മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവടം ആരംഭിച്ചത്
സർവീസിൽനിന്നു വിരമിച്ചതു മുതൽ പാതയോരത്ത് പടുത വിരിച്ച് പോലീസ് സബ് ഇൻസ്പെക്ടർ പച്ചക്കറി കച്ചവടം തുടങ്ങിയപ്പോൾ പലരും ചോദിച്ചു മറ്റെന്തെങ്കിലും ജോലി തരപ്പെടുത്തിക്കൂടേയെന്ന്. ആലപ്പുഴ- തണ്ണീർമുക്കം റോഡിൽ കായിപ്രത്തെ ഈ വ്യാപാരം പോലീസ് ജോലിപോലെ സന്തോഷം പകരുന്നതാണെന്നായിരുന്നു മറുപടി.
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവടം ആരംഭിച്ചത്. ജോയി വൻകിട മാർക്കറ്റിൽ നിന്ന് വാങ്ങി പച്ചക്കറി ചില്ലറ വിൽക്കുകയല്ല. വിൽപന നടത്തുന്ന വിഭവങ്ങൾ അപ്പാടെ സ്വന്തം അധ്വാനത്തിൽ വിളയിച്ച് വിളവെടുത്തു കൊണ്ടുവരുന്നതാണ്.
കായിപ്രം പാതയോരത്തെ പച്ചക്കറി കൃഷിയിടം കാഴ്ചയുടെ വിസ്മയംകൂടിയാണ്. നട്ടു നനച്ചുള്ള കൃഷി ജോയിക്കു മനസിനും ശരീരത്തിനും സംതൃപ്തിയും ഉന്മേഷവും പകരുന്നു. മാത്രമല്ല വിഷമയമില്ലാത്ത പച്ചക്കറി വിൽക്കുകയെന്നത് സമൂഹത്തിനു നൽകാവുന്ന വലിയ സമ്മാനവും സന്ദേശവുമാണെന്ന് ജോയി പറയും.
മുഹമ്മ, ആലപ്പുഴ വടക്ക്, പട്ടണക്കാട്, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ സേവനം ചെയ്തു വിരമിച്ചശേഷം പച്ചക്കറി കൃഷിയിലും വിൽപനയിലും സജീവമാണ്. ദിവസവും നാലായിരം രൂപയുടെ പച്ചക്കറി കൃഷിയിടത്തിലും വഴിയോരത്തുമായി വിറ്റഴിക്കുന്നു. തനിച്ചുള്ള അധ്വാനമായതിനാൽ പച്ചക്കറി ജോയിക്ക് ഏറെ ലാഭകരവുമാണ്.
സ്വന്തം കൃഷിയിടത്തിനു പുറമേ ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കർഷകക്കൂട്ടായ്മയിലെ പത്തംഗങ്ങളും ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്തും പച്ചക്കറി കൃഷിയുണ്ട്. തരിശുകിടന്ന സ്ഥലത്തെ പാഴ്മരങ്ങളും മുൾപ്പടർപ്പുകളും നീക്കം ചെയ്തശേഷമാണ് കൃഷിക്കു പാകമാക്കിയത്.
തീരദേശത്തെ ചൊരിമണലിലാണ് ഇവരുടെ കാർഷിക മുന്നേറ്റം. വെണ്ട, കുക്കുംബർ, തക്കാളി, പച്ചമുളക്, കാന്താരി, ചീര, പയർ, വഴുതന, പാവൽ ,പടവലം, പീച്ചിൽ, തണ്ണിമത്തൻ, വെള്ളരി ,ചേന, കപ്പ എന്നിങ്ങനെ വിളവുകളുടെ സമൃദ്ധി. കോഴിവളം, ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതമാണ് വളം. മൾച്ചിംഗ് തീരിയിൽ നട്ടുവളർത്തി തുള്ളിനനയ്ക്കുള്ള ക്രമീകരണവുമുണ്ട്.
രാവിലെ ഏഴു മുതൽ ജോയിയും സംഘവും വിളവെടുപ്പിലും വിൽപനയിലും സജീവമാണ്. പൂർണമായി ജൈവവളവും ജൈവകീടനാശിനിയും നൽകുന്ന ജൈവവൈവിധ്യത്തിന്റെ വിളനിലം സന്ദർശിക്കാനും പച്ചക്കറി വാങ്ങാനും ദിവസേന സന്ദർശകരെത്തുന്നു. വഴിയോരത്ത് ഇടനിലക്കാരില്ലാതെ മിതമായ നിരക്കിൽ വിൽക്കുന്ന പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. വിളവുകൾക്ക് വിപണിയില്ലെന്ന പരാതി ഒരിക്കൽപോലും ഇവർക്കില്ല.
ആസാം റൈഫിൾസിൽ നിന്ന് വിരമിച്ച വർഗീസ് കാട്ടിപ്പറന്പിലും ജോയിയ്ക്കൊപ്പം കൃഷിയിലും വിൽപനയിലും സജീവമാണ്. ഇത്തരത്തിൽ പോലീസുകാരനും പട്ടാളക്കാരനും ചേർന്നുള്ള പച്ചക്കറി വ്യാപാരത്തിന് നാട്ടിൽ വലിയ പെരുമയാണ്. സർവീസിലായിരിക്കെ സഹപ്രവർത്തരായ പോലീസുകാരെകൂട്ടി പോലീസ് സറ്റേഷനുകളോടു ചേർന്ന് കൃഷിയിറക്കിയ അനുഭവവും ജോയിക്കുണ്ട്.
‘ഞങ്ങളും കൃഷിയിലേക്ക് ’ എന്ന കൃഷി വകുപ്പിന്റെ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇദ്ദേഹം കാർഷിക മേഖലയിൽ കൂടുതൽ സജീവമായത്. ആരോഗ്യത്തിനും ആയുസിനും ജൈവപച്ചക്കറി കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ജോയി വിശ്വസിക്കുന്നു.
തരിശുകിടക്കുന്ന പുരയിടങ്ങളും വയലുകളും പാട്ടത്തിനെടുത്ത് സംഘകൃഷി വ്യാപകമാക്കുകയാണ് അടുത്ത ലക്ഷ്യം. ജോയിക്കൊപ്പം ഭാര്യ റിട്ടയേഡ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മറിയാമ്മയും കൃഷിയിൽ സജീവമാണ്. മകൾ ഡോ. ആഷ്ബി ജോസഫ് എറണാകുളം ലൂർദ് ആശുപത്രിയിൽ പീഡിയാട്രീഷനാണ്. മകൻ ആൽബിൻ ഷാർജയിൽ ജോലി ചെയ്യുന്നു.
അനിരുദ്ധൻ മുഹമ്മ
സർവീസിൽനിന്നു വിരമിച്ചതു മുതൽ പാതയോരത്ത് പടുത വിരിച്ച് പോലീസ് സബ് ഇൻസ്പെക്ടർ പച്ചക്കറി കച്ചവടം തുടങ്ങിയപ്പോൾ പലരും ചോദിച്ചു മറ്റെന്തെങ്കിലും ജോലി തരപ്പെടുത്തിക്കൂടേയെന്ന്. ആലപ്പുഴ- തണ്ണീർമുക്കം റോഡിൽ കായിപ്രത്തെ ഈ വ്യാപാരം പോലീസ് ജോലിപോലെ സന്തോഷം പകരുന്നതാണെന്നായിരുന്നു മറുപടി.
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവടം ആരംഭിച്ചത്. ജോയി വൻകിട മാർക്കറ്റിൽ നിന്ന് വാങ്ങി പച്ചക്കറി ചില്ലറ വിൽക്കുകയല്ല. വിൽപന നടത്തുന്ന വിഭവങ്ങൾ അപ്പാടെ സ്വന്തം അധ്വാനത്തിൽ വിളയിച്ച് വിളവെടുത്തു കൊണ്ടുവരുന്നതാണ്.
കായിപ്രം പാതയോരത്തെ പച്ചക്കറി കൃഷിയിടം കാഴ്ചയുടെ വിസ്മയംകൂടിയാണ്. നട്ടു നനച്ചുള്ള കൃഷി ജോയിക്കു മനസിനും ശരീരത്തിനും സംതൃപ്തിയും ഉന്മേഷവും പകരുന്നു. മാത്രമല്ല വിഷമയമില്ലാത്ത പച്ചക്കറി വിൽക്കുകയെന്നത് സമൂഹത്തിനു നൽകാവുന്ന വലിയ സമ്മാനവും സന്ദേശവുമാണെന്ന് ജോയി പറയും.
മുഹമ്മ, ആലപ്പുഴ വടക്ക്, പട്ടണക്കാട്, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ സേവനം ചെയ്തു വിരമിച്ചശേഷം പച്ചക്കറി കൃഷിയിലും വിൽപനയിലും സജീവമാണ്. ദിവസവും നാലായിരം രൂപയുടെ പച്ചക്കറി കൃഷിയിടത്തിലും വഴിയോരത്തുമായി വിറ്റഴിക്കുന്നു. തനിച്ചുള്ള അധ്വാനമായതിനാൽ പച്ചക്കറി ജോയിക്ക് ഏറെ ലാഭകരവുമാണ്.
സ്വന്തം കൃഷിയിടത്തിനു പുറമേ ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കർഷകക്കൂട്ടായ്മയിലെ പത്തംഗങ്ങളും ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്തും പച്ചക്കറി കൃഷിയുണ്ട്. തരിശുകിടന്ന സ്ഥലത്തെ പാഴ്മരങ്ങളും മുൾപ്പടർപ്പുകളും നീക്കം ചെയ്തശേഷമാണ് കൃഷിക്കു പാകമാക്കിയത്.
തീരദേശത്തെ ചൊരിമണലിലാണ് ഇവരുടെ കാർഷിക മുന്നേറ്റം. വെണ്ട, കുക്കുംബർ, തക്കാളി, പച്ചമുളക്, കാന്താരി, ചീര, പയർ, വഴുതന, പാവൽ ,പടവലം, പീച്ചിൽ, തണ്ണിമത്തൻ, വെള്ളരി ,ചേന, കപ്പ എന്നിങ്ങനെ വിളവുകളുടെ സമൃദ്ധി. കോഴിവളം, ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതമാണ് വളം. മൾച്ചിംഗ് തീരിയിൽ നട്ടുവളർത്തി തുള്ളിനനയ്ക്കുള്ള ക്രമീകരണവുമുണ്ട്.
രാവിലെ ഏഴു മുതൽ ജോയിയും സംഘവും വിളവെടുപ്പിലും വിൽപനയിലും സജീവമാണ്. പൂർണമായി ജൈവവളവും ജൈവകീടനാശിനിയും നൽകുന്ന ജൈവവൈവിധ്യത്തിന്റെ വിളനിലം സന്ദർശിക്കാനും പച്ചക്കറി വാങ്ങാനും ദിവസേന സന്ദർശകരെത്തുന്നു. വഴിയോരത്ത് ഇടനിലക്കാരില്ലാതെ മിതമായ നിരക്കിൽ വിൽക്കുന്ന പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. വിളവുകൾക്ക് വിപണിയില്ലെന്ന പരാതി ഒരിക്കൽപോലും ഇവർക്കില്ല.
ആസാം റൈഫിൾസിൽ നിന്ന് വിരമിച്ച വർഗീസ് കാട്ടിപ്പറന്പിലും ജോയിയ്ക്കൊപ്പം കൃഷിയിലും വിൽപനയിലും സജീവമാണ്. ഇത്തരത്തിൽ പോലീസുകാരനും പട്ടാളക്കാരനും ചേർന്നുള്ള പച്ചക്കറി വ്യാപാരത്തിന് നാട്ടിൽ വലിയ പെരുമയാണ്. സർവീസിലായിരിക്കെ സഹപ്രവർത്തരായ പോലീസുകാരെകൂട്ടി പോലീസ് സറ്റേഷനുകളോടു ചേർന്ന് കൃഷിയിറക്കിയ അനുഭവവും ജോയിക്കുണ്ട്.
‘ഞങ്ങളും കൃഷിയിലേക്ക് ’ എന്ന കൃഷി വകുപ്പിന്റെ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇദ്ദേഹം കാർഷിക മേഖലയിൽ കൂടുതൽ സജീവമായത്. ആരോഗ്യത്തിനും ആയുസിനും ജൈവപച്ചക്കറി കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ജോയി വിശ്വസിക്കുന്നു.
തരിശുകിടക്കുന്ന പുരയിടങ്ങളും വയലുകളും പാട്ടത്തിനെടുത്ത് സംഘകൃഷി വ്യാപകമാക്കുകയാണ് അടുത്ത ലക്ഷ്യം. ജോയിക്കൊപ്പം ഭാര്യ റിട്ടയേഡ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മറിയാമ്മയും കൃഷിയിൽ സജീവമാണ്. മകൾ ഡോ. ആഷ്ബി ജോസഫ് എറണാകുളം ലൂർദ് ആശുപത്രിയിൽ പീഡിയാട്രീഷനാണ്. മകൻ ആൽബിൻ ഷാർജയിൽ ജോലി ചെയ്യുന്നു.
അനിരുദ്ധൻ മുഹമ്മ