റിംഗുകളിൽ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങൾ മാറ്റിവച്ച് അപൂർവ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പുരോഹിതനായി മാറിയ ഫാദർ സ്റ്റു. മരണാസന്ന നിലയിൽനിന്നും ദൈവത്തിന്റെ ആത്ഭുതകരമായ ഇടപെടലോടെ അവശ്വസനീയമായി സ്റ്റു ജീവിതത്തിലേക്കു തിരികെ വന്നു. മാനവ സ്നേഹവും ദൈവസ്നേഹവും ഇഴ ചേർത്ത ഫാദർ സ്റ്റുവിന്റെ ജീവിതം ചലച്ചിത്ര രൂപത്തിൽ തിയറ്ററിലെത്തി.
‘അവൻ എന്റെ ഉള്ളിലായിരുന്നു, പക്ഷേ ഞാൻ പുറത്തായിരുന്നു.’ റിംഗുകളിൽ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങൾ മാറ്റിവച്ച് അപൂർവ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പുരോഹിതനായി മാറിയ ഫാദർ സ്റ്റു തന്റെ ജീവിതത്തെപ്പറ്റി ഇങ്ങനെയാണ് കുറിച്ചത്.
’ബോധരഹിതനായി അത്യാസന്ന നിലയിൽ കിടക്കുന്പോൾ, എനിക്ക് ശരീരാതീതമായ ഒരു അനുഭവമുണ്ടായി. ഞാൻ ഭാരരഹിതനായി മുകളിലേക്കുയർന്ന് ചുറ്റിക്കറങ്ങവേ ദൈവം എന്നോട് നേരിട്ട് സംസാരിക്കുന്ന അനുഭവം’. ഫാദർ സ്റ്റു മരണാസന്ന നിമിഷത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചും തന്റെ സുവിശേഷവേലയിലേക്കുള്ള യാത്രയെക്കുറിച്ചും ഓർമിക്കുന്നത് ഇങ്ങനെയാണ്.
ക്രൈസ്തവ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിച്ചിടത്തുനിന്നും അരൂപിയുടെ അസാധാരണ സാന്നിധ്യമുള്ളതായിരുന്നു ഫാദർ സ്റ്റുവിന്റെ കുർബാനകളെന്ന് സാക്ഷ്യപ്പെടുത്തി ഒരു സന്യാസവര്യന്റെ ജീവിതം അഭ്രപാളിയിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ്. അമേരിക്കയിൽ റിലീസായ ഫാദർ സ്റ്റു എന്ന ബയോപിക് ചിത്രമാണ് ജീവിത കഥയിൽ വിരിഞ്ഞ പ്രചോദനാത്മക സിനിമയായി പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
യഥാർത്ഥ സംഭവങ്ങളുടെ കലാപൂർണ ആവിഷകാരമാണ് ഫാദർ സ്റ്റു. നായകനായ ഫാദർ സ്റ്റുവർട്ട് ലോംഗായി അഭിനയിക്കുന്നത് അക്കാദമി അവാർഡ് നോമിനി മാർക്ക് വാൽബെർഗാണ്. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ തീവ്രതയും ഭക്തിയും ലോകത്തിനു മുന്നിൽ വെള്ളിത്തിരയിൽ പകർന്ന ’ദി പാഷൻ ഓഫ് ദ ക്രൈസ്റ്റ് ’ ഒരുക്കി ചരിത്രത്തിൽ ഇടം നേടിയ അവാർഡ് ജേതാവും സംവിധായകനും നടനുമായ മെൽ ഗിബ്സണ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സോണി പിക്ചേഴ്സ് തിയറ്ററിലെത്തിച്ച ചിത്രം നവാഗതനായ റോസലിൻഡ് റോസാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
പ്രശ്നക്കാരനായ സ്റ്റുവർട്ട് ലോംഗിൽനിന്ന് പുരോഹിതനിലേക്കുള്ള ഫാദർ സ്റ്റുവിന്റെ യാത്ര ഏവർക്കും പ്രചോദനമാണ്. ഫാദർ സ്റ്റുവർട്ട് ലോംഗ് ആരാണെന്നും അദ്ദേഹം കണ്ടുമുട്ടിയവർ എങ്ങനെ സ്വാധീനിക്കപ്പെട്ടുവെന്നും ചിത്രത്തിലൂടെ മനസിലാക്കാനാകും. ’സിനിമയിലൂടെ ഫാദർ ലോംഗിന്റെ ആത്മാവിനെ എക്കാലവും സജീവമായി നിലനിർത്താനും അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ തുടരാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- ചിത്രത്തിന്റെ നിർമാതാവ് വാൾബെർഗ് പറയുന്നു.
സ്റ്റുവർട്ട് ലോംഗ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഗുസ്തിയിലും ഫുട്ബോളിലും വിജയതാരമായിരുന്നു. കോളജിൽ ബോക്സർ എന്ന നിലയിൽ പേരെടുത്തു. മൊണ്ടാനയ്ക്കായി 1985ൽ ഗോൾഡൻ ഗ്ലൗസ് ഹെവിവെയ്റ്റ് കിരീടവും അടുത്ത വർഷം റണ്ണർ അപ്പും സ്വന്തമാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റിംഗിൽ നിന്നും ചലച്ചിത്ര മേഖലയിലേക്കു ചുവടു മാറി. നൈറ്റ് ക്ലബ്ബുകളിലും കോമഡി ക്ലബ്ബുകളിലും ബഹളക്കാരെ ശാരീരികമായി ഒതുക്കുന്ന ബൗണ്സർ ആയും പ്രവർത്തിച്ചു. ഇക്കാലമത്രയും വിശ്വാസ ജീവിതത്തോടു മുഖം തിരിച്ച സ്റ്റു പുരോഹിതൻമാരോടും സഹപാഠികളോടും വിദ്വേഷം പ്രകടിപ്പിച്ച് താനൊരു ക്രൈസ്തവ വിരുദ്ധനാണെന്ന് സ്വയം വിശേഷിപ്പിച്ചു.
ആകസ്മികമായുണ്ടായ ഒരു റോഡപകടം ജീവിതം മാറ്റിമറിക്കുകയായിരുന്നു. 1988ൽ ജോലി കഴിഞ്ഞ് രാത്രിയിൽ മോട്ടോർ സൈക്കിളിൽ മടങ്ങുന്പോൾ സ്റ്റുവിനെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സ്റ്റുവിനെ രണ്ടാമതൊരു വാഹനവും അപകടപ്പെടുത്തി. പരിക്ക് അതി ഗുരുതരമായിരുന്നു. മരണം ആസന്നമെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ വിധിയെഴുതി.
ദൈവത്തിന്റെ ആത്ഭുതകരമായ ഇടപെടലോടെ അവിശ്വസനീയമായി സ്റ്റു ജീവിതത്തിലേക്കു തിരികെ വരികയായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം താൻ തൊട്ടറിഞ്ഞ നിമിഷമായിരുന്നു അതെന്ന് ജീവിതത്തിലേക്കു തിരികെ വന്നതിനു ശേഷം സ്റ്റു സാഷ്യപ്പെടുത്തി. സുഖം പ്രാപിച്ചതിനു ശേഷം അദ്ദേഹം മതപഠനം തുടങ്ങി. ലോസ് ആഞ്ചലസ് അതിരൂപതയിൽ തുടർപരിശീലനം പൂർത്തിയാക്കി. 1994 ൽ ഈസ്റ്റർ വിജിലിൽ കത്തോലിക്കാ സഭയിൽ സജീവമായി. പൗരോഹിത്യത്തിലേക്കുള്ള വിളി മനസിലാക്കിയ സ്റ്റു കാലിഫോർണിയയിലെ മിഷൻ ഹിൽസിലെ ബിഷപ്പ് അലമാനി ഹൈസ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. അവിടെ ഗുസ്തി ടീമിനെ പരിശീലിപ്പിച്ചു. വൈകാതെ മൗണ്ട് ഏഞ്ചൽ സെമിനാരിയിൽ പ്രവേശിച്ചു. 2007 ഡിസംബർ 14ന് മൊണ്ടാനയിലെ സെന്റ് ഹെലേന കത്തീഡ്രലിൽപൗരോഹിത്യം സ്വീകരിച്ചു.
ദൈവത്തോടും താൻ സേവിക്കുന്ന ജനങ്ങളോടുമുള്ള സ്നേഹത്തിൽ ഫാദർ സ്റ്റു വികാരാധീനനായിരുന്നു. ക്രിസ്തുവിനോടും സഭയോടും വിശ്വസ്തനായി. എന്നാൽ ഭേദമാക്കാനാവാത്ത ഒരു അപൂർവ രോഗം അദ്ദേഹത്തെ രോഗശയ്യയിലെത്തിച്ചതോടെ 2010ൽ ഫാദർ സ്റ്റുവിനെ ഒരു നഴ്സിംഗ് ഹോമിലേക്ക് മാറ്റി. മാനവ സ്നേഹവും ദൈവസ്നേഹവും ഇഴ ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ ജീവിതം. ഒരു വിനീതദാസന്റെ ഹൃദയവുമായി ശുശ്രൂഷയുടെ ഓരോ ഇടങ്ങളിലും അദ്ദേഹമെത്തി. ശാരീരികശക്തി കുറയുന്പോഴും സ്നേഹത്തിന്റെ തീക്ഷ്ണത ഏറിവന്നു.
വേദനയും ബലഹീനതയും സ്വീകരിച്ച് അദ്ദേഹം വലിയൊരു ജീവിത മാതൃക പ്രദർശിപ്പിച്ചു. തനിക്ക് സംഭവിക്കുന്നത് ഏറ്റവും മികച്ച കാര്യമെന്ന് പറഞ്ഞു. ജീവിതത്തിൽ കൊണ്ടുനടന്ന ദുരഭിമാനം അലിഞ്ഞുപോകാനുള്ള അനുഭവമായിരുന്നു വേദനകൾ എന്നു പറഞ്ഞ സ്റ്റു വിശ്വാസികൾക്ക് പ്രിയപ്പെട്ട പുരോഹിതനും കുന്പസാരക്കാരനും സുഹൃത്തുമായി മാറി. നഴ്സിംഗ് ഹോമിലെ തന്റെ ചികിത്സാ നിമിഷങ്ങളിലും 2014ൽ അൻപതാം വയസിൽ മരിക്കുന്നതുവരെയും രോഗികൾക്കു സ്നേഹ ശുശ്രൂഷ നൽകിപ്പോന്നതായിരുന്നു ആ ക്രിസ്തുദാസന്റ ജീവിതം.
‘അവൻ എന്റെ ഉള്ളിലായിരുന്നു, പക്ഷേ ഞാൻ പുറത്തായിരുന്നു.’ റിംഗുകളിൽ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങൾ മാറ്റിവച്ച് അപൂർവ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പുരോഹിതനായി മാറിയ ഫാദർ സ്റ്റു തന്റെ ജീവിതത്തെപ്പറ്റി ഇങ്ങനെയാണ് കുറിച്ചത്.
’ബോധരഹിതനായി അത്യാസന്ന നിലയിൽ കിടക്കുന്പോൾ, എനിക്ക് ശരീരാതീതമായ ഒരു അനുഭവമുണ്ടായി. ഞാൻ ഭാരരഹിതനായി മുകളിലേക്കുയർന്ന് ചുറ്റിക്കറങ്ങവേ ദൈവം എന്നോട് നേരിട്ട് സംസാരിക്കുന്ന അനുഭവം’. ഫാദർ സ്റ്റു മരണാസന്ന നിമിഷത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചും തന്റെ സുവിശേഷവേലയിലേക്കുള്ള യാത്രയെക്കുറിച്ചും ഓർമിക്കുന്നത് ഇങ്ങനെയാണ്.
ക്രൈസ്തവ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിച്ചിടത്തുനിന്നും അരൂപിയുടെ അസാധാരണ സാന്നിധ്യമുള്ളതായിരുന്നു ഫാദർ സ്റ്റുവിന്റെ കുർബാനകളെന്ന് സാക്ഷ്യപ്പെടുത്തി ഒരു സന്യാസവര്യന്റെ ജീവിതം അഭ്രപാളിയിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ്. അമേരിക്കയിൽ റിലീസായ ഫാദർ സ്റ്റു എന്ന ബയോപിക് ചിത്രമാണ് ജീവിത കഥയിൽ വിരിഞ്ഞ പ്രചോദനാത്മക സിനിമയായി പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
യഥാർത്ഥ സംഭവങ്ങളുടെ കലാപൂർണ ആവിഷകാരമാണ് ഫാദർ സ്റ്റു. നായകനായ ഫാദർ സ്റ്റുവർട്ട് ലോംഗായി അഭിനയിക്കുന്നത് അക്കാദമി അവാർഡ് നോമിനി മാർക്ക് വാൽബെർഗാണ്. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ തീവ്രതയും ഭക്തിയും ലോകത്തിനു മുന്നിൽ വെള്ളിത്തിരയിൽ പകർന്ന ’ദി പാഷൻ ഓഫ് ദ ക്രൈസ്റ്റ് ’ ഒരുക്കി ചരിത്രത്തിൽ ഇടം നേടിയ അവാർഡ് ജേതാവും സംവിധായകനും നടനുമായ മെൽ ഗിബ്സണ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സോണി പിക്ചേഴ്സ് തിയറ്ററിലെത്തിച്ച ചിത്രം നവാഗതനായ റോസലിൻഡ് റോസാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
പ്രശ്നക്കാരനായ സ്റ്റുവർട്ട് ലോംഗിൽനിന്ന് പുരോഹിതനിലേക്കുള്ള ഫാദർ സ്റ്റുവിന്റെ യാത്ര ഏവർക്കും പ്രചോദനമാണ്. ഫാദർ സ്റ്റുവർട്ട് ലോംഗ് ആരാണെന്നും അദ്ദേഹം കണ്ടുമുട്ടിയവർ എങ്ങനെ സ്വാധീനിക്കപ്പെട്ടുവെന്നും ചിത്രത്തിലൂടെ മനസിലാക്കാനാകും. ’സിനിമയിലൂടെ ഫാദർ ലോംഗിന്റെ ആത്മാവിനെ എക്കാലവും സജീവമായി നിലനിർത്താനും അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ തുടരാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- ചിത്രത്തിന്റെ നിർമാതാവ് വാൾബെർഗ് പറയുന്നു.
സ്റ്റുവർട്ട് ലോംഗ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഗുസ്തിയിലും ഫുട്ബോളിലും വിജയതാരമായിരുന്നു. കോളജിൽ ബോക്സർ എന്ന നിലയിൽ പേരെടുത്തു. മൊണ്ടാനയ്ക്കായി 1985ൽ ഗോൾഡൻ ഗ്ലൗസ് ഹെവിവെയ്റ്റ് കിരീടവും അടുത്ത വർഷം റണ്ണർ അപ്പും സ്വന്തമാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റിംഗിൽ നിന്നും ചലച്ചിത്ര മേഖലയിലേക്കു ചുവടു മാറി. നൈറ്റ് ക്ലബ്ബുകളിലും കോമഡി ക്ലബ്ബുകളിലും ബഹളക്കാരെ ശാരീരികമായി ഒതുക്കുന്ന ബൗണ്സർ ആയും പ്രവർത്തിച്ചു. ഇക്കാലമത്രയും വിശ്വാസ ജീവിതത്തോടു മുഖം തിരിച്ച സ്റ്റു പുരോഹിതൻമാരോടും സഹപാഠികളോടും വിദ്വേഷം പ്രകടിപ്പിച്ച് താനൊരു ക്രൈസ്തവ വിരുദ്ധനാണെന്ന് സ്വയം വിശേഷിപ്പിച്ചു.
ആകസ്മികമായുണ്ടായ ഒരു റോഡപകടം ജീവിതം മാറ്റിമറിക്കുകയായിരുന്നു. 1988ൽ ജോലി കഴിഞ്ഞ് രാത്രിയിൽ മോട്ടോർ സൈക്കിളിൽ മടങ്ങുന്പോൾ സ്റ്റുവിനെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സ്റ്റുവിനെ രണ്ടാമതൊരു വാഹനവും അപകടപ്പെടുത്തി. പരിക്ക് അതി ഗുരുതരമായിരുന്നു. മരണം ആസന്നമെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ വിധിയെഴുതി.
ദൈവത്തിന്റെ ആത്ഭുതകരമായ ഇടപെടലോടെ അവിശ്വസനീയമായി സ്റ്റു ജീവിതത്തിലേക്കു തിരികെ വരികയായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം താൻ തൊട്ടറിഞ്ഞ നിമിഷമായിരുന്നു അതെന്ന് ജീവിതത്തിലേക്കു തിരികെ വന്നതിനു ശേഷം സ്റ്റു സാഷ്യപ്പെടുത്തി. സുഖം പ്രാപിച്ചതിനു ശേഷം അദ്ദേഹം മതപഠനം തുടങ്ങി. ലോസ് ആഞ്ചലസ് അതിരൂപതയിൽ തുടർപരിശീലനം പൂർത്തിയാക്കി. 1994 ൽ ഈസ്റ്റർ വിജിലിൽ കത്തോലിക്കാ സഭയിൽ സജീവമായി. പൗരോഹിത്യത്തിലേക്കുള്ള വിളി മനസിലാക്കിയ സ്റ്റു കാലിഫോർണിയയിലെ മിഷൻ ഹിൽസിലെ ബിഷപ്പ് അലമാനി ഹൈസ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. അവിടെ ഗുസ്തി ടീമിനെ പരിശീലിപ്പിച്ചു. വൈകാതെ മൗണ്ട് ഏഞ്ചൽ സെമിനാരിയിൽ പ്രവേശിച്ചു. 2007 ഡിസംബർ 14ന് മൊണ്ടാനയിലെ സെന്റ് ഹെലേന കത്തീഡ്രലിൽപൗരോഹിത്യം സ്വീകരിച്ചു.
ദൈവത്തോടും താൻ സേവിക്കുന്ന ജനങ്ങളോടുമുള്ള സ്നേഹത്തിൽ ഫാദർ സ്റ്റു വികാരാധീനനായിരുന്നു. ക്രിസ്തുവിനോടും സഭയോടും വിശ്വസ്തനായി. എന്നാൽ ഭേദമാക്കാനാവാത്ത ഒരു അപൂർവ രോഗം അദ്ദേഹത്തെ രോഗശയ്യയിലെത്തിച്ചതോടെ 2010ൽ ഫാദർ സ്റ്റുവിനെ ഒരു നഴ്സിംഗ് ഹോമിലേക്ക് മാറ്റി. മാനവ സ്നേഹവും ദൈവസ്നേഹവും ഇഴ ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ ജീവിതം. ഒരു വിനീതദാസന്റെ ഹൃദയവുമായി ശുശ്രൂഷയുടെ ഓരോ ഇടങ്ങളിലും അദ്ദേഹമെത്തി. ശാരീരികശക്തി കുറയുന്പോഴും സ്നേഹത്തിന്റെ തീക്ഷ്ണത ഏറിവന്നു.
വേദനയും ബലഹീനതയും സ്വീകരിച്ച് അദ്ദേഹം വലിയൊരു ജീവിത മാതൃക പ്രദർശിപ്പിച്ചു. തനിക്ക് സംഭവിക്കുന്നത് ഏറ്റവും മികച്ച കാര്യമെന്ന് പറഞ്ഞു. ജീവിതത്തിൽ കൊണ്ടുനടന്ന ദുരഭിമാനം അലിഞ്ഞുപോകാനുള്ള അനുഭവമായിരുന്നു വേദനകൾ എന്നു പറഞ്ഞ സ്റ്റു വിശ്വാസികൾക്ക് പ്രിയപ്പെട്ട പുരോഹിതനും കുന്പസാരക്കാരനും സുഹൃത്തുമായി മാറി. നഴ്സിംഗ് ഹോമിലെ തന്റെ ചികിത്സാ നിമിഷങ്ങളിലും 2014ൽ അൻപതാം വയസിൽ മരിക്കുന്നതുവരെയും രോഗികൾക്കു സ്നേഹ ശുശ്രൂഷ നൽകിപ്പോന്നതായിരുന്നു ആ ക്രിസ്തുദാസന്റ ജീവിതം.