ആദ്യ ചിത്രംതന്നെ പാന്‍ ഇന്ത്യ ലെവലില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് പുതുമുഖ നായകന് സെയ്ദ് ഖാന്. കുറേ നാളുകളുടെ കാത്തിരിപ്പാണ് ബനാറസിലൂടെ സാധ്യമാകുന്നത്. ഏറെ പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമെന്നതും വ്യത്യസ്തമായ കഥാപശ്ചാത്തലമെന്നതും ബനാറസ് തന്റെ ആദ്യ ചിത്രമാക്കിയെന്നു സെയ്ദ് പറയുന്നു. സെയ്ദ് ഖാന് മനസ് തുറക്കുന്നു...
“എന്റെ ആദ്യ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തിയറ്ററിലെത്തുന്നതിന്റെ വളരെ ആനന്ദമുണ്ട്. അത് ബനാറസ് പോലെ ഒരു വ്യത്യസ്ത പ്രണയ കഥയാണെന്നത് കൂടുതല്‍ അഭിമാനം നല്കുന്നു. ശരിക്കും എന്റെ ഡ്രീം പ്രോജക്്ടാണ് ബനാറസ്.
നാലഞ്ച് വര്‍ഷങ്ങളായി നിരവധി തിരക്കഥകള്‍ ഞാന്‍ കേട്ടിരുന്നു. ഇന്നു പ്രേക്ഷകര്‍ താരങ്ങളുടെ മേല്‍വിലാസത്തിനപ്പുറം മികച്ച സിനിമകള്‍ സ്വീകരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ സംവിധായകന് ജയതീര്‍ത്ഥ ബനാറസിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്കു വളരെ ഇഷ്ടപ്പെട്ടു.
മികച്ച ഒരു പ്രണയകഥയും നിറയെ ക്ഷേത്രങ്ങളും ആളുകളുമുള്ള പാശ്ചാത്തലവും എന്നെ ത്രില്ലടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യ സിനിമ ബനാറസ് ആയിരിക്കുമെന്നു ഉറപ്പിച്ചിരുന്നു. കോവിഡ് കാലത്തിനു മുമ്പ് കാശിയില്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച സിനിമയാണിത്. എല്ലാ പ്രേക്ഷകരും തിയറ്ററിലെത്തുന്ന സമയത്ത് സിനിമ റിലീസ് ചെയ്യണമെന്നത് അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധമായിരുന്നു. കാരണം പ്രേക്ഷകര്‍ തിയറ്ററില്‍ കാണേണ്ട ചിത്രമാണിത്.
സൊണാൽ മോണ്ടീറോയാണ് ചിത്രത്തില്‍ നായിക. കന്നടയില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച ഹിറ്റ് നായിക എന്റെ ആദ്യ ചിത്രത്തില്‍ ഒപ്പമെത്തിയത് കൂടുതല്‍ സന്തോഷം നല്കുന്നു. പ്രണയ ജോഡികളായിട്ടാണ് ഞങ്ങള്‍ ചിത്രത്തില്‍ എത്തുന്നതെങ്കിലും പതിവ് പ്രണയകഥയല്ല ചിത്രം പറയുന്നത്. രണ്ടു പേര് ഇഷ്ടത്തിലാകുന്നു. അവരുടെ പ്രേമത്തിനുശേഷം എന്തെന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. സ്നേഹമെന്നത് കരുതലും ഉത്തരവാദിത്വവുമാണ്. അതിന് ആത്മീയ പശ്ചാത്തലംകൂടി നല്കി പറയുകയാണ് ബനാറസിലൂടെ.
കാശി എന്നത് ഒരു വിഭാഗം വിശ്വാസികളുടെ മാത്രം പുണ്യകേന്ദ്രമല്ല. അതുകൊണ്ടു തന്നെ കാശിയുടെ ഭൂമികയില്‍ മതത്തിനും മറ്റു വേര്‍തിരിവിനുമപ്പുറം സ്നേഹത്തിലൂടെ തന്റെ ജീവിതത്തിന്റെ അര്‍ഥം തേടുകയാണ് ബനാറസിലെ കഥാപാത്രങ്ങള്‍. മലയാളി പ്രേക്ഷകരിലേക്കും എന്റെ സിനിമ എത്തുന്നുവെന്നത് വളരെ സന്തോഷം നല്കുന്നു.
“എന്റെ ആദ്യ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തിയറ്ററിലെത്തുന്നതിന്റെ വളരെ ആനന്ദമുണ്ട്. അത് ബനാറസ് പോലെ ഒരു വ്യത്യസ്ത പ്രണയ കഥയാണെന്നത് കൂടുതല്‍ അഭിമാനം നല്കുന്നു. ശരിക്കും എന്റെ ഡ്രീം പ്രോജക്്ടാണ് ബനാറസ്.
നാലഞ്ച് വര്‍ഷങ്ങളായി നിരവധി തിരക്കഥകള്‍ ഞാന്‍ കേട്ടിരുന്നു. ഇന്നു പ്രേക്ഷകര്‍ താരങ്ങളുടെ മേല്‍വിലാസത്തിനപ്പുറം മികച്ച സിനിമകള്‍ സ്വീകരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ സംവിധായകന് ജയതീര്‍ത്ഥ ബനാറസിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്കു വളരെ ഇഷ്ടപ്പെട്ടു.
മികച്ച ഒരു പ്രണയകഥയും നിറയെ ക്ഷേത്രങ്ങളും ആളുകളുമുള്ള പാശ്ചാത്തലവും എന്നെ ത്രില്ലടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യ സിനിമ ബനാറസ് ആയിരിക്കുമെന്നു ഉറപ്പിച്ചിരുന്നു. കോവിഡ് കാലത്തിനു മുമ്പ് കാശിയില്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച സിനിമയാണിത്. എല്ലാ പ്രേക്ഷകരും തിയറ്ററിലെത്തുന്ന സമയത്ത് സിനിമ റിലീസ് ചെയ്യണമെന്നത് അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധമായിരുന്നു. കാരണം പ്രേക്ഷകര്‍ തിയറ്ററില്‍ കാണേണ്ട ചിത്രമാണിത്.
സൊണാൽ മോണ്ടീറോയാണ് ചിത്രത്തില്‍ നായിക. കന്നടയില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച ഹിറ്റ് നായിക എന്റെ ആദ്യ ചിത്രത്തില്‍ ഒപ്പമെത്തിയത് കൂടുതല്‍ സന്തോഷം നല്കുന്നു. പ്രണയ ജോഡികളായിട്ടാണ് ഞങ്ങള്‍ ചിത്രത്തില്‍ എത്തുന്നതെങ്കിലും പതിവ് പ്രണയകഥയല്ല ചിത്രം പറയുന്നത്. രണ്ടു പേര് ഇഷ്ടത്തിലാകുന്നു. അവരുടെ പ്രേമത്തിനുശേഷം എന്തെന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. സ്നേഹമെന്നത് കരുതലും ഉത്തരവാദിത്വവുമാണ്. അതിന് ആത്മീയ പശ്ചാത്തലംകൂടി നല്കി പറയുകയാണ് ബനാറസിലൂടെ.
കാശി എന്നത് ഒരു വിഭാഗം വിശ്വാസികളുടെ മാത്രം പുണ്യകേന്ദ്രമല്ല. അതുകൊണ്ടു തന്നെ കാശിയുടെ ഭൂമികയില്‍ മതത്തിനും മറ്റു വേര്‍തിരിവിനുമപ്പുറം സ്നേഹത്തിലൂടെ തന്റെ ജീവിതത്തിന്റെ അര്‍ഥം തേടുകയാണ് ബനാറസിലെ കഥാപാത്രങ്ങള്‍. മലയാളി പ്രേക്ഷകരിലേക്കും എന്റെ സിനിമ എത്തുന്നുവെന്നത് വളരെ സന്തോഷം നല്കുന്നു.