ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരുന്ന അവാർഡ് രണ്ടുതവണ സ്വന്തമാക്കിയ ഇന്ത്യൻ സംഗീതജ്ഞൻ. എന്നാൽ അയാൾ പലർക്കും പരിചിതനല്ലെന്നുറപ്പ്. ആരാണ്, എന്താണ് റിക്കി കേജ്?...
ഒരു സംഗീതജ്ഞനാവണമെന്നു പറഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ അല്പം ദേഷ്യത്തിലായിരുന്നു. ഒടുക്കം അവരുമായി ഒരൊത്തുതീർപ്പിലെത്തി- ഞാൻ ഡെന്റൽ സർജറിയിൽ ഡിഗ്രി പൂർത്തിയാക്കാം., അതിനുശേഷമുള്ള എന്റെ തീരുമാനങ്ങളെ എതിർക്കാൻ പാടില്ല. അങ്ങനെ അഞ്ചുവർഷം കൊണ്ടു ഡിഗ്രിയെടുത്തു. ഒരൊറ്റ ദിവസം പോലും പ്രാക്ടീസ് ചെയ്യേണ്ടെന്നു ഞാൻ തീരുമാനിക്കുകയും ചെയ്തു -റിക്കി കേജ് ഇതു പറയുന്നത് തന്റെ രണ്ടാം ഗ്രാമി അവാർഡ് സ്വന്തമാക്കിയ ശേഷമാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നും കളിപറയുന്നതുപോലെ, ഒരിക്കലും യാഥാർഥ്യമാകില്ലെന്നു കരുതിയിരുന്ന സ്വപ്നം രണ്ടുതവണ സ്വന്തമാക്കുകയെന്ന അപൂർവതയാണ് റിക്കി കേജിനു കൈവന്നത്.
നോർത്ത് കരോളിന ടു ബംഗളൂരു
പകുതി പഞ്ചാബിയും മാർവാഡിയുമായി അമേരിക്കയിൽ ജനിച്ച റിക്കി കേജ് എട്ടാം വയസിൽ ബംഗളൂരുവിലെത്തി. ഓക്സ്ഫോഡ് ഡെന്റൽ കോളജിൽ ബിരുദപഠനത്തിനു പിന്നാലെ പാശ്ചാത്യ സംഗീതവും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പരിശീലിച്ചു. അതേകാലത്തുതന്നെ ഏയ്ഞ്ചൽ ഡസ്റ്റ് എന്ന പ്രോഗ്രസീവ് റോക്ക് ബാൻഡിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചു തുടങ്ങി. റിക്കിയുടെ സംഗീതത്തിന്റെ അടിത്തറ അവിടെ ബലപ്പെട്ടു.
നോർത്ത് കരോളിനയിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് ലോകമെന്പാടുമുള്ള വേദികളിലേക്കും അയാളുടെ സംഗീതം പടർന്നു. ന്യൂയോർക്കും ജനീവയുമടക്കം യു.എൻ കേന്ദ്രങ്ങളിലും മറ്റു മുപ്പതോളം രാജ്യങ്ങളിലും റിക്കി സംഗീതവുമായെത്തി. മൂവായിരത്തോളം പരസ്യ ജിംഗിളുകൾ ഒരുക്കി. കന്നഡ സിനിമകൾക്ക് ഈണമിട്ടു. 17 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. പലവിധ പാതകളിലൂടെ ഒരേസമയം സഞ്ചരിക്കുന്നതാണ് റിക്കിയുടെ സംഗീതശൈലിയെങ്കിലും ഇന്ത്യൻ വേരുകളുടെ, പ്രത്യേകിച്ച് ഹിന്ദുസ്ഥാനിയുടെ, അല്പം കർണാടക സംഗീതത്തിന്റെയെല്ലാം സൗന്ദര്യം അതിനു മിനുക്കുകൾ ചാർത്തുന്നുണ്ട്.
സംഗീതത്തിനുവേണ്ടിയുള്ള ചെവികൾ
സ്കൂൾകാലത്തുതന്നെ സംഗീതോപകരണങ്ങളോട് എനിക്കു വലിയ ഇഷ്ടമായിരുന്നു. എല്ലായ്പ്പോഴും എനിക്കു കിട്ടിയ സമ്മാനങ്ങൾ സിഡികൾ, വാക്മാൻ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടവയായിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള ചെവികളായിരുന്നിരിക്കണം എന്റേത്. സ്കൂൾ പഠനം പൂർത്തിയായപ്പോഴേ ഞാൻ ഉറപ്പിച്ചു, സംഗീതമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്- റിക്കി ഓർമിക്കുന്നു.
2015-ലാണ് വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെ ആദ്യ ഗ്രാമി അവാർഡ് റിക്കിയെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കൻ ഫ്ളൂട്ടിസ്റ്റ് വൂട്ടർ കെല്ലർമാനുമായി ചേർന്നുള്ള രണ്ടുവർഷം നീണ്ട പ്രയത്നമായിരുന്നു ആ ആൽബം. മഹാത്മാ ഗാന്ധിയും നെൽസണ് മണ്ടേലയും തമ്മിലുള്ള ആത്മബന്ധമാണ് വിൻഡ്സ് ഓഫ് സംസാരയ്ക്കുള്ള പ്രചോദനം. ഗ്രാമി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ സംഗീതജ്ഞനായി റിക്കി.
സ്വന്തം സൃഷ്ടി അംഗീകരിക്കപ്പെടുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊരു അനുഭവം ഈ ലോകത്തില്ല. എനിക്ക് സംഗീതം സൃഷ്ടിക്കുക എന്നത് ഒരു കല എന്നതിനൊപ്പം എന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. ഗ്രാമി കിട്ടിയപ്പോൾ എനിക്കു തോന്നിയത് ആരോ ഒരാൾ എന്റെ നേർക്കു വിരൽചൂണ്ടി ഇങ്ങനെ പറയുന്നതുപോലെയാണ്- നിങ്ങൾ ചെയ്യുന്നത് എന്താണോ അതു തുടരുക, നിങ്ങളതു നന്നായി ചെയ്യുന്നുണ്ട്!
സ്വഭാവ രൂപീകരണത്തിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പാട്ടുകൾ ഏറെയും സ്നേഹം, സമാധാനം, നന്മഎന്നിവയെക്കുറിച്ചാണ്. സംഗീതകാരന്മാർ പൊതുവേ ഒരു സന്ദേശം കൈമാറുന്നുണ്ട്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനാണ് എന്റെ സംഗീതം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഭാഷകൾ പരാജയപ്പെടുന്നിടത്ത് സംഗീതം ഒരു പാലമാകുന്നു- റിക്കിയുടെ പക്ഷം ഇങ്ങനെ.
ഇത്തവണത്തെ മികച്ച പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി ഡിവൈൻ ടൈഡ്സിലൂടെ നേടിയപ്പോൾ ആ അനുഭവത്തെ സർറിയൽ ആയാണ് റിക്കി വിശേഷിപ്പിച്ചത്. റോക്ക് ഇതിഹാസമായ സ്റ്റുവർട്ട് കോപ്ലാൻഡിനൊപ്പമുള്ളതാണ് ഈ ആൽബം. ചെറുപ്പം മുതൽ റിക്കി ആരാധിക്കുന്ന വിഖ്യാതനായ ഡ്രമ്മറാണ് സ്റ്റുവർട്ട്. (വിൻഡ്സ് ഓഫ് സംസാരയിലും ഡിവൈൻ ടൈഡ്സിലും സ്ട്രിംഗ്സ് വിഭാഗത്തിൽ മലയാളി വയലിനിസ്റ്റും തൃശൂർ സ്വദേശിയുമായ മനോജ് ജോർജ് ഒപ്പമുണ്ടായിരുന്നു). കോവിഡ് പൊട്ടിപ്പുറപ്പെടുന്നതുവരെ 2019ൽ മാത്രം 13 രാജ്യങ്ങളിലായി എഴുപതിലേറെ സംഗീതപരിപാടികൾ റിക്കി അവതരിപ്പിച്ചിരുന്നു. അടച്ചിടൽകാലം വന്നതോടെ റെക്കോർഡിംഗിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലമായിരുന്നു ഡിവൈൻ ടൈഡ്സ്.
69കാരനായ ഇതിഹാസതാരം സ്റ്റുവർട്ടുമായി ഓണ്ലൈനിലൂടെ ഫയലുകൾ കൈമാറിയാണ് ആൽബം ഒരുക്കിയത്. രാപകൽ വ്യത്യാസം ഒഴിവാക്കാൻ തന്റെ ഉറക്കസമയംപോലും റിക്കി മാറ്റി. ഗ്രാമി പ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം മുന്പാണ് ഇരുവരും നേരിൽ കണ്ടത്.
നിങ്ങൾക്ക് ആയിരക്കണക്കിനു പ്രസംഗങ്ങൾ നടത്താം, ശാസ്ത്രീയമായ ഡാറ്റ ശേഖരിച്ചുവയ്ക്കാം, പക്ഷേ ആളുകളോടു വൈകാരികമായി ആശയവിനിമയം നടത്തണം. അതു കലയിലൂടെ മാത്രമേ സംഭവിക്കൂ. എന്റെ സംഗീതം മുഖ്യധാരയിലുള്ളതല്ല, എന്നാലതിന് കുറവെങ്കിലും മികവുള്ള ശ്രോതാക്കളുണ്ട്. ഇനിയും കുറേപ്പേരിലേക്ക് എത്താനുണ്ട്. ഓരോ പുതിയ സൃഷ്ടിയും അങ്ങനെ പുതിയ ശ്രോതാക്കളിലേക്ക് എത്താനുള്ള ശ്രമമാണ്. ഗ്രാമി അതിനു സഹായിക്കുമെന്നാണ് കരുതുന്നത്- അടുത്തയിടെ നൽകിയ അഭിമുഖത്തിൽ റിക്കി കേജ് പറഞ്ഞു.
പുതിയ ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കുമുള്ള പാട്ടിന്റെ പാലം ഉറയ്ക്കട്ടെ.
ഹരിപ്രസാദ്
ഒരു സംഗീതജ്ഞനാവണമെന്നു പറഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ അല്പം ദേഷ്യത്തിലായിരുന്നു. ഒടുക്കം അവരുമായി ഒരൊത്തുതീർപ്പിലെത്തി- ഞാൻ ഡെന്റൽ സർജറിയിൽ ഡിഗ്രി പൂർത്തിയാക്കാം., അതിനുശേഷമുള്ള എന്റെ തീരുമാനങ്ങളെ എതിർക്കാൻ പാടില്ല. അങ്ങനെ അഞ്ചുവർഷം കൊണ്ടു ഡിഗ്രിയെടുത്തു. ഒരൊറ്റ ദിവസം പോലും പ്രാക്ടീസ് ചെയ്യേണ്ടെന്നു ഞാൻ തീരുമാനിക്കുകയും ചെയ്തു -റിക്കി കേജ് ഇതു പറയുന്നത് തന്റെ രണ്ടാം ഗ്രാമി അവാർഡ് സ്വന്തമാക്കിയ ശേഷമാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നും കളിപറയുന്നതുപോലെ, ഒരിക്കലും യാഥാർഥ്യമാകില്ലെന്നു കരുതിയിരുന്ന സ്വപ്നം രണ്ടുതവണ സ്വന്തമാക്കുകയെന്ന അപൂർവതയാണ് റിക്കി കേജിനു കൈവന്നത്.
നോർത്ത് കരോളിന ടു ബംഗളൂരു
പകുതി പഞ്ചാബിയും മാർവാഡിയുമായി അമേരിക്കയിൽ ജനിച്ച റിക്കി കേജ് എട്ടാം വയസിൽ ബംഗളൂരുവിലെത്തി. ഓക്സ്ഫോഡ് ഡെന്റൽ കോളജിൽ ബിരുദപഠനത്തിനു പിന്നാലെ പാശ്ചാത്യ സംഗീതവും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പരിശീലിച്ചു. അതേകാലത്തുതന്നെ ഏയ്ഞ്ചൽ ഡസ്റ്റ് എന്ന പ്രോഗ്രസീവ് റോക്ക് ബാൻഡിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചു തുടങ്ങി. റിക്കിയുടെ സംഗീതത്തിന്റെ അടിത്തറ അവിടെ ബലപ്പെട്ടു.
നോർത്ത് കരോളിനയിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് ലോകമെന്പാടുമുള്ള വേദികളിലേക്കും അയാളുടെ സംഗീതം പടർന്നു. ന്യൂയോർക്കും ജനീവയുമടക്കം യു.എൻ കേന്ദ്രങ്ങളിലും മറ്റു മുപ്പതോളം രാജ്യങ്ങളിലും റിക്കി സംഗീതവുമായെത്തി. മൂവായിരത്തോളം പരസ്യ ജിംഗിളുകൾ ഒരുക്കി. കന്നഡ സിനിമകൾക്ക് ഈണമിട്ടു. 17 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. പലവിധ പാതകളിലൂടെ ഒരേസമയം സഞ്ചരിക്കുന്നതാണ് റിക്കിയുടെ സംഗീതശൈലിയെങ്കിലും ഇന്ത്യൻ വേരുകളുടെ, പ്രത്യേകിച്ച് ഹിന്ദുസ്ഥാനിയുടെ, അല്പം കർണാടക സംഗീതത്തിന്റെയെല്ലാം സൗന്ദര്യം അതിനു മിനുക്കുകൾ ചാർത്തുന്നുണ്ട്.
സംഗീതത്തിനുവേണ്ടിയുള്ള ചെവികൾ
സ്കൂൾകാലത്തുതന്നെ സംഗീതോപകരണങ്ങളോട് എനിക്കു വലിയ ഇഷ്ടമായിരുന്നു. എല്ലായ്പ്പോഴും എനിക്കു കിട്ടിയ സമ്മാനങ്ങൾ സിഡികൾ, വാക്മാൻ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടവയായിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള ചെവികളായിരുന്നിരിക്കണം എന്റേത്. സ്കൂൾ പഠനം പൂർത്തിയായപ്പോഴേ ഞാൻ ഉറപ്പിച്ചു, സംഗീതമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്- റിക്കി ഓർമിക്കുന്നു.
2015-ലാണ് വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെ ആദ്യ ഗ്രാമി അവാർഡ് റിക്കിയെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കൻ ഫ്ളൂട്ടിസ്റ്റ് വൂട്ടർ കെല്ലർമാനുമായി ചേർന്നുള്ള രണ്ടുവർഷം നീണ്ട പ്രയത്നമായിരുന്നു ആ ആൽബം. മഹാത്മാ ഗാന്ധിയും നെൽസണ് മണ്ടേലയും തമ്മിലുള്ള ആത്മബന്ധമാണ് വിൻഡ്സ് ഓഫ് സംസാരയ്ക്കുള്ള പ്രചോദനം. ഗ്രാമി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ സംഗീതജ്ഞനായി റിക്കി.
സ്വന്തം സൃഷ്ടി അംഗീകരിക്കപ്പെടുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊരു അനുഭവം ഈ ലോകത്തില്ല. എനിക്ക് സംഗീതം സൃഷ്ടിക്കുക എന്നത് ഒരു കല എന്നതിനൊപ്പം എന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. ഗ്രാമി കിട്ടിയപ്പോൾ എനിക്കു തോന്നിയത് ആരോ ഒരാൾ എന്റെ നേർക്കു വിരൽചൂണ്ടി ഇങ്ങനെ പറയുന്നതുപോലെയാണ്- നിങ്ങൾ ചെയ്യുന്നത് എന്താണോ അതു തുടരുക, നിങ്ങളതു നന്നായി ചെയ്യുന്നുണ്ട്!
സ്വഭാവ രൂപീകരണത്തിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പാട്ടുകൾ ഏറെയും സ്നേഹം, സമാധാനം, നന്മഎന്നിവയെക്കുറിച്ചാണ്. സംഗീതകാരന്മാർ പൊതുവേ ഒരു സന്ദേശം കൈമാറുന്നുണ്ട്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനാണ് എന്റെ സംഗീതം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഭാഷകൾ പരാജയപ്പെടുന്നിടത്ത് സംഗീതം ഒരു പാലമാകുന്നു- റിക്കിയുടെ പക്ഷം ഇങ്ങനെ.
ഇത്തവണത്തെ മികച്ച പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി ഡിവൈൻ ടൈഡ്സിലൂടെ നേടിയപ്പോൾ ആ അനുഭവത്തെ സർറിയൽ ആയാണ് റിക്കി വിശേഷിപ്പിച്ചത്. റോക്ക് ഇതിഹാസമായ സ്റ്റുവർട്ട് കോപ്ലാൻഡിനൊപ്പമുള്ളതാണ് ഈ ആൽബം. ചെറുപ്പം മുതൽ റിക്കി ആരാധിക്കുന്ന വിഖ്യാതനായ ഡ്രമ്മറാണ് സ്റ്റുവർട്ട്. (വിൻഡ്സ് ഓഫ് സംസാരയിലും ഡിവൈൻ ടൈഡ്സിലും സ്ട്രിംഗ്സ് വിഭാഗത്തിൽ മലയാളി വയലിനിസ്റ്റും തൃശൂർ സ്വദേശിയുമായ മനോജ് ജോർജ് ഒപ്പമുണ്ടായിരുന്നു). കോവിഡ് പൊട്ടിപ്പുറപ്പെടുന്നതുവരെ 2019ൽ മാത്രം 13 രാജ്യങ്ങളിലായി എഴുപതിലേറെ സംഗീതപരിപാടികൾ റിക്കി അവതരിപ്പിച്ചിരുന്നു. അടച്ചിടൽകാലം വന്നതോടെ റെക്കോർഡിംഗിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലമായിരുന്നു ഡിവൈൻ ടൈഡ്സ്.
69കാരനായ ഇതിഹാസതാരം സ്റ്റുവർട്ടുമായി ഓണ്ലൈനിലൂടെ ഫയലുകൾ കൈമാറിയാണ് ആൽബം ഒരുക്കിയത്. രാപകൽ വ്യത്യാസം ഒഴിവാക്കാൻ തന്റെ ഉറക്കസമയംപോലും റിക്കി മാറ്റി. ഗ്രാമി പ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം മുന്പാണ് ഇരുവരും നേരിൽ കണ്ടത്.
നിങ്ങൾക്ക് ആയിരക്കണക്കിനു പ്രസംഗങ്ങൾ നടത്താം, ശാസ്ത്രീയമായ ഡാറ്റ ശേഖരിച്ചുവയ്ക്കാം, പക്ഷേ ആളുകളോടു വൈകാരികമായി ആശയവിനിമയം നടത്തണം. അതു കലയിലൂടെ മാത്രമേ സംഭവിക്കൂ. എന്റെ സംഗീതം മുഖ്യധാരയിലുള്ളതല്ല, എന്നാലതിന് കുറവെങ്കിലും മികവുള്ള ശ്രോതാക്കളുണ്ട്. ഇനിയും കുറേപ്പേരിലേക്ക് എത്താനുണ്ട്. ഓരോ പുതിയ സൃഷ്ടിയും അങ്ങനെ പുതിയ ശ്രോതാക്കളിലേക്ക് എത്താനുള്ള ശ്രമമാണ്. ഗ്രാമി അതിനു സഹായിക്കുമെന്നാണ് കരുതുന്നത്- അടുത്തയിടെ നൽകിയ അഭിമുഖത്തിൽ റിക്കി കേജ് പറഞ്ഞു.
പുതിയ ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കുമുള്ള പാട്ടിന്റെ പാലം ഉറയ്ക്കട്ടെ.
ഹരിപ്രസാദ്