സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈവയ്ക്കാൻ താൽപര്യപ്പെടാത്ത ഖണ്ഡകാവ്യ രചനയും വൃത്തനിയമങ്ങളിലുറപ്പിച്ച കവിതകളുമാണ് ഇദ്ദേഹത്തിന്റെ രചനയിലെ തനിമ.
ഉന്നത പദവിയുടെ ഇരിപ്പിടത്തിൽ ചുമതലകളുടെ തിരക്കിലും സാഹിത്യരചനയിൽ ആനന്ദനിർവൃതിയിലാണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ്. ജോയി വാഴയിൽ എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥൻ അക്ഷരലോകത്തിൽ എഴുത്തിനെ സ്നേഹിക്കുന്നു, മാതൃഭാഷയെ സന്പുഷ്ടമാക്കുന്നു, അറിവുകളെ സ്വാംശീകരിക്കുന്നു. അക്ഷരങ്ങൾക്കും അറിവിനും മാത്രമേ ലോകത്ത് മാറ്റങ്ങളെ സൃഷ്ടിക്കാനാകൂ എന്നതാണ് വി.പി. ജോയിയുടെ വീക്ഷണവും വിശകലനവും. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന കാലത്തും വൈറസ് എന്ന കവിത ചീഫ് സെക്രട്ടറിയുടെ തൂലികയിൽ പിറന്നു. രോഗ വേദനകളിലും വറുതികളിലും ഒറ്റപ്പെടലുകളിലും ജനങ്ങൾ നേരിട്ട ദുരിതങ്ങളും ആശങ്കകളും ഇദ്ദേഹം കവിതയിൽ കുറിച്ചു.
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈവയ്ക്കാൻ താൽപര്യപ്പെടാത്ത ഖണ്ഡകാവ്യ രചനയും വൃത്തനിയമങ്ങളിലുറപ്പിച്ച കവിതകളുമാണ് ഇദ്ദേഹത്തിന്റെ രചനയിലെ തനിമ. പുരാണങ്ങളും ബൈബിളും ആധാരമാക്കി നോവലുകളും ഖണ്ഡകാവ്യങ്ങളും ഉപനിഷദ് കാവ്യങ്ങളും രചിച്ചു. കൂടാതെ സമകാലികവിഷയങ്ങൾ കവിതകൾക്കും കഥകൾക്കും വിഷയമാക്കുന്നു. ദാർശനിക മാനമുള്ള ഇംഗ്ലീഷ് രചനകൾക്കും സമയം കണ്ടെത്തുന്നു.
തുടക്കം യാത്രാവിവരണത്തിൽ
ഏഴാം ക്ലാസിൽ മലന്പുഴയിലേക്കു നടത്തിയ പിക്നിക് യാത്രാവിവരണം എഴുതിയാണ് അക്ഷരലോകത്തെ ഹരിശ്രീ. ചെറുകവിതകളുടെ അലങ്കാരത്തിൽ യാത്രാ വിവരണം തയാറാക്കിയതോടെ എഴുത്തിലും സാഹിത്യത്തിലും കന്പമായി. സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനയിലും അക്ഷരശ്ലോക മത്സരത്തിലും സജീവമായിരുന്നു. ഇക്കാലത്താണ് എ.ആർ. രാജരാജവർമ്മ, കേരളവർമ്മ വലിയകോയിത്തന്പുരാൻ, ആറ്റൂർ കൃഷ്ണ പിഷാരടി തുടങ്ങിയവരുടെ ശാകുന്തളം പരിഭാഷ വായിക്കാനിടയായത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തിൽ ഒരു ശ്ലോകം മൂന്നു രീതിയിൽ അവതരിപ്പിച്ചു കണ്ടപ്പോൾ കൗതുകം തോന്നി. തുടർന്ന് ശാകുന്തളത്തിലെ നിരവധി ശ്ലോകങ്ങൾ തനിയെ മൊഴിമാറ്റം നടത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ പ്രീഡിഗ്രി കാലത്തും തുടർന്ന് എഞ്ചിനീയറിംഗ് പഠനവേളയിലും കവിതയിലും കഥയെഴുത്തിലും സജീവമായിരുന്നു. കേരള യൂണിവേഴ്സിറ്റി കലാലയ കവിതയെന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വി.പി. ജോയിയുടെ ചിതൽപ്പുറ്റുകൾ എന്ന കവിതയും ഉൾപ്പെടുത്തിയിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പുരസ്കാരത്തിനും അർഹനായി. പിന്നീട് ജോലിയിൽ പ്രവേശിച്ചതോടെ എഴുത്തിന് ഇടവേള കൊടുക്കേണ്ടിവന്നെങ്കിലും വായനയ്ക്ക് കുറവുവരുത്താൻ മനസ് അനുവദിച്ചില്ല.
മണൽ വരകൾ എന്ന കവിതാ സമാഹാരമാണ് ആദ്യ സൃഷ്ടി. കാണാമറ എന്ന കവിതാ സമാഹാരമാണ് അവസാന രചന. കുട്ടികൾക്കായി കുന്നിക്കുരു എന്ന കവിതസമാഹാരവും എഴുതിയിട്ടുണ്ട്.
മലയാളകവിതയ്ക്കു സവിശേഷ ചൈതന്യമുണ്ട്. അതുൾക്കൊള്ളാൻ പുതുതലമുറ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വി.പി. ജോയിയുടെ നിരീക്ഷണം. കവിത ആസ്വദിച്ചു പഠിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറും. ക്ലാസുകളിൽ കവിത അർഹമായ പ്രധാന്യത്തോടെ പഠിപ്പിച്ചാൽ കുട്ടികൾക്ക് ലഹരിയായി കവിത മാറും. കവിതയുടെ ലഹരിയിൽപ്പെടുന്നവർ മറ്റൊരു ലഹരി തേടി പോവുകയില്ല.
ഖണ്ഡകാവ്യ രചനയിലേക്ക്
2013 ൽ നിമിഷ ജാലകം എഴുതിയതിനുശേഷമാണ് ഖണ്ഡകാവ്യ രചനയിലേക്കുള്ള പ്രവേശനം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത മലയാളത്തിലെ മനോഹര കൃതികളിലൊന്നാണ്. നിശിതമായ രാമവിമർശന കാവ്യമായ ഈ കൃതിയിലെ രാമന്റെ മറുപടിയായി രാമാനുതാപം എന്ന ഖണ്ഡകാവ്യവും യേശുവിന്റെ അമ്മയുടെ വിലാപമായി മാതൃവിലാപം എന്ന ഖണ്ഡകാവ്യവും എഴുതി. മൂന്നാമത്തെ ഖണ്ഡകാവ്യം നക്ഷത്ര രാഗത്തിലെ ഇതിവൃത്തം ഗലീലിയോ ഗലീലിയുടെ ജീവിതമാണ്. പിന്നീടാണ് ബൈബിളിനെ ആസ്പദമാക്കി രണ്ടു നോവലുകളുടെ രചന. ഇതിൽ അറിവാഴം സോളമന്റെ ജീവിതവും ബന്ധനസ്ഥനായ ന്യായാധിപൻ സാംസണെ കേന്ദ്രകഥാപാത്രമാക്കിയതുമാണ്.
ഗസലിന്റെ എല്ലാ നിയമങ്ങളും പാലിച്ചെഴുതിയ കൃതിയാണ് മലയാള ഗസൽ. പ്രണയിക്കുന്നവർ തമ്മിലുള്ള സംസാരമെന്നാണ് ഗസൽ എന്ന വാക്കിന്റെ അർത്ഥം. ഉപനിഷത്ത് കാവ്യ താരാവലി എന്ന വിവർത്തന കൃതിയും ഇദ്ദേഹത്തിന്റേതായുണ്ട്. എല്ലാ ശ്ലോകങ്ങളും പദ്യമായി തർജ്ജമ ചെയ്തതാണ് ഉപനിഷത്ത് കാവ്യ താരാവലി. ഇത്തരത്തിൽ മൂന്നു പരിഭാഷകൾ പദ്യരൂപത്തിൽ രചിച്ചിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ അനശ്വര കവിതയുടെ പരിഭാഷയാണ് പ്രവാചകൻ. ചൈനീസ് സന്യാസി ലാവോത് സു 2500 വർഷം മുൻപ് എഴുതിയ ആത്മീയ തത്വചിന്താധാരയാണ് താവോയിസം. ‘താവോയിസത്തിന്റെ ജ്ഞാനപ്പാന ’ എന്ന പേലാണ് പരിഭാഷ നടത്തിയത്.
സെന്റ് പീറ്റേഴ്സ് ബർഗ് സിറ്റിയുടെ കഥ പറയുന്ന അലക്സാണ്ടർ പുഷ്കിന്റെ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയതാണ് വെങ്കലരൂപിയായ അശ്വാരൂഢൻ. ആകെ നാലു വിവർത്തനങ്ങളും പന്ത്രണ്ട് കവിതാ സമാഹാരങ്ങളും ജോയി വാഴയിൽ ഭാഷയ്ക്കു സമ്മാനിച്ചു.
കവിതയോട് താത്പര്യമുള്ള വായനക്കാരാണ് കവിതയുടെ പിന്തുണ. സത്യവും സൗന്ദര്യവും ചേരുന്നതാണ് കവിത. കവിതയ്ക്ക് ആത്മീയമായ ഒരുപാട് തലങ്ങളുണ്ട്. കവിതയിൽ തത്വചിന്ത കടന്നുവരുന്നത് ഇത്തരം ഒരു തലമുള്ളതുകൊണ്ടാണ്.
‘ഏതു സൃഷ്ടിക്കും അതിന്റേതായ അനുവാചകരുണ്ട്. കവിതയ്ക്കും അങ്ങനെതന്നെ. അനുവാചകരെ നോക്കിയല്ല കവിത എഴുതുന്നത്. എഴുതപ്പെടുന്ന സൃഷ്ടിക്കു ചേർന്ന അനുവാചകർ താനേ വന്നുചേർന്നുകൊള്ളുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. സാഹിത്യ രചനകൾക്കായി ‘മലയാള വസന്തം’ എന്ന യൂ ട്യൂബ് ചാനലും ഇതേ പേരിൽ ഒരു മൊബൈൽ ആപ്പും വി.പി. ജോയി എന്ന ജോയി വാഴയിലിനുണ്ട്.
ഡോ. ദീപമോൾ മാത്യു
ഉന്നത പദവിയുടെ ഇരിപ്പിടത്തിൽ ചുമതലകളുടെ തിരക്കിലും സാഹിത്യരചനയിൽ ആനന്ദനിർവൃതിയിലാണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ്. ജോയി വാഴയിൽ എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥൻ അക്ഷരലോകത്തിൽ എഴുത്തിനെ സ്നേഹിക്കുന്നു, മാതൃഭാഷയെ സന്പുഷ്ടമാക്കുന്നു, അറിവുകളെ സ്വാംശീകരിക്കുന്നു. അക്ഷരങ്ങൾക്കും അറിവിനും മാത്രമേ ലോകത്ത് മാറ്റങ്ങളെ സൃഷ്ടിക്കാനാകൂ എന്നതാണ് വി.പി. ജോയിയുടെ വീക്ഷണവും വിശകലനവും. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന കാലത്തും വൈറസ് എന്ന കവിത ചീഫ് സെക്രട്ടറിയുടെ തൂലികയിൽ പിറന്നു. രോഗ വേദനകളിലും വറുതികളിലും ഒറ്റപ്പെടലുകളിലും ജനങ്ങൾ നേരിട്ട ദുരിതങ്ങളും ആശങ്കകളും ഇദ്ദേഹം കവിതയിൽ കുറിച്ചു.
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈവയ്ക്കാൻ താൽപര്യപ്പെടാത്ത ഖണ്ഡകാവ്യ രചനയും വൃത്തനിയമങ്ങളിലുറപ്പിച്ച കവിതകളുമാണ് ഇദ്ദേഹത്തിന്റെ രചനയിലെ തനിമ. പുരാണങ്ങളും ബൈബിളും ആധാരമാക്കി നോവലുകളും ഖണ്ഡകാവ്യങ്ങളും ഉപനിഷദ് കാവ്യങ്ങളും രചിച്ചു. കൂടാതെ സമകാലികവിഷയങ്ങൾ കവിതകൾക്കും കഥകൾക്കും വിഷയമാക്കുന്നു. ദാർശനിക മാനമുള്ള ഇംഗ്ലീഷ് രചനകൾക്കും സമയം കണ്ടെത്തുന്നു.
തുടക്കം യാത്രാവിവരണത്തിൽ
ഏഴാം ക്ലാസിൽ മലന്പുഴയിലേക്കു നടത്തിയ പിക്നിക് യാത്രാവിവരണം എഴുതിയാണ് അക്ഷരലോകത്തെ ഹരിശ്രീ. ചെറുകവിതകളുടെ അലങ്കാരത്തിൽ യാത്രാ വിവരണം തയാറാക്കിയതോടെ എഴുത്തിലും സാഹിത്യത്തിലും കന്പമായി. സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനയിലും അക്ഷരശ്ലോക മത്സരത്തിലും സജീവമായിരുന്നു. ഇക്കാലത്താണ് എ.ആർ. രാജരാജവർമ്മ, കേരളവർമ്മ വലിയകോയിത്തന്പുരാൻ, ആറ്റൂർ കൃഷ്ണ പിഷാരടി തുടങ്ങിയവരുടെ ശാകുന്തളം പരിഭാഷ വായിക്കാനിടയായത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തിൽ ഒരു ശ്ലോകം മൂന്നു രീതിയിൽ അവതരിപ്പിച്ചു കണ്ടപ്പോൾ കൗതുകം തോന്നി. തുടർന്ന് ശാകുന്തളത്തിലെ നിരവധി ശ്ലോകങ്ങൾ തനിയെ മൊഴിമാറ്റം നടത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ പ്രീഡിഗ്രി കാലത്തും തുടർന്ന് എഞ്ചിനീയറിംഗ് പഠനവേളയിലും കവിതയിലും കഥയെഴുത്തിലും സജീവമായിരുന്നു. കേരള യൂണിവേഴ്സിറ്റി കലാലയ കവിതയെന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വി.പി. ജോയിയുടെ ചിതൽപ്പുറ്റുകൾ എന്ന കവിതയും ഉൾപ്പെടുത്തിയിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പുരസ്കാരത്തിനും അർഹനായി. പിന്നീട് ജോലിയിൽ പ്രവേശിച്ചതോടെ എഴുത്തിന് ഇടവേള കൊടുക്കേണ്ടിവന്നെങ്കിലും വായനയ്ക്ക് കുറവുവരുത്താൻ മനസ് അനുവദിച്ചില്ല.
മണൽ വരകൾ എന്ന കവിതാ സമാഹാരമാണ് ആദ്യ സൃഷ്ടി. കാണാമറ എന്ന കവിതാ സമാഹാരമാണ് അവസാന രചന. കുട്ടികൾക്കായി കുന്നിക്കുരു എന്ന കവിതസമാഹാരവും എഴുതിയിട്ടുണ്ട്.
മലയാളകവിതയ്ക്കു സവിശേഷ ചൈതന്യമുണ്ട്. അതുൾക്കൊള്ളാൻ പുതുതലമുറ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വി.പി. ജോയിയുടെ നിരീക്ഷണം. കവിത ആസ്വദിച്ചു പഠിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറും. ക്ലാസുകളിൽ കവിത അർഹമായ പ്രധാന്യത്തോടെ പഠിപ്പിച്ചാൽ കുട്ടികൾക്ക് ലഹരിയായി കവിത മാറും. കവിതയുടെ ലഹരിയിൽപ്പെടുന്നവർ മറ്റൊരു ലഹരി തേടി പോവുകയില്ല.
ഖണ്ഡകാവ്യ രചനയിലേക്ക്
2013 ൽ നിമിഷ ജാലകം എഴുതിയതിനുശേഷമാണ് ഖണ്ഡകാവ്യ രചനയിലേക്കുള്ള പ്രവേശനം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത മലയാളത്തിലെ മനോഹര കൃതികളിലൊന്നാണ്. നിശിതമായ രാമവിമർശന കാവ്യമായ ഈ കൃതിയിലെ രാമന്റെ മറുപടിയായി രാമാനുതാപം എന്ന ഖണ്ഡകാവ്യവും യേശുവിന്റെ അമ്മയുടെ വിലാപമായി മാതൃവിലാപം എന്ന ഖണ്ഡകാവ്യവും എഴുതി. മൂന്നാമത്തെ ഖണ്ഡകാവ്യം നക്ഷത്ര രാഗത്തിലെ ഇതിവൃത്തം ഗലീലിയോ ഗലീലിയുടെ ജീവിതമാണ്. പിന്നീടാണ് ബൈബിളിനെ ആസ്പദമാക്കി രണ്ടു നോവലുകളുടെ രചന. ഇതിൽ അറിവാഴം സോളമന്റെ ജീവിതവും ബന്ധനസ്ഥനായ ന്യായാധിപൻ സാംസണെ കേന്ദ്രകഥാപാത്രമാക്കിയതുമാണ്.
ഗസലിന്റെ എല്ലാ നിയമങ്ങളും പാലിച്ചെഴുതിയ കൃതിയാണ് മലയാള ഗസൽ. പ്രണയിക്കുന്നവർ തമ്മിലുള്ള സംസാരമെന്നാണ് ഗസൽ എന്ന വാക്കിന്റെ അർത്ഥം. ഉപനിഷത്ത് കാവ്യ താരാവലി എന്ന വിവർത്തന കൃതിയും ഇദ്ദേഹത്തിന്റേതായുണ്ട്. എല്ലാ ശ്ലോകങ്ങളും പദ്യമായി തർജ്ജമ ചെയ്തതാണ് ഉപനിഷത്ത് കാവ്യ താരാവലി. ഇത്തരത്തിൽ മൂന്നു പരിഭാഷകൾ പദ്യരൂപത്തിൽ രചിച്ചിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ അനശ്വര കവിതയുടെ പരിഭാഷയാണ് പ്രവാചകൻ. ചൈനീസ് സന്യാസി ലാവോത് സു 2500 വർഷം മുൻപ് എഴുതിയ ആത്മീയ തത്വചിന്താധാരയാണ് താവോയിസം. ‘താവോയിസത്തിന്റെ ജ്ഞാനപ്പാന ’ എന്ന പേലാണ് പരിഭാഷ നടത്തിയത്.
സെന്റ് പീറ്റേഴ്സ് ബർഗ് സിറ്റിയുടെ കഥ പറയുന്ന അലക്സാണ്ടർ പുഷ്കിന്റെ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയതാണ് വെങ്കലരൂപിയായ അശ്വാരൂഢൻ. ആകെ നാലു വിവർത്തനങ്ങളും പന്ത്രണ്ട് കവിതാ സമാഹാരങ്ങളും ജോയി വാഴയിൽ ഭാഷയ്ക്കു സമ്മാനിച്ചു.
കവിതയോട് താത്പര്യമുള്ള വായനക്കാരാണ് കവിതയുടെ പിന്തുണ. സത്യവും സൗന്ദര്യവും ചേരുന്നതാണ് കവിത. കവിതയ്ക്ക് ആത്മീയമായ ഒരുപാട് തലങ്ങളുണ്ട്. കവിതയിൽ തത്വചിന്ത കടന്നുവരുന്നത് ഇത്തരം ഒരു തലമുള്ളതുകൊണ്ടാണ്.
‘ഏതു സൃഷ്ടിക്കും അതിന്റേതായ അനുവാചകരുണ്ട്. കവിതയ്ക്കും അങ്ങനെതന്നെ. അനുവാചകരെ നോക്കിയല്ല കവിത എഴുതുന്നത്. എഴുതപ്പെടുന്ന സൃഷ്ടിക്കു ചേർന്ന അനുവാചകർ താനേ വന്നുചേർന്നുകൊള്ളുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. സാഹിത്യ രചനകൾക്കായി ‘മലയാള വസന്തം’ എന്ന യൂ ട്യൂബ് ചാനലും ഇതേ പേരിൽ ഒരു മൊബൈൽ ആപ്പും വി.പി. ജോയി എന്ന ജോയി വാഴയിലിനുണ്ട്.
ഡോ. ദീപമോൾ മാത്യു