വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളിനു തനിമയേറെയായിരുന്നു. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഏഷ്യയിലെ ഏറ്റവും പ്രധാന കന്നാര വിപണിയാണ്.
കുടിയേറ്റകാലത്ത് തന്നാണ്ടുവിളകളും പച്ചക്കറികളുമായിരുന്നു വാഴക്കുളം ഗ്രാമത്തിലെ പ്രധാന കൃഷി. പിന്നീട് റബറിന്റെ മുന്നേറ്റമായി. കുന്നും പുഴയും പാടങ്ങളും അതിരിടുന്ന വാഴക്കുളം കാലപ്രയാണത്തിൽ മധുരം കിനിയുന്ന പൈനാപ്പിൾ കൃഷിയിലും വിപണനത്തിലും ദേശപ്പെരുമ നേടിയിരിക്കുന്നു.
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളിനു തനിമയേറെയായിരുന്നു. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഏഷ്യയിലെ ഏറ്റവും പ്രധാന കന്നാര വിപണിയാണ്. ഇവിടത്തെ പൈനാപ്പിളിന് പ്രചാരമേറിയതോടെ കല്ലൂർക്കാട്, ആവോലി, ആരക്കുഴ, മഞ്ഞള്ളൂർ പഞ്ചായത്തിലേക്കും തൊടുപുഴ താലൂക്കിലെ കോടിക്കുളം, ഉടുന്പന്നൂർ ഭാഗത്തേക്കും കൃഷി വിസ്തൃതമായി.
മഞ്ഞളളൂർ പഞ്ചായത്തിൽപ്പെട്ട വാഴക്കുളം പൈനാപ്പിൾ കൃഷിയുടെയും വിൽപനയുടെയും നന്പർ വണ് കേന്ദ്രമായി അറിയപ്പെടുന്നു. ആദ്യകാലങ്ങളിൽ ശീമച്ചക്ക എന്നറിയപ്പെട്ടിരുന്ന മുള്ളില്ലാത്ത ഇനത്തിനായിരുന്നു കേരളത്തിൽ വിളവും വിപണിയും. പിന്നീടാണ് മുള്ളുകളുള്ള മൗറീഷ്യസ് ഇനം കന്നാര ഈ ദേശങ്ങളിൽ വ്യാപകമായത്. വാഴക്കുളം പ്രദേശത്തെ യുവകർഷകരുടെ മുന്നേറ്റവും കഠിനാധ്വാനവുമാണ് കന്നാര വ്യാപനത്തിന് വഴിതെളിച്ചത്. വാഴക്കുളത്തു നിന്നും തോട്ടംകൃഷിയായും ഇടവിളയായും വിവിധ ജില്ലകളിലേക്കും ഗോവ, മംഗലാപുരം പ്രദേശങ്ങളിലേക്കും പ്രചാരം നേടിയതിൽ വാഴക്കുളത്തെ കർഷകരുടെ ശ്രമങ്ങൾ പ്രധാനമാണ്.
കൃഷിയും ഉത്പാദനവും പെരുമയും വർധിച്ചതോടെ 2009 സെപ്റ്റംബറിൽ വാഴക്കുളം പൈനാപ്പിളിന് ഭൗമസൂചികാ പദവി സ്വന്തമായി.
പ്രമുഖ നഗരങ്ങളിലേക്കും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കും വാഴക്കുളം മാർക്കറ്റിൽനിന്നും പൈനാപ്പിൾ കയറ്റി അയയ്ക്കുന്നുണ്ട്. പ്രധാന സീസണിൽ ദിവസം 300 ലോഡ് വരെയും ഇതര സീസണുകളിൽ 150 ലോഡുവരെയുമാണ് ചരക്ക് നീക്കം. ഡൽഹി, മഹാരാഷ്്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്ര, കർണാടക, കാഷ്മീർ തുടങ്ങി 20 സംസ്ഥാനങ്ങളിൽ വാഴക്കുളം പൈനാപ്പിൾ വിൽപനയ്ക്കെത്തുന്നുണ്ട്.
ഇടനിലക്കാരില്ലാതെ കർഷകരുടെയും വ്യാപാരികളുടെയും കൂട്ടായ്മയാണ് വിപണനം നിയന്ത്രിക്കുന്നതെന്നതാണ് വാഴക്കുളം മാർക്കറ്റിന്റെ പ്രത്യേകത. അതുകൊണ്ടാണ് ഏറെക്കുറെ ന്യായവില നിശ്ചയിക്കാനും നിയന്ത്രിക്കാനും കഴിയുന്നതെന്ന് പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുംപള്ളിക്കുന്നേലും പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് തോട്ടുമാരിക്കലും പറയുന്നു.
പ്രധാന സീസണിൽ പൈനാപ്പിളിന് കിലോഗ്രാമിന് 50 രൂപ വരെ വില ലഭിക്കുണ്ട്. അതേ സമയം കോവിഡ് മഹാമാരിയും പ്രളയവും കാലാവസ്ഥാവ്യതിയാനവും വിലയും വിപണിയും ഇടിക്കുകയും ചെയ്തു. ഒരു കിലോ പൈനാപ്പിൾ ഉൽപ്പാദിപ്പിക്കാൻ 20 രൂപയോളം ചെലവ് വരും. വർഷം അയ്യായിരം കോടിയുടെ വരുമാനം ലഭിക്കുന്നതിലൂടെ പൈനാപ്പിൾ കൃഷിയിലൂടെ കേരളത്തിനു സാന്പത്തിക മുന്നേറ്റം കുറിക്കാനായി.
സംസ്ഥാനത്ത് 13,000 ഹെക്ടറിലേക്കു കന്നാരകൃഷി വിപുലമാക്കുന്നതിൽ വാഴക്കുളത്തെ കർഷകരുടെ പങ്കാളിത്തം പ്രധാനമാണ്. വിവിധ ജില്ലകളിൽ ഇടവിളയായും പാട്ടകൃഷിയായും കൃഷി ചെയ്യുന്നവരുണ്ട്. നാൽപതിനായിരം രൂപയ്ക്കു മുകളിലാണ് ഏക്കറിന്റെ പ്രതിവർഷ പാട്ടത്തുക.
കാർഷിക സർവകലാശാലയുടെ പൈനാപ്പിൾ ഗവേഷണ കേന്ദ്രവും സർക്കാരിന്റെ അഗ്രോ ഫുഡ് പ്രോസസിംഗ് കന്പനിയും വാഴക്കുളത്തുണ്ട്. രൂചിയുടെയും കാഴ്ചയുടെയും വിസ്മയം ജനിപ്പിക്കുന്ന വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റിനും പെരുമയേറെയാണ്.
ജെയ്സ് വാട്ടപ്പള്ളിൽ
കുടിയേറ്റകാലത്ത് തന്നാണ്ടുവിളകളും പച്ചക്കറികളുമായിരുന്നു വാഴക്കുളം ഗ്രാമത്തിലെ പ്രധാന കൃഷി. പിന്നീട് റബറിന്റെ മുന്നേറ്റമായി. കുന്നും പുഴയും പാടങ്ങളും അതിരിടുന്ന വാഴക്കുളം കാലപ്രയാണത്തിൽ മധുരം കിനിയുന്ന പൈനാപ്പിൾ കൃഷിയിലും വിപണനത്തിലും ദേശപ്പെരുമ നേടിയിരിക്കുന്നു.
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളിനു തനിമയേറെയായിരുന്നു. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഏഷ്യയിലെ ഏറ്റവും പ്രധാന കന്നാര വിപണിയാണ്. ഇവിടത്തെ പൈനാപ്പിളിന് പ്രചാരമേറിയതോടെ കല്ലൂർക്കാട്, ആവോലി, ആരക്കുഴ, മഞ്ഞള്ളൂർ പഞ്ചായത്തിലേക്കും തൊടുപുഴ താലൂക്കിലെ കോടിക്കുളം, ഉടുന്പന്നൂർ ഭാഗത്തേക്കും കൃഷി വിസ്തൃതമായി.
മഞ്ഞളളൂർ പഞ്ചായത്തിൽപ്പെട്ട വാഴക്കുളം പൈനാപ്പിൾ കൃഷിയുടെയും വിൽപനയുടെയും നന്പർ വണ് കേന്ദ്രമായി അറിയപ്പെടുന്നു. ആദ്യകാലങ്ങളിൽ ശീമച്ചക്ക എന്നറിയപ്പെട്ടിരുന്ന മുള്ളില്ലാത്ത ഇനത്തിനായിരുന്നു കേരളത്തിൽ വിളവും വിപണിയും. പിന്നീടാണ് മുള്ളുകളുള്ള മൗറീഷ്യസ് ഇനം കന്നാര ഈ ദേശങ്ങളിൽ വ്യാപകമായത്. വാഴക്കുളം പ്രദേശത്തെ യുവകർഷകരുടെ മുന്നേറ്റവും കഠിനാധ്വാനവുമാണ് കന്നാര വ്യാപനത്തിന് വഴിതെളിച്ചത്. വാഴക്കുളത്തു നിന്നും തോട്ടംകൃഷിയായും ഇടവിളയായും വിവിധ ജില്ലകളിലേക്കും ഗോവ, മംഗലാപുരം പ്രദേശങ്ങളിലേക്കും പ്രചാരം നേടിയതിൽ വാഴക്കുളത്തെ കർഷകരുടെ ശ്രമങ്ങൾ പ്രധാനമാണ്.
കൃഷിയും ഉത്പാദനവും പെരുമയും വർധിച്ചതോടെ 2009 സെപ്റ്റംബറിൽ വാഴക്കുളം പൈനാപ്പിളിന് ഭൗമസൂചികാ പദവി സ്വന്തമായി.
പ്രമുഖ നഗരങ്ങളിലേക്കും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കും വാഴക്കുളം മാർക്കറ്റിൽനിന്നും പൈനാപ്പിൾ കയറ്റി അയയ്ക്കുന്നുണ്ട്. പ്രധാന സീസണിൽ ദിവസം 300 ലോഡ് വരെയും ഇതര സീസണുകളിൽ 150 ലോഡുവരെയുമാണ് ചരക്ക് നീക്കം. ഡൽഹി, മഹാരാഷ്്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്ര, കർണാടക, കാഷ്മീർ തുടങ്ങി 20 സംസ്ഥാനങ്ങളിൽ വാഴക്കുളം പൈനാപ്പിൾ വിൽപനയ്ക്കെത്തുന്നുണ്ട്.
ഇടനിലക്കാരില്ലാതെ കർഷകരുടെയും വ്യാപാരികളുടെയും കൂട്ടായ്മയാണ് വിപണനം നിയന്ത്രിക്കുന്നതെന്നതാണ് വാഴക്കുളം മാർക്കറ്റിന്റെ പ്രത്യേകത. അതുകൊണ്ടാണ് ഏറെക്കുറെ ന്യായവില നിശ്ചയിക്കാനും നിയന്ത്രിക്കാനും കഴിയുന്നതെന്ന് പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുംപള്ളിക്കുന്നേലും പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് തോട്ടുമാരിക്കലും പറയുന്നു.
പ്രധാന സീസണിൽ പൈനാപ്പിളിന് കിലോഗ്രാമിന് 50 രൂപ വരെ വില ലഭിക്കുണ്ട്. അതേ സമയം കോവിഡ് മഹാമാരിയും പ്രളയവും കാലാവസ്ഥാവ്യതിയാനവും വിലയും വിപണിയും ഇടിക്കുകയും ചെയ്തു. ഒരു കിലോ പൈനാപ്പിൾ ഉൽപ്പാദിപ്പിക്കാൻ 20 രൂപയോളം ചെലവ് വരും. വർഷം അയ്യായിരം കോടിയുടെ വരുമാനം ലഭിക്കുന്നതിലൂടെ പൈനാപ്പിൾ കൃഷിയിലൂടെ കേരളത്തിനു സാന്പത്തിക മുന്നേറ്റം കുറിക്കാനായി.
സംസ്ഥാനത്ത് 13,000 ഹെക്ടറിലേക്കു കന്നാരകൃഷി വിപുലമാക്കുന്നതിൽ വാഴക്കുളത്തെ കർഷകരുടെ പങ്കാളിത്തം പ്രധാനമാണ്. വിവിധ ജില്ലകളിൽ ഇടവിളയായും പാട്ടകൃഷിയായും കൃഷി ചെയ്യുന്നവരുണ്ട്. നാൽപതിനായിരം രൂപയ്ക്കു മുകളിലാണ് ഏക്കറിന്റെ പ്രതിവർഷ പാട്ടത്തുക.
കാർഷിക സർവകലാശാലയുടെ പൈനാപ്പിൾ ഗവേഷണ കേന്ദ്രവും സർക്കാരിന്റെ അഗ്രോ ഫുഡ് പ്രോസസിംഗ് കന്പനിയും വാഴക്കുളത്തുണ്ട്. രൂചിയുടെയും കാഴ്ചയുടെയും വിസ്മയം ജനിപ്പിക്കുന്ന വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റിനും പെരുമയേറെയാണ്.
ജെയ്സ് വാട്ടപ്പള്ളിൽ