരമുണ്ടാക്കിയതും.
ഓത്തുപള്ളി
കഥയിലെ ഓത്തുപള്ളിയും മദ്രസയും പുത്തൻ പരിവേഷമണിഞ്ഞു ഞാറ്റുപുരയുടെ പടിയോടുചേർന്ന കിഴക്കേ തൊടിയിൽ ഇപ്പോഴുമുണ്ട്. ആ കെട്ടിടത്തിന്റെ തൊട്ടു പുറകിലാണ് നിരവധി സംഭവങ്ങൾക്ക് വേദിയായ അറബിക്കുളം. അവിടെനിന്നു തെക്കോട്ടുനോക്കിയാൽ ചിതലിമല കാണാം. ഈ താഴ്വരയല്ലേ തുന്പികളായി വരുന്ന ആത്മാക്കളുടെയും അശാന്തരായ ഇഫിരീത്തുകളെയും വിഹാരഭൂമി.
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമായി ചെയ്യുന്ന നൈസാമലിയെപ്പോലെ അറബിക്കുളത്തിൽ ഒന്നു മുങ്ങിക്കുളിച്ചാലോ എന്നു മനസു മന്ത്രിച്ചു.
നിമഗ്നമായി നിരവധി തവണ വായിച്ചാലും ഗ്രഹിക്കാനാവാത്തവയാണ് വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വാർത്തെടുത്ത ബിംബങ്ങൾ. ഒരു ജന്മം ജീവിച്ച്, സന്ദിഗ്ധമായതിനെല്ലാം സമാധാനം ലഭിച്ച്, ഇവിടെനിന്നുള്ളതിൽനിന്നെല്ലാം മുക്തിയും നേടി, എന്നെന്നേക്കുമായി മറ്റൊരു ലോകത്തേക്ക് പോകാൻ ഒരു വിഷസർപ്പത്തിന്റെ സഹായം രവി കാംക്ഷിക്കുന്നു.
മലയാള നോവൽ രചനാരീതിയുടെ നവീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ഒ.വി. വിജയൻ, അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും രാഷ്ട്രീയചിന്തകനും പത്രപ്രവർത്തകനുംകൂടിയായിരുന്നു.
1930, ജൂലൈ രണ്ടിന് പാലക്കാട് വിളയൻചാത്തന്നൂരിലായിരുന്നു ഓട്ടുപുലായ്ക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് ബിരുദവും മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി.
മലബാർ ക്രിസ്റ്റ്യൻ കോളജിൽ കുറേക്കാലം അധ്യാപകനായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം 1985ൽ ധർമപുരാണം പ്രസിദ്ധീകരിച്ചു. വൈകാതെ ഗുരുസാഗരവും. പിന്നാലെ മധുരം ഗായതിയും തലമുറകളും തുടങ്ങി നിരവധി രചനകൾ.
ഓടക്കുഴൽ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, മുട്ടത്തു വർക്കി പുരസ്കാരം, എം.പി.പോൾ അവാർഡ് എന്നിവയൊക്കെ വിജയനെ തേടിയെത്തി. 2003ൽ പത്മഭൂഷണ് ലഭിച്ച സാഹിത്യപ്രതിഭ 2005 മാർച്ച് 30ന് അന്തരിച്ചു.
വിജയ് സി.എച്ച്.
മലയാള സാഹിത്യത്തിലെ ഇതിഹാസകാരൻ ഒ.വി.വിജയന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനാഘോഷം കഥാഭൂമിയായ തസ്രാക്കിൽ നടക്കുകയാണ്. വിജയന്റെ പ്രഥമ നോവൽ ‘ഖസാക്കിന്റെ ഇതിഹാസം’ പിറവികൊണ്ട തസ്രാക്ക് ഇക്കാലത്ത് വായനക്കാരുടെ പ്രിയമേറിയ ലിറ്റററി ട്രാവൽ ഡെസ്റ്റിനേഷനായി മാറിയത് സ്വാഭാവികം.
പാലക്കാട് ജില്ലയിലെ കിണാശേരിയിലുള്ള തസ്രാക്ക് ഗ്രാമം കാണാനും ഖസാക്കിന്റെ ഇതിഹാസ കഥയുടെ ആവിഷ്കാരം ആസ്വദിക്കാനും ദിവസവും ഏറെപ്പേരാണ് എത്തുന്നത്. തസ്രാക്ക് ഗ്രാമത്തെ ഖസാക്ക് എന്ന മായികഭൂമികയാക്കി വിജയൻ പറഞ്ഞ കഥയാണ് തലമുറകൾ വായിച്ചുവരുന്ന ‘ഖസാക്കിന്റെ ഇതിഹാസം’. തസ്രാക്കിൽ വിജയൻ അടുത്തറിഞ്ഞവരാണ് നോവലിലെ കഥാപാത്രങ്ങൾ. നായകനായ രവി,
ഒ.വി വിജയൻതന്നെയെന്ന് വായനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. തസ്രാക്കിൽ ഇതിഹാസം ഉറങ്ങുന്ന ഭൂമിക കാണാൻ കനാൽപാലം ബസ് സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ടാണ് കാർ തിരിച്ചത്.
തൃശ്ശൂർ-പാലക്കാട് ഹൈവേയിൽ നിന്നു തുടങ്ങിയ ഈ റോഡ്, കനാൽപാലവും പിന്നിട്ട് പെരുവന്പുവഴി ചിറ്റൂരിലേക്ക് പോകുന്നു. മലന്പുഴ ഡാമിൽനിന്നു വരുന്ന കനാലിന്റെ അരികിലൂടെയുള്ള നടപ്പാതയിപ്പോൾ ടാർ റോഡായി മാറിയിട്ടുണ്ട്.
എതിർദിശയിൽനിന്ന് വാഹനമൊന്നും വന്നില്ലെങ്കിൽ റോഡിന്റെ അവകാശം നമുക്കു മാത്രം. അത്രയേറെ ഇടുങ്ങിയതാണ് ഈ പാത. വഴിയന്പലവും കനാൽപാലം കമാനവും കടന്ന് യാത്ര കുറച്ചു ദൂരം നീങ്ങിക്കഴിഞ്ഞു. ഇരു വശത്തുനിന്നും വഴിയിലേക്ക് ചാഞ്ഞുകിടക്കുന്ന മിഥുനമാസ ചെടികൾ നിരത്തിന്റെ ചാരുത വർധിപ്പിച്ചതുപോലെ.
ഓണമൂട്ടാൻ കരുത്തോടെ ഇരുവശങ്ങളിലും വളരുന്ന നെല്ലിന്റെ ശ്യാമളത ഏറെ ഹൃദ്യം. മലകളും കരിന്പാറകളും അത്ര ദൂരെയല്ലാതെ നാലു ദിക്കിലുമുണ്ട്. ഈ ഗ്രാമപാതയിലൂടെയുള്ള യാത്ര വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ചിട്ട ദൃശ്യങ്ങളെ വീണ്ടും ചിന്തയിലെത്തിച്ചു. ഒപ്പം ഒരിക്കലും മറക്കാനാവാത്ത അതിലെ കഥാപാത്രങ്ങളും.
വഴിയിൽ ‘മേഘങ്ങളുടെ നിഴലുകൾ പാണ്ടിപ്പയ്ക്കളെപ്പോലെ മേഞ്ഞു മേഞ്ഞു പോകുന്ന’തു കണ്ടു. പക്ഷേ, ഇൻസ്പെക്ടറും രവിയും കഥകൾ പറഞ്ഞു നന്നാരി സർവത്ത് കുടിച്ച ഇടമോ അലിയാരുടെ ചായക്കടയോ കുപ്പുവിന്റെ കള്ളുഷാപ്പോ കാണാനായില്ല. വാസ്തവത്തിൽ, സാഹിത്യ തീർഥാടകരുടെ വൈകാരികതയെ ഉണർത്താൻ ആ വഴിയിൽ ഇത്തരത്തിൽ ഒന്നുംതന്നെയില്ല.
കരിന്പനക്കാറ്റ്
പാലക്കാടൻ നെല്ലറയുടെയും ചുരത്തിന്റെയും കരിങ്കൽമലകളുടെയും പൊതു സൗന്ദര്യത്തിനു മാറ്റമില്ല. ഖസാക്കിന്റെ സിംബലായി ഓർമയിൽ എഴുതപ്പെട്ട കരിന്പനകൾ അങ്ങിങ്ങ് കാണാൻ തുടങ്ങി. വഴിയരികിലേക്കിറങ്ങി തലയെടുപ്പുള്ള കരിന്പനകളുടെ അകലക്കാഴ്ച കാമറയിൽ പകർത്തുന്ന തിരക്കിൽ, ‘മണ്കട്ടകൾക്കിടയിൽ പാന്പുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന്’ മനസു മന്ത്രിച്ചു. കരിന്പനപ്പൊത്തുകളിൽ പത്തിവിടർത്തിയാടുന്ന കരിനാഗങ്ങളും അവയുടെ പ്രണയ മർമരങ്ങളും ഇതിഹാസ വായനയെ വീണ്ടും മനസിൽ തളിർപ്പിച്ചു.
ഇനിയാണ് ഖസാക്കിന്റെ ഇതിഹാസം രചയിതമാവാൻ ഇടയായ കഥ. സഹോദരി ഒ.വി.ശാന്തയ്ക്ക് തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലി കിട്ടിയപ്പോൾ, വാടകയ്ക്കെടുത്ത ഞാറ്റുപുരയിൽ അവരുടെ കുടുംബത്തോടൊപ്പം താമസിക്കാൻ വിജയനുമെത്തിയിരുന്നു.
ഞാറ്റുപുരയിലും സമീപങ്ങളിലെ നാട്ടുപറന്പിലും മൈലാഞ്ചിച്ചെടികൾ വളരുന്ന പാടവരന്പത്തും കാളവണ്ടികൾ അരിച്ചുനീങ്ങുന്ന ഇടവഴികളിലും വിജയൻ കണ്ടതും കാണാതെ അറിഞ്ഞതുമാണ് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലുള്ളത്. എന്നാൽ, സങ്കൽപ്പവും വൈരുധ്യവും വിചിത്രഭാവനയും ഗൂഢാർഥങ്ങളുമെല്ലാം വേണ്ടുവോളമുണ്ട് നോവലിൽ.
ശാന്തയുടെ ശിക്ഷകജോലിതന്നെയാണ് കഥാനായകനായ രവിയും ഏറ്റെടുത്തു ചെയ്തത്. തസ്രാക്കിലെ വിജയന്റെ അനുഭവമാണ് ഇതിഹാസത്തിൽ അദ്ദേഹം സൃഷ്ടിച്ച രവിയ്ക്കുമുള്ളത്. ‘ഖസാക്കിന്റെ ഇതിഹാസം’ അതുവരെയുണ്ടായിരുന്ന സകല മലയാള സാഹിത്യസങ്കൽപ്പങ്ങളെയും മാറ്റിമറിച്ചു.
പ്രമേയവും അതു പറഞ്ഞ രീതിയുമാണ് സാഹിത്യ സൃഷ്ടിയുടെ ഉൽകൃഷ്ടമാനങ്ങളെന്നതിനാൽ ഇതിഹാസത്തിന് മലയാളഭാഷയിൽ സമാനതകളില്ല. മുന്പൊരിക്കലും കേട്ടിട്ടില്ലാത്തത് മുന്പെങ്ങും പറഞ്ഞു കേൾക്കാത്ത ഭാഷയിൽ വിജയൻ അവതരിപ്പിച്ചു.
വിജയന്റെ ഇതിഹാസത്തെ ഇങ്ങനെ നിർവചിക്കാം. ഒരൊറ്റ ഇതിവൃത്തമല്ല, നൂറുകണക്കിനു കഥാപാത്രങ്ങളുടെ ജീവിതവുമായുള്ള ഏറ്റുമുട്ടലുകളുടെ ഒരു പരന്പരയാണ് ഈ നോവൽ. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ലിറ്റററി ട്രാവൽ ഡെസ്റ്റിനേഷനാണ് തസ്രാക്ക് സന്ദർശിക്കാൻ എത്തിയെങ്കിലും ഇവിടെയൊരു ഹൈടെക് ഞാറ്റുപുരയല്ല പ്രതീക്ഷിച്ചിരുന്നത്. ഞാറുകെട്ടുകളും വയ്ക്കോൽകൂനകളും നെൽച്ചാക്കുകളും കൊയ്ത്തരിവാളും കൈക്കോട്ടും നിലംതല്ലിയുമൊക്കെയുള്ള ഒരു കളപ്പുരയായിരുന്നു മനസിലുണ്ടായിരുന്നത്.
ഞാറ്റുപുര
ഏറെ പരതലുകൾക്കുശേഷമാണ് കുറച്ച് മുറങ്ങൾ മാത്രം ഞാറ്റുപുരയുടെ പിൻഭാഗത്ത് തൂക്കിയിട്ടിരിക്കുന്നത് കാണാനായത്. ഞാറ്റുപുരയുടെ ആകെയുള്ള തിരുശേഷിപ്പ്. കെട്ടിടത്തിന്റെ കോലായും തിണ്ണയും ചായ്പ്പുമൊക്കെ കഥയിലേതുപോലെ നിലനിർത്തിയിട്ടുണ്ടെങ്കിലും ഞാറ്റുപുരയ്ക്കകത്ത് കണ്ടത് ലാപ്ടോപ്പും പ്രൊജക്റ്ററും ഹോം തിയറ്റർ സ്ക്രീനും സർവൈലൻസ് കാമറകളും എസിയും സിസിടിവിയുമൊക്കെയാണ്. പ്രതീകാത്മകമായെങ്കിലും കാർഷികോപകരണങ്ങൾ ഞാറ്റുപുരയിലും പരിസരത്തും ഇല്ലാതെപോയതിൽ അനൗചിത്യം തോന്നി.
തേവാരത്തു ശിവരാമൻനായരിൽനിന്നും വിജയന്റെ സഹോദരി വാടകയ്ക്കെടുത്ത ഞാറ്റുപുര ഇങ്ങനെയായിരുന്നില്ല. നവീകരണമോ പുനരാവിഷ്കാരമോ ആവാം. പക്ഷേ അത് പൂർവകാലത്തെ ചുരണ്ടിക്കളഞ്ഞും കഥാബിംബങ്ങളെ മായ്ച്ചുകളഞ്ഞുമാവരുത്.
അറബിക്കുളത്തിലേക്കുള്ള ടൈൽ വിരിച്ച നടപ്പാത കഥാപാത്രങ്ങളുടെയും കഥാസന്ദർഭങ്ങളുടെയും ഒരു കഥാശാലയാണ്. ശിൽപവനവും ഫോട്ടോ ഗാലറിയും കാർട്ടൂണ് ഗാലറിയും ലൈവ് തിയറ്ററും നന്നായി പുനരാവിഷ്കരിച്ചിരിക്കുന്നു. ഞാറ്റുപുരയുടെ മൗലികതയും കുറച്ചൊക്കെ പരിഗണിക്കാമായിരുന്നുവെന്ന് വീണ്ടും മനസ് പറഞ്ഞു.
‘രവിയുടെ പണിക്കാരി ആബിദ വന്ന് തുണി മുക്കി തുടയ്ക്കാൻ തുടങ്ങിയതിനുശേഷമാണ് ഇവിടെനിന്ന് ഞാറിന്റെയും ചെളിയുടെയും മണം ആദ്യമായകന്നത്’- വിജയൻ നോവലിൽ ഞാറ്റുപുരയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. തുന്പിയും പാന്പും മയിലും ഓന്തും ചിലന്തിയും മാധവൻനായരും മുതൽ അള്ളാപ്പിച്ചവരെയുള്ള കഥാപാത്രങ്ങൾ.
താന്താങ്ങളുടെ കല്ലിൽ കൊത്തിവച്ച രൂപത്തിൽനിന്ന് ഖസാക്കിൽ ഏറ്റവും ഒടുവിലെത്തിയ അതിഥികളെ കിഴക്കേ അതിർത്തിയിൽനിന്ന് ഉൗഷ്മളമായി ഉറ്റുനോക്കിയപ്പോൾ ഞാനും അവരുടെ സാമ്രാജ്യത്തിലെ ഒരു കഥാപാത്രമായിത്തീർന്നു.
‘ബാല്യമോ യൗവനമോ വാർധക്യമോ മുഖത്തു തെളിയാത്ത’ അപ്പുക്കിളിയുടെയും ദീനംവന്ന് ആദ്യം മകൻ കുഞ്ഞുനൂറിനെയും പിന്നീട് മകൾ ചാന്തുമുത്തുവിനെയും നഷ്ടമായ ചാന്തുമ്മയുടെയും ശോകങ്ങൾ മനസിലെവിടയൊ തളംകെട്ടിനിന്നു. അവരോട് എന്തെങ്കിലും സാന്ത്വന വാക്കുകൾ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ.
മൈമൂന അങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും, അവളുടെ ശിൽപം തേടി കണ്ണുകൾ അവിടെയെല്ലാം അലയാതിരുന്നില്ല. ഇന്നത്തെ പോലെ സ്ത്രീപക്ഷവാദം എന്ന പദം നാഴികയ്ക്കു നാൽപ്പതുവട്ടം ഉരുവിടാൻ തുടങ്ങാത്ത ഒരു കാലത്ത്, ജീവിതം തനിക്കു നൽകിയ വിണ്ടുകീറിയ യാഥാർഥ്യങ്ങൾക്കുമുന്നിൽ പതറാതെ പിടിച്ചുനിന്നവളാണ് മൈമൂന.
കൂമൻകാവിലെ ആ പഴയ രാഗരൂപിണി കോയന്പത്തൂരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നുണ്ടെന്നു പറഞ്ഞുകേൾക്കുന്നു. എന്തൊക്കെയായാലും കഥാപാത്രങ്ങളുടെ സാർവലൗകികത എന്നതൊന്നല്ലേ വിജയന്റെ പുസ്തകത്തെ ഒരു ബെസ്റ്റ് സെല്ലിംഗ് ഇതിഹാസമാക്കിയതും അന്പതു വർഷത്തിനകം അറുപതു തവണ അച്ചടിയ്ക്കാൻ അവസരമുണ്ടാക്കിയതും.
ഓത്തുപള്ളി
കഥയിലെ ഓത്തുപള്ളിയും മദ്രസയും പുത്തൻ പരിവേഷമണിഞ്ഞു ഞാറ്റുപുരയുടെ പടിയോടുചേർന്ന കിഴക്കേ തൊടിയിൽ ഇപ്പോഴുമുണ്ട്. ആ കെട്ടിടത്തിന്റെ തൊട്ടു പുറകിലാണ് നിരവധി സംഭവങ്ങൾക്ക് വേദിയായ അറബിക്കുളം. അവിടെനിന്നു തെക്കോട്ടുനോക്കിയാൽ ചിതലിമല കാണാം. ഈ താഴ്വരയല്ലേ തുന്പികളായി വരുന്ന ആത്മാക്കളുടെയും അശാന്തരായ ഇഫിരീത്തുകളെയും വിഹാരഭൂമി.
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമായി ചെയ്യുന്ന നൈസാമലിയെപ്പോലെ അറബിക്കുളത്തിൽ ഒന്നു മുങ്ങിക്കുളിച്ചാലോ എന്നു മനസു മന്ത്രിച്ചു.
നിമഗ്നമായി നിരവധി തവണ വായിച്ചാലും ഗ്രഹിക്കാനാവാത്തവയാണ് വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വാർത്തെടുത്ത ബിംബങ്ങൾ. ഒരു ജന്മം ജീവിച്ച്, സന്ദിഗ്ധമായതിനെല്ലാം സമാധാനം ലഭിച്ച്, ഇവിടെനിന്നുള്ളതിൽനിന്നെല്ലാം മുക്തിയും നേടി, എന്നെന്നേക്കുമായി മറ്റൊരു ലോകത്തേക്ക് പോകാൻ ഒരു വിഷസർപ്പത്തിന്റെ സഹായം രവി കാംക്ഷിക്കുന്നു.
മലയാള നോവൽ രചനാരീതിയുടെ നവീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ഒ.വി. വിജയൻ, അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും രാഷ്ട്രീയചിന്തകനും പത്രപ്രവർത്തകനുംകൂടിയായിരുന്നു.
1930, ജൂലൈ രണ്ടിന് പാലക്കാട് വിളയൻചാത്തന്നൂരിലായിരുന്നു ഓട്ടുപുലായ്ക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് ബിരുദവും മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി.
മലബാർ ക്രിസ്റ്റ്യൻ കോളജിൽ കുറേക്കാലം അധ്യാപകനായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം 1985ൽ ധർമപുരാണം പ്രസിദ്ധീകരിച്ചു. വൈകാതെ ഗുരുസാഗരവും. പിന്നാലെ മധുരം ഗായതിയും തലമുറകളും തുടങ്ങി നിരവധി രചനകൾ.
ഓടക്കുഴൽ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, മുട്ടത്തു വർക്കി പുരസ്കാരം, എം.പി.പോൾ അവാർഡ് എന്നിവയൊക്കെ വിജയനെ തേടിയെത്തി. 2003ൽ പത്മഭൂഷണ് ലഭിച്ച സാഹിത്യപ്രതിഭ 2005 മാർച്ച് 30ന് അന്തരിച്ചു.
വിജയ് സി.എച്ച്.