വെള്ളിത്തിരയിലെ കയ്യൊപ്പ്

09:50 PM May 21, 2022 | Deepika.com
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്‍റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്‍റെ കടൽ ഒരുക്കിയിരിക്കുന്നത്. തീരപ്രദേശമായ വർക്കലയുടെ പശ്ചാത്തലത്തിൽ കാസിം എന്ന ബാലൻ ജീവിതം അനുഭവിച്ചറിയുന്നതും ചുറ്റുമുള്ള ലോകത്തെ മനസിലാക്കുന്നതുമാണ് പ്രമേയം. ജർമ്മനിയിലെ വിഖ്യാതമായ സ്റ്റുഡ്ഗാർട്ട് ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിക്കുകയാണ്.
-ശ്യാമപ്രസാദ്


നിരവധി ലോകോത്തര ചലച്ചിത്ര മേളകളിൽ അംഗീകാരം നേടിയിട്ടുള്ള സിനിമകളുടെ അമരക്കാരനാണ് സംവിധായകൻ ശ്യാമപ്രസാദ്. ഒരോ സിനിമയിലും പ്രദേശികമായ ചുറ്റുപാടിലൂടെ ലോകത്തെവിടെയുമുള്ള മനുഷ്യന്‍റെ വികാര വിചാരങ്ങളാണ് അദ്ദേഹം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത പുതിയ ചിത്രം കാസിമിന്‍റെ കടൽ ജർമ്മനിയിലെ വിഖ്യാതമായ സ്റ്റുഡ്ഗാർട്ട് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയാണ്. ലോകോത്തര ചലച്ചിത്ര മേളകളുടെ വെള്ളിത്തിരയിൽ തന്‍റെ കയ്യൊപ്പു ചാർത്തുകയാണ് അദ്ദേഹം. പുതിയ നേട്ടങ്ങളിൽ കാസിമിന്‍റെ വിശേഷങ്ങളുമായി ശ്യാമപ്രസാദ്...

കാസിമിന്‍റെ കടൽ പറയുന്നത്

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്‍റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കടലോര പ്രദേശമായ വർക്കലയുടെ പശ്ചാത്തലത്തിൽ കാസിം എന്ന ബാലൻ ജീവിതം അനുഭവിച്ചറിയുന്നതും ചുറ്റുമുള്ള ലോകത്തെ മനസിലാക്കുന്നതുമാണ് പ്രമേയം. കുട്ടികളുടെ കണ്ണുകളിലൂടെ ജീവിതത്തെയും മരണത്തെയും കാണുന്നതും അതിലേക്കു പ്രേക്ഷകരും ഭാഗമാക്കുന്നത് ലോക സിനിമകളിൽ എന്നും സ്വീകാര്യമായിട്ടുള്ളതാണ്. പഥേർ പാഞ്ചാലി അടക്കമുള്ള നിരവധി സിനിമകളിലൂടെ അത് കണ്ടിട്ടുള്ളതാണ്. ഈ ചിത്രത്തിൽ കാസിം എന്ന ബാലന്‍റെ ജീവിതമാണ് പറയുന്നത്. അവനും പിതാവും കൊച്ചിയിൽനിന്നു വർക്കലയിലേക്ക് എത്തുന്നതിൽ നിന്നാണ് കഥയാരംഭിക്കുന്നത്. എന്നാൽ ഇത് കുട്ടികളുടെ സിനിമയല്ല. കുട്ടികളിലൂടെ വലിയ ലോകത്തിന്‍റെ അനുഭവങ്ങളുടെ ചുരുളഴിക്കുകയാണ്. നോവൽ വായിച്ചപ്പോൾ എനിക്കു വളരെ ഇഷ്ടമായി. അതിൽ സിനിമാ ഭാഷ്യമുണ്ടെന്നു മനസിലായി. അനീസ് സലീമിൽ നിന്നും കഥയുടെ റൈറ്റ്സ് വാങ്ങി തിരക്കഥ ഒരുക്കുകയായിരുന്നു. തമിഴ്- മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഹരീഷ് ഉത്തമൻ, ആര്യാ സലീം, താഷി ഷംദത്ത്, ബാലതാരം നിരഞ്ജൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

തയാറെടുപ്പും തെരഞ്ഞെടുപ്പും

അന്തർദേശീയവും കാലാതീതവുമായ കഥയാണെങ്കിലും സമകാലിക വർക്കലയിലുള്ളവരുടെ ജീവിതത്തെ ദൃശ്യവൽക്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മുഴുവൻ സിനിമയും വർക്കലയുടെ പശ്ചാത്തലത്തിലാണ്. ഒന്നു രണ്ടു കഥാപാത്രങ്ങളൊഴികെ ബാക്കി വർക്കലയിലുള്ളവരാണ് അഭിനയിച്ചിരിക്കുന്നത്. അവിടത്തെ പ്രാദേശികമായ ജീവിത സാഹചര്യവും ഭാഷയും സിനിമയിൽ ആവശ്യമായിരുന്നു. അവരുടെ ഭാഷയിൽ തന്നെ കഥാപാത്രങ്ങൾ വേണ്ടതിനാൽ വർക്കലയിൽ നിന്നും അഭിനേതാക്കളെ കണ്ടെത്തി. വർക്കലയുടെ ഭൂമികയെക്കുറിച്ച് കൂടുതലായി പഠിച്ചു. പല തരം ഭാഷകൾ സംസാരിക്കുന്നവർ അവിടെയുണ്ട്.

അതൊക്കെ വിശ്വസനീയമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ചിത്രത്തിൽ രണ്ട് കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. കാസിം കൊച്ചിയിൽ നിന്നെത്തുന്ന കഥാപാത്രമായതിനാൽ കൊച്ചിയിൽ നിന്നാണ് അഭിനേതാവിനെ കണ്ടെത്തിയത്. കാസിമിന്‍റെ കൂട്ടുകാരൻ ബിലാൽ എന്ന കഥാപാത്രമായി വർക്കലയിൽ നിന്നു ബാലതാരത്തെ കണ്ടെത്തി. വർക്കലയുടെ കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ മാറ്റം എന്നിവയെല്ലാം വരുന്നതിനാൽ ഒരു വർഷത്തോളം ചിത്രീകരണത്തിനും സമയമെടുത്തു.

ഹരീഷ് ഉത്തമന്‍റെ പുതിയ മുഖം

കാസിമിന്‍റെ അച്ഛനും കാൻസർ രോഗിയുമായ വ്യത്യസ്ത കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം ചിത്രത്തിൽ ശക്തമാണ്. ഹരീഷിന് കഥ വളരെ ഇഷ്ടപ്പെട്ടതോടെ ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസറുമായി. കാമറമാൻ മനോജ് നാരായണനും ഹരീഷും ഞാനും ജയകുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതത്തിലേക്കും

കാസിമിന്‍റെ കടലിന്‍റെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ഞാനാണ്. മുന്പ് ചെയ്ത ഒരു ഞായറാഴ്ച എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും ഞാനൊരുക്കിയിരുന്നു. കുറച്ചു കാലമായി പശ്ചാത്തല സംഗീതം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്‍റെ എല്ലാ സിനിമയുടേയും പശ്ചാത്തല സംഗീതം ചെയ്യുന്ന സമയത്ത് സംഗീത സംവിധായകനൊപ്പം വളരെ ഗഹനമായി ഞാനും ഭാഗമായിരുന്നു.

അന്നു മനസിലാക്കിയതിനൊപ്പം പിന്നീട് പഠിച്ചെടുത്തതും ധൈര്യം നൽകി. സാങ്കേതിക വിദ്യയുടെ സാധ്യതകളും ഗുണകരമായി.

കുട്ടികളിലൂടെ വലിയ ലോകം

ഞാൻ ആദ്യമായി ടെലിവിഷനു വേണ്ടി സംവിധാനം ചെയ്തത് മാധവിക്കുട്ടിയുടെ വേനലിന്‍റെ ഒഴിവ് എന്ന കഥയാണ്. ദൂരദർശനു വേണ്ടിയുള്ള ടെലിഫിലിം ആയിരുന്നു അത്. കൽക്കട്ടയിൽനിന്നു വേനൽ അവധിക്ക് നാട്ടിലെത്തുന്ന ഒരു കുട്ടിയുടെ കഥയായിരുന്നു പറഞ്ഞത്. അവൻ മുത്തശ്ശിക്കൊപ്പം സമയം ചെലവഴിക്കുകയും പിന്നീട് ജീവിതത്തേയും മരണത്തേയും മനസിലാക്കുകയും വേർപാടിന്‍റെ ആഴം തിരിച്ചറിയുകയും ചെയ്യുന്നതായിരുന്നു പ്രമേയം. അതിനു സമാനമായ സന്ദർഭങ്ങളിലൂടെയാണ് കാസിമിന്‍റെ കടലും സഞ്ചരിക്കുന്നത്.

ലിജിൻ കെ ഈപ്പൻ