സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാണത്തിൽ ഒരു പരിചയവുമില്ലാതെ രണ്ടും കൽപിച്ചു കൈവെച്ച പണി രണ്ടാം നിലയിലാണ് അവസാനിപ്പിച്ചത്.
വീടിന്റെ പ്ലാൻ, കല്ലുപണി, തടിപ്പണി, വാർക്ക, മൈക്കാഡ്, പ്ലംബിംഗ്, പെയിന്റിംഗ് എന്നിവയെല്ലാം തനിയെ സംവിധാനം ചെയ്തു പൂർത്തീകരിച്ചു. നാടകത്തിനൊപ്പം എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലിയിലിരിക്കെ രണ്ടു വർഷത്തെ ഒഴിവുവേളകൾ വീടുപണിക്കായി മാറ്റിവച്ചു. ആറു പതിറ്റാണ്ടു നീളുന്ന കലാജീവിതത്തിൽ അഞ്ചു സംസ്ഥാന അവാർഡുകൾ ചെല്ലപ്പൻ സ്വന്തമാക്കിയിട്ടുണ്ട്. നാടകക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തുന്നവർക്ക് സൗകര്യപ്രദമായി ഇരിക്കാനൊരു ഹാളില്ലാത്ത പരിമിതിക്കു പരിഹാരമായി തുടങ്ങിയതാണ് വീടുപണി.
പണിക്ക് കരാറുകാരനെ ഏർപ്പെടുത്തിയെങ്കിലും നിർമാണത്തെച്ചൊല്ലിയുണ്ടായ വിയോജിപ്പാണ് രണ്ടും കൽപിച്ചുള്ള തീരുമാനത്തിലെത്തിച്ചത്. തുടർന്ന് ഹാളിന് പകരം വീടുതന്നെ നിർമിക്കാനുറപ്പിച്ചു. കലയ്ക്കായി സമർപ്പിച്ച ജീവിതമായതിനാൽ മുൻപ് ആയിരം വേദികളിൽ അവതരിപ്പിച്ച വ്യൂഹം എന്ന നാടകത്തിന് ചെല്ലപ്പൻ വരച്ച സെറ്റ് തന്നെ വീടിനു മോഡലാക്കി. വ്യൂഹം നാടകത്തിലെ ഹാർഡ് ബോർഡ് ഇരുനില അതേ പടി ചെല്ലപ്പൻ കോണ്‍ക്രീറ്റിലും കല്ലിലും അവതരിപ്പിച്ചു. ബാൽക്കണിയും സിറ്റൗട്ടും സ്വീകരണമുറിയുമെല്ലാം സെറ്റിലേതിൽനിന്ന് തെല്ലും മാറ്റമില്ലാതെ പണിതെടുത്തു. മുകൾ നിലയിൽ നിന്നുള്ള ചതുര സ്റ്റെയർകെയ്സും പരിസരവുമൊക്കെ അതുപോലെതന്നെ.
തനിയെ വീടു പണിയാൻ തീരുമാനമെടുത്തപ്പോൾ ഏറ്റവും എതിർപ്പ് വീട്ടിൽ നിന്നായിരുന്നു. ഭാര്യ രാധാമണിയും മക്കളും എതിർപ്പിന്റെ മതിൽ തന്നെ തീർത്തു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതിശയത്തോടെ ചുറ്റും കൂടി. പരിചിതമല്ലാത്ത വീടുനിർമാണ ജോലി തനിയെ ചെയ്താലുണ്ടാകാവുന്ന അപകടസാധ്യത അവരെല്ലാം ബോധ്യപ്പെടുത്തിയിട്ടും ചെല്ലപ്പൻ പിൻമാറിയില്ല.
പണിക്കുള്ള തൂക്കുകട്ട, കൊലശേര്‍, മുഴക്കോൽ തുടങ്ങിയവ ആദ്യം വാങ്ങി. കല്ലും മണലും സിമന്റും കന്പിയും ഇറക്കി പണി തുടങ്ങിയപ്പോഴും വീട്ടുകാർ അകലം പാലിച്ച് നിന്നു. അടിത്തറ പണി നല്ല നിലയിൽ നടത്തിയതോടെ വീട്ടുകാർക്ക് വിശ്വാസവും ആശ്വാസവുമായി. ഭിത്തി കെട്ടിപ്പൊക്കിയപ്പോഴും തുടർ പണികൾക്കും വീട്ടുകാർ സഹായത്തിന് കൂടെനിന്നു. 35 കിലോയുള്ള ചെങ്കല്ല് ഉയർത്തി ഭിത്തി കെട്ടിപ്പൊക്കുകയെന്നത് ഏറെ സാഹസിക ജോലിയായിരുന്നു.
വാർക്കപ്പണിക്ക് ആവശ്യമായ തൂണും പലകയും നൽകാമെന്ന് പറഞ്ഞയാൾ പിൻമാറിയപ്പോൾ അതിനും ചെല്ലപ്പൻ പരിഹാരം കണ്ടെത്തി. ആസ്ബറ്റോസ് ഷീറ്റ് നിരത്തി തട്ടുണ്ടാക്കി കോണ്‍ക്രീറ്റിംഗ് നടത്തി. ഇലക്ട്രിക് ജോലിയും പ്ലംബിംഗും മുറ്റംകെട്ടുമൊക്കെ ആരുടെ യും സഹായമില്ലാതെ ചെയ്തു.
സിനിമാ നിർമാണവും അഭിനയവും സ്ക്രിപ്റ്റ് എഴുത്തും റിഹേഴ്സലുമൊക്കെ തുടങ്ങിയപ്പോൾ മുകളിലത്തെ നിലയോട് ചേർന്ന് ആയിരം സ്ക്വയർഫീറ്റ് കൂടി പണിത് വീടു വിപുലമാക്കി. കോണ്‍ക്രീറ്റിംഗും ടൈൽപാകലും തുടങ്ങി ബാത്ത് റൂം, റിക്കോഡിംഗ് റൂം എന്നിവയുടെ നിർമാണവും പെയിന്റിംഗുമൊക്കെ തനിയെ ചെയ്തു.
കലയെ ജീവനോളം സ്നേഹിക്കുന്ന ചെല്ലപ്പൻ അവാർഡിന് അർഹമായ ഒരു നാടകത്തിന്റെ പേരാണ് മകൾക്ക് ഇട്ടത്-സീസ. രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യാഗസ്ഥയാണ് സീസ. ഡിഫൻസ് സർവീസിൽ ഉദ്യോഗസ്ഥനായ മകന്റെ പേരും നാടകവുമായി ബന്ധപ്പെട്ടതാണ്- സീൻ.
ആലപ്പുഴ ആശ്രമം ചെട്ടി വേലിക്കകത്ത് വേലായുധന്റെയും ജാനുവിന്റെയും മകനായ ചെല്ലപ്പന് കലയോടുള്ള കന്പം ചെറുപ്പം മുതൽക്കെയുള്ളതാണ്. തിരുവന്പാടി എൻ. എസ.്എസ്. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ പ്രോത്സാഹനത്തിൽ നാടക രചന തുടങ്ങിയതാണ്.
നാടകത്തിന്റെ തിരക്കുകൾക്കിടെയായിരുന്നു കായിപ്പുറം മാളികവെളി രാധാമണിയുമായുള്ള വിവാഹം. നാടകീയ രംഗങ്ങൾക്ക് വിവാഹ ദിനവും വേദിയായി. രണ്ട് നാടകങ്ങൾ അവതരിപ്പിക്കേണ്ടിയിരുന്ന ദിവസമായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയ ഉടൻ നാടകവണ്ടിയിലേയ്ക്കാണ് ചെല്ലപ്പൻ കയറിയത്. ആലപ്പുഴ കുതിരപ്പന്തിയിലും പുന്നപ്ര പറവൂരിലുമായിരുന്നു നാടകാവതരണം . രണ്ട് നാടകങ്ങൾ കഴിഞ്ഞ് അടുത്ത ദിവസമാണ് മടങ്ങിയെത്തിയത്. സീസ, വയലേലകൾ എന്നീ സിനിമകൾ നിര്‍മിച്ചെങ്കിലും വിജയം നേടിയില്ല.
അനിരുദ്ധൻ, മുഹമ്മ
വീടിന്റെ പ്ലാൻ, കല്ലുപണി, തടിപ്പണി, വാർക്ക, മൈക്കാഡ്, പ്ലംബിംഗ്, പെയിന്റിംഗ് എന്നിവയെല്ലാം തനിയെ സംവിധാനം ചെയ്തു പൂർത്തീകരിച്ചു. നാടകത്തിനൊപ്പം എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലിയിലിരിക്കെ രണ്ടു വർഷത്തെ ഒഴിവുവേളകൾ വീടുപണിക്കായി മാറ്റിവച്ചു. ആറു പതിറ്റാണ്ടു നീളുന്ന കലാജീവിതത്തിൽ അഞ്ചു സംസ്ഥാന അവാർഡുകൾ ചെല്ലപ്പൻ സ്വന്തമാക്കിയിട്ടുണ്ട്. നാടകക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തുന്നവർക്ക് സൗകര്യപ്രദമായി ഇരിക്കാനൊരു ഹാളില്ലാത്ത പരിമിതിക്കു പരിഹാരമായി തുടങ്ങിയതാണ് വീടുപണി.
പണിക്ക് കരാറുകാരനെ ഏർപ്പെടുത്തിയെങ്കിലും നിർമാണത്തെച്ചൊല്ലിയുണ്ടായ വിയോജിപ്പാണ് രണ്ടും കൽപിച്ചുള്ള തീരുമാനത്തിലെത്തിച്ചത്. തുടർന്ന് ഹാളിന് പകരം വീടുതന്നെ നിർമിക്കാനുറപ്പിച്ചു. കലയ്ക്കായി സമർപ്പിച്ച ജീവിതമായതിനാൽ മുൻപ് ആയിരം വേദികളിൽ അവതരിപ്പിച്ച വ്യൂഹം എന്ന നാടകത്തിന് ചെല്ലപ്പൻ വരച്ച സെറ്റ് തന്നെ വീടിനു മോഡലാക്കി. വ്യൂഹം നാടകത്തിലെ ഹാർഡ് ബോർഡ് ഇരുനില അതേ പടി ചെല്ലപ്പൻ കോണ്‍ക്രീറ്റിലും കല്ലിലും അവതരിപ്പിച്ചു. ബാൽക്കണിയും സിറ്റൗട്ടും സ്വീകരണമുറിയുമെല്ലാം സെറ്റിലേതിൽനിന്ന് തെല്ലും മാറ്റമില്ലാതെ പണിതെടുത്തു. മുകൾ നിലയിൽ നിന്നുള്ള ചതുര സ്റ്റെയർകെയ്സും പരിസരവുമൊക്കെ അതുപോലെതന്നെ.
തനിയെ വീടു പണിയാൻ തീരുമാനമെടുത്തപ്പോൾ ഏറ്റവും എതിർപ്പ് വീട്ടിൽ നിന്നായിരുന്നു. ഭാര്യ രാധാമണിയും മക്കളും എതിർപ്പിന്റെ മതിൽ തന്നെ തീർത്തു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതിശയത്തോടെ ചുറ്റും കൂടി. പരിചിതമല്ലാത്ത വീടുനിർമാണ ജോലി തനിയെ ചെയ്താലുണ്ടാകാവുന്ന അപകടസാധ്യത അവരെല്ലാം ബോധ്യപ്പെടുത്തിയിട്ടും ചെല്ലപ്പൻ പിൻമാറിയില്ല.
പണിക്കുള്ള തൂക്കുകട്ട, കൊലശേര്‍, മുഴക്കോൽ തുടങ്ങിയവ ആദ്യം വാങ്ങി. കല്ലും മണലും സിമന്റും കന്പിയും ഇറക്കി പണി തുടങ്ങിയപ്പോഴും വീട്ടുകാർ അകലം പാലിച്ച് നിന്നു. അടിത്തറ പണി നല്ല നിലയിൽ നടത്തിയതോടെ വീട്ടുകാർക്ക് വിശ്വാസവും ആശ്വാസവുമായി. ഭിത്തി കെട്ടിപ്പൊക്കിയപ്പോഴും തുടർ പണികൾക്കും വീട്ടുകാർ സഹായത്തിന് കൂടെനിന്നു. 35 കിലോയുള്ള ചെങ്കല്ല് ഉയർത്തി ഭിത്തി കെട്ടിപ്പൊക്കുകയെന്നത് ഏറെ സാഹസിക ജോലിയായിരുന്നു.
വാർക്കപ്പണിക്ക് ആവശ്യമായ തൂണും പലകയും നൽകാമെന്ന് പറഞ്ഞയാൾ പിൻമാറിയപ്പോൾ അതിനും ചെല്ലപ്പൻ പരിഹാരം കണ്ടെത്തി. ആസ്ബറ്റോസ് ഷീറ്റ് നിരത്തി തട്ടുണ്ടാക്കി കോണ്‍ക്രീറ്റിംഗ് നടത്തി. ഇലക്ട്രിക് ജോലിയും പ്ലംബിംഗും മുറ്റംകെട്ടുമൊക്കെ ആരുടെ യും സഹായമില്ലാതെ ചെയ്തു.
സിനിമാ നിർമാണവും അഭിനയവും സ്ക്രിപ്റ്റ് എഴുത്തും റിഹേഴ്സലുമൊക്കെ തുടങ്ങിയപ്പോൾ മുകളിലത്തെ നിലയോട് ചേർന്ന് ആയിരം സ്ക്വയർഫീറ്റ് കൂടി പണിത് വീടു വിപുലമാക്കി. കോണ്‍ക്രീറ്റിംഗും ടൈൽപാകലും തുടങ്ങി ബാത്ത് റൂം, റിക്കോഡിംഗ് റൂം എന്നിവയുടെ നിർമാണവും പെയിന്റിംഗുമൊക്കെ തനിയെ ചെയ്തു.
കലയെ ജീവനോളം സ്നേഹിക്കുന്ന ചെല്ലപ്പൻ അവാർഡിന് അർഹമായ ഒരു നാടകത്തിന്റെ പേരാണ് മകൾക്ക് ഇട്ടത്-സീസ. രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യാഗസ്ഥയാണ് സീസ. ഡിഫൻസ് സർവീസിൽ ഉദ്യോഗസ്ഥനായ മകന്റെ പേരും നാടകവുമായി ബന്ധപ്പെട്ടതാണ്- സീൻ.
ആലപ്പുഴ ആശ്രമം ചെട്ടി വേലിക്കകത്ത് വേലായുധന്റെയും ജാനുവിന്റെയും മകനായ ചെല്ലപ്പന് കലയോടുള്ള കന്പം ചെറുപ്പം മുതൽക്കെയുള്ളതാണ്. തിരുവന്പാടി എൻ. എസ.്എസ്. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ പ്രോത്സാഹനത്തിൽ നാടക രചന തുടങ്ങിയതാണ്.
നാടകത്തിന്റെ തിരക്കുകൾക്കിടെയായിരുന്നു കായിപ്പുറം മാളികവെളി രാധാമണിയുമായുള്ള വിവാഹം. നാടകീയ രംഗങ്ങൾക്ക് വിവാഹ ദിനവും വേദിയായി. രണ്ട് നാടകങ്ങൾ അവതരിപ്പിക്കേണ്ടിയിരുന്ന ദിവസമായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയ ഉടൻ നാടകവണ്ടിയിലേയ്ക്കാണ് ചെല്ലപ്പൻ കയറിയത്. ആലപ്പുഴ കുതിരപ്പന്തിയിലും പുന്നപ്ര പറവൂരിലുമായിരുന്നു നാടകാവതരണം . രണ്ട് നാടകങ്ങൾ കഴിഞ്ഞ് അടുത്ത ദിവസമാണ് മടങ്ങിയെത്തിയത്. സീസ, വയലേലകൾ എന്നീ സിനിമകൾ നിര്‍മിച്ചെങ്കിലും വിജയം നേടിയില്ല.
അനിരുദ്ധൻ, മുഹമ്മ