മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരനൂറ്റാണ്ടായി മനസുകൾ മൂളുന്ന ഒരു പാട്ടുണ്ട്. ലോകം മുഴുവൻ സുഖം പകരാനായ്... വരികൾ, ഈണം, ഭാവാലാപനം.. ഇവയോരോന്നും സുന്ദരാനുപാതത്തിൽ ഇണങ്ങിയ പെർഫെക്ട് പാക്കേജ്!
കോവിഡ് ഭീതി പൂർണമായും മാഞ്ഞിട്ടില്ലെങ്കിലും അടച്ചുപൂട്ടൽകാലം മെല്ലെ ഓർമയിലേക്ക് ഒതുങ്ങിത്തുടങ്ങി. ഹൊ! അന്ന് ലോക്ക്ഡൗണ്‍ സമയത്ത് എന്നുതുടങ്ങുന്ന കഥകൾ പരസ്പരം പറയുന്നുണ്ട് പലരും. അതിലെ ഒരു കഥയ്ക്ക് സുന്ദരമായ ഈണമുണ്ട്. അതൊരു പാട്ടുപാടിയ കാര്യമായതുകൊണ്ടുതന്നെ!
ലോക്ക്ഡൗണ്‍ സമയത്ത് പ്രമുഖരെന്നോ സാധാരണക്കാരെന്നോ ഇല്ലാതെ മലയാളികൾ മുഴുവൻ കേൾക്കുകയും ഏറ്റുപാടുകയും ചെയ്ത പാട്ടാണ് ലോകം മുഴുവൻ സുഖംപകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ... കേൾക്കുന്പോഴും പാടുന്പോഴും അവാച്യമായൊരു ആശ്വാസം മനസിൽ നിറയ്ക്കുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത. സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി പുകഴേന്തിയുടെ ഈണത്തിൽ എസ്. ജാനകി പാടിയ ഈ പാട്ടിന് അന്‍പതു വയസായി. സമാധാനിപ്പിച്ച് തഴുകിത്തലോടുന്ന, റൊമാന്റിക് ആക്കുന്ന യമുന കല്യാണി രാഗത്തിന്റെ ഭംഗി പകർന്നുതന്ന് ആ പാട്ട് ഇന്നും ഹൃദയങ്ങളിൽ ചേർന്നിരിക്കുന്നു
എത്രവേണമെങ്കിലും
പാടാം...
ലോക്ക്ഡൗണ്‍ വേളയിൽ കഠിനപ്രയത്നത്തിലായിരുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി ഗായിക കെ.എസ്. ചിത്ര വീഡിയോ കോണ്‍ഫറൻസിൽ പങ്കുചേർന്നിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന കോണ്‍ഫറൻസിൽ ചിത്ര ഈ പാട്ടുപാടിയിരുന്നു. പാട്ടുകൾക്കുശേഷം ചിത്ര പറഞ്ഞു: ഇനിയും പാടണോ, എത്ര വേണമെങ്കിലും പാടിത്തരാം.. എന്നെക്കൊണ്ടതല്ലേ പറ്റൂ...
ആരോഗ്യമന്ത്രിയും ആരോഗ്യപ്രവർത്തകരുമായി ചേർന്ന് നടത്തിയ ഫേസ്ബുക്ക് ലൈവിൽ നടൻ മോഹൻലാലും ഈ ഗാനം ആലപിച്ചു.
പിന്നീടു ചിത്രയും സുജാത, റിമി ടോമി, ശ്വേത മോഹൻ, ജ്യോത്സ്ന, രഞ്ജിനി, പ്രീത, രാജലക്ഷ്മി, ശരത്, അഫ്സൽ, കാവാലം ശ്രീകുമാർ, വിധു പ്രതാപ് തുടങ്ങി ഇരുപതിലേറെപ്പേർചേർന്ന് ഈ പാട്ടുപാടി ഫേസ്ബുക്കിലൂടെ അവതരിപ്പിച്ചിരുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പേരിട്ട വീഡിയോ ചിത്രയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. വിവിധ നാടുകളിലിരുന്ന് പല സമയങ്ങളിൽ റെക്കോർഡ് ചെയ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് വീഡിയോ ഒരുക്കുകയായിരുന്നു.
പ്രത്യേകിച്ചൊരു ദൈവനാമവും എടുത്തുപറയാത്ത ഈ ഗാനം ഞാനെപ്പഴും വീട്ടിൽ പാടാറുണ്ട്. എന്തൊരു എനർജിയാണ് ഈ ഗാനം നൽകുന്നത്. വരികളോ.. ഒന്നും പറയാനില്ല... ജാനകിയമ്മ ❤.. ഈ ഗാനം വീണ്ടും കൊച്ചുകുട്ടികൾ വരെ ഏറ്റെടുത്തതിൽ ഒരുപാടു സന്തോഷം...
പ്രിയ ഗായകർക്ക് നന്ദി...ലോകം മുഴുവൻ സുഖം പടരട്ടെ ❤️- യുട്യൂബിൽ പാട്ടുകേട്ട ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
നാദസ്വര വിദ്വാൻ നാദരത്നം ഒരുമനയൂർ ഒ.കെ. ഗോപിയടക്കം ഒട്ടേറെ ഉപകരണ സംഗീതജ്ഞർ, കുട്ടികളും പ്രായമായവരുമടക്കം പാടാൻ ഇഷ്ടമുള്ള ഒരുപാടു സാധാരണക്കാർ തുടങ്ങി ഈ ഗാനവുമായി സോഷ്യൽ മീഡിയയിൽ എത്തിയവരുടെ എണ്ണം വളരെ വലുതായിരുന്നു. ഓരോന്നും ഏറ്റവും ഹൃദ്യമായി സ്വീകരിക്കപ്പെട്ടു. പ്രാർഥനയായും ആശ്വാസമായും പാട്ട് ഹൃദയങ്ങളിൽ പടർന്നു. യുട്യൂബിൽ ഏറ്റവുമധികം കവർ പതിപ്പുകൾ പിറന്ന ഗാനങ്ങളിലൊന്നും ഇതുതന്നെ.
അടുത്തൊരന്പതു വർഷം കഴിഞ്ഞാലും പാട്ടിലെ ഈ സ്നേഹദീപം മിഴിതുറന്നു നിൽക്കുമെന്നുറപ്പ്.
സ്നേഹസംഗീതം
സർവചരാചരങ്ങളിലും ജീവനേകിയ ലോകപാലകനോടുള്ള പ്രാർഥന പി. ഭാസ്കരൻ അതിസുന്ദരമായ വരികളിലാണ് എഴുതിയിരിക്കുന്നത്.
പുല്ലിൽ പൂവിൽ
പുഴുവിൽ കിളിയിൽ
വന്യജീവിയിൽ
വനചരനിൽ
ജീവബിന്ദുവി
ന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ..
ആനന്ദത്തിൻ അരുണകിരണമായ്
അന്ധകാരമിതിൽ അവതരിക്കൂ...
രവീന്ദ്രനാഥ ടാഗോറിന്റെ ലൈറ്റ് ദ ലാംപ് ഓഫ് ദൈ ഐ എന്ന കവിതയിൽനിന്നുള്ള വെളിച്ചം തെളിഞ്ഞുനിൽക്കുന്ന വരികൾ. ബംഗാളിലെത്തന്നെ പ്രശസ്ത എഴുത്തുകാരനായ താരാശങ്കർ ബാനർജിയുടെ കഥയെ അടിസ്ഥാനമാക്കി പി. ഭാസ്കരൻ തന്നെയാണ് സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രം ഒരുക്കിയത്. തിരുവനന്തപുരത്തു ജനിച്ച് സംഗീതത്തോടുള്ള അഭിനിവേശംമൂലം പഠനംപോലും തുടരാതെ മദ്രാസിലെത്തിയ വേലപ്പൻ നായർ എന്ന പുകഴേന്തിയുടെ ഈണം പാട്ടിനു നൽകിയ ജീവനും എക്കാലവും ഓർമിക്കപ്പെടും. എസ്. ജാനകിയുടെ വാക്കുകൾക്കപ്പുറമുള്ള ആലാപനവും.
അടുത്തനിമിഷം നിങ്ങൾക്കും തോന്നും, ഒന്നു പാടിനോക്കാമെന്ന്!
ഹരിപ്രസാദ്
കോവിഡ് ഭീതി പൂർണമായും മാഞ്ഞിട്ടില്ലെങ്കിലും അടച്ചുപൂട്ടൽകാലം മെല്ലെ ഓർമയിലേക്ക് ഒതുങ്ങിത്തുടങ്ങി. ഹൊ! അന്ന് ലോക്ക്ഡൗണ്‍ സമയത്ത് എന്നുതുടങ്ങുന്ന കഥകൾ പരസ്പരം പറയുന്നുണ്ട് പലരും. അതിലെ ഒരു കഥയ്ക്ക് സുന്ദരമായ ഈണമുണ്ട്. അതൊരു പാട്ടുപാടിയ കാര്യമായതുകൊണ്ടുതന്നെ!
ലോക്ക്ഡൗണ്‍ സമയത്ത് പ്രമുഖരെന്നോ സാധാരണക്കാരെന്നോ ഇല്ലാതെ മലയാളികൾ മുഴുവൻ കേൾക്കുകയും ഏറ്റുപാടുകയും ചെയ്ത പാട്ടാണ് ലോകം മുഴുവൻ സുഖംപകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ... കേൾക്കുന്പോഴും പാടുന്പോഴും അവാച്യമായൊരു ആശ്വാസം മനസിൽ നിറയ്ക്കുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത. സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി പുകഴേന്തിയുടെ ഈണത്തിൽ എസ്. ജാനകി പാടിയ ഈ പാട്ടിന് അന്‍പതു വയസായി. സമാധാനിപ്പിച്ച് തഴുകിത്തലോടുന്ന, റൊമാന്റിക് ആക്കുന്ന യമുന കല്യാണി രാഗത്തിന്റെ ഭംഗി പകർന്നുതന്ന് ആ പാട്ട് ഇന്നും ഹൃദയങ്ങളിൽ ചേർന്നിരിക്കുന്നു
എത്രവേണമെങ്കിലും
പാടാം...
ലോക്ക്ഡൗണ്‍ വേളയിൽ കഠിനപ്രയത്നത്തിലായിരുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി ഗായിക കെ.എസ്. ചിത്ര വീഡിയോ കോണ്‍ഫറൻസിൽ പങ്കുചേർന്നിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന കോണ്‍ഫറൻസിൽ ചിത്ര ഈ പാട്ടുപാടിയിരുന്നു. പാട്ടുകൾക്കുശേഷം ചിത്ര പറഞ്ഞു: ഇനിയും പാടണോ, എത്ര വേണമെങ്കിലും പാടിത്തരാം.. എന്നെക്കൊണ്ടതല്ലേ പറ്റൂ...
ആരോഗ്യമന്ത്രിയും ആരോഗ്യപ്രവർത്തകരുമായി ചേർന്ന് നടത്തിയ ഫേസ്ബുക്ക് ലൈവിൽ നടൻ മോഹൻലാലും ഈ ഗാനം ആലപിച്ചു.
പിന്നീടു ചിത്രയും സുജാത, റിമി ടോമി, ശ്വേത മോഹൻ, ജ്യോത്സ്ന, രഞ്ജിനി, പ്രീത, രാജലക്ഷ്മി, ശരത്, അഫ്സൽ, കാവാലം ശ്രീകുമാർ, വിധു പ്രതാപ് തുടങ്ങി ഇരുപതിലേറെപ്പേർചേർന്ന് ഈ പാട്ടുപാടി ഫേസ്ബുക്കിലൂടെ അവതരിപ്പിച്ചിരുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പേരിട്ട വീഡിയോ ചിത്രയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. വിവിധ നാടുകളിലിരുന്ന് പല സമയങ്ങളിൽ റെക്കോർഡ് ചെയ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് വീഡിയോ ഒരുക്കുകയായിരുന്നു.
പ്രത്യേകിച്ചൊരു ദൈവനാമവും എടുത്തുപറയാത്ത ഈ ഗാനം ഞാനെപ്പഴും വീട്ടിൽ പാടാറുണ്ട്. എന്തൊരു എനർജിയാണ് ഈ ഗാനം നൽകുന്നത്. വരികളോ.. ഒന്നും പറയാനില്ല... ജാനകിയമ്മ ❤.. ഈ ഗാനം വീണ്ടും കൊച്ചുകുട്ടികൾ വരെ ഏറ്റെടുത്തതിൽ ഒരുപാടു സന്തോഷം...
പ്രിയ ഗായകർക്ക് നന്ദി...ലോകം മുഴുവൻ സുഖം പടരട്ടെ ❤️- യുട്യൂബിൽ പാട്ടുകേട്ട ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
നാദസ്വര വിദ്വാൻ നാദരത്നം ഒരുമനയൂർ ഒ.കെ. ഗോപിയടക്കം ഒട്ടേറെ ഉപകരണ സംഗീതജ്ഞർ, കുട്ടികളും പ്രായമായവരുമടക്കം പാടാൻ ഇഷ്ടമുള്ള ഒരുപാടു സാധാരണക്കാർ തുടങ്ങി ഈ ഗാനവുമായി സോഷ്യൽ മീഡിയയിൽ എത്തിയവരുടെ എണ്ണം വളരെ വലുതായിരുന്നു. ഓരോന്നും ഏറ്റവും ഹൃദ്യമായി സ്വീകരിക്കപ്പെട്ടു. പ്രാർഥനയായും ആശ്വാസമായും പാട്ട് ഹൃദയങ്ങളിൽ പടർന്നു. യുട്യൂബിൽ ഏറ്റവുമധികം കവർ പതിപ്പുകൾ പിറന്ന ഗാനങ്ങളിലൊന്നും ഇതുതന്നെ.
അടുത്തൊരന്പതു വർഷം കഴിഞ്ഞാലും പാട്ടിലെ ഈ സ്നേഹദീപം മിഴിതുറന്നു നിൽക്കുമെന്നുറപ്പ്.
സ്നേഹസംഗീതം
സർവചരാചരങ്ങളിലും ജീവനേകിയ ലോകപാലകനോടുള്ള പ്രാർഥന പി. ഭാസ്കരൻ അതിസുന്ദരമായ വരികളിലാണ് എഴുതിയിരിക്കുന്നത്.
പുല്ലിൽ പൂവിൽ
പുഴുവിൽ കിളിയിൽ
വന്യജീവിയിൽ
വനചരനിൽ
ജീവബിന്ദുവി
ന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ..
ആനന്ദത്തിൻ അരുണകിരണമായ്
അന്ധകാരമിതിൽ അവതരിക്കൂ...
രവീന്ദ്രനാഥ ടാഗോറിന്റെ ലൈറ്റ് ദ ലാംപ് ഓഫ് ദൈ ഐ എന്ന കവിതയിൽനിന്നുള്ള വെളിച്ചം തെളിഞ്ഞുനിൽക്കുന്ന വരികൾ. ബംഗാളിലെത്തന്നെ പ്രശസ്ത എഴുത്തുകാരനായ താരാശങ്കർ ബാനർജിയുടെ കഥയെ അടിസ്ഥാനമാക്കി പി. ഭാസ്കരൻ തന്നെയാണ് സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രം ഒരുക്കിയത്. തിരുവനന്തപുരത്തു ജനിച്ച് സംഗീതത്തോടുള്ള അഭിനിവേശംമൂലം പഠനംപോലും തുടരാതെ മദ്രാസിലെത്തിയ വേലപ്പൻ നായർ എന്ന പുകഴേന്തിയുടെ ഈണം പാട്ടിനു നൽകിയ ജീവനും എക്കാലവും ഓർമിക്കപ്പെടും. എസ്. ജാനകിയുടെ വാക്കുകൾക്കപ്പുറമുള്ള ആലാപനവും.
അടുത്തനിമിഷം നിങ്ങൾക്കും തോന്നും, ഒന്നു പാടിനോക്കാമെന്ന്!
ഹരിപ്രസാദ്