ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ
ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1858 ജനിച്ച ചാൾസ് ദെ ഫുക്കോ ഇന്ന് വിശുദ്ധ പദവിയിലേക്ക്. മൂന്നാം സഹസ്രാബ്ദത്തിലെ കത്തോലിക്കാ ആധ്യാത്മികതയുടെ ആചാര്യൻ എന്ന് ഫുക്കോയെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യത്താൽ കൗമാരപ്രായത്തിൽ ദൈവവിശ്വാസം നഷ്ടപ്പെട്ടുവെങ്കിലും ദൈവിക ഇടപെടലിൽ അത് വീണ്ടെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ മിഷൻ യോദ്ധാവിന്റെ ജീവിതവും പ്രബോധനവും ശുശ്രൂഷാതലവും ഏറെ വ്യത്യസ്തമാണ്.
ഫ്രഞ്ച് സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ ആയിരുന്നപ്പോൾ ചാൾസ് തന്നിഷ്ടക്കാരനും അലസനും ആയിരുന്നു. ബാല്യത്തിൽ മാതാപിതാക്കളെയും കൗമാരത്തിൽ മുത്തച്ഛനെയും നഷ്ടപ്പെട്ടു. പിതൃസ്വത്ത് സ്വന്തമായി ലഭിച്ചതോടെ ആഡംബര പ്രേമിയായും അലസനുമായി ജീവിച്ചു.
പഠനത്തിലും വേണ്ടവിധം ശോഭിക്കാനായില്ല. ചാൾസിന്റെ അടുത്ത ബന്ധുവായ മരിയ ദെ ബോണ്ടിയുടെ പ്രാർത്ഥനയും ജീവിതമാതൃകയും അദ്ദേഹത്തെ ജീവിതപരിവർത്തനത്തിലേക്ക് നയിച്ചു. മരിയയാണ് ചാൾസിനെ പാരീസ് സെന്റ് അഗസ്റ്റിൻ ദൈവാലയത്തിലെ ഫാ. ഹെന്ററി ഹുവേലിനെ പരിചയപ്പെടുത്തിയത്.
തുറന്ന സംഭാഷണത്തിൽ തന്റെ വിശ്വാസരാഹിത്യത്തെക്കുറിച്ച് സംസാരിച്ച ചാൾസിനോട് മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയാൻ വൈദികൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ദൈവവിശ്വാസമില്ലെന്നായിരുന്നു ചാൾസിന്റെ പ്രതികരണം. വീണ്ടും ഇതേ കാര്യം ആവർത്തിച്ച പുരോഹിതനു മുന്നിൽ ചാൾസ് കീഴടങ്ങി.
പ്രഭാതഭക്ഷണം കഴിച്ചോ എന്ന് ഫാ. ഹുവേലിൻ ആരാഞ്ഞു. ഇല്ല എന്ന ചാൾസിന്റെ മറുപടിക്ക് ദൈവാലയത്തിലേക്ക് പോയി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ നിർദ്ദേശിച്ചയച്ചു. ഈ സംഭവത്തെ ചാൾസ് തന്റെ രണ്ടാമത്തെ ആദ്യകുർബാന സ്വീകരണം എന്നാണ് വിശേഷിപ്പിക്കുന്നത്.
താപസവഴികൾ
മൊറോക്കോയിലെ ബെനി അബ്ബെസിൽ താപസനായി ജീവിക്കുന്നതിനു മുന്പേ ചാൾസ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി വളരെ വർഷങ്ങൾ ജീവിച്ചിരുന്നു. എന്നാൽ ട്രാപ്പിസ്റ്റ് ഭവനത്തിലെ പരന്പരാഗത സന്യാസജീവിതം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. തന്മൂലം അദ്ദേഹം ധ്യാനാത്മക ജീവിതത്തിനും ആശ്രമജീവിതത്തിനും പുനർവ്യാഖ്യാനം നല്കി. ലോകത്തിൽനിന്നു മാറാതെ സാഹചര്യത്തിനു നടുവിൽ ജീവിച്ചുകൊണ്ട് ധ്യാനാത്മകജീവിതത്തിന് ചാൾസ് പുതിയ മാതൃക നല്കി.
ചാൾസിന്റെ പര്യവേക്ഷണ താല്പര്യം അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മീയ പിതാവായ ഫാ. ഹുവേലിൻ വിശുദ്ധ നാട്ടിലേക്ക് ഒരു തീർത്ഥാടനം നടത്താൻ ആവശ്യപ്പെട്ടു. യേശു സഞ്ചരിച്ചതും ജീവിച്ചതുമായ നഗരവും നാട്ടിൻപുറവുമൊക്കെ ചാൾസിൽ അഗാധമായ സ്വാധീനം ചെലുത്തി. നസ്രത്തിലെ യേശുവിന്റെയും മറിയത്തിന്റെയും ജോസഫിന്റെയും എളിമയും ദാരിദ്ര്യവും അധ്വാനവും നിറഞ്ഞ ജീവിതചൈതന്യം അനുകരിക്കാൻ ചാൾസ് ആഗ്രഹിച്ചു.
മൂന്നുവർഷം നസ്രത്തിലെ ദരിദ്ര ക്ലാരമാരുടെ മഠത്തിൽ വേലക്കാരനായി ജോലി ചെയ്തു. ജോലികൾക്കു ശേഷം ലഭിക്കുന്ന സമയം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആരാധനയ്ക്കായി ചിലവഴിച്ചു. ലോകത്തിന്റെ ഏതുഭാഗത്തും നസ്രത്തു ജീവിതം നയിക്കാമെന്ന് ഇത്തരത്തിൽ ചാൾസിനു ബോധ്യപ്പെട്ടു.
ബ്രദർ ചാൾസിന്റെ ആത്മീയതയുടെ അടിസ്ഥാനഭാവം ജനങ്ങളോടൊപ്പമായിരിക്കുക എന്നതായിരുന്നു. അവർ, ചേരിപ്രദേശത്ത് ഉള്ളവരോ നാടോടികളോ തെരുവിലെ കുട്ടികളോ ജയിൽവാസികളോ ആരുമായിക്കൊള്ളട്ടെ അവരോടൊപ്പം ആയിരിക്കുക എന്നതായിരുന്നു ചാൾസിന്റെ ചൈതന്യം. ഇന്ത്യയിൽ തടവുകാർക്കിടയിൽ അവരെ കുറ്റവാസനയിൽ നിന്നു മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന ജയിൽ മിനിസ്ട്രി ഈ പ്രബോധനം ഉൾക്കൊണ്ടാണ് സേവനം ചെയ്യുന്നത്.
എല്ലാവർക്കും സുഹൃത്തും സഹോദരനും ആയിരുന്നുകൊണ്ട് ജീവിതംവഴി സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സാന്നിധ്യത്തിന്റെ ശുശ്രൂഷ മതപരിവർത്തനത്തിന് വിപരീതമാണ്. മരുഭൂമിയിൽ മുസ്ളീങ്ങളുടെ ഇടയിൽ ജീവിച്ചിരുന്നപ്പോൾ പ്രസംഗിക്കാനോ ധീരനെപ്പോലെ വലിയ കാര്യങ്ങൾ ചെയ്യാനോ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം കുരിശിൻചുവട്ടിൽ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ബ്രദർ ചാൾസ് ഏറെ വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ അനുഗാമികൾക്കായി ഒരു നിയമാവലി തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആരും അനുഗാമികളായി ഉണ്ടായിരുന്നില്ല. എന്നാൽ ചാൾസിന്റെ മരണശേഷം ഇരുപതിൽ കൂടുതൽ സന്ന്യാസസമൂഹങ്ങൾ ഈ നിയമാവലി അനുസരിച്ച് ലോകമെന്പാടും ജീവിക്കുന്നു, വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നു.
ജീവിതം സന്ദേശം
1916 ഡിസംബർ ഒന്നാം തീയതി സഹാറയുടെ ഒരു പ്രാന്തപ്രദേശത്ത് ദാരുണമായി കൊല്ലപ്പെട്ട ഈ രക്തസാക്ഷി ജീവിച്ചിരുന്നപ്പോൾ ഒരു സന്യാസസഭ സ്ഥാപിക്കുകയോ ആത്മീയ വിചിന്തനങ്ങൾ പ്രസിദ്ധീകരിക്കുകയോ ഒരാളുടെ പോലും മാനസാന്തരം അവകാശപ്പെടുകയോ ചെയ്തില്ല. എന്നാൽ ഇന്ന് ധാരാളം പേർ ഈ സഹോദരനെ ആദ്ധ്യാത്മിക നേതാക്കളിൽ ഒരാളും ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകനുമായി കരുതുന്നു. കാരണം സ്വജീവിത മാതൃകയിലൂടെ കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കുള്ള മറുപടി വിശുദ്ധൻ നല്കുന്നു.
ബ്രദർ ചാൾസ് പറയുന്നു:’ കൂടെ വസിക്കുന്നവർ ആരുമായികൊള്ളട്ടെ, ക്രിസ്ത്യാനിയോ മുസൽമാനോ ജൂതനോ എല്ലാവർക്കും ഒരു സഹോദരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സാർവ്വലോക സഹോദരൻ. എല്ലാറ്റിലുമുപരി എല്ലാവരിലും യേശുവിനെ കാണുക. വലിയ എളിമയോടും ബഹുമാനത്തോടും നിസ്വാർത്ഥഭാവത്തോടും കൂടി സഹോദരതുല്യരായി അവരെ ശുശ്രൂഷിക്കുകയും ചെയ്യുക.’
ഇതര മതവിശ്വാസികളുമായുള്ള പ്രത്യേകിച്ച് മുസ്ലീം മതവിശ്വാസികളുമായുള്ള തന്റെ സുഹൃദ്ബന്ധത്തിലൂടെ സഭയ്ക്ക് നല്കുന്നു.
സ്വയം വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിന് നോർത്ത് ആഫ്രിക്കയിലെ തീക്ഷ്ണമതികളായ മുസ്ലീം മതവിശ്വാസികളുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: ’ഇസ്ലാം എന്നെ അഗാധമായി സ്പർശിക്കുകയുണ്ടായി. ദൈവസന്നിധിയിൽ അനസ്യൂതമായി ചെലവഴിച്ചിരുന്ന ഈ ആത്മാക്കളിൽനിന്ന് എനിക്ക് മനസ്സിലായി ലൗകിക വ്യാപരങ്ങളേക്കാൾ ശ്രേഷ്ഠമായ എന്തോ ഉണ്ടെന്ന്.
നാം യുദ്ധം ചെയ്യേണ്ടത് മറ്റൊരു മതസമൂഹത്തോടല്ല മറിച്ച് നമ്മുടെ ഇടയിലുള്ള നിസംഗതയോടും വിശ്വാസരാഹിത്യത്തോടുമായിരിക്കണമെന്ന് ബ്രദർ ചാൾസ് നിഷ്കർഷിച്ചു.
ബെനി-അബ്ബെസിലെ തന്റെ പ്രാർത്ഥനാനിർഭരവും സാഹോദര്യം നിറഞ്ഞതുമായ ജീവിതത്തിലൂടെ മുസ്ലീ സഹോദരങ്ങൾക്കിടയിൽ നിശബ്ദമായി സുവിശേഷവത്ക്കരണം നടത്തി. ബ്രദർ ചാൾസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു കാലഘട്ടത്തിന് അസൃതമായി മിശിഹാനുകരണത്തിന്റെ പുതിയ വഴികൾ തുറന്നുതന്ന വിശുദ്ധരോടൊപ്പം അദ്ദേഹത്തേയും സഭ അംഗീകരിക്കുകയാണ്.
റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം.സി.ബി.എസ്
ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1858 ജനിച്ച ചാൾസ് ദെ ഫുക്കോ ഇന്ന് വിശുദ്ധ പദവിയിലേക്ക്. മൂന്നാം സഹസ്രാബ്ദത്തിലെ കത്തോലിക്കാ ആധ്യാത്മികതയുടെ ആചാര്യൻ എന്ന് ഫുക്കോയെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യത്താൽ കൗമാരപ്രായത്തിൽ ദൈവവിശ്വാസം നഷ്ടപ്പെട്ടുവെങ്കിലും ദൈവിക ഇടപെടലിൽ അത് വീണ്ടെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ മിഷൻ യോദ്ധാവിന്റെ ജീവിതവും പ്രബോധനവും ശുശ്രൂഷാതലവും ഏറെ വ്യത്യസ്തമാണ്.
ഫ്രഞ്ച് സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ ആയിരുന്നപ്പോൾ ചാൾസ് തന്നിഷ്ടക്കാരനും അലസനും ആയിരുന്നു. ബാല്യത്തിൽ മാതാപിതാക്കളെയും കൗമാരത്തിൽ മുത്തച്ഛനെയും നഷ്ടപ്പെട്ടു. പിതൃസ്വത്ത് സ്വന്തമായി ലഭിച്ചതോടെ ആഡംബര പ്രേമിയായും അലസനുമായി ജീവിച്ചു.
പഠനത്തിലും വേണ്ടവിധം ശോഭിക്കാനായില്ല. ചാൾസിന്റെ അടുത്ത ബന്ധുവായ മരിയ ദെ ബോണ്ടിയുടെ പ്രാർത്ഥനയും ജീവിതമാതൃകയും അദ്ദേഹത്തെ ജീവിതപരിവർത്തനത്തിലേക്ക് നയിച്ചു. മരിയയാണ് ചാൾസിനെ പാരീസ് സെന്റ് അഗസ്റ്റിൻ ദൈവാലയത്തിലെ ഫാ. ഹെന്ററി ഹുവേലിനെ പരിചയപ്പെടുത്തിയത്.
തുറന്ന സംഭാഷണത്തിൽ തന്റെ വിശ്വാസരാഹിത്യത്തെക്കുറിച്ച് സംസാരിച്ച ചാൾസിനോട് മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയാൻ വൈദികൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ദൈവവിശ്വാസമില്ലെന്നായിരുന്നു ചാൾസിന്റെ പ്രതികരണം. വീണ്ടും ഇതേ കാര്യം ആവർത്തിച്ച പുരോഹിതനു മുന്നിൽ ചാൾസ് കീഴടങ്ങി.
പ്രഭാതഭക്ഷണം കഴിച്ചോ എന്ന് ഫാ. ഹുവേലിൻ ആരാഞ്ഞു. ഇല്ല എന്ന ചാൾസിന്റെ മറുപടിക്ക് ദൈവാലയത്തിലേക്ക് പോയി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ നിർദ്ദേശിച്ചയച്ചു. ഈ സംഭവത്തെ ചാൾസ് തന്റെ രണ്ടാമത്തെ ആദ്യകുർബാന സ്വീകരണം എന്നാണ് വിശേഷിപ്പിക്കുന്നത്.
താപസവഴികൾ
മൊറോക്കോയിലെ ബെനി അബ്ബെസിൽ താപസനായി ജീവിക്കുന്നതിനു മുന്പേ ചാൾസ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി വളരെ വർഷങ്ങൾ ജീവിച്ചിരുന്നു. എന്നാൽ ട്രാപ്പിസ്റ്റ് ഭവനത്തിലെ പരന്പരാഗത സന്യാസജീവിതം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. തന്മൂലം അദ്ദേഹം ധ്യാനാത്മക ജീവിതത്തിനും ആശ്രമജീവിതത്തിനും പുനർവ്യാഖ്യാനം നല്കി. ലോകത്തിൽനിന്നു മാറാതെ സാഹചര്യത്തിനു നടുവിൽ ജീവിച്ചുകൊണ്ട് ധ്യാനാത്മകജീവിതത്തിന് ചാൾസ് പുതിയ മാതൃക നല്കി.
ചാൾസിന്റെ പര്യവേക്ഷണ താല്പര്യം അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മീയ പിതാവായ ഫാ. ഹുവേലിൻ വിശുദ്ധ നാട്ടിലേക്ക് ഒരു തീർത്ഥാടനം നടത്താൻ ആവശ്യപ്പെട്ടു. യേശു സഞ്ചരിച്ചതും ജീവിച്ചതുമായ നഗരവും നാട്ടിൻപുറവുമൊക്കെ ചാൾസിൽ അഗാധമായ സ്വാധീനം ചെലുത്തി. നസ്രത്തിലെ യേശുവിന്റെയും മറിയത്തിന്റെയും ജോസഫിന്റെയും എളിമയും ദാരിദ്ര്യവും അധ്വാനവും നിറഞ്ഞ ജീവിതചൈതന്യം അനുകരിക്കാൻ ചാൾസ് ആഗ്രഹിച്ചു.
മൂന്നുവർഷം നസ്രത്തിലെ ദരിദ്ര ക്ലാരമാരുടെ മഠത്തിൽ വേലക്കാരനായി ജോലി ചെയ്തു. ജോലികൾക്കു ശേഷം ലഭിക്കുന്ന സമയം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആരാധനയ്ക്കായി ചിലവഴിച്ചു. ലോകത്തിന്റെ ഏതുഭാഗത്തും നസ്രത്തു ജീവിതം നയിക്കാമെന്ന് ഇത്തരത്തിൽ ചാൾസിനു ബോധ്യപ്പെട്ടു.
ബ്രദർ ചാൾസിന്റെ ആത്മീയതയുടെ അടിസ്ഥാനഭാവം ജനങ്ങളോടൊപ്പമായിരിക്കുക എന്നതായിരുന്നു. അവർ, ചേരിപ്രദേശത്ത് ഉള്ളവരോ നാടോടികളോ തെരുവിലെ കുട്ടികളോ ജയിൽവാസികളോ ആരുമായിക്കൊള്ളട്ടെ അവരോടൊപ്പം ആയിരിക്കുക എന്നതായിരുന്നു ചാൾസിന്റെ ചൈതന്യം. ഇന്ത്യയിൽ തടവുകാർക്കിടയിൽ അവരെ കുറ്റവാസനയിൽ നിന്നു മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന ജയിൽ മിനിസ്ട്രി ഈ പ്രബോധനം ഉൾക്കൊണ്ടാണ് സേവനം ചെയ്യുന്നത്.
എല്ലാവർക്കും സുഹൃത്തും സഹോദരനും ആയിരുന്നുകൊണ്ട് ജീവിതംവഴി സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സാന്നിധ്യത്തിന്റെ ശുശ്രൂഷ മതപരിവർത്തനത്തിന് വിപരീതമാണ്. മരുഭൂമിയിൽ മുസ്ളീങ്ങളുടെ ഇടയിൽ ജീവിച്ചിരുന്നപ്പോൾ പ്രസംഗിക്കാനോ ധീരനെപ്പോലെ വലിയ കാര്യങ്ങൾ ചെയ്യാനോ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം കുരിശിൻചുവട്ടിൽ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ബ്രദർ ചാൾസ് ഏറെ വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ അനുഗാമികൾക്കായി ഒരു നിയമാവലി തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആരും അനുഗാമികളായി ഉണ്ടായിരുന്നില്ല. എന്നാൽ ചാൾസിന്റെ മരണശേഷം ഇരുപതിൽ കൂടുതൽ സന്ന്യാസസമൂഹങ്ങൾ ഈ നിയമാവലി അനുസരിച്ച് ലോകമെന്പാടും ജീവിക്കുന്നു, വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നു.
ജീവിതം സന്ദേശം
1916 ഡിസംബർ ഒന്നാം തീയതി സഹാറയുടെ ഒരു പ്രാന്തപ്രദേശത്ത് ദാരുണമായി കൊല്ലപ്പെട്ട ഈ രക്തസാക്ഷി ജീവിച്ചിരുന്നപ്പോൾ ഒരു സന്യാസസഭ സ്ഥാപിക്കുകയോ ആത്മീയ വിചിന്തനങ്ങൾ പ്രസിദ്ധീകരിക്കുകയോ ഒരാളുടെ പോലും മാനസാന്തരം അവകാശപ്പെടുകയോ ചെയ്തില്ല. എന്നാൽ ഇന്ന് ധാരാളം പേർ ഈ സഹോദരനെ ആദ്ധ്യാത്മിക നേതാക്കളിൽ ഒരാളും ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകനുമായി കരുതുന്നു. കാരണം സ്വജീവിത മാതൃകയിലൂടെ കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കുള്ള മറുപടി വിശുദ്ധൻ നല്കുന്നു.
ബ്രദർ ചാൾസ് പറയുന്നു:’ കൂടെ വസിക്കുന്നവർ ആരുമായികൊള്ളട്ടെ, ക്രിസ്ത്യാനിയോ മുസൽമാനോ ജൂതനോ എല്ലാവർക്കും ഒരു സഹോദരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സാർവ്വലോക സഹോദരൻ. എല്ലാറ്റിലുമുപരി എല്ലാവരിലും യേശുവിനെ കാണുക. വലിയ എളിമയോടും ബഹുമാനത്തോടും നിസ്വാർത്ഥഭാവത്തോടും കൂടി സഹോദരതുല്യരായി അവരെ ശുശ്രൂഷിക്കുകയും ചെയ്യുക.’
ഇതര മതവിശ്വാസികളുമായുള്ള പ്രത്യേകിച്ച് മുസ്ലീം മതവിശ്വാസികളുമായുള്ള തന്റെ സുഹൃദ്ബന്ധത്തിലൂടെ സഭയ്ക്ക് നല്കുന്നു.
സ്വയം വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിന് നോർത്ത് ആഫ്രിക്കയിലെ തീക്ഷ്ണമതികളായ മുസ്ലീം മതവിശ്വാസികളുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: ’ഇസ്ലാം എന്നെ അഗാധമായി സ്പർശിക്കുകയുണ്ടായി. ദൈവസന്നിധിയിൽ അനസ്യൂതമായി ചെലവഴിച്ചിരുന്ന ഈ ആത്മാക്കളിൽനിന്ന് എനിക്ക് മനസ്സിലായി ലൗകിക വ്യാപരങ്ങളേക്കാൾ ശ്രേഷ്ഠമായ എന്തോ ഉണ്ടെന്ന്.
നാം യുദ്ധം ചെയ്യേണ്ടത് മറ്റൊരു മതസമൂഹത്തോടല്ല മറിച്ച് നമ്മുടെ ഇടയിലുള്ള നിസംഗതയോടും വിശ്വാസരാഹിത്യത്തോടുമായിരിക്കണമെന്ന് ബ്രദർ ചാൾസ് നിഷ്കർഷിച്ചു.
ബെനി-അബ്ബെസിലെ തന്റെ പ്രാർത്ഥനാനിർഭരവും സാഹോദര്യം നിറഞ്ഞതുമായ ജീവിതത്തിലൂടെ മുസ്ലീ സഹോദരങ്ങൾക്കിടയിൽ നിശബ്ദമായി സുവിശേഷവത്ക്കരണം നടത്തി. ബ്രദർ ചാൾസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു കാലഘട്ടത്തിന് അസൃതമായി മിശിഹാനുകരണത്തിന്റെ പുതിയ വഴികൾ തുറന്നുതന്ന വിശുദ്ധരോടൊപ്പം അദ്ദേഹത്തേയും സഭ അംഗീകരിക്കുകയാണ്.
റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം.സി.ബി.എസ്