+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ

ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്‍റെ പേരാണ് ഏണസ്റ്റോ ചെഗുവേര. അര നൂറ്റാണ്ടിലേറെ കാലം മുൻ
ചെഗുവേരയുടെ വിപ്ലവ  സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്‍റെ പേരാണ് ഏണസ്റ്റോ ചെഗുവേര. അര നൂറ്റാണ്ടിലേറെ കാലം മുൻപ് ക്യൂബയുടെ ഒൗദ്യോഗിക പ്രതിനിധിയായി ചെഗുവേര ഇന്ത്യയിൽ എത്തി മടങ്ങിയത് ഒട്ടേറെ ഓർമകൾ ബാക്കി നിർത്തിയായിരുന്നു. ക്യൂബൻ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേര തന്‍റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇങ്ങനെ കുറിച്ചിട്ടു: ’’ഇംഗ്ലീഷ് കൊളോണിയലിസത്തിനതിരേ ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള സമാധാനപരമായ പ്രതിഷേധവും സമരങ്ങളും ബ്രിട്ടീഷുകാരെ എന്നേന്നേക്കുമായി ഇന്ത്യ വിടാൻ നിർബന്ധിതരാക്കി. 150 വർഷക്കാലം കൊള്ളയടിച്ചു നശിപ്പിച്ചിട്ടാണ് ബ്രിട്ടീഷുകാർ അവിടം വിട്ടു പോയത്.’’
2007ൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ ഹിന്ദി പത്രമായ ജൻസത്തയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയാണ് 1959ൽ ലാറ്റിൻ അമേരിക്കൻ വിപ്ലവ നായകൻ ചെ ഗുവേരയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുതുതലമുറയുടെ മുന്നിലേക്ക് വിശദമായി എത്തുന്നത്. പിന്നീട് ഹിമാൽ സൗത്ത് ഏഷ്യൻ മാസികയിൽ എ റോവിംഗ് റവല്യൂഷനറി എന്ന പേരിൽ ജൻസത്തയുടെ എഡിറ്ററായിരുന്ന ഓം തൻവി ചെഗുവേരയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് വിശദമായ ഒരു ലേഖനമെഴുതി.
സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഒരു നിർണായക അടയാളപ്പെടുത്തൽ തന്നെയായിരുന്നു ഓം തൻവിയുടെ ആ ലേഖനം. ചെഗുവേരയുടെ ഇന്ത്യാ സന്ദർശന വേളയിലുള്ള അപൂർവ ചിത്രങ്ങളും പത്ര കട്ടിംഗുകളും ഉൾപ്പടെ വളരെ വിശാലമായ ഒരോർമപ്പെടുത്തൽ കൂടിയായിരുന്നു ആ ലേഖനം. സത്യത്തിൽ ചെഗുവേരയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും ബുദ്ധിജീവി കേന്ദ്രങ്ങളും മറന്നു തുടങ്ങിയിരുന്ന ഒരു കാലത്തായിരുന്നു ഓം തൻവിയുടെ ഓർമപ്പെടുത്തൽ ഉണ്ടാകുന്നത്.
മാഡ്രിഡിൽ തന്‍റെ 31-ാം ജൻമദിനം ആഘോഷിച്ചശേഷം കെയ്റോ വഴിയാണ് ചെഗുവേര ഇന്ത്യയിലേക്ക് തിരിച്ചത്. 1959 ജൂണ്‍ 30ന് ഡൽഹി പാലം വിമാനത്താവളത്തിൽ ചെഗുവേരയും സഹചാരികളും വിമാനം ഇറങ്ങി. അന്ന് പുതിയതായി പണികഴിപ്പിച്ച അശോക ഹോട്ടലിൽ ആയിരുന്നു താമസം. ക്യൂബൻ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് ഫിദൽ കാസ്ട്രോ അധികാരത്തിലെത്തിയതും അതേ വർഷം തന്നെയായിരുന്നു. തൊട്ടു പിന്നാലെയാണ് കാസ്ട്രോ ചെഗുവേരയെയും സംഘത്തെയും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് സന്ദർശനങ്ങൾക്കായി ക്യൂബയുടെ ദേശീയ നേതാവ് എന്ന നിലയിൽ അയച്ചത്. പുതിയതായി അധികാരത്തിൽ എത്തിയ തന്‍റെ സർക്കാരിന് ലോക രാജ്യങ്ങളുമായി സൗഹൃദ സമാനമായ ബന്ധമുണ്ടാക്കുക എന്നതായിരുന്നു കാസ്ട്രോയുടെ ലക്ഷ്യം.
പാലം വിമാനത്താവളത്തിൽ എത്തിയ ചെഗുവേരയെയും സംഘത്തെയും അന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോൾ ആയിരുന്ന ഡി.എസ്. ഖോസ്‌ല സ്വീകരിച്ചു. ഒരു ഗണിതശാസ്ത്രജ്ഞൻ, സാന്പത്തിക വിദഗ്ധൻ, ഒരു പാർട്ടി പ്രവർത്തകൻ, വിപ്ലവ സൈന്യത്തിലെ ക്യാപ്റ്റൻ, പിന്നെ ഒരേയൊരു ബോഡിഗാർഡും മാത്രമാണ് ചെഗുവേരയ്ക്കൊപ്പം അന്നെത്തിയത്. ഇയാളെ പിന്നീട് അതൃപ്തിയോടെ ചെ തിരിച്ചയച്ചു.
ഡൽഹിയിൽ എത്തിയ ചെഗുവേര പിറ്റേന്നുതന്നെ തീൻമൂർത്തി ഭവനിലെത്തി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി കൂടിക്കാഴ്ച നടത്തി. നെഹ്റു ചെഗുവേരയ്ക്ക് ഗൂർഖകൾ ഉപയോഗിക്കുന്ന ഖുക്രി എന്ന കത്തിയാണ് സമ്മാനിച്ചത്. ചെഗുവരേയാകട്ടെ ക്യൂബയിൽ നിന്നുള്ള വിശേഷപ്പെട്ട സിഗാറുകളും നെഹ്റുവിന് സമ്മാനിച്ചു.
നെഹ്റുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തന്‍റെ റിപ്പോർട്ടിൽ ചെഗുവേര ഇങ്ങനെ എഴുതി: “ഒരു മുത്തച്ഛനെപ്പോലെ അങ്ങേയറ്റം പരിചിത ഭാവത്തിലാണ് നെഹ്റു ഞങ്ങളെ സ്വീകരിച്ചത്. ക്യൂബൻ ജനതയുടെ നിശ്ചയദാർഢ്യത്തെയും പോരാട്ടങ്ങളെയും അഭിനന്ദിക്കുകയും അതിലേക്കു നയിച്ച ജീവിത സാഹചര്യങ്ങളെ അദ്ദേഹം അതീവ കരുണയോടെ സ്മരിക്കുകയും ചെയ്തു.’’
അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ഓൾ ഇന്ത്യ റേഡിയോയിലെ കെ.പി. ഭാനുമതി ചെഗുവേരയുമായി സുദീർഘമായ ഒരു അഭിമുഖവും നടത്തി. അഭിമുഖത്തിൽ ചെഗുവേരയോട് ഭാനുമതി ഇങ്ങനെ ചോദിച്ചു: നിങ്ങൾ ഒരു കമ്യൂണിസ്റ്റ് ആണെന്ന് പറയുന്നു. പക്ഷേ, കമ്യൂണിസ്റ്റ് തത്വശാസ്ത്രം വിവിധ മതവിശ്വാസങ്ങൾ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തെ സ്വീകരിക്കുമോ ?
ചെഗുവേരയുടെ മറുപടി: ഞാൻ എന്നെ ഒരു കമ്യൂണിസ്റ്റ് എന്ന് സ്വയം വിളിക്കില്ല. ഒരു കത്തോലിക്കനായിട്ടാണ് ഞാൻ ജനിച്ചത്. ഒരു കത്തോലിക്കൻ സമത്വത്തിലും ചൂഷകരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. ഞാൻ വിശപ്പ് അനുഭവിച്ചിട്ടും കണ്ടിട്ടുമുണ്ട്. ദാരിദ്ര്യവും കഷ്ടതകളും രോഗവും തൊഴിലില്ലായ്മയും എല്ലാമെല്ലാം ലാറ്റിനമേരിക്കയിൽ കണ്ടു. ഇതു തന്നെയാണ് ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും കണ്ടത്. മനുഷ്യന്‍റെ വിശപ്പിൽ നിന്നാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ത്വര ഉണരുന്നത്. മാർക്സിസ്റ്റ്, ലെനിനിസ്റ്റ് സിദ്ധാന്തങ്ങളിൽ ഈ സ്വാതന്ത്ര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി പാഠങ്ങളുണ്ട്. പ്രായോഗിക വിപ്ലവങ്ങളുടെ വിജയങ്ങൾ മാർക്സ് വിഭാവനം ചെയ്തിരുന്നതാണ്.
ഇന്ത്യയിൽ തന്നെ ഗാന്ധിജിയുടെ ആശയങ്ങൾക്ക് അതിന്‍റേതായ പ്രാധാന്യമുണ്ടായിരുന്നു. അതിലൂടെയാണല്ലോ ഈ രാജ്യവും സ്വാതന്ത്ര്യം നേടിയത്. നിങ്ങൾക്ക് ഗാന്ധിജിയും വലിയൊരു ദാർശനിക പാരന്പര്യവും ഉണ്ടായിരുന്നു. എന്നാൽ, ലാറ്റിനമേരിക്കയിലെ സ്ഥിതി അതായിരുന്നില്ല.
ഞങ്ങൾക്കിത് രണ്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ വഴിയും മനസ്ഥിതിയും മറ്റൊരു വഴിക്കു വികസിച്ചത്. ഇന്ത്യയിൽനിന്ന് തന്‍റെ അമ്മയ്ക്ക് എഴുതിയ കത്തിൽ ചെഗുവേര ഇങ്ങനെ കുറിച്ചു:
എനിക്ക് വീടില്ല. ഭാര്യയും കുട്ടികളുമില്ല. മാതാപിതാക്കളും സഹോദരങ്ങളും ഇല്ല. എന്‍റെ സുഹൃത്തുക്കളെന്നാൽ രാഷ്ട്രീയമായി ഞാൻ ചെയ്തതൊക്കെയും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ശരിയെന്നു കരുതുന്നവരാണ്. ആന്തരികമായ ഒരു കരുത്തിന് പുറമേ ഇപ്പോഴെനിക്ക് മറ്റെന്തോ കൂടി തോന്നുന്നുണ്ട്. മറ്റുള്ളവരിലേക്ക് കരുത്തു പകരാൻ കഴിയുന്നതായും അനുഭവപ്പെടുന്നു. എന്‍റെ ഈ വലിയ ദൗത്യം എല്ലാ ഭയങ്ങളെയും എന്നിൽ നിന്ന് അഴിച്ചു കളയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ എഴുതുന്നതെന്ന് എനിക്കറിയില്ല. ഒരു പക്ഷേ അലൈഡയെ (മകൾ) കാണാനുള്ള തീവ്രമായ ആഗ്രഹത്തിന്‍റെ പുറത്തായിരിക്കും. അതങ്ങനെ തന്നെ കരുതൂ. ഈ എഴുത്ത് എഴുതുന്നത് എന്‍റെ പിതൃഭൂമിയിൽ നിന്നും പ്രീയപ്പെട്ടവരിൽ നിന്നും അകലെ കാറ്റ് വീശുന്ന ഒരു രാത്രിയിൽ ഇന്ത്യയുടെ ആകാശത്തിന് കീഴിലിരുന്നാണ്.
എല്ലാവർക്കും എന്‍റെ ആലിംഗനങ്ങൾ
ഏണസ്റ്റോ.

ചെഗുവേരയുടെ ഇന്ത്യൻ സന്ദർശന വിവരം പറഞ്ഞവസാനിപ്പിക്കുന്പോൾ രസകരമായ ഒരേട് കൂടി ബാക്കിയുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ശീർഷാസനം അഭ്യസിച്ചിരുന്നു അദ്ദേഹം. ഡൽഹിയിലെ ചിലിയൻ അംബാസിഡറുടെ വസതിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ ചെഗുവേര ചാടി എഴുന്നേറ്റ് തലകുത്തി കാലുകൾ ആകാശത്തേക്ക് നീട്ടി ശീർഷാസനത്തിൽ നിന്നു.

സെബി മാത്യു