വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പറയുന്ന കോളജ് വിദ്യാർത്ഥിയായ സെൽവയെ മറക്കാനിടയില്ല. ഒരു തമിഴ് യുവാവിന്റെ ഐഡന്റിറ്റിയിൽ ശെൽവയെ സ്വതസിദ്ധമായ ശൈലിയിൽ മനോഹരമായി അവതരിപ്പിച്ച് അന്പരപ്പിച്ചത് യുവ നടൻ കലേഷ് രാമാനന്ദാണ്. കലേഷ് ഒരു തമിഴനാണെന്നു പലരും കരുതിയിരുന്നു. "ഞാൻ മലയാളിയാണ്, തനി ആലപ്പുഴക്കാരൻ’ കലേഷ് രാമാനന്ദ് പറയുന്നു.
അഭിനയ ജവിതത്തിലേക്ക്
ആലപ്പുഴ രാജഗിരി എൻജിനിയറിംഗ് കോളജിലാണ് പഠിച്ചത്. വിനീത് ശ്രീനിവാസന്റെ മ്യൂസിക് ആൽബത്തിലെ മിന്നലഴകേ എന്ന പാട്ട് രാജഗിരി കോളജിലാണ് ചിത്രീകരിച്ചത്. ആ പാട്ടിൽ റോമയുടെ കൂട്ടത്തിലുള്ള വിദ്യാർഥികളിൽ ഞാനുമുണ്ടായിരുന്നു. മലർവാടിക്ക് മുന്പ് വിനീത് ശ്രീനിവാസൻ ചെയ്ത ആൽബമായിരുന്നു അത്. അന്ന് അഭിനയം കരിയറായിട്ടൊന്നും ചിന്തിച്ചിരുന്നില്ല. തിയേറ്റർ ആർട്ടിസ്റ്റായതിനുശേഷം ഇപ്പോൾ ഏഴ് വർഷമായി ഡബിംഗ്് രംഗത്തുണ്ട്. വർഷങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസന്റെ തന്നെ "ഹൃദയം’ എന്ന ചിത്രത്തിലൂടെ ഒരു ബ്രേക്കും കിട്ടി.
എൻജിനിയറിംഗിനു ശേഷം അഭിനയത്തോടുള്ള താത്പര്യത്തിൽ ചെന്നൈയിൽ എത്തി. ഒരു പാട് ഓഡിഷനിൽ പങ്കെടുത്തു. വെറുതെയിരിക്കാതെ എഴുത്തും ഹ്രസ്വ ചിത്രമൊരുക്കലും ഡബിംഗുമായി മുന്നോട്ട് പോയി. നടനാകാൻ പറ്റിയില്ലെങ്കിലും എന്റെ ശബ്ദത്തിൽ അഭിമാനമുണ്ടായിരുന്നു. ഡബിംഗ് ജോലികളുള്ളതിനാൽ ചെന്നൈയിലാണ് സ്ഥിരതാമസം. തമിഴ് നടന്മാരായ എസ്ടിആർ, ജീവ എന്നിവർക്കും തെലുങ്കിൽ നിന്നും റാം പോത്തിനേനി, അഖിൽ അക്കിനേനി എന്നിവർക്ക് മലയാളത്തിൽ ശബ്ദം നൽകുന്നുണ്ട്.
തുടക്കം മമ്മൂട്ടി ചിത്രം
മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ സുകു എന്ന ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് തുടക്കം. അതിന് ശേഷം തമിഴിൽ തനി ഒരുവനിൽ ജയം രവിയുടെ കൂടെ അഭിനയിച്ചു. അത് കണ്ട് വിനീത് ശ്രീനിവാസൻ നന്നായി ചെയ്തുവെന്ന് അറിയിച്ചിരുന്നു. അവിടെനിന്നും വിനീത് ശ്രനിവാസനുമായി നല്ലൊരു സൗഹൃദം ഉടലെടുത്തു. രണ്ട് മാസത്തിനുശേഷം പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയായി, എനിക്കൊരു വേഷമുണ്ടെന്ന് വിനീതിന്റെ സന്ദേശം വന്നു. രണ്ട് ദിവസത്തിനു ശേഷം വിനീതുമായി സംസാരിച്ചു. അന്നു മുതൽ ഞാൻ ഹൃദയത്തിലെ തമിഴൻ ശെൽവയുമാവുകയായിരുന്നു.
തമിഴിലും അവസരങ്ങൾ
ഹൃദയത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്പോഴാണ് മാര എന്ന തമിഴ് ചിത്രത്തിൽ അവസരം ലഭിക്കുന്നത്. ഒടിടി റിലീസായതുകൊണ്ട് ആദ്യം പുറത്തുവന്നത് മാരയാണ്. മലയാള ചിത്രം ചാർളിയുടെ തമിഴ് റീമേക്കായി മാധവൻ നായകനായി ഒരുക്കിയ മാരയിൽ ചാർളിയിൽ ഇല്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹൃദയം റിലീസിന് തയാറെടുക്കുന്പോൾ നിവിൻ പോളിയുടെ റിച്ചി സംവിധാനം ചെയ്ത ഗൗതം രാമചന്ദ്രൻ ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലും അവസരം ലഭിച്ചു. അതിൽ സായി പല്ലവിയുടെ ജോഡിയായാണ് എത്തുന്നത്.
കുടുംബം ഹാപ്പി
ഹൃദയത്തിൽ അഭിനയിച്ചപ്പോൾ വീട്ടുക്കാർക്കും സന്തോഷമായി. ഭാര്യ യാഷിക ഗുജറാത്തിയാണ്. ഹൃദയത്തിനുവേണ്ടി കുടുംബം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായപ്പോൾ അവരും സന്തോഷത്തിലാണ്. സെൽവ ഒരു ഐഡന്റിറ്റിയായി മാറിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ നടൻ അറിയപ്പെടുകയെന്നത് ഒരു ഭാഗ്യമല്ലേ? ഇങ്ങനെയൊരു കഥാപാത്രത്തെ തന്നതിന് വിനീതിനോടും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തോടും നന്ദിയുണ്ട്.
എ.എസ്. ദിനേശ്
അഭിനയ ജവിതത്തിലേക്ക്
ആലപ്പുഴ രാജഗിരി എൻജിനിയറിംഗ് കോളജിലാണ് പഠിച്ചത്. വിനീത് ശ്രീനിവാസന്റെ മ്യൂസിക് ആൽബത്തിലെ മിന്നലഴകേ എന്ന പാട്ട് രാജഗിരി കോളജിലാണ് ചിത്രീകരിച്ചത്. ആ പാട്ടിൽ റോമയുടെ കൂട്ടത്തിലുള്ള വിദ്യാർഥികളിൽ ഞാനുമുണ്ടായിരുന്നു. മലർവാടിക്ക് മുന്പ് വിനീത് ശ്രീനിവാസൻ ചെയ്ത ആൽബമായിരുന്നു അത്. അന്ന് അഭിനയം കരിയറായിട്ടൊന്നും ചിന്തിച്ചിരുന്നില്ല. തിയേറ്റർ ആർട്ടിസ്റ്റായതിനുശേഷം ഇപ്പോൾ ഏഴ് വർഷമായി ഡബിംഗ്് രംഗത്തുണ്ട്. വർഷങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസന്റെ തന്നെ "ഹൃദയം’ എന്ന ചിത്രത്തിലൂടെ ഒരു ബ്രേക്കും കിട്ടി.
എൻജിനിയറിംഗിനു ശേഷം അഭിനയത്തോടുള്ള താത്പര്യത്തിൽ ചെന്നൈയിൽ എത്തി. ഒരു പാട് ഓഡിഷനിൽ പങ്കെടുത്തു. വെറുതെയിരിക്കാതെ എഴുത്തും ഹ്രസ്വ ചിത്രമൊരുക്കലും ഡബിംഗുമായി മുന്നോട്ട് പോയി. നടനാകാൻ പറ്റിയില്ലെങ്കിലും എന്റെ ശബ്ദത്തിൽ അഭിമാനമുണ്ടായിരുന്നു. ഡബിംഗ് ജോലികളുള്ളതിനാൽ ചെന്നൈയിലാണ് സ്ഥിരതാമസം. തമിഴ് നടന്മാരായ എസ്ടിആർ, ജീവ എന്നിവർക്കും തെലുങ്കിൽ നിന്നും റാം പോത്തിനേനി, അഖിൽ അക്കിനേനി എന്നിവർക്ക് മലയാളത്തിൽ ശബ്ദം നൽകുന്നുണ്ട്.
തുടക്കം മമ്മൂട്ടി ചിത്രം
മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ സുകു എന്ന ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് തുടക്കം. അതിന് ശേഷം തമിഴിൽ തനി ഒരുവനിൽ ജയം രവിയുടെ കൂടെ അഭിനയിച്ചു. അത് കണ്ട് വിനീത് ശ്രീനിവാസൻ നന്നായി ചെയ്തുവെന്ന് അറിയിച്ചിരുന്നു. അവിടെനിന്നും വിനീത് ശ്രനിവാസനുമായി നല്ലൊരു സൗഹൃദം ഉടലെടുത്തു. രണ്ട് മാസത്തിനുശേഷം പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയായി, എനിക്കൊരു വേഷമുണ്ടെന്ന് വിനീതിന്റെ സന്ദേശം വന്നു. രണ്ട് ദിവസത്തിനു ശേഷം വിനീതുമായി സംസാരിച്ചു. അന്നു മുതൽ ഞാൻ ഹൃദയത്തിലെ തമിഴൻ ശെൽവയുമാവുകയായിരുന്നു.
തമിഴിലും അവസരങ്ങൾ
ഹൃദയത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്പോഴാണ് മാര എന്ന തമിഴ് ചിത്രത്തിൽ അവസരം ലഭിക്കുന്നത്. ഒടിടി റിലീസായതുകൊണ്ട് ആദ്യം പുറത്തുവന്നത് മാരയാണ്. മലയാള ചിത്രം ചാർളിയുടെ തമിഴ് റീമേക്കായി മാധവൻ നായകനായി ഒരുക്കിയ മാരയിൽ ചാർളിയിൽ ഇല്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹൃദയം റിലീസിന് തയാറെടുക്കുന്പോൾ നിവിൻ പോളിയുടെ റിച്ചി സംവിധാനം ചെയ്ത ഗൗതം രാമചന്ദ്രൻ ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലും അവസരം ലഭിച്ചു. അതിൽ സായി പല്ലവിയുടെ ജോഡിയായാണ് എത്തുന്നത്.
കുടുംബം ഹാപ്പി
ഹൃദയത്തിൽ അഭിനയിച്ചപ്പോൾ വീട്ടുക്കാർക്കും സന്തോഷമായി. ഭാര്യ യാഷിക ഗുജറാത്തിയാണ്. ഹൃദയത്തിനുവേണ്ടി കുടുംബം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായപ്പോൾ അവരും സന്തോഷത്തിലാണ്. സെൽവ ഒരു ഐഡന്റിറ്റിയായി മാറിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ നടൻ അറിയപ്പെടുകയെന്നത് ഒരു ഭാഗ്യമല്ലേ? ഇങ്ങനെയൊരു കഥാപാത്രത്തെ തന്നതിന് വിനീതിനോടും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തോടും നന്ദിയുണ്ട്.
എ.എസ്. ദിനേശ്