കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75 ാം ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയിലേക്ക്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഓഗസ്റ്റ് മൂന്നിനാണ് ചലച്ചിത്രമേള തുടങ്ങുക. കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. തന്റെ പിതാവിനും മുത്തച്ഛനുമുള്ള സമർപ്പണവും അംഗീകാരവുമാണിതെന്ന് ചാക്കോച്ചൻ കുറിച്ചു. ആദ്യമായാണ് ഒരു മലയാളം സിനിമ ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പങ്കെടുക്കുന്നത്.
17 വർഷങ്ങൾക്കുശേഷം ഈ വിഭാഗത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രംകൂടിയാണ് അറിയിപ്പ്. 2005ൽ ഋതുപർണോ ഘോഷ് സംവിധാനം ചെയ്ത അന്തരമഹൽ ആണ് ഫെസ്റ്റിവലിൽ മത്സരിച്ച ഇന്ത്യൻ സിനിമ. 2011ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് സ്പെഷ്യൽ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ലവ് ലിൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നോയിഡയിലെ ഒരു ഫാക്്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദന്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ.
നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദന്പതികൾ രാജ്യത്തിനുപുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്നം കാണുന്നതും അവരുടെ ജീവിതത്തെ അസ്വസ്ഥമാക്കി ഒരു വീഡിയോ പുറത്തുവരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കഥാതന്തു.
ഓഗസ്റ്റ് മൂന്നിനാണ് ചലച്ചിത്രമേള തുടങ്ങുക. കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. തന്റെ പിതാവിനും മുത്തച്ഛനുമുള്ള സമർപ്പണവും അംഗീകാരവുമാണിതെന്ന് ചാക്കോച്ചൻ കുറിച്ചു. ആദ്യമായാണ് ഒരു മലയാളം സിനിമ ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പങ്കെടുക്കുന്നത്.
17 വർഷങ്ങൾക്കുശേഷം ഈ വിഭാഗത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രംകൂടിയാണ് അറിയിപ്പ്. 2005ൽ ഋതുപർണോ ഘോഷ് സംവിധാനം ചെയ്ത അന്തരമഹൽ ആണ് ഫെസ്റ്റിവലിൽ മത്സരിച്ച ഇന്ത്യൻ സിനിമ. 2011ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് സ്പെഷ്യൽ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ലവ് ലിൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നോയിഡയിലെ ഒരു ഫാക്്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദന്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ.
നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദന്പതികൾ രാജ്യത്തിനുപുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്നം കാണുന്നതും അവരുടെ ജീവിതത്തെ അസ്വസ്ഥമാക്കി ഒരു വീഡിയോ പുറത്തുവരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കഥാതന്തു.