കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പുണ്യമാണ് ഒരു രൂപ നിരക്കിലെ ഇഡ്ഡലിയെന്നാണ് അമ്മാളുടെ നിലപാട്.
ഒരു രൂപ നിരക്കിൽ ഇഡ്ഡലിയും രുചിക്കൂട്ടായി തേങ്ങാച്ചമ്മന്തിയും സാന്പാറും. പ്രായം എണ്പത്തിയഞ്ചിലെത്തിയ കമലത്താൾ കോയന്പത്തൂരിലെ വീടിനോടു ചേർന്ന് നാൽപതു വർഷമായി ഇഡ്ഡലി തയാറാക്കി വിൽക്കുകയാണ്. പത്ത് വർഷം മുന്പ് വരെ 50 പൈസ നിരക്കിലായിരുന്നു കമലത്താളിന്റെ ഇഡ്ഡലി വിൽപന. ഹോട്ടലുകളിലും തട്ടുകടകളിലും ഇക്കാലത്ത് ഇഡ്ഡലിക്കു പത്തു രൂപവരെ നിരക്കുള്ളപ്പോൾ വില കാലത്തിനൊത്തു വർധിപ്പിച്ചുകൂടേയെന്ന് കഴിക്കാനെത്തുന്നവരും ചോദിക്കാറുണ്ട്. ഒന്നാം തരം പച്ചരി മാവിൽ തയാറാക്കുന്ന ഇഡ്ഡലിക്ക് ന്യായമായി ആറു രൂപയെങ്കിലും വാങ്ങാവുന്നതാണ്. നിരക്ക് കൂട്ടുന്നില്ലെന്ന ഉറച്ച നിലപാടിലാണ് ‘ഒരു രൂപ ഇഡ്ഡലിയമ്മ’ എന്ന് അറിയപ്പെടുന്ന കമലത്താൾ.
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പുണ്യമാണ് ഒരു രൂപ നിരക്കിലെ ഇഡ്ഡലിയെന്നാണ് അമ്മാളുടെ നിലപാട്. തൊഴിലാളികളും വിദ്യാർഥികളുമാണ് ഇഡ്ഡലി കഴിക്കാൻ പതിവുകാർ.
വൈകുന്നേരം ആറ് കിലോ പച്ചരിയും ഉഴുന്നും അരച്ച് വയ്ക്കും. പുലർച്ചെ നാലിനുണർന്ന് ഇഡ്ഡലി ചെന്പിൽ വേവിച്ചെടുക്കും. പ്ലേറ്റുകളിലല്ല, തേക്കിലയിലും ആലിലയിലുമാണ് ഇഡ്ഡലിയും കറികളും വിളന്പിക്കൊടുക്കുക. വെറും അഞ്ചോ ആറോ രൂപയ്ക്ക് വിശപ്പടക്കാവുന്ന ഭോജനശാലയിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ക്യൂ പതിവാണ്. രാവിലെ ആറുമുതൽ വടിവേലപ്പാളയത്തെ കാലപ്പഴക്കം ചെന്ന ചെറിയ വീട്ടിൽ ജനങ്ങൾ വരിവരിയായി നിൽപ്പുണ്ടാകും.
പത്തു മണിയോടെ വിൽപന കഴിയേണ്ട താമസം കമലത്താൾ മകനെക്കൂട്ടി മാർക്കറ്റിൽപോയി അടുത്ത ദിവസത്തെ പാചകത്തിനുള്ള അരിയും ഉഴുന്നും പച്ചക്കറിയും നാളികേരവും വാങ്ങിക്കൊണ്ടുവരും. തേങ്ങയും മറ്റും ഉച്ചയോടെ അരച്ചെടുക്കും. സാന്പാറിനുള്ള കൂട്ടുകളും തയ്യാറാക്കിവയ്ക്കും.
‘കോയന്പത്തൂരിലെ സാധാരണമായൊരു കർഷകകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു . അച്ഛനും അമ്മയും ബന്ധുക്കളും പാടത്തേക്കു പോകുന്പോൾ വീട്ടിൽ ഞാൻ തനിച്ചാവും. നേരന്പോക്കിന് ഇഡ്ഡലിയുണ്ടാക്കി വിൽക്കാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു’ - കമലത്താൾ പറഞ്ഞു.
അരിയ്ക്കും ഉഴുന്നിനും തേങ്ങയ്ക്കുമൊക്കെ കൂടെക്കൂടെ വില കയറുന്പോഴും സാന്പത്തിക നേട്ടം ആഗ്രഹിക്കാതെ അന്നദാനമെന്ന പുണ്യമാണ് ചെയ്യുന്നതെന്നാണ് ഇഡ്ഡലിയമ്മയുടെ പക്ഷം.
ആയിരം ഇഡ്ഡലി വിൽക്കുന്പോൾ 200 രൂപവരെയാണ് പരമാവധി ലാഭം. ഇതിൽ തൃപ്തയായതിനാൽ വിലകൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് കമലത്താൾ തീർച്ചയാക്കിയിരിക്കുന്നു. കോവിഡ് നിയന്ത്രണകാലത്തും അമ്മാൾ ഇഡ്ഡലി തയാറാക്കി പതിവുകാർക്ക് പാഴ്സൽ കൊടുത്തിരുന്നു. കൂടെ ഉഴുന്നുവട കൂടി വേണമെന്ന പൊതു താൽപര്യം പരിഗണിച്ച് ഈയിടയായി ചൂടു വടയും തയാറാക്കുന്നുണ്ട്. വടയൊന്നിന് 2.50 രൂപ മാത്രം. നാൽപതു കൊല്ലമായി തുടരുന്ന ഈ ജോലി നിർത്താനും ആരോഗ്യം ശ്രദ്ധിക്കാനും മക്കളും പേരക്കുട്ടികളും അമ്മാളിനോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ അന്നദാനം പുണ്യവും സന്തോഷവും പകരുന്നതാണെന്നും ആവും കാലത്തോളം ജോലി തുടരുമെന്നും ഇഡ്ഡലിയമ്മ തീർച്ചയാക്കിയിരിക്കുന്നു. ലാഭേച്ഛയില്ലാതെ ജീവിതമത്രെയും അന്നം കൊടുക്കുന്ന കമലത്താളിനെക്കുറിച്ചറഞ്ഞ് മഹീന്ദ്ര വ്യവസായ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉദാരമായ സഹായവുമായി മുന്നോട്ടുവന്നു.
ആയിരം ഇഡ്ഡലി തയാറാക്കാനുള്ള വിറക് അമ്മാൾ വിലയ്ക്കു വാങ്ങുന്നതായും അതിനുള്ള മാവ് ആട്ടുകല്ലിൽ അരച്ച് തയാറാക്കുന്നതും അറിയാനിടയായ ആനന്ദ് മഹീന്ദ്ര അമ്മാളിന് എൽപിജി ഗ്യാസ് കണക്ഷനും സിലിണ്ടറുകളും മിക്സിയും ഗ്രൈൻഡറും മുൻപ് സമ്മാനിച്ചിരുന്നു. ഗ്യാസ് അടുപ്പ് കിട്ടിയതിനുശേഷവും വിറകടുപ്പ് പൊളിച്ചു കളയാൻ അമ്മാളിന് മനസു വന്നില്ല. മാതൃദിന സമ്മാനമായി വീടിനോടു ചേർന്ന് രണ്ടു സെന്റ് സ്ഥലം മഹീന്ദ്ര വാങ്ങി 12 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞയാഴ്ച കമലത്താളിന് പുതിയ വീടു നിർമിച്ചുകൊടുത്തു.
അനിൽ കെ പൂത്തൂർ
ഒരു രൂപ നിരക്കിൽ ഇഡ്ഡലിയും രുചിക്കൂട്ടായി തേങ്ങാച്ചമ്മന്തിയും സാന്പാറും. പ്രായം എണ്പത്തിയഞ്ചിലെത്തിയ കമലത്താൾ കോയന്പത്തൂരിലെ വീടിനോടു ചേർന്ന് നാൽപതു വർഷമായി ഇഡ്ഡലി തയാറാക്കി വിൽക്കുകയാണ്. പത്ത് വർഷം മുന്പ് വരെ 50 പൈസ നിരക്കിലായിരുന്നു കമലത്താളിന്റെ ഇഡ്ഡലി വിൽപന. ഹോട്ടലുകളിലും തട്ടുകടകളിലും ഇക്കാലത്ത് ഇഡ്ഡലിക്കു പത്തു രൂപവരെ നിരക്കുള്ളപ്പോൾ വില കാലത്തിനൊത്തു വർധിപ്പിച്ചുകൂടേയെന്ന് കഴിക്കാനെത്തുന്നവരും ചോദിക്കാറുണ്ട്. ഒന്നാം തരം പച്ചരി മാവിൽ തയാറാക്കുന്ന ഇഡ്ഡലിക്ക് ന്യായമായി ആറു രൂപയെങ്കിലും വാങ്ങാവുന്നതാണ്. നിരക്ക് കൂട്ടുന്നില്ലെന്ന ഉറച്ച നിലപാടിലാണ് ‘ഒരു രൂപ ഇഡ്ഡലിയമ്മ’ എന്ന് അറിയപ്പെടുന്ന കമലത്താൾ.
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പുണ്യമാണ് ഒരു രൂപ നിരക്കിലെ ഇഡ്ഡലിയെന്നാണ് അമ്മാളുടെ നിലപാട്. തൊഴിലാളികളും വിദ്യാർഥികളുമാണ് ഇഡ്ഡലി കഴിക്കാൻ പതിവുകാർ.
വൈകുന്നേരം ആറ് കിലോ പച്ചരിയും ഉഴുന്നും അരച്ച് വയ്ക്കും. പുലർച്ചെ നാലിനുണർന്ന് ഇഡ്ഡലി ചെന്പിൽ വേവിച്ചെടുക്കും. പ്ലേറ്റുകളിലല്ല, തേക്കിലയിലും ആലിലയിലുമാണ് ഇഡ്ഡലിയും കറികളും വിളന്പിക്കൊടുക്കുക. വെറും അഞ്ചോ ആറോ രൂപയ്ക്ക് വിശപ്പടക്കാവുന്ന ഭോജനശാലയിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ക്യൂ പതിവാണ്. രാവിലെ ആറുമുതൽ വടിവേലപ്പാളയത്തെ കാലപ്പഴക്കം ചെന്ന ചെറിയ വീട്ടിൽ ജനങ്ങൾ വരിവരിയായി നിൽപ്പുണ്ടാകും.
പത്തു മണിയോടെ വിൽപന കഴിയേണ്ട താമസം കമലത്താൾ മകനെക്കൂട്ടി മാർക്കറ്റിൽപോയി അടുത്ത ദിവസത്തെ പാചകത്തിനുള്ള അരിയും ഉഴുന്നും പച്ചക്കറിയും നാളികേരവും വാങ്ങിക്കൊണ്ടുവരും. തേങ്ങയും മറ്റും ഉച്ചയോടെ അരച്ചെടുക്കും. സാന്പാറിനുള്ള കൂട്ടുകളും തയ്യാറാക്കിവയ്ക്കും.
‘കോയന്പത്തൂരിലെ സാധാരണമായൊരു കർഷകകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു . അച്ഛനും അമ്മയും ബന്ധുക്കളും പാടത്തേക്കു പോകുന്പോൾ വീട്ടിൽ ഞാൻ തനിച്ചാവും. നേരന്പോക്കിന് ഇഡ്ഡലിയുണ്ടാക്കി വിൽക്കാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു’ - കമലത്താൾ പറഞ്ഞു.
അരിയ്ക്കും ഉഴുന്നിനും തേങ്ങയ്ക്കുമൊക്കെ കൂടെക്കൂടെ വില കയറുന്പോഴും സാന്പത്തിക നേട്ടം ആഗ്രഹിക്കാതെ അന്നദാനമെന്ന പുണ്യമാണ് ചെയ്യുന്നതെന്നാണ് ഇഡ്ഡലിയമ്മയുടെ പക്ഷം.
ആയിരം ഇഡ്ഡലി വിൽക്കുന്പോൾ 200 രൂപവരെയാണ് പരമാവധി ലാഭം. ഇതിൽ തൃപ്തയായതിനാൽ വിലകൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് കമലത്താൾ തീർച്ചയാക്കിയിരിക്കുന്നു. കോവിഡ് നിയന്ത്രണകാലത്തും അമ്മാൾ ഇഡ്ഡലി തയാറാക്കി പതിവുകാർക്ക് പാഴ്സൽ കൊടുത്തിരുന്നു. കൂടെ ഉഴുന്നുവട കൂടി വേണമെന്ന പൊതു താൽപര്യം പരിഗണിച്ച് ഈയിടയായി ചൂടു വടയും തയാറാക്കുന്നുണ്ട്. വടയൊന്നിന് 2.50 രൂപ മാത്രം. നാൽപതു കൊല്ലമായി തുടരുന്ന ഈ ജോലി നിർത്താനും ആരോഗ്യം ശ്രദ്ധിക്കാനും മക്കളും പേരക്കുട്ടികളും അമ്മാളിനോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ അന്നദാനം പുണ്യവും സന്തോഷവും പകരുന്നതാണെന്നും ആവും കാലത്തോളം ജോലി തുടരുമെന്നും ഇഡ്ഡലിയമ്മ തീർച്ചയാക്കിയിരിക്കുന്നു. ലാഭേച്ഛയില്ലാതെ ജീവിതമത്രെയും അന്നം കൊടുക്കുന്ന കമലത്താളിനെക്കുറിച്ചറഞ്ഞ് മഹീന്ദ്ര വ്യവസായ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉദാരമായ സഹായവുമായി മുന്നോട്ടുവന്നു.
ആയിരം ഇഡ്ഡലി തയാറാക്കാനുള്ള വിറക് അമ്മാൾ വിലയ്ക്കു വാങ്ങുന്നതായും അതിനുള്ള മാവ് ആട്ടുകല്ലിൽ അരച്ച് തയാറാക്കുന്നതും അറിയാനിടയായ ആനന്ദ് മഹീന്ദ്ര അമ്മാളിന് എൽപിജി ഗ്യാസ് കണക്ഷനും സിലിണ്ടറുകളും മിക്സിയും ഗ്രൈൻഡറും മുൻപ് സമ്മാനിച്ചിരുന്നു. ഗ്യാസ് അടുപ്പ് കിട്ടിയതിനുശേഷവും വിറകടുപ്പ് പൊളിച്ചു കളയാൻ അമ്മാളിന് മനസു വന്നില്ല. മാതൃദിന സമ്മാനമായി വീടിനോടു ചേർന്ന് രണ്ടു സെന്റ് സ്ഥലം മഹീന്ദ്ര വാങ്ങി 12 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞയാഴ്ച കമലത്താളിന് പുതിയ വീടു നിർമിച്ചുകൊടുത്തു.
അനിൽ കെ പൂത്തൂർ