“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനിന്നും ഇടുക്കിയിലേക്കു പോകുന്നതാണ് ട്രോജന്റെ ഇതിവൃത്തം. 48 മണിക്കുറിൽ നടക്കുന്ന കഥയിൽ ക്ലൈമാക്സിൽ ട്വിസ്റ്റും ഒരുക്കിയിരിക്കുന്നു”
തിയറ്ററിലെത്തിയ ട്രോജൻ സിനിമയുടെ സംവിധായകൻ ഡോ. ജിസ് തോമസ് പാലുകുന്നേൽ സിനിമാ ലോകത്തിനപ്പുറം തിരക്കുള്ള ഭിഷഗ്വരനാണ്. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ചീഫ് പീഡിയാട്രീഷ്യനാണ് ഇദ്ദേഹം. ആശുപത്രിയിൽ ചെലവഴിച്ചശേഷമുള്ള സമയമാണ് ഡോക്്ടർ സിനിമയ്ക്കു വേണ്ടി മാറ്റിവച്ചത്. തന്റെ ആദ്യ സിനിമ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്പോൾ ജിസ് തോമസ് മനസു തുറക്കുന്നു...
സിനിമാ സംവിധാനത്തിലേക്ക്
ചെറുപ്പം മുതൽ സിനിമയോടു താൽപര്യമുണ്ടായിരുന്നു. സിനിമകൾ കാണുന്പോൾ സംവിധായകൻ, നിർമാതാവ്, മറ്റു ടെക്്നീഷ്യൻമാർ തുടങ്ങിയവരുടെ പേരുകൾ ശ്രദ്ധിച്ചിരുന്നു. എംബിബിഎസ് പഠനത്തിനിടയിൽ ധാരാളം സ്കിറ്റുകളുടെ രചനയും സംവിധാനവും നിർവഹിച്ചിരുന്നു. 2005-2008 വരെ എംഡി ചെയ്തത് ഒഡീഷയിലായിരുന്നു. അക്കാലത്ത് സിനിമാകാഴ്ചയിൽ ചെറിയൊരു ഇടവേള സംഭവിച്ചു.
പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പീഡിയാട്രിഷ്യനായി ജോലി തുടങ്ങിയതോടെ പഴയ സിനിമാ കന്പം തിരിച്ചെത്തി. സുഹൃത്ത് മെൽബിൻ ജോണിയുമായുള്ള ചർച്ചയിൽ പല കഥകളും ഇടംപിടിച്ചു. അങ്ങനെയാണ് ആദ്യ ഷോർട്ട് ഫിലിമിലേക്കെത്തുന്നത്. അവിടെ നിന്നും ഇപ്പോൾ ആദ്യ ഫീച്ചർ സിനിമ ട്രോജനിലേക്കും.
ബേബി ദി ടർട്ടിൽ:
ആദ്യ ഷോർട്ട് ഫിലിം
അണുകുടുംബങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ മാനസികാവസ്ഥ പ്രമേയമാക്കിയതായിരുന്നു ബേബി ദി ടർട്ടിൽ. ഒരു കൊച്ചു കുട്ടിക്ക് ആമയുമായി അടുപ്പമുണ്ടാകുന്ന കഥ പറഞ്ഞ ചിത്രം യുടൂബിൽ മികച്ച അഭിപ്രായം നേടി. കുട്ടികളുടെ രോഗപ്രതിരോധ ബോധവത്കരണത്തിനായി റിയലൈസേഷൻ എ ഫിലിം ഓണ്‍ ഇമ്മ്യുണസേഷൻ എന്ന പേരിലും ഷോർട്ട് ഫിലിം പുറത്തിറക്കി. മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു മരണങ്ങൾ ഉണ്ടായപ്പോൾ ബോധവത്കരരണത്തിന്റെ ഭാഗമായി സർക്കാർ ഷോർട്ട് ഫിലിം ഏറ്റെടുത്തിരുന്നു.
ഇതോടെ നല്ല സന്ദേശം സമുഹത്തിനു നൽകുന്ന സിനിമകൾ ചെയ്യാമെന്നുള്ള ആത്മവിശ്വാസമുണ്ടായി. സുഹൃത്തുക്കളും ഒപ്പം കൂടിയതോടെയാണ് ട്രോജൻ എന്ന സിനിമയുടെ ഒൗട്ട് ലൈൻ മനസിലേക്കെത്തുന്നത്. പിന്നീട് നാളുകൾകൊണ്ട് തിരക്കഥ രൂപപ്പെടുത്തി.
ട്രോജനിലേക്കുള്ള യാത്രകൾ
ഹർത്താൽ സമയത്ത് ഒരു കല്യാണം വരുന്നതും അതിനോട് ചേർന്നുള്ള യാത്രയുമായി ബന്ധപ്പെട്ട കഥ സുഹൃത്തുക്കളോട് പറഞ്ഞു. എല്ലാവർക്കും ഇഷ്്ടപ്പെട്ടതോടെ തിരക്കഥ പൂർത്തിയാക്കി. സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനിന്നും ഇടുക്കി വെള്ളത്തൂവലിലേക്കു പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. 48 മണിക്കൂറിൽ നടക്കുന്ന കഥയിൽ ക്ലൈമാക്സിൽ ട്വിസ്റ്റും ഒരുക്കിയിരിക്കുന്നു.
സുഹൃത്തുക്കളായ ദുബായ് ആസ്റ്റർ മെഡിസിറ്റിയിലെ യൂറോളജിസ്റ്റ് ഡോക്്ടർ പി.സി.എ. ഹമീദ്, ഡോ. കൃഷ്ണൻ നന്പൂതിരി, ഏറ്റുമാനൂർ സ്വദേശി ഷിജോ കുര്യൻ പഴേന്പള്ളി എന്നിവർ പിന്തുണയുമായി എത്തിയതോടെ പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ വഴി താരങ്ങളെ കണ്ടെത്തി. ശബരീഷിനോടും കൃഷ്ണ ശങ്കറിനോടുമാണ് ആദ്യം കഥ പറഞ്ഞത്. ഇരുവർക്കും ഇഷ്്ടപ്പെട്ടതോടെ ജൂഡ് അന്റണി ജോസഫ്, മനോജ് ഗിന്നസ്, ദേവൻ എന്നിവരും നായികയായി ആൻ പോളും സിനിമയിലേക്കെത്തി.
ട്രോജൻ പറയുന്നത്...
ട്രോജൻ ഒരു വൈറസാണ്. ഒഡിസി യുദ്ധത്തിൽ ട്രോജൻ ഹോഴ്സുണ്ട്. ഒരു പാളയത്തിൽ നുഴഞ്ഞു കയറി ശത്രുപാളയത്തിനെ നശിപ്പിക്കുന്നതാണ് രീതി. സിനിമയുടെ ബേസിക് ത്രെഡും ഇതു തന്നെയാണ്. എതിർപാളയത്തിൽ അവരുടെ ആളായി നുഴഞ്ഞു കയറി രഹസ്യങ്ങൾ ചോർത്തിയെടുത്ത് അവരെ നശിപ്പിക്കുകയാണ്. ഞാനൊരു ഡോക്ടറായതിനാൽ ആദ്യ സിനിമ മെഡിക്കൽ പശ്ചാത്തലവുമായി ബന്ധമുള്ളതാകാമെന്നു പലരും ചിന്തിച്ചിരുന്നു. ട്രോജന്‍ മെഡിക്കൽ രംഗവുമായി യാതൊരു ബന്ധവുമില്ല. അത്തരത്തിലുള്ള രണ്ടു മൂന്നു കഥ മനസിലുണ്ട്. ഇനി ഇതിന്റെ പണിപ്പുരയിലേക്ക് കടക്കും.
മെഡിക്കൽ ഫീൽഡിനൊപ്പം
രാവിലെ ഒന്‍പതു മുതൽ അഞ്ചു വരെ ആശുപത്രിയിലാണ്. അതിനുശേഷമുള്ള സമയം സിനിമയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്നു. സിനിമയെ ഗൗരവമായി സമീപിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന നല്ലൊരു സുഹൃദ് വലയമുണ്ട്. എന്നിലെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വളർത്തിയെടുക്കാൻ സുഹൃത്തുക്കളും നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
പുതിയ സിനിമകൾ
താന്തോന്നി സിനിമയുടെ സംവിധായകൻ ജോർജ് വർഗീസ് സംവിധാനം ചെയ്തു അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിനാണ് അടുത്തതായി തിരക്കഥ എഴുതുന്നത്. ജൂലൈയിൽ ഷൂട്ടിംഗ് ആരംഭിക്കും. ഡോ. അരുണ്‍ മുരളീധരൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കും എഴുതുന്നുണ്ട്. അതിനു ശേഷമാകും ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കുന്നത്. നല്ല സന്ദേശം നൽകുന്ന സിനിമകൾ പ്രേക്ഷകർക്കു സമ്മാനിക്കാനാണ് ആഗ്രഹിക്കുന്നത്.
കുടുംബം
പാലാ പൈകയാണ് ഡോ. ജിസിന്റെ സ്വദേശം. ഭാര്യ ഷിംന ട്രീസ് അടൂർ ഹോളി ക്രോസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്.
ജെവിൻ കോട്ടൂർ
തിയറ്ററിലെത്തിയ ട്രോജൻ സിനിമയുടെ സംവിധായകൻ ഡോ. ജിസ് തോമസ് പാലുകുന്നേൽ സിനിമാ ലോകത്തിനപ്പുറം തിരക്കുള്ള ഭിഷഗ്വരനാണ്. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ചീഫ് പീഡിയാട്രീഷ്യനാണ് ഇദ്ദേഹം. ആശുപത്രിയിൽ ചെലവഴിച്ചശേഷമുള്ള സമയമാണ് ഡോക്്ടർ സിനിമയ്ക്കു വേണ്ടി മാറ്റിവച്ചത്. തന്റെ ആദ്യ സിനിമ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്പോൾ ജിസ് തോമസ് മനസു തുറക്കുന്നു...
സിനിമാ സംവിധാനത്തിലേക്ക്
ചെറുപ്പം മുതൽ സിനിമയോടു താൽപര്യമുണ്ടായിരുന്നു. സിനിമകൾ കാണുന്പോൾ സംവിധായകൻ, നിർമാതാവ്, മറ്റു ടെക്്നീഷ്യൻമാർ തുടങ്ങിയവരുടെ പേരുകൾ ശ്രദ്ധിച്ചിരുന്നു. എംബിബിഎസ് പഠനത്തിനിടയിൽ ധാരാളം സ്കിറ്റുകളുടെ രചനയും സംവിധാനവും നിർവഹിച്ചിരുന്നു. 2005-2008 വരെ എംഡി ചെയ്തത് ഒഡീഷയിലായിരുന്നു. അക്കാലത്ത് സിനിമാകാഴ്ചയിൽ ചെറിയൊരു ഇടവേള സംഭവിച്ചു.
പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പീഡിയാട്രിഷ്യനായി ജോലി തുടങ്ങിയതോടെ പഴയ സിനിമാ കന്പം തിരിച്ചെത്തി. സുഹൃത്ത് മെൽബിൻ ജോണിയുമായുള്ള ചർച്ചയിൽ പല കഥകളും ഇടംപിടിച്ചു. അങ്ങനെയാണ് ആദ്യ ഷോർട്ട് ഫിലിമിലേക്കെത്തുന്നത്. അവിടെ നിന്നും ഇപ്പോൾ ആദ്യ ഫീച്ചർ സിനിമ ട്രോജനിലേക്കും.
ബേബി ദി ടർട്ടിൽ:
ആദ്യ ഷോർട്ട് ഫിലിം
അണുകുടുംബങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ മാനസികാവസ്ഥ പ്രമേയമാക്കിയതായിരുന്നു ബേബി ദി ടർട്ടിൽ. ഒരു കൊച്ചു കുട്ടിക്ക് ആമയുമായി അടുപ്പമുണ്ടാകുന്ന കഥ പറഞ്ഞ ചിത്രം യുടൂബിൽ മികച്ച അഭിപ്രായം നേടി. കുട്ടികളുടെ രോഗപ്രതിരോധ ബോധവത്കരണത്തിനായി റിയലൈസേഷൻ എ ഫിലിം ഓണ്‍ ഇമ്മ്യുണസേഷൻ എന്ന പേരിലും ഷോർട്ട് ഫിലിം പുറത്തിറക്കി. മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു മരണങ്ങൾ ഉണ്ടായപ്പോൾ ബോധവത്കരരണത്തിന്റെ ഭാഗമായി സർക്കാർ ഷോർട്ട് ഫിലിം ഏറ്റെടുത്തിരുന്നു.
ഇതോടെ നല്ല സന്ദേശം സമുഹത്തിനു നൽകുന്ന സിനിമകൾ ചെയ്യാമെന്നുള്ള ആത്മവിശ്വാസമുണ്ടായി. സുഹൃത്തുക്കളും ഒപ്പം കൂടിയതോടെയാണ് ട്രോജൻ എന്ന സിനിമയുടെ ഒൗട്ട് ലൈൻ മനസിലേക്കെത്തുന്നത്. പിന്നീട് നാളുകൾകൊണ്ട് തിരക്കഥ രൂപപ്പെടുത്തി.
ട്രോജനിലേക്കുള്ള യാത്രകൾ
ഹർത്താൽ സമയത്ത് ഒരു കല്യാണം വരുന്നതും അതിനോട് ചേർന്നുള്ള യാത്രയുമായി ബന്ധപ്പെട്ട കഥ സുഹൃത്തുക്കളോട് പറഞ്ഞു. എല്ലാവർക്കും ഇഷ്്ടപ്പെട്ടതോടെ തിരക്കഥ പൂർത്തിയാക്കി. സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനിന്നും ഇടുക്കി വെള്ളത്തൂവലിലേക്കു പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. 48 മണിക്കൂറിൽ നടക്കുന്ന കഥയിൽ ക്ലൈമാക്സിൽ ട്വിസ്റ്റും ഒരുക്കിയിരിക്കുന്നു.
സുഹൃത്തുക്കളായ ദുബായ് ആസ്റ്റർ മെഡിസിറ്റിയിലെ യൂറോളജിസ്റ്റ് ഡോക്്ടർ പി.സി.എ. ഹമീദ്, ഡോ. കൃഷ്ണൻ നന്പൂതിരി, ഏറ്റുമാനൂർ സ്വദേശി ഷിജോ കുര്യൻ പഴേന്പള്ളി എന്നിവർ പിന്തുണയുമായി എത്തിയതോടെ പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ വഴി താരങ്ങളെ കണ്ടെത്തി. ശബരീഷിനോടും കൃഷ്ണ ശങ്കറിനോടുമാണ് ആദ്യം കഥ പറഞ്ഞത്. ഇരുവർക്കും ഇഷ്്ടപ്പെട്ടതോടെ ജൂഡ് അന്റണി ജോസഫ്, മനോജ് ഗിന്നസ്, ദേവൻ എന്നിവരും നായികയായി ആൻ പോളും സിനിമയിലേക്കെത്തി.
ട്രോജൻ പറയുന്നത്...
ട്രോജൻ ഒരു വൈറസാണ്. ഒഡിസി യുദ്ധത്തിൽ ട്രോജൻ ഹോഴ്സുണ്ട്. ഒരു പാളയത്തിൽ നുഴഞ്ഞു കയറി ശത്രുപാളയത്തിനെ നശിപ്പിക്കുന്നതാണ് രീതി. സിനിമയുടെ ബേസിക് ത്രെഡും ഇതു തന്നെയാണ്. എതിർപാളയത്തിൽ അവരുടെ ആളായി നുഴഞ്ഞു കയറി രഹസ്യങ്ങൾ ചോർത്തിയെടുത്ത് അവരെ നശിപ്പിക്കുകയാണ്. ഞാനൊരു ഡോക്ടറായതിനാൽ ആദ്യ സിനിമ മെഡിക്കൽ പശ്ചാത്തലവുമായി ബന്ധമുള്ളതാകാമെന്നു പലരും ചിന്തിച്ചിരുന്നു. ട്രോജന്‍ മെഡിക്കൽ രംഗവുമായി യാതൊരു ബന്ധവുമില്ല. അത്തരത്തിലുള്ള രണ്ടു മൂന്നു കഥ മനസിലുണ്ട്. ഇനി ഇതിന്റെ പണിപ്പുരയിലേക്ക് കടക്കും.
മെഡിക്കൽ ഫീൽഡിനൊപ്പം
രാവിലെ ഒന്‍പതു മുതൽ അഞ്ചു വരെ ആശുപത്രിയിലാണ്. അതിനുശേഷമുള്ള സമയം സിനിമയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്നു. സിനിമയെ ഗൗരവമായി സമീപിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന നല്ലൊരു സുഹൃദ് വലയമുണ്ട്. എന്നിലെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വളർത്തിയെടുക്കാൻ സുഹൃത്തുക്കളും നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
പുതിയ സിനിമകൾ
താന്തോന്നി സിനിമയുടെ സംവിധായകൻ ജോർജ് വർഗീസ് സംവിധാനം ചെയ്തു അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിനാണ് അടുത്തതായി തിരക്കഥ എഴുതുന്നത്. ജൂലൈയിൽ ഷൂട്ടിംഗ് ആരംഭിക്കും. ഡോ. അരുണ്‍ മുരളീധരൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കും എഴുതുന്നുണ്ട്. അതിനു ശേഷമാകും ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കുന്നത്. നല്ല സന്ദേശം നൽകുന്ന സിനിമകൾ പ്രേക്ഷകർക്കു സമ്മാനിക്കാനാണ് ആഗ്രഹിക്കുന്നത്.
കുടുംബം
പാലാ പൈകയാണ് ഡോ. ജിസിന്റെ സ്വദേശം. ഭാര്യ ഷിംന ട്രീസ് അടൂർ ഹോളി ക്രോസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്.
ജെവിൻ കോട്ടൂർ