പ്രവാസികൾ പെരുകുന്ന കേരളത്തിൽ ആൾപാർപ്പില്ലാത്ത മാളികകൾ അനേകായിരമാണ്. അതേസമയം അഗതിമന്ദിരങ്ങളിലെല്ലാം ആൾക്കൂട്ടമാണുതാനും. അഗതികൾക്ക് നൽകിപ്പോന്ന റേഷനരിയും ക്ഷേമപെൻഷനും സർക്കാർ നിറുത്തലാക്കിയ നെറികേടിന്റെ നടുവിലാണ് ഈ ഓർമപ്പെടുത്തൽ.
പൗരസംരക്ഷണം സർക്കാരിന്റെ പ്രഥമ ദൗത്യമാണ്. ഇത്തരത്തിൽ അനാഥനെയും അഗതിയെയും മനോരോഗിയെയും പരിപാലിക്കേണ്ട ചുമതല സർക്കാരിൽ നിക്ഷിപ്തമാണ്. ഇതിൽ സർക്കാരിന്റെ നിസംഗതയും പരാജയവും വ്യക്തമാവുകയും അഗതികളുടെ എണ്ണം പെരുകുകയും ചെയ്തപ്പോഴാണ് വ്യക്തികളും സംഘടനകളും സമുദായങ്ങളും അഗതിമന്ദിരങ്ങൾ സ്ഥാപിച്ച് പരിത്യക്തരെ ഏറ്റെടുക്കേണ്ടിവന്നത്.
ഉണ്ണാനും ഉടുക്കാനും മാത്രമല്ല, സ്നേഹപരിചരണവും ആശ്വാസവും കരുതലുമൊക്കെ നൽകി പരിത്യക്തരുടെ ജീവനും ജീവിതവും ഇവിടെ സംരക്ഷിക്കപ്പെടുകയാണ്. വഴിയിൽ അലയുന്നവരും വീടുകളിൽ ഉറ്റവർ തള്ളിക്കളയപ്പെടുന്നവരുമൊക്കെയാണ് കാരുണ്യശുശ്രൂഷകരുടെ സംരക്ഷണയിൽ വന്നുചേരുന്നത്. വൃദ്ധമാതാപിതാക്കളെയും വൈകല്യമുള്ള മക്കളെയും ശാരീരിക ന്യൂനതയുള്ള സഹോദരങ്ങളെയും ഏറ്റെടുക്കാമോയെന്നു ചോദിച്ച് ദിവസവും നിരവധി പേരാണ് അഗതിമന്ദിരങ്ങളെ സമീപിക്കുന്നത്.
പോലീസും പൊതുജനവും ഇത്തരക്കാരെ എത്തിക്കുന്പോൾ കൈയൊഴിയാൻ സാധിക്കില്ല. പലരും സമനില തെറ്റിയവരും അക്രമവാസനയുള്ളവരും മാരകരോഗികളും മരണാസന്നരുമൊക്കെയായിരിക്കും. ഒരു അന്തേവാസി എത്തിയാൽ മരണം വരെ നടത്തിപ്പുകാരുടെ പരിപാലനയിൽ കഴിയുകയെന്നതാണ് പതിവ്. ഇവരുടെ മൃതസംസ്കാരം നടത്തേണ്ട ചുമതലയും അഗതിമന്ദിരങ്ങൾതന്നെ ഏറ്റെടുക്കേണ്ടിവരും.
ഒരു വശത്ത് വർധിച്ചുവരുന്ന സാന്പത്തികച്ചെലവ്. മറുവശത്ത് സർക്കാരിന്റെ കർക്കശമായ നിയന്ത്രണങ്ങൾ. ചികിത്സയിലും ഭക്ഷണത്തിലും മാത്രമല്ല അടിസ്ഥാനസൗകര്യങ്ങളിൽ വരെ നിബന്ധനകളും പരിശോധനകളും കർക്കശമാക്കിയിരിക്കെ ചെറുതല്ല ധർമസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി. പരിചരണം മാത്രമല്ല ചികിത്സ ഇക്കാലത്ത് ഏറെ ഭാരിച്ചതാണ്.
സർക്കാർ ഉത്തരവാദിത്വവും ചുമതലയും മറക്കുന്നതിനൊപ്പമാണ് സ്വകാര്യ ധർമസ്ഥാപനങ്ങളെ നിയമങ്ങൾകൊണ്ടു വരിഞ്ഞുമുറുക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് മരണാസന്നരായ അന്തേവാസികളുടെ ജീവൻ രക്ഷിക്കാൻ എത്ര വലിയ സഹനവും ഭാരിച്ച ചികിത്സകളുമാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായി വന്നതെന്ന് സർക്കാർ മനസിലാക്കിയോ എന്ന് സംശയം.
റേഷനരിയും തുച്ഛമായ പെൻഷനും വരെ നിർത്തലാക്കുകയോ വൈകിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ദരിദ്രരും അനാഥരുമായ കുട്ടികളെ പാർപ്പിക്കുന്ന ബാലഭവനുകളിൽവരെ അവരുടെ അന്നമായ റേഷനരിയും ഗോതന്പും പഞ്ചസാരയും നിറുത്തലാക്കുന്നത് എത്ര ക്രൂരമാണ്.
മിക്ക ധർമസ്ഥാപനങ്ങളും അഗതിമന്ദിരങ്ങളും ഉദാരമതികളുടെ സഹായംകൊണ്ടുകൂടിയാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്കു കൂച്ചുവിലങ്ങുവീഴ്ത്തി ഇവയൊക്കെ പൂട്ടിപ്പോയാൽ എത്ര ഭയാനകമാകവും ദയനീയവുമായിരിക്കും അനന്തരഫലം.
എത്രയോ അഗതികളുടെ ജീവൻ നഷ്ടപ്പെടും. വഴിയോരങ്ങൾ വയോധികരെയും മനോരോഗികളെയും കൊണ്ട് നിറയും. പട്ടിണിമരണംവരെ സംഭവിക്കാം. അഗതിമന്ദിരങ്ങൾ അന്തേവാസികളോടു കാണിക്കുന്ന കരുണപോലെ സർക്കാർ അഗതിമന്ദിരങ്ങളുടെമേൽ കരുതൽ പുലർത്തണമെന്നു പറയാതെ വയ്യ.
പി.യു. തോമസ്, നവജീവൻ
പൗരസംരക്ഷണം സർക്കാരിന്റെ പ്രഥമ ദൗത്യമാണ്. ഇത്തരത്തിൽ അനാഥനെയും അഗതിയെയും മനോരോഗിയെയും പരിപാലിക്കേണ്ട ചുമതല സർക്കാരിൽ നിക്ഷിപ്തമാണ്. ഇതിൽ സർക്കാരിന്റെ നിസംഗതയും പരാജയവും വ്യക്തമാവുകയും അഗതികളുടെ എണ്ണം പെരുകുകയും ചെയ്തപ്പോഴാണ് വ്യക്തികളും സംഘടനകളും സമുദായങ്ങളും അഗതിമന്ദിരങ്ങൾ സ്ഥാപിച്ച് പരിത്യക്തരെ ഏറ്റെടുക്കേണ്ടിവന്നത്.
ഉണ്ണാനും ഉടുക്കാനും മാത്രമല്ല, സ്നേഹപരിചരണവും ആശ്വാസവും കരുതലുമൊക്കെ നൽകി പരിത്യക്തരുടെ ജീവനും ജീവിതവും ഇവിടെ സംരക്ഷിക്കപ്പെടുകയാണ്. വഴിയിൽ അലയുന്നവരും വീടുകളിൽ ഉറ്റവർ തള്ളിക്കളയപ്പെടുന്നവരുമൊക്കെയാണ് കാരുണ്യശുശ്രൂഷകരുടെ സംരക്ഷണയിൽ വന്നുചേരുന്നത്. വൃദ്ധമാതാപിതാക്കളെയും വൈകല്യമുള്ള മക്കളെയും ശാരീരിക ന്യൂനതയുള്ള സഹോദരങ്ങളെയും ഏറ്റെടുക്കാമോയെന്നു ചോദിച്ച് ദിവസവും നിരവധി പേരാണ് അഗതിമന്ദിരങ്ങളെ സമീപിക്കുന്നത്.
പോലീസും പൊതുജനവും ഇത്തരക്കാരെ എത്തിക്കുന്പോൾ കൈയൊഴിയാൻ സാധിക്കില്ല. പലരും സമനില തെറ്റിയവരും അക്രമവാസനയുള്ളവരും മാരകരോഗികളും മരണാസന്നരുമൊക്കെയായിരിക്കും. ഒരു അന്തേവാസി എത്തിയാൽ മരണം വരെ നടത്തിപ്പുകാരുടെ പരിപാലനയിൽ കഴിയുകയെന്നതാണ് പതിവ്. ഇവരുടെ മൃതസംസ്കാരം നടത്തേണ്ട ചുമതലയും അഗതിമന്ദിരങ്ങൾതന്നെ ഏറ്റെടുക്കേണ്ടിവരും.
ഒരു വശത്ത് വർധിച്ചുവരുന്ന സാന്പത്തികച്ചെലവ്. മറുവശത്ത് സർക്കാരിന്റെ കർക്കശമായ നിയന്ത്രണങ്ങൾ. ചികിത്സയിലും ഭക്ഷണത്തിലും മാത്രമല്ല അടിസ്ഥാനസൗകര്യങ്ങളിൽ വരെ നിബന്ധനകളും പരിശോധനകളും കർക്കശമാക്കിയിരിക്കെ ചെറുതല്ല ധർമസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി. പരിചരണം മാത്രമല്ല ചികിത്സ ഇക്കാലത്ത് ഏറെ ഭാരിച്ചതാണ്.
സർക്കാർ ഉത്തരവാദിത്വവും ചുമതലയും മറക്കുന്നതിനൊപ്പമാണ് സ്വകാര്യ ധർമസ്ഥാപനങ്ങളെ നിയമങ്ങൾകൊണ്ടു വരിഞ്ഞുമുറുക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് മരണാസന്നരായ അന്തേവാസികളുടെ ജീവൻ രക്ഷിക്കാൻ എത്ര വലിയ സഹനവും ഭാരിച്ച ചികിത്സകളുമാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായി വന്നതെന്ന് സർക്കാർ മനസിലാക്കിയോ എന്ന് സംശയം.
റേഷനരിയും തുച്ഛമായ പെൻഷനും വരെ നിർത്തലാക്കുകയോ വൈകിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ദരിദ്രരും അനാഥരുമായ കുട്ടികളെ പാർപ്പിക്കുന്ന ബാലഭവനുകളിൽവരെ അവരുടെ അന്നമായ റേഷനരിയും ഗോതന്പും പഞ്ചസാരയും നിറുത്തലാക്കുന്നത് എത്ര ക്രൂരമാണ്.
മിക്ക ധർമസ്ഥാപനങ്ങളും അഗതിമന്ദിരങ്ങളും ഉദാരമതികളുടെ സഹായംകൊണ്ടുകൂടിയാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്കു കൂച്ചുവിലങ്ങുവീഴ്ത്തി ഇവയൊക്കെ പൂട്ടിപ്പോയാൽ എത്ര ഭയാനകമാകവും ദയനീയവുമായിരിക്കും അനന്തരഫലം.
എത്രയോ അഗതികളുടെ ജീവൻ നഷ്ടപ്പെടും. വഴിയോരങ്ങൾ വയോധികരെയും മനോരോഗികളെയും കൊണ്ട് നിറയും. പട്ടിണിമരണംവരെ സംഭവിക്കാം. അഗതിമന്ദിരങ്ങൾ അന്തേവാസികളോടു കാണിക്കുന്ന കരുണപോലെ സർക്കാർ അഗതിമന്ദിരങ്ങളുടെമേൽ കരുതൽ പുലർത്തണമെന്നു പറയാതെ വയ്യ.
പി.യു. തോമസ്, നവജീവൻ