അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തലങ്ങളില്ലാതെ പറയുവാൻ സാധിക്കില്ല. അവിടെ കുതിച്ചു പാഞ്ഞെത്തുന്നവരെ പറഞ്ഞൊതുക്കി നിർത്താൻ പാർഥസാരഥിയെന്ന ആദ്യ വൈസ് ചാൻസലറെപ്പോലെ ഒരു സാരഥി ഇപ്പോഴില്ല.<\b>
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആദ്യ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പു നടക്കുന്ന 1971 ലെ ഒരു പകൽ. പ്രഥമ വൈസ് ചാൻസലറായിരുന്ന ജി. പാർഥസാരഥിയുടെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് ഒരാൾ കുതിച്ചുപാഞ്ഞെത്തി. സർവകലാശാലയുടെ മുഖ്യ വാസ്തുശിൽപിയായ സി.പി. കുക്രേജയാണ് കോപത്താൽ വിറച്ചും കിതച്ചും നിൽക്കുന്നത്.
ചുവന്ന കല്ല് പാകി പടുത്തുയർത്തിയ സർവകലാശാലയുടെ ചുവരുകളിലാകെ വിദ്യാർഥികൾ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിച്ചതാണ് കുക്രേജയെ പ്രകോപിതനാക്കിയത്.
പുതുമണം മാറാത്ത ചുവരാകെ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരുന്നു. കുക്രേജ പറഞ്ഞതു മുഴുവൻ പാർഥസാരഥി കേട്ടിരുന്നു. എന്നിട്ട് സാവധാനം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികിലെത്തി തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു: ‘ഇതൊരു ജനാധിപത്യരാജ്യത്തെ കാന്പസ് അല്ലേ ചങ്ങാതീ. ഈ കെട്ടിടങ്ങൾ നമ്മുടെ കുട്ടികളോടു സംസാരിക്കട്ടെ. ചുവരുകൾ അവരുടെ ക്യാൻവാസ് ആയി മാറട്ടെ.’
പാർഥസാരഥിക്കു പിന്നാലെ നിരവധി വൈസ് ചാൻസലർമാർ ജെഐൻയുവിന്റെ സാരഥ്യം ഏറ്റെടുത്തു. പിന്നീടങ്ങോട്ടുള്ള ചരിത്രവും വർത്തമാനവുമായി കാന്പസിൽ നടന്ന രാഷ്ട്രീയസമരങ്ങളും ഇനിയും ചോരയുണങ്ങാത്ത പാടുകളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ വരുംതലമുറകളോട് ആ ചുവരുകൾക്ക് പറയാൻ ബാക്കിയുണ്ട്. അവയൊക്കെയും ജെഎൻയുവിന്റെ ചരിത്രം.
1969 ൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല സ്ഥാപിതമാകുന്പോൾ അപ്ലൈഡ് സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിവിധ പഠനമേഖലകൾ ഒരുമിച്ചുചേരുന്ന രാജ്യത്തെ ആദ്യ സർവകലാശാലയായിരുന്നു അത്.
ന്യൂഡൽഹിയുടെ ദക്ഷിണഭാഗത്തായി ആയിരം ഏക്കറിൽ വിശാലമായ കാന്പസ്. അതിനുള്ളിൽ താഴ്ന്നിറങ്ങി വരുന്ന ആരവല്ലി പർവതനിരകളുടെ ഒരറ്റം. അതിനോടു ചേർന്ന കാടുകളിൽ ഇരുനൂറിലേറെ ഇനങ്ങളിൽപെട്ട പക്ഷിമൃഗാദികൾ.
ജെൻഎൻയുവിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്പോൾ വെറും 32 വയസായിരുന്നു സി.പി. കുക്രേജയുടെ പ്രായം. നിർമാണം നടത്താൻ കിട്ടുന്ന ആദ്യ ബിൽഡിംഗ് പദ്ധതി. അതും അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിലൂടെയാണ് കൈകളിലെത്തിയത്.
1970 മുതൽ മൂന്നു ദശാബ്ദക്കാലമാണ് കുക്രേജയുടെ എൻജിനിയറിംഗ് വൈദഗ്ധ്യം കാന്പസിനുള്ളിൽ പ്രവർത്തിച്ചത്. കൊളോണിയലിസത്തിന്റെ ഒരുവിധ നിഴൽപ്പാടുകളുമില്ലാതെ ആധുനിക ഇന്ത്യയുടെ പുതുച്ഛായയിലും തലയെടുപ്പിലും വേണമായിരുന്നു കാന്പസിന്റെ നിർമാണരീതി. അതുകൊണ്ടുതന്നെ കൊളോണിയൽ നിർമാണ പാരന്പര്യങ്ങളെ പാടേതള്ളിയ കുക്രേജ ഇൻഡോ-ഇസ്ലാമിക് രീതികളാണ് വാസ്തുവിൽ അവലംബിച്ചത്.
ആരവല്ലി നിരകളുടെ ഭാഗമായ പാറക്കെട്ടുകളെ ഒട്ടുംതന്നെ പരിക്കേൽപ്പിക്കാതെ വേണം കെട്ടിടങ്ങളുടെ നിർമാണം എന്നായിരുന്നു കുക്രേജയുടെ തീരുമാനം. അതേക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ദിക്ഷു സി. കുക്രേജ പറഞ്ഞത് ഇങ്ങനെയാണ്: ‘വനമേഖല കൂടിയായ പരിസരത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിച്ചു. കുന്നിൻനിരകളെ ഒട്ടും ഇടിച്ചു നിരത്താതെയുള്ള നിർമാണത്തിനായിരുന്നു പ്രാധാന്യം നൽകിയത്. കാന്പസിനുള്ളിലെ നീർത്തടങ്ങളുടെ ഒഴുക്കിനും തടസമാകാത്ത തരത്തിലായിരുന്നു നിർമാണം.’
ക്ലാസ്മുറികൾക്കു പുറത്തിരുന്നുള്ള പഠനം മനസിൽ കണ്ട കുക്രേജ അക്കാഡമിക് ബ്ലോക്കിന് ചുറ്റും അതിനുള്ള സംവിധാനം ചെറുഗ്രാമങ്ങളെന്നപോലെ രൂപകൽപന ചെയ്തു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകരുതെന്ന് നിർബന്ധമുണ്ടായിരുന്ന കുക്രേജ ഇഷ്ടികച്ചുവരുകൾക്കു മീതെ സിമന്റ് തേയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
ജെൻഎയു സർവകലാശാലയുടെ നിർമാണസമയം ഡൽഹിയിൽ അതിരൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ സൂര്യപ്രകാശവും കാറ്റും വേണ്ടത്ര കടന്നു വരുംവിധത്തിലായിരുന്നു രൂപകൽപന. ഭൂമിയോളം താഴ്ന്ന മനുഷ്യനായ കുക്രേജ കാന്പസിന്റെ പരിസര പരിസ്ഥിതി വൈവിധ്യങ്ങൾക്ക് ഒരു തരത്തിലുള്ള പോറലും ഏൽക്കാതെയാണ് നിർമാണം നടത്തിയത്.
ചുവന്ന മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന ചുവന്ന ഇഷ്ടിക പാകിയ ജെഎൻയുവിന്റെ ചുവരുകൾ കുക്രേജ എന്ന വാസ്തുശിൽപിയുടെ മനസാണു പറഞ്ഞുതരുന്നത്. കുക്രേജയിൽനിന്ന് വീണ്ടും ജെഎൻയുവിലെ ചുവരുകളിലേക്ക് തന്നെ തിരിച്ചു വരാം.
വിവിധ മേഖലകളിലായി രാജ്യത്തിന് നിരവധി പ്രമുഖ വ്യക്തികളെ സംഭാവന ചെയ്ത കാന്പസ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മറ്റൊരു പരിച്ഛേദം എന്നു വിളിക്കപ്പെട്ടിരുന്ന രാഷ്ട്രീയ പരിസരമായിരുന്നു എക്കാലത്തും ജെഎൻയുവിനുള്ളിലുണ്ടായിരുന്നത്.
എന്നാൽ, വർത്തമാനകാല രാഷ്ട്രീയം ആ കാന്പസിനെ വാർത്തകളിൽ നിറച്ചത് ചോരപ്പാടുണങ്ങാത്ത തലക്കെട്ടുകളിലൂടെയായിരുന്നു. സമരങ്ങൾ നിരത്തിലേക്കിറങ്ങി. കാക്കിയും തോക്കും കാവൽ നിന്ന ബാരിക്കേഡുകൾ മറികടന്ന് അവ നഗരപഥങ്ങളിലൂടെ നീങ്ങി.
അർധരാത്രികളിൽ മുഖംമൂടികൾ മാരകായുധങ്ങളുമായി എതിർ ശബ്ദമുയർത്തിയവരെ തേടി പരക്കം പാഞ്ഞു. ഉച്ചത്തിൽ വിളിച്ചുപറഞ്ഞവരിൽ ചിലർ ജയിൽപ്പുള്ളികളും മറ്റു ചിലർ രാജ്യദ്രോഹികളുമായി മാറി. അവരിൽ ചിലർ ഇപ്പോഴും വിചാരണയിലാണ്.
അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തലങ്ങളില്ലാതെ പറയുവാൻ സാധിക്കില്ല. അവിടെ കുതിച്ചു പാഞ്ഞെത്തുന്നവരെ പറഞ്ഞൊതുക്കി നിർത്താൻ പാർഥസാരഥിയെന്ന ആദ്യ വൈസ് ചാൻസലറെപ്പോലെ ഒരു സാരഥി ഇപ്പോഴില്ല.
ജെൻഎയുവിലെ വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ദേശീയ, അന്തർദേശീയ ശ്രദ്ധ നേടി പിന്നീട് മുഖ്യധാരാരാഷ്ട്രീയത്തിലിക്കിറങ്ങിയ കനയ്യ കുമാർ തന്റെ ജെഐൻയു പ്രവേശനത്തെ ബിഹാർ സെ തിഹാർ എന്ന പുസ്തകത്തിൽ ഇങ്ങനെ അടയാളപ്പെടുത്തുന്നു: ‘ജെഐൻയുവുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. പക്ഷേ, എന്റെ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാന കവാടമായ നോർത്ത് ഗേറ്റ് എന്നെ നിരാശപ്പെടുത്തിയെന്നുതന്നെ പറയണം. അത് വളരെ ലളിതമായിരുന്നു. പക്ഷെ അങ്ങനെയല്ല. ഒരു വലിയ സർവ്വകലാശാല.
നോർത്ത് ഗേറ്റിൽനിന്ന് ബ്രഹ്മപുത്ര ഹോസ്റ്റലിലേക്കുള്ള ദൂരം ഏകദേശം രണ്ട് കിലോമീറ്ററാണ്. പക്ഷേ, അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയാണെന്ന് ഞാൻ അറിഞ്ഞില്ല. ഓരോ ചുവടിലും ഞാൻ എന്റെ പഴയ ജീവിതം എവിടെയോ ഉപേക്ഷിക്കുകയായിരുന്നു. പ്രധാന കവാടം കണ്ടപ്പോഴുണ്ടായ നിരാശ കാന്പസിനുള്ളിൽ കടന്നപ്പോൾ തന്നെ പോയി. പ്രവേശിച്ചയുടനെ ഈ സ്ഥലം യഥാർഥത്തിൽ ഡൽഹിയിലാണെന്നു വിശ്വസിക്കാൻപോലും കഴിഞ്ഞില്ല. കാണേണ്ട മറ്റൊരു ലോകം തന്നെയായിരുന്നു അത്.’
സെബി മാത്യു
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആദ്യ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പു നടക്കുന്ന 1971 ലെ ഒരു പകൽ. പ്രഥമ വൈസ് ചാൻസലറായിരുന്ന ജി. പാർഥസാരഥിയുടെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് ഒരാൾ കുതിച്ചുപാഞ്ഞെത്തി. സർവകലാശാലയുടെ മുഖ്യ വാസ്തുശിൽപിയായ സി.പി. കുക്രേജയാണ് കോപത്താൽ വിറച്ചും കിതച്ചും നിൽക്കുന്നത്.
ചുവന്ന കല്ല് പാകി പടുത്തുയർത്തിയ സർവകലാശാലയുടെ ചുവരുകളിലാകെ വിദ്യാർഥികൾ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിച്ചതാണ് കുക്രേജയെ പ്രകോപിതനാക്കിയത്.
പുതുമണം മാറാത്ത ചുവരാകെ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരുന്നു. കുക്രേജ പറഞ്ഞതു മുഴുവൻ പാർഥസാരഥി കേട്ടിരുന്നു. എന്നിട്ട് സാവധാനം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികിലെത്തി തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു: ‘ഇതൊരു ജനാധിപത്യരാജ്യത്തെ കാന്പസ് അല്ലേ ചങ്ങാതീ. ഈ കെട്ടിടങ്ങൾ നമ്മുടെ കുട്ടികളോടു സംസാരിക്കട്ടെ. ചുവരുകൾ അവരുടെ ക്യാൻവാസ് ആയി മാറട്ടെ.’
പാർഥസാരഥിക്കു പിന്നാലെ നിരവധി വൈസ് ചാൻസലർമാർ ജെഐൻയുവിന്റെ സാരഥ്യം ഏറ്റെടുത്തു. പിന്നീടങ്ങോട്ടുള്ള ചരിത്രവും വർത്തമാനവുമായി കാന്പസിൽ നടന്ന രാഷ്ട്രീയസമരങ്ങളും ഇനിയും ചോരയുണങ്ങാത്ത പാടുകളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ വരുംതലമുറകളോട് ആ ചുവരുകൾക്ക് പറയാൻ ബാക്കിയുണ്ട്. അവയൊക്കെയും ജെഎൻയുവിന്റെ ചരിത്രം.
1969 ൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല സ്ഥാപിതമാകുന്പോൾ അപ്ലൈഡ് സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിവിധ പഠനമേഖലകൾ ഒരുമിച്ചുചേരുന്ന രാജ്യത്തെ ആദ്യ സർവകലാശാലയായിരുന്നു അത്.
ന്യൂഡൽഹിയുടെ ദക്ഷിണഭാഗത്തായി ആയിരം ഏക്കറിൽ വിശാലമായ കാന്പസ്. അതിനുള്ളിൽ താഴ്ന്നിറങ്ങി വരുന്ന ആരവല്ലി പർവതനിരകളുടെ ഒരറ്റം. അതിനോടു ചേർന്ന കാടുകളിൽ ഇരുനൂറിലേറെ ഇനങ്ങളിൽപെട്ട പക്ഷിമൃഗാദികൾ.
ജെൻഎൻയുവിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്പോൾ വെറും 32 വയസായിരുന്നു സി.പി. കുക്രേജയുടെ പ്രായം. നിർമാണം നടത്താൻ കിട്ടുന്ന ആദ്യ ബിൽഡിംഗ് പദ്ധതി. അതും അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിലൂടെയാണ് കൈകളിലെത്തിയത്.
1970 മുതൽ മൂന്നു ദശാബ്ദക്കാലമാണ് കുക്രേജയുടെ എൻജിനിയറിംഗ് വൈദഗ്ധ്യം കാന്പസിനുള്ളിൽ പ്രവർത്തിച്ചത്. കൊളോണിയലിസത്തിന്റെ ഒരുവിധ നിഴൽപ്പാടുകളുമില്ലാതെ ആധുനിക ഇന്ത്യയുടെ പുതുച്ഛായയിലും തലയെടുപ്പിലും വേണമായിരുന്നു കാന്പസിന്റെ നിർമാണരീതി. അതുകൊണ്ടുതന്നെ കൊളോണിയൽ നിർമാണ പാരന്പര്യങ്ങളെ പാടേതള്ളിയ കുക്രേജ ഇൻഡോ-ഇസ്ലാമിക് രീതികളാണ് വാസ്തുവിൽ അവലംബിച്ചത്.
ആരവല്ലി നിരകളുടെ ഭാഗമായ പാറക്കെട്ടുകളെ ഒട്ടുംതന്നെ പരിക്കേൽപ്പിക്കാതെ വേണം കെട്ടിടങ്ങളുടെ നിർമാണം എന്നായിരുന്നു കുക്രേജയുടെ തീരുമാനം. അതേക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ദിക്ഷു സി. കുക്രേജ പറഞ്ഞത് ഇങ്ങനെയാണ്: ‘വനമേഖല കൂടിയായ പരിസരത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിച്ചു. കുന്നിൻനിരകളെ ഒട്ടും ഇടിച്ചു നിരത്താതെയുള്ള നിർമാണത്തിനായിരുന്നു പ്രാധാന്യം നൽകിയത്. കാന്പസിനുള്ളിലെ നീർത്തടങ്ങളുടെ ഒഴുക്കിനും തടസമാകാത്ത തരത്തിലായിരുന്നു നിർമാണം.’
ക്ലാസ്മുറികൾക്കു പുറത്തിരുന്നുള്ള പഠനം മനസിൽ കണ്ട കുക്രേജ അക്കാഡമിക് ബ്ലോക്കിന് ചുറ്റും അതിനുള്ള സംവിധാനം ചെറുഗ്രാമങ്ങളെന്നപോലെ രൂപകൽപന ചെയ്തു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകരുതെന്ന് നിർബന്ധമുണ്ടായിരുന്ന കുക്രേജ ഇഷ്ടികച്ചുവരുകൾക്കു മീതെ സിമന്റ് തേയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
ജെൻഎയു സർവകലാശാലയുടെ നിർമാണസമയം ഡൽഹിയിൽ അതിരൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ സൂര്യപ്രകാശവും കാറ്റും വേണ്ടത്ര കടന്നു വരുംവിധത്തിലായിരുന്നു രൂപകൽപന. ഭൂമിയോളം താഴ്ന്ന മനുഷ്യനായ കുക്രേജ കാന്പസിന്റെ പരിസര പരിസ്ഥിതി വൈവിധ്യങ്ങൾക്ക് ഒരു തരത്തിലുള്ള പോറലും ഏൽക്കാതെയാണ് നിർമാണം നടത്തിയത്.
ചുവന്ന മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന ചുവന്ന ഇഷ്ടിക പാകിയ ജെഎൻയുവിന്റെ ചുവരുകൾ കുക്രേജ എന്ന വാസ്തുശിൽപിയുടെ മനസാണു പറഞ്ഞുതരുന്നത്. കുക്രേജയിൽനിന്ന് വീണ്ടും ജെഎൻയുവിലെ ചുവരുകളിലേക്ക് തന്നെ തിരിച്ചു വരാം.
വിവിധ മേഖലകളിലായി രാജ്യത്തിന് നിരവധി പ്രമുഖ വ്യക്തികളെ സംഭാവന ചെയ്ത കാന്പസ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മറ്റൊരു പരിച്ഛേദം എന്നു വിളിക്കപ്പെട്ടിരുന്ന രാഷ്ട്രീയ പരിസരമായിരുന്നു എക്കാലത്തും ജെഎൻയുവിനുള്ളിലുണ്ടായിരുന്നത്.
എന്നാൽ, വർത്തമാനകാല രാഷ്ട്രീയം ആ കാന്പസിനെ വാർത്തകളിൽ നിറച്ചത് ചോരപ്പാടുണങ്ങാത്ത തലക്കെട്ടുകളിലൂടെയായിരുന്നു. സമരങ്ങൾ നിരത്തിലേക്കിറങ്ങി. കാക്കിയും തോക്കും കാവൽ നിന്ന ബാരിക്കേഡുകൾ മറികടന്ന് അവ നഗരപഥങ്ങളിലൂടെ നീങ്ങി.
അർധരാത്രികളിൽ മുഖംമൂടികൾ മാരകായുധങ്ങളുമായി എതിർ ശബ്ദമുയർത്തിയവരെ തേടി പരക്കം പാഞ്ഞു. ഉച്ചത്തിൽ വിളിച്ചുപറഞ്ഞവരിൽ ചിലർ ജയിൽപ്പുള്ളികളും മറ്റു ചിലർ രാജ്യദ്രോഹികളുമായി മാറി. അവരിൽ ചിലർ ഇപ്പോഴും വിചാരണയിലാണ്.
അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തലങ്ങളില്ലാതെ പറയുവാൻ സാധിക്കില്ല. അവിടെ കുതിച്ചു പാഞ്ഞെത്തുന്നവരെ പറഞ്ഞൊതുക്കി നിർത്താൻ പാർഥസാരഥിയെന്ന ആദ്യ വൈസ് ചാൻസലറെപ്പോലെ ഒരു സാരഥി ഇപ്പോഴില്ല.
ജെൻഎയുവിലെ വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ദേശീയ, അന്തർദേശീയ ശ്രദ്ധ നേടി പിന്നീട് മുഖ്യധാരാരാഷ്ട്രീയത്തിലിക്കിറങ്ങിയ കനയ്യ കുമാർ തന്റെ ജെഐൻയു പ്രവേശനത്തെ ബിഹാർ സെ തിഹാർ എന്ന പുസ്തകത്തിൽ ഇങ്ങനെ അടയാളപ്പെടുത്തുന്നു: ‘ജെഐൻയുവുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. പക്ഷേ, എന്റെ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാന കവാടമായ നോർത്ത് ഗേറ്റ് എന്നെ നിരാശപ്പെടുത്തിയെന്നുതന്നെ പറയണം. അത് വളരെ ലളിതമായിരുന്നു. പക്ഷെ അങ്ങനെയല്ല. ഒരു വലിയ സർവ്വകലാശാല.
നോർത്ത് ഗേറ്റിൽനിന്ന് ബ്രഹ്മപുത്ര ഹോസ്റ്റലിലേക്കുള്ള ദൂരം ഏകദേശം രണ്ട് കിലോമീറ്ററാണ്. പക്ഷേ, അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയാണെന്ന് ഞാൻ അറിഞ്ഞില്ല. ഓരോ ചുവടിലും ഞാൻ എന്റെ പഴയ ജീവിതം എവിടെയോ ഉപേക്ഷിക്കുകയായിരുന്നു. പ്രധാന കവാടം കണ്ടപ്പോഴുണ്ടായ നിരാശ കാന്പസിനുള്ളിൽ കടന്നപ്പോൾ തന്നെ പോയി. പ്രവേശിച്ചയുടനെ ഈ സ്ഥലം യഥാർഥത്തിൽ ഡൽഹിയിലാണെന്നു വിശ്വസിക്കാൻപോലും കഴിഞ്ഞില്ല. കാണേണ്ട മറ്റൊരു ലോകം തന്നെയായിരുന്നു അത്.’
സെബി മാത്യു