കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃത്വം തുളുന്പിയ ഗാനം. ഗഗനം നീ... ഭുവനം നീ... എന്ന മാതൃസ്നേഹവും വാൽസല്യവും ദാർശനികതയുമൊക്കെ വെളിവാക്കിയ ഗാനം പാടി ആസ്വാദകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് അന്ന ബേബി. കെജിഎഫിലെ ഗാനം ജീവിതത്തിൽ മറക്കാനാവാത്ത സന്തോഷം നൽകിയെന്നു പാലാ സ്വദേശിനിയായ ഈ ഗായിക പറയുന്നു. ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമായി സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് അന്ന മനസ് തുറക്കുന്നു...
മാസ് ആക്ഷൻ സിനിമ കെജിഎഫ് ചാപ്റ്റർ രണ്ട് പ്രേക്ഷക മനസ് കീഴടക്കിയതിൽ പ്രധാന ഘടകമാണ് അമ്മ - മകൻ ബന്ധം ദൃശ്യവൽക്കരിക്കുന്ന ഗാനം. മാതൃസ്നേഹത്തിന്റെ ശബ്ദമായി മാറുന്നത്?
കെജിഎഫ് ഒന്നാം ഭാഗം കാണുകയും അതിലെ പാട്ടു കേൾക്കുകയും ചെയ്തിട്ടുണ്ട്. 2020 ഒക്്ടോബറിൽ ഒരു വൈകുന്നേരം ഏഴര മണിക്കാണ് എന്റെ സുഹൃത്തായ സംഗീത സംവിധായകൻ സാം സൈമണ്‍ ജോർജ് ഫോണിൽ വിളിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗം മലയാളം വെർഷനിൽ ഫീമെയിൽ വോയ്സ് നോക്കുന്നുണ്ട്, വോയിസ് സാന്പിൾസ് അയക്കാൻ പറഞ്ഞു. ഇൻസ്ട്രമെന്റ്സും ബാക്ക്ഗ്രൗണ്ടുമൊന്നുമില്ലാതെ ഐ ഫോണിൽ പാട്ട് റെക്കോർഡ് ചെയ്ത് അയച്ചു. എനിക്ക് പ്രതീക്ഷ ഒട്ടുമില്ലായിരുന്നു. രാത്രി പത്തു കഴിഞ്ഞപ്പോഴാണ് സാം വിളിച്ച് കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബസ്രൂറിനു ശബ്ദം ഇഷ്ടപ്പെട്ടെന്നു പറയുന്നത്. പിന്നീട് രവി ബസ്രൂർ വിളിച്ച് പാട്ട് റെക്കോർഡിംഗിന് ബംഗളുരുവിൽ എത്തണമെന്നു പറഞ്ഞു. ഫസ്റ്റ് ലോക്ഡൗണ്‍ കഴിഞ്ഞ് കോവിഡ് രൂക്ഷമായ സമയത്താണ് ബംഗളുരുവിലെത്തുന്നത്. രാത്രിയിലായിരുന്നു റെക്കോർഡിംഗ്.
കെജിഎഫിലെ ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡായ സംഗീത സംവിധായകനാണ് രവി ബസ്രൂർ. അദ്ദേഹത്തിനൊപ്പം പാട്ടിന്റെ റെക്കോർഡിംഗ് നിമിഷങ്ങൾ ഓർക്കുന്പോൾ?
കെജിഎഫ് രണ്ടിൽ ഇത്രയും പ്രാധാന്യമുള്ള പാട്ടാണ് ഞാൻ പാടിയതെന്നു ചിന്തിച്ചിരുന്നില്ല. സ്റ്റുഡിയോയിൽ എത്തുന്പോൾ മറ്റു ഭാഷകളിലെ പാട്ടുകളുടെ റെക്കോർഡിംഗും നടക്കുകയാണ്. വളരെ ലാളിത്യമാർന്ന വ്യക്തിത്വമാണ് രവി ബസ്രൂറിന്റേത്. എന്നെ വളരെ കംഫർട്ടബിളാക്കി പാട്ടിന്റെ ആത്മാവിനെ കൃത്യമായി പഠിപ്പിച്ചു തന്നു. സിനിമയിൽ നല്ലൊരു കഥാ സന്ദർഭത്തിലാണ് പാട്ട് വരുന്നതെന്ന് റെക്കോർഡിംഗിനു ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും വലിയൊരു സിനിമ ആയതുകൊണ്ട് എന്റെ ശബ്ദത്തിൽ തന്നെയായിരിക്കുമോ ഗാനം എത്തുന്നതെന്ന സംശയമുണ്ടായിരുന്നു. സിനിമ റിലീസാകുന്നതിനു ദിവസങ്ങൾക്കു മുന്‍പ് പാട്ടിന്റെ ചെറിയൊരു ഭാഗം ഇവിടെ ഒരു സ്റ്റുഡിയോയിൽ പാടി റെക്കോർഡ് ചെയ്ത് അയക്കാൻ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ലിറിക്കൽ വീഡിയോ യൂടൂബിൽ റിലീസ് ചെയ്തപ്പോഴാണ് ഞാനും വിശ്വസിച്ചത്. അതുവരെ കെജിഎഫിൽ പാടിയ കാര്യം പരസ്യമാക്കിയിരുന്നില്ല.
തിയറ്ററിലെത്തി ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കണ്ട നിമിഷം എങ്ങനെ ഓർക്കുന്നു?
കുടുംബത്തിനൊപ്പമാണ് കെജിഎഫ് ചാപ്റ്റർ രണ്ട് തിയറ്ററിൽ കാണാൻ പോയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഫ്ളാഷ് ബാക്ക് സ്റ്റോറിയിലാണ് എന്റെ പാട്ട് വന്നത്. അത് തിയറ്ററിൽ കണ്ട നിമിഷം ജീവിതത്തിൽ ഏറ്റവും അവിസ്മരണീയമായിരുന്നു. അഭിമാന നിമിഷം. എല്ലായിടത്തു നിന്നും നല്ല അഭിപ്രായം വന്നത് ആത്മവിശ്വാസം വർധിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗാന മേഖലയിൽ തുടക്കക്കാരിയാണ് ഞാൻ. കെജിഎഫിലെ ജനപ്രിയ ഗാനം പാടാൻ പറ്റിയത് വലിയ അനുഗ്രഹമായി കാണുന്നു. ഒരു കലാകാരിയെന്ന നിലയിൽ എന്റെ ശബ്ദം പ്രേക്ഷകരിലേക്ക് എത്തിയതും അവർ ആശംസകൾ അറിയിച്ചതുമൊക്കെ വലിയ സന്തോഷം നൽകി. ഇനിയുമേറെ ദൂരം പോകാൻ അത് ഊർജമാകുന്നു.
ചലച്ചിത്ര ഗാന മേഖലയിൽ ഇപ്പോൾ മികച്ചൊരു മേൽവിലാസം ലഭിച്ചുകഴിഞ്ഞു. ഇതുവരെയുള്ള സംഗീത യാത്ര എങ്ങനെയായിരുന്നു?
അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ക്രിസ്തീയ ഭക്തിഗാനം റെക്കോർഡിംഗിനു പാടിയാണ് സംഗീത മേഖലയിലേക്ക് എത്തുന്നത്. പിന്നീട് പത്താം ക്ലാസിലെത്തിയ സമയത്ത് സൂര്യ ടിവിയിൽ സൂപ്പർ സിംഗർ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. സ്കൂൾ കാലത്ത് കലോൽസവങ്ങളിൽ സജീവമായിരുന്നു. പാലാ കമ്യൂണിക്കേഷൻസിലെ ജോസഫ് സാറിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിച്ചു തുടങ്ങുന്നത്. പിന്നീട് കർണാട്ടിക് സംഗീതം എം.എൻ. സലീം, ഹിന്ദുസ്ഥാനി സംഗീതം ഉസ്താദ് ഫയസ് ഖാൻ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ പഠിക്കുന്ന സമയത്ത് ആൽബം സോംഗുകളും ഭക്തി ഗാനങ്ങളുടെ റെക്കോർഡിംഗും ചെയ്തിരുന്നു.
2014 ൽ എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് സിനിമകൾക്കു ബാക്ക്ഗ്രൗണ്ട് സ്കോറും ട്രാക്കും പാടി തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം ജോലി രാജിവച്ച് പൂർണമായി സംഗീതത്തിലേക്കു തിരിഞ്ഞു. സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പാട്ടുകളുടെ ഓണ്‍ലൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും അവസരങ്ങളൊരുക്കി.
പിന്നണി ഗായികയായി അടുത്ത പടി കയറുന്നത്?
പാടുന്നതിനൊപ്പം സംഗീത സംവിധാനവും എനിക്കിഷ്ടമാണ്. ഒരു ഓണപ്പാട്ടും ക്രിസ്തീയ ഭക്തി ഗാനവും സംഗീതം ചെയ്ത് പാടി പുറത്തിറക്കിയിട്ടുണ്ട്. അന്ന ബേബി ഒഫിഷ്യൻ എന്ന എന്റെ യൂടൂബ് ചാനലിലൂടെ അത് റിലീസ് ചെയ്തിട്ടുണ്ട്. 2017 ൽ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥാനം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകുന്നത്. അതിൽ ഡോ. സാം കടമ്മനിട്ടയുടെ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം ഡ്യൂയറ്റ് പാടി. പിന്നീട് വിശുദ്ധ പുസ്തകം, മൂരി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ പാടി. അനൂപ് മേനോൻ നായകനായ വിധിയിലാണ് അവസാനം പാടിയത്. പിന്നീടായിരുന്നു മകളുടെ ജനനം. മകൾക്ക് ആറുമാസം പ്രായമായി.
കലയും കുടുംബവും ഒപ്പമുണ്ട്. കുടുംബത്തിന്റെ പിന്തുണ എങ്ങനെയാണ്?
പാലായ്ക്കുസമീപം പൂവരണിയാണ് എന്റെ സ്ഥലം. പപ്പ ബേബി ജോസഫും അമ്മ ഷീബയും സഹോദരി മീരയും പൂവരണിയിലെ വീട്ടിലുണ്ട്. ഞാൻ അങ്കമാലിയിൽ ഭർത്താവിന്റെ വീട്ടിലാണ്. ഭർത്താവ് അരുണ്‍ അഗസ്റ്റിൻ കൊച്ചിയിൽ സോഫ്റ്റ് വെയർ സ്റ്റാർട് അപ് ചെയ്യുന്നു. മകൾ ആഡ്ലിൻ ആൻ അരുണ്‍. രണ്ടു കുടുംബങ്ങളുടെയും പിന്തുണയാണ് എനിക്കു ബലമേകുന്നത്.
ലിജിൻ കെ ഈപ്പൻ
മാസ് ആക്ഷൻ സിനിമ കെജിഎഫ് ചാപ്റ്റർ രണ്ട് പ്രേക്ഷക മനസ് കീഴടക്കിയതിൽ പ്രധാന ഘടകമാണ് അമ്മ - മകൻ ബന്ധം ദൃശ്യവൽക്കരിക്കുന്ന ഗാനം. മാതൃസ്നേഹത്തിന്റെ ശബ്ദമായി മാറുന്നത്?
കെജിഎഫ് ഒന്നാം ഭാഗം കാണുകയും അതിലെ പാട്ടു കേൾക്കുകയും ചെയ്തിട്ടുണ്ട്. 2020 ഒക്്ടോബറിൽ ഒരു വൈകുന്നേരം ഏഴര മണിക്കാണ് എന്റെ സുഹൃത്തായ സംഗീത സംവിധായകൻ സാം സൈമണ്‍ ജോർജ് ഫോണിൽ വിളിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗം മലയാളം വെർഷനിൽ ഫീമെയിൽ വോയ്സ് നോക്കുന്നുണ്ട്, വോയിസ് സാന്പിൾസ് അയക്കാൻ പറഞ്ഞു. ഇൻസ്ട്രമെന്റ്സും ബാക്ക്ഗ്രൗണ്ടുമൊന്നുമില്ലാതെ ഐ ഫോണിൽ പാട്ട് റെക്കോർഡ് ചെയ്ത് അയച്ചു. എനിക്ക് പ്രതീക്ഷ ഒട്ടുമില്ലായിരുന്നു. രാത്രി പത്തു കഴിഞ്ഞപ്പോഴാണ് സാം വിളിച്ച് കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബസ്രൂറിനു ശബ്ദം ഇഷ്ടപ്പെട്ടെന്നു പറയുന്നത്. പിന്നീട് രവി ബസ്രൂർ വിളിച്ച് പാട്ട് റെക്കോർഡിംഗിന് ബംഗളുരുവിൽ എത്തണമെന്നു പറഞ്ഞു. ഫസ്റ്റ് ലോക്ഡൗണ്‍ കഴിഞ്ഞ് കോവിഡ് രൂക്ഷമായ സമയത്താണ് ബംഗളുരുവിലെത്തുന്നത്. രാത്രിയിലായിരുന്നു റെക്കോർഡിംഗ്.
കെജിഎഫിലെ ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡായ സംഗീത സംവിധായകനാണ് രവി ബസ്രൂർ. അദ്ദേഹത്തിനൊപ്പം പാട്ടിന്റെ റെക്കോർഡിംഗ് നിമിഷങ്ങൾ ഓർക്കുന്പോൾ?
കെജിഎഫ് രണ്ടിൽ ഇത്രയും പ്രാധാന്യമുള്ള പാട്ടാണ് ഞാൻ പാടിയതെന്നു ചിന്തിച്ചിരുന്നില്ല. സ്റ്റുഡിയോയിൽ എത്തുന്പോൾ മറ്റു ഭാഷകളിലെ പാട്ടുകളുടെ റെക്കോർഡിംഗും നടക്കുകയാണ്. വളരെ ലാളിത്യമാർന്ന വ്യക്തിത്വമാണ് രവി ബസ്രൂറിന്റേത്. എന്നെ വളരെ കംഫർട്ടബിളാക്കി പാട്ടിന്റെ ആത്മാവിനെ കൃത്യമായി പഠിപ്പിച്ചു തന്നു. സിനിമയിൽ നല്ലൊരു കഥാ സന്ദർഭത്തിലാണ് പാട്ട് വരുന്നതെന്ന് റെക്കോർഡിംഗിനു ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും വലിയൊരു സിനിമ ആയതുകൊണ്ട് എന്റെ ശബ്ദത്തിൽ തന്നെയായിരിക്കുമോ ഗാനം എത്തുന്നതെന്ന സംശയമുണ്ടായിരുന്നു. സിനിമ റിലീസാകുന്നതിനു ദിവസങ്ങൾക്കു മുന്‍പ് പാട്ടിന്റെ ചെറിയൊരു ഭാഗം ഇവിടെ ഒരു സ്റ്റുഡിയോയിൽ പാടി റെക്കോർഡ് ചെയ്ത് അയക്കാൻ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ലിറിക്കൽ വീഡിയോ യൂടൂബിൽ റിലീസ് ചെയ്തപ്പോഴാണ് ഞാനും വിശ്വസിച്ചത്. അതുവരെ കെജിഎഫിൽ പാടിയ കാര്യം പരസ്യമാക്കിയിരുന്നില്ല.
തിയറ്ററിലെത്തി ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കണ്ട നിമിഷം എങ്ങനെ ഓർക്കുന്നു?
കുടുംബത്തിനൊപ്പമാണ് കെജിഎഫ് ചാപ്റ്റർ രണ്ട് തിയറ്ററിൽ കാണാൻ പോയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഫ്ളാഷ് ബാക്ക് സ്റ്റോറിയിലാണ് എന്റെ പാട്ട് വന്നത്. അത് തിയറ്ററിൽ കണ്ട നിമിഷം ജീവിതത്തിൽ ഏറ്റവും അവിസ്മരണീയമായിരുന്നു. അഭിമാന നിമിഷം. എല്ലായിടത്തു നിന്നും നല്ല അഭിപ്രായം വന്നത് ആത്മവിശ്വാസം വർധിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗാന മേഖലയിൽ തുടക്കക്കാരിയാണ് ഞാൻ. കെജിഎഫിലെ ജനപ്രിയ ഗാനം പാടാൻ പറ്റിയത് വലിയ അനുഗ്രഹമായി കാണുന്നു. ഒരു കലാകാരിയെന്ന നിലയിൽ എന്റെ ശബ്ദം പ്രേക്ഷകരിലേക്ക് എത്തിയതും അവർ ആശംസകൾ അറിയിച്ചതുമൊക്കെ വലിയ സന്തോഷം നൽകി. ഇനിയുമേറെ ദൂരം പോകാൻ അത് ഊർജമാകുന്നു.
ചലച്ചിത്ര ഗാന മേഖലയിൽ ഇപ്പോൾ മികച്ചൊരു മേൽവിലാസം ലഭിച്ചുകഴിഞ്ഞു. ഇതുവരെയുള്ള സംഗീത യാത്ര എങ്ങനെയായിരുന്നു?
അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ക്രിസ്തീയ ഭക്തിഗാനം റെക്കോർഡിംഗിനു പാടിയാണ് സംഗീത മേഖലയിലേക്ക് എത്തുന്നത്. പിന്നീട് പത്താം ക്ലാസിലെത്തിയ സമയത്ത് സൂര്യ ടിവിയിൽ സൂപ്പർ സിംഗർ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. സ്കൂൾ കാലത്ത് കലോൽസവങ്ങളിൽ സജീവമായിരുന്നു. പാലാ കമ്യൂണിക്കേഷൻസിലെ ജോസഫ് സാറിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിച്ചു തുടങ്ങുന്നത്. പിന്നീട് കർണാട്ടിക് സംഗീതം എം.എൻ. സലീം, ഹിന്ദുസ്ഥാനി സംഗീതം ഉസ്താദ് ഫയസ് ഖാൻ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ പഠിക്കുന്ന സമയത്ത് ആൽബം സോംഗുകളും ഭക്തി ഗാനങ്ങളുടെ റെക്കോർഡിംഗും ചെയ്തിരുന്നു.
2014 ൽ എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് സിനിമകൾക്കു ബാക്ക്ഗ്രൗണ്ട് സ്കോറും ട്രാക്കും പാടി തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം ജോലി രാജിവച്ച് പൂർണമായി സംഗീതത്തിലേക്കു തിരിഞ്ഞു. സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പാട്ടുകളുടെ ഓണ്‍ലൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും അവസരങ്ങളൊരുക്കി.
പിന്നണി ഗായികയായി അടുത്ത പടി കയറുന്നത്?
പാടുന്നതിനൊപ്പം സംഗീത സംവിധാനവും എനിക്കിഷ്ടമാണ്. ഒരു ഓണപ്പാട്ടും ക്രിസ്തീയ ഭക്തി ഗാനവും സംഗീതം ചെയ്ത് പാടി പുറത്തിറക്കിയിട്ടുണ്ട്. അന്ന ബേബി ഒഫിഷ്യൻ എന്ന എന്റെ യൂടൂബ് ചാനലിലൂടെ അത് റിലീസ് ചെയ്തിട്ടുണ്ട്. 2017 ൽ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥാനം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകുന്നത്. അതിൽ ഡോ. സാം കടമ്മനിട്ടയുടെ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം ഡ്യൂയറ്റ് പാടി. പിന്നീട് വിശുദ്ധ പുസ്തകം, മൂരി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ പാടി. അനൂപ് മേനോൻ നായകനായ വിധിയിലാണ് അവസാനം പാടിയത്. പിന്നീടായിരുന്നു മകളുടെ ജനനം. മകൾക്ക് ആറുമാസം പ്രായമായി.
കലയും കുടുംബവും ഒപ്പമുണ്ട്. കുടുംബത്തിന്റെ പിന്തുണ എങ്ങനെയാണ്?
പാലായ്ക്കുസമീപം പൂവരണിയാണ് എന്റെ സ്ഥലം. പപ്പ ബേബി ജോസഫും അമ്മ ഷീബയും സഹോദരി മീരയും പൂവരണിയിലെ വീട്ടിലുണ്ട്. ഞാൻ അങ്കമാലിയിൽ ഭർത്താവിന്റെ വീട്ടിലാണ്. ഭർത്താവ് അരുണ്‍ അഗസ്റ്റിൻ കൊച്ചിയിൽ സോഫ്റ്റ് വെയർ സ്റ്റാർട് അപ് ചെയ്യുന്നു. മകൾ ആഡ്ലിൻ ആൻ അരുണ്‍. രണ്ടു കുടുംബങ്ങളുടെയും പിന്തുണയാണ് എനിക്കു ബലമേകുന്നത്.
ലിജിൻ കെ ഈപ്പൻ