കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞു: "നിങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ജനങ്ങൾ അവരുടെ ജോലികൾ എത്ര വിശ്വസ്തതയോടെയും സന്തോഷത്തോടെയും ചെയ്യുന്നു എന്നു കണ്ടുപിടിക്കുക. അതുപോലെ, കഠിനാധ്വാനത്തിന്റെ രഹസ്യം അറിയാവുന്ന ഒരാളെ കണ്ടുപിടിച്ച് അയാളെ എന്റെ മുൻപിൽ ഹാജരാക്കുക. എന്നാൽ, ഞാനാണ് നിങ്ങളെ അയച്ചിരിക്കുന്നതെന്നു ജനങ്ങൾ അറിയരുത്’.
രാജാവ് കൽപിച്ചതുപോലെ സേവകർ യാത്രയായി. തങ്ങൾ രാജകീയ സേവകരാണെന്ന് അറിയാതിരിക്കാൻ ഗോത്രവർഗക്കാരുടെ വേഷം ധരിച്ചാണ് അവർ യാത്ര ചെയ്തത്. യാത്രക്കിടയിൽ അവർ ഒരു മരംവെട്ടുകാരനെ കണ്ടുമുട്ടി. അവർ അയാളെ സമീപിച്ചു ചോദിച്ചു: "ഓ മരംവെട്ടുകാരാ നിങ്ങൾക്കു ഈ ജോലി ഇഷ്ടമാണോ?’
ഉടനെ അയാൾ കോടാലി താഴെയിട്ടുകൊണ്ട് പറഞ്ഞു: "അല്ലേയല്ല. വേറെ നിർവാഹമില്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യുന്നു. അത്രമാത്രം’. പിന്നെ അവർ കണ്ടതു ഒരു അലക്കുകാരനെയായിരുന്നു. അയാൾ ഒരു കല്ലിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്നു.
"സുഹൃത്തേ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ’. സേവകരിലൊരാൾ അയാളോടു പറഞ്ഞു. അപ്പോൾ അയാൾ മുഖം കറപ്പിച്ചുകൊണ്ടു മറുപടിയായി പറഞ്ഞു: "ഞാൻ ഈ ജോലി ഇഷ്ടപ്പെടുന്നെന്നോ? അതുകൊള്ളാം. ഈ ജോലി എനിക്കു കിട്ടിയ ശിക്ഷയാണ്. എന്നെ സ്കൂളിലയച്ചപ്പോൾ ഞാൻ പഠിക്കാതിരുന്നതുകൊണ്ട്. എനിക്കാണെങ്കിൽ വേറൊരു ജോലി ചെയ്യാനും അറിയില്ല. തൻമൂലം കുടുംബം പോറ്റാനായി ഞാൻ ഈ ജോലി ചെയ്യുന്നു!’.
അയാൾക്കു നൻമ നേർന്നു അവർ യാത്ര തുടർന്നപ്പോൾ മരച്ചുവട്ടിലിരുന്നു താളിയോലഗ്രന്ഥം വായിക്കുന്ന ഒരു ചെറുപ്പക്കാരനെ അവർ കണ്ടുമുട്ടി. "നിങ്ങൾ എന്താണ് ചെയ്യുന്നത്?’ അവർ അയാളോടു ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: "ഞാൻ ഒരു അധ്യാപകനാണ്.
കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി ഞാൻ വായിച്ച് ഒരുങ്ങുകയാണ്. അവർക്കു വിദ്യ പകർന്നു നൽകുന്പോൾ എനിക്കു വലിയ സന്തോഷവും ആത്മസംതൃപ്തിയുമാണ്!’.
അപ്പോൾ സേവകർ ചോദിച്ചു: "നിങ്ങൾക്ക് കഠിനാധ്വാനത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?’ ഉടനെ ആ അധ്യാപകൻ പറഞ്ഞു: "അധ്വാനം ആരാധനയാണ്. നാം എന്തു ജോലി ചെയ്താലും അത് ഇഷ്ടപ്പെട്ടുകൊണ്ട് ആത്മാർഥമായി ചെയ്യണം’. ആ ചെറുപ്പക്കാരന്റെ മറുപടി കേട്ട സേവകർ ഉടനെ ആ അധ്യാപകനെ രാജസന്നിധിയിലെത്തിച്ചു.
താൻ ചെയ്യുന്ന ജോലിയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ ആ ചെറുപ്പക്കാരനെ രാജാവ് ആദരിച്ചു സത്കരിച്ചു. അധ്വാനം ആരാധനയാണെന്ന സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കുവാൻ രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
അധ്വാനം ആരാധനയോ? വിശ്വസിക്കുവാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, നമ്മുടെ ഏത് അധ്വാനവും ദൈവത്തിനുള്ള ആരാധനയാക്കി മാറ്റുവാൻ സാധിക്കുമെന്നതാണു യാഥാർഥ്യം. അധ്വാനിച്ചു വിയർപ്പൊഴുക്കി അപ്പത്തിനുള്ള വഴി കണ്ടെത്തുവാനല്ലേ ദൈവം മനുഷ്യനോടു കൽപിച്ചത്? (ഉൽപത്തി 3:17). നാം സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്പോൾ ദൈവത്തിന്റെ കല്പന പാലിക്കുകയാണല്ലോ നാം ചെയ്യുന്നത്. അപ്പോൾ അതു ദൈവാരാധന തന്നെയാണെന്നു വ്യക്തം.
ദൈവാരാധന എന്നു പറയുന്നതു പ്രാർഥനയും ധ്യാനവും മാത്രമല്ലല്ലോ. മറ്റുള്ളവരുടെ നൻമയ്ക്കായി നാം ചെയ്യുന്ന ഏതു അധ്വാനവും പ്രാർഥനയ്ക്കു തുല്യമല്ലേ? ദൈവം ആഗ്രഹിക്കുന്നതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിൽ നൻമയും സന്തോഷവും ഉണ്ടാക്കുവാൻ വേണ്ടി നാം ചെയ്യുന്ന ഏത് അധ്വാനവും ആരാധനയായി മാറുകതന്നെ ചെയ്യും.
ഗാന്ധിജിയും വിശുദ്ധ മദർ തെരേസയുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി അവിരാമം കഠിനാധ്വാനം ചെയ്തത് അതു ദൈവാരാധനയ്ക്കു തുല്യമായി കരുതിയതുകൊണ്ടാണ്. എന്നാൽ, അതിന്റെ പേരിൽ പ്രാർഥനയും ധ്യാനവുമൊന്നും അവർ വേണ്ടെന്നു വച്ചില്ല. എന്നു മാത്രമല്ല, അവരുടെ പ്രാർഥനയും ധ്യാനവുമൊക്കെ മറ്റുള്ളവരെ കൂടുതൽ സേവിക്കുവാൻ അവരെ പ്രാപ്തരാക്കിയതേയുള്ളൂ.
നമ്മുടെ കഠിനാധ്വാനവും നൻമപ്രവൃത്തികളുമൊക്കെ ദൈവത്തിനായുള്ള ആരാധനയായി മാറ്റുവാൻ സാധിക്കുമെന്നതു നമ്മെ ഏറെ സന്തോഷിപ്പിക്കുകതന്നെ വേണം. കാരണം, നല്ല കാര്യങ്ങൾക്കുവേണ്ടി നാം ചെയ്യുന്ന കഠിനാധ്വാനം യഥാർഥത്തിൽ ദൈവാരാധന തന്നെയാണ്.
ഇന്നു മേയ്ദിനമാണ്. അന്താരാഷ്ട്രതലത്തിൽ തൊഴിലാളികളെ ആദരിക്കുന്ന ദിനം. അതായത്, അധ്വാനിക്കുന്നവരെ ആദരിക്കുന്ന ദിനം. ഈ അന്താരാഷ്ട്ര തൊഴിൽദിനം ആരംഭിച്ചതിന്റെ പശ്ചാത്തലം എന്തുമാകട്ടെ, തൊഴിലിന്റെ മാഹാത്മ്യവും അധ്വാനിക്കുന്നവരുടെ സേവനവുമൊക്കെ ആദരപൂർവം ഓർമിക്കുവാനുള്ള സമയമാണിത്. അതുപോലെ, വിവിധ ജോലികൾ ചെയ്യുന്ന എല്ലാവരുടെയും നൻമ ഉറപ്പാക്കേണ്ട സമയവും.
മേയ് ഒന്ന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനവുമാണ്. 1955ലാണ് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമിട്ടത്. വിശുദ്ധ യൗസേപ്പിതാവ് സ്വന്തം കൈകൾകൊണ്ട് അധ്വാനിച്ചാണ് ലോകരക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിനെ വളർത്തിയത്. ആ അധ്വാനം എല്ലാ അർഥത്തിലും ദൈവാരാധന ആയിരുന്നല്ലോ.
ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നൻമയ്ക്കുമായി നാം ചെയ്യുന്ന എല്ലാ അധ്വാനവും ദൈവാരാധന തന്നെ. ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് നാം അധ്വാനിക്കുന്പോഴാണ് നാം ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്യുവാനും അതുവഴി സന്തോഷവും ആത്മസംതൃപ്തിയും കൈവരിക്കുവാനും നമുക്കു സാധിക്കുക.
നമ്മുടെ അധ്വാനം എന്നും ആരാധനയാക്കി മാറ്റുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ അതുവഴി ദൈവത്തിനെന്നപോലെ മറ്റുള്ളവർക്കും നമുക്കുതന്നെയും സന്തോഷത്തിനു വഴിതെളിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
രാജാവ് കൽപിച്ചതുപോലെ സേവകർ യാത്രയായി. തങ്ങൾ രാജകീയ സേവകരാണെന്ന് അറിയാതിരിക്കാൻ ഗോത്രവർഗക്കാരുടെ വേഷം ധരിച്ചാണ് അവർ യാത്ര ചെയ്തത്. യാത്രക്കിടയിൽ അവർ ഒരു മരംവെട്ടുകാരനെ കണ്ടുമുട്ടി. അവർ അയാളെ സമീപിച്ചു ചോദിച്ചു: "ഓ മരംവെട്ടുകാരാ നിങ്ങൾക്കു ഈ ജോലി ഇഷ്ടമാണോ?’
ഉടനെ അയാൾ കോടാലി താഴെയിട്ടുകൊണ്ട് പറഞ്ഞു: "അല്ലേയല്ല. വേറെ നിർവാഹമില്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യുന്നു. അത്രമാത്രം’. പിന്നെ അവർ കണ്ടതു ഒരു അലക്കുകാരനെയായിരുന്നു. അയാൾ ഒരു കല്ലിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്നു.
"സുഹൃത്തേ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ’. സേവകരിലൊരാൾ അയാളോടു പറഞ്ഞു. അപ്പോൾ അയാൾ മുഖം കറപ്പിച്ചുകൊണ്ടു മറുപടിയായി പറഞ്ഞു: "ഞാൻ ഈ ജോലി ഇഷ്ടപ്പെടുന്നെന്നോ? അതുകൊള്ളാം. ഈ ജോലി എനിക്കു കിട്ടിയ ശിക്ഷയാണ്. എന്നെ സ്കൂളിലയച്ചപ്പോൾ ഞാൻ പഠിക്കാതിരുന്നതുകൊണ്ട്. എനിക്കാണെങ്കിൽ വേറൊരു ജോലി ചെയ്യാനും അറിയില്ല. തൻമൂലം കുടുംബം പോറ്റാനായി ഞാൻ ഈ ജോലി ചെയ്യുന്നു!’.
അയാൾക്കു നൻമ നേർന്നു അവർ യാത്ര തുടർന്നപ്പോൾ മരച്ചുവട്ടിലിരുന്നു താളിയോലഗ്രന്ഥം വായിക്കുന്ന ഒരു ചെറുപ്പക്കാരനെ അവർ കണ്ടുമുട്ടി. "നിങ്ങൾ എന്താണ് ചെയ്യുന്നത്?’ അവർ അയാളോടു ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: "ഞാൻ ഒരു അധ്യാപകനാണ്.
കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി ഞാൻ വായിച്ച് ഒരുങ്ങുകയാണ്. അവർക്കു വിദ്യ പകർന്നു നൽകുന്പോൾ എനിക്കു വലിയ സന്തോഷവും ആത്മസംതൃപ്തിയുമാണ്!’.
അപ്പോൾ സേവകർ ചോദിച്ചു: "നിങ്ങൾക്ക് കഠിനാധ്വാനത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?’ ഉടനെ ആ അധ്യാപകൻ പറഞ്ഞു: "അധ്വാനം ആരാധനയാണ്. നാം എന്തു ജോലി ചെയ്താലും അത് ഇഷ്ടപ്പെട്ടുകൊണ്ട് ആത്മാർഥമായി ചെയ്യണം’. ആ ചെറുപ്പക്കാരന്റെ മറുപടി കേട്ട സേവകർ ഉടനെ ആ അധ്യാപകനെ രാജസന്നിധിയിലെത്തിച്ചു.
താൻ ചെയ്യുന്ന ജോലിയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ ആ ചെറുപ്പക്കാരനെ രാജാവ് ആദരിച്ചു സത്കരിച്ചു. അധ്വാനം ആരാധനയാണെന്ന സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കുവാൻ രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
അധ്വാനം ആരാധനയോ? വിശ്വസിക്കുവാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, നമ്മുടെ ഏത് അധ്വാനവും ദൈവത്തിനുള്ള ആരാധനയാക്കി മാറ്റുവാൻ സാധിക്കുമെന്നതാണു യാഥാർഥ്യം. അധ്വാനിച്ചു വിയർപ്പൊഴുക്കി അപ്പത്തിനുള്ള വഴി കണ്ടെത്തുവാനല്ലേ ദൈവം മനുഷ്യനോടു കൽപിച്ചത്? (ഉൽപത്തി 3:17). നാം സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്പോൾ ദൈവത്തിന്റെ കല്പന പാലിക്കുകയാണല്ലോ നാം ചെയ്യുന്നത്. അപ്പോൾ അതു ദൈവാരാധന തന്നെയാണെന്നു വ്യക്തം.
ദൈവാരാധന എന്നു പറയുന്നതു പ്രാർഥനയും ധ്യാനവും മാത്രമല്ലല്ലോ. മറ്റുള്ളവരുടെ നൻമയ്ക്കായി നാം ചെയ്യുന്ന ഏതു അധ്വാനവും പ്രാർഥനയ്ക്കു തുല്യമല്ലേ? ദൈവം ആഗ്രഹിക്കുന്നതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിൽ നൻമയും സന്തോഷവും ഉണ്ടാക്കുവാൻ വേണ്ടി നാം ചെയ്യുന്ന ഏത് അധ്വാനവും ആരാധനയായി മാറുകതന്നെ ചെയ്യും.
ഗാന്ധിജിയും വിശുദ്ധ മദർ തെരേസയുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി അവിരാമം കഠിനാധ്വാനം ചെയ്തത് അതു ദൈവാരാധനയ്ക്കു തുല്യമായി കരുതിയതുകൊണ്ടാണ്. എന്നാൽ, അതിന്റെ പേരിൽ പ്രാർഥനയും ധ്യാനവുമൊന്നും അവർ വേണ്ടെന്നു വച്ചില്ല. എന്നു മാത്രമല്ല, അവരുടെ പ്രാർഥനയും ധ്യാനവുമൊക്കെ മറ്റുള്ളവരെ കൂടുതൽ സേവിക്കുവാൻ അവരെ പ്രാപ്തരാക്കിയതേയുള്ളൂ.
നമ്മുടെ കഠിനാധ്വാനവും നൻമപ്രവൃത്തികളുമൊക്കെ ദൈവത്തിനായുള്ള ആരാധനയായി മാറ്റുവാൻ സാധിക്കുമെന്നതു നമ്മെ ഏറെ സന്തോഷിപ്പിക്കുകതന്നെ വേണം. കാരണം, നല്ല കാര്യങ്ങൾക്കുവേണ്ടി നാം ചെയ്യുന്ന കഠിനാധ്വാനം യഥാർഥത്തിൽ ദൈവാരാധന തന്നെയാണ്.
ഇന്നു മേയ്ദിനമാണ്. അന്താരാഷ്ട്രതലത്തിൽ തൊഴിലാളികളെ ആദരിക്കുന്ന ദിനം. അതായത്, അധ്വാനിക്കുന്നവരെ ആദരിക്കുന്ന ദിനം. ഈ അന്താരാഷ്ട്ര തൊഴിൽദിനം ആരംഭിച്ചതിന്റെ പശ്ചാത്തലം എന്തുമാകട്ടെ, തൊഴിലിന്റെ മാഹാത്മ്യവും അധ്വാനിക്കുന്നവരുടെ സേവനവുമൊക്കെ ആദരപൂർവം ഓർമിക്കുവാനുള്ള സമയമാണിത്. അതുപോലെ, വിവിധ ജോലികൾ ചെയ്യുന്ന എല്ലാവരുടെയും നൻമ ഉറപ്പാക്കേണ്ട സമയവും.
മേയ് ഒന്ന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനവുമാണ്. 1955ലാണ് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമിട്ടത്. വിശുദ്ധ യൗസേപ്പിതാവ് സ്വന്തം കൈകൾകൊണ്ട് അധ്വാനിച്ചാണ് ലോകരക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിനെ വളർത്തിയത്. ആ അധ്വാനം എല്ലാ അർഥത്തിലും ദൈവാരാധന ആയിരുന്നല്ലോ.
ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നൻമയ്ക്കുമായി നാം ചെയ്യുന്ന എല്ലാ അധ്വാനവും ദൈവാരാധന തന്നെ. ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് നാം അധ്വാനിക്കുന്പോഴാണ് നാം ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്യുവാനും അതുവഴി സന്തോഷവും ആത്മസംതൃപ്തിയും കൈവരിക്കുവാനും നമുക്കു സാധിക്കുക.
നമ്മുടെ അധ്വാനം എന്നും ആരാധനയാക്കി മാറ്റുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ അതുവഴി ദൈവത്തിനെന്നപോലെ മറ്റുള്ളവർക്കും നമുക്കുതന്നെയും സന്തോഷത്തിനു വഴിതെളിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ