1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്. പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളായ എറിക് ഹാരിസും ഡില്ലൻ ക്ലേബോർഡുംകൂടി പന്ത്രണ്ടു വിദ്യാർഥികളെയും ഒരു അധ്യാപകനെയും അന്നു വെടിവച്ചുകൊന്നു. വെടിവയ്പിൽ 24 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അന്നത്തെ വെടിവയ്പിൽനിന്നു രക്ഷപ്പെട്ട വിദ്യാർഥികളിലൊരാൾ മിക്കി കെയ്ൻ ആയിരുന്നു. വെടിവയ്പിനെത്തുടർന്നു ടെലിവിഷൻ ജേർണലിസ്റ്റായ ലാറി കിംഗ് മിക്കിയെ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. ആ അവസരത്തിൽ മിക്കി വെടിവയ്പിന്റെ ഷോക്കിൽനിന്നു മോചിതയായിരുന്നില്ല.
എങ്കിലും, കണ്ണീർ ഒഴുക്കിക്കൊണ്ടു മിക്കി ഹൃദയഹാരിയായ ഒരു സംഭവം വിവരിച്ചു. ’എന്റെ സ്നേഹിതയായ കാസിയെക്കുറിച്ച് ഞാൻ പറയട്ടെ.’ അവൾ പറഞ്ഞുതുടങ്ങി: ’അവൾ അതിധീരയായിരുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആരെങ്കിലുമുണ്ടോ എന്നു വെടിവയ്ക്കുവാൻ എത്തിയവർ ചോദിച്ചപ്പോൾ അവൾ അല്പംപോലും ചഞ്ചലചിത്തയായില്ല. താൻ യേശുവിൽ വിശ്വസിക്കുന്നതായി അവൾ ധൈര്യപൂർവം പറഞ്ഞു. അപ്പോൾ അവർ കാസിയെ വെടിവച്ചുകൊന്നു’.
യേശുക്രിസ്തുവിനു പരസ്യമായി സാക്ഷ്യംവഹിച്ചുകൊണ്ടു കാസി അന്നു ധൈര്യപൂർവം മരണം വരിച്ചു. എന്തുകൊണ്ടാണ് കാസി അങ്ങനെ മരിക്കുവാൻ തയാറായത്? കാൽവരിയിലെ പീഡാസഹനത്തിനും കുരിശുമരണത്തിനും ശേഷം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റ യേശുവിലുള്ള അടിയുറച്ച വിശ്വാസം. ഉത്ഥിതനായ യേശു തനിക്ക് നിത്യജീവൻ നൽകുമെന്നുള്ള ഉറച്ചബോധ്യം. തന്റെ മരണം ഇഹലോകജീവിതത്തിന്റെ അവസാനമാണെങ്കിലും അതു പുതിയൊരു ജീവിതത്തിന്റെ ആരംഭമാണെന്ന തിരിച്ചറിവ്. ഇതൊക്കെയാണ് മരണത്തെ മുഖാമുഖം കണ്ടിട്ടും യേശുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറയുവാൻ കാസിയെ ശക്തയാക്കിയത്.
മരിച്ചവരിൽനിന്നുള്ള യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കുന്ന ഈ ദിവസം ലോകമെന്പാടുമുള്ള ക്രൈസ്തവർ കാസിയെപ്പോലെ ഉത്ഥാനം ചെയ്ത യേശുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറയുകയാണ്. ഈ ഏറ്റുപറച്ചിലിന്റെ ഭാഗമായിട്ടാണ് ഉയിർപ്പുതിരുനാൾ നാം അതികെങ്കേമമായി ആഘോഷിക്കുന്നതും.
ലോകരക്ഷകനായ യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിൽ കാസിക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നു. കാസിയെപ്പോലെ യേശുവിനു സാക്ഷ്യംവഹിച്ചതിന്റെ പേരിൽ അതിക്രൂരമായ രീതിയിൽ വധിക്കപ്പെട്ട ലക്ഷക്കണക്കിനാളുകൾ ക്രൈസ്തവ ചരിത്രത്തിലുണ്ട്. അവരെല്ലാം ധീരമായി മരണത്തെ നേരിട്ടതിന്റെ കാരണം ഉത്ഥിതനായ യേശുവിലുള്ള വിശ്വാസവും അവിടന്നു തന്നിട്ടുള്ള വാഗ്ദാനങ്ങളുമായിരുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്നു: ’മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുന്പിൽ ഞാനും ഏറ്റുപറയും’ (10:32). കാസിക്കും കാസിയെപ്പോലെ മറ്റുള്ളവരുടെ മുന്പിൽ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവർക്കും നിത്യജീവൻ അവിടന്ന് ഉറപ്പുതരുന്നു എന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.
എന്നാൽ, കാസിയെയും മറ്റു രക്തസാക്ഷികളെയും പോലെ യേശുവിന്റെ നാമം ഏറ്റുപറഞ്ഞു മരണം വരിക്കുന്നവർക്കു മാത്രമല്ല നിത്യജീവൻ അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. അവിടന്നു പറയുന്നു: ’പുനരുത്ഥാനവും ജീവനും ഞാനാണ്. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” (യോഹന്നാൻ 11:25). അതായത്, യേശുവിൽ വിശ്വാസമർപ്പിച്ചുജീവിക്കുന്നവർക്ക് അവിടത്തെ ഉത്ഥാനത്തിൽ പങ്കുപറ്റി നിത്യമായി അവിടത്തോടുകൂടി സ്വർഗരാജ്യത്തിൽ വസിക്കാമെന്നു സാരം.
എന്നാൽ, നിത്യജീവൻ അവകാശപ്പെടുന്നതിന് അധരംകൊണ്ട് യേശുവിനെ ഏറ്റുപറഞ്ഞാൽ മാത്രം പോരാ. പ്രത്യുത ആ വിശ്വാസം ജീവിതത്തിൽ പ്രകടമാക്കുകയും വേണം. യേശുപറയുന്നു: ’കർത്താവേ, കർത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിർവഹിക്കുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്’ (മത്തായി 7:21).
യേശു ഭൂമിയിലായിരുന്നപ്പോൾ ഏറ്റവുമധികം ശ്രദ്ധിച്ചതു പിതാവായ ദൈവത്തിന്റെ ഇഷ്ടം നിർവഹിക്കുന്നതിലായിരന്നു. തൻമ·ൂലമാണല്ലോ, ഒരവസരത്തിൽ അവിടന്നു പറഞ്ഞത്, ’എന്റെ ഭക്ഷണം എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ്’ (യോഹന്നാൻ 4:34). യേശു ചെയ്തതുപോലെ, പിതാവായ ദൈവത്തിന്റെ ഇഷ്ടം നമ്മുടെ അനുദിന ജീവിതത്തിൽ നാം പാലിക്കുന്പോഴാണ് സ്വർഗരാജ്യത്തിന്റെ വാതിലുകൾ നമുക്കായി തുറക്കപ്പെടുക.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു പറയുന്നു: ’സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല.’ (5:24). യേശുവിന്റെ വചനം കേൾക്കുക എന്നുപറഞ്ഞാൽ ആ വചനം അനുസരിക്കുക എന്ന് അർഥം. അങ്ങനെ, അവിടത്തെ വചനം കേട്ട് ദൈവത്തിന്റെ തിരുവിഷ്ടം ചെയ്യുന്നവർക്കാണു സ്വർഗരാജ്യം.
ഹെബ്രായർക്കുള്ള ലേഖനത്തിൽ നാം വായിക്കുന്നതുപോലെ, ’ഇവിടെ നമുക്കു നിലനിൽക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കേണ്ടത്’ (13:14). ഏതാണ് വരാനുള്ള നഗരം? അതാണ് യേശു വാഗ്ദാനം ചെയ്യുന്ന സ്വർഗരാജ്യം. വിശുദ്ധ അപ്പസ്തോലൻ പഠിപ്പിക്കുന്നതുപോലെ, ’നമ്മുടെ പൗരത്വം സ്വർഗത്തിലാണ്’ (ഫിലിപ്പി 3:20). തൻമൂലം, നമ്മുടെ ചിന്തകൾ എപ്പോഴും സ്വർഗരാജ്യത്തിലെ പൗരത്വം ഉറപ്പുവരുത്തുന്നതിലായിരിക്കണം.
യേശുവിന്റെ ഉയിർപ്പുതിരുനാൾ നാം ആഘോഷിക്കുന്പോൾ നാം മറന്നു പോകരുതാത്തതും ഇക്കാര്യമായിരിക്കണം. അതായത്, ഉത്ഥാനം ചെയ്ത യേശുവിനോടൊപ്പം നിത്യകാലത്തോളം സ്വർഗത്തിലായിരിക്കുവാൻ എങ്ങനെ സാധിക്കുമെന്ന കാര്യം. അതിനു പ്രധാനമായും ചെയ്യേണ്ടതു യേശുവിനെപ്പോലെ എപ്പോഴും ദൈവതിരുഹിതമനുസരിച്ചു ജീവിക്കുക എന്നതാണ്. അതിനുള്ള ദൈവാനുഗ്രഹത്തിനുവേണ്ടി ഉത്ഥിതനായ യേശുവിനോടു നമുക്കു പ്രാർഥിക്കാം.
എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അന്നത്തെ വെടിവയ്പിൽനിന്നു രക്ഷപ്പെട്ട വിദ്യാർഥികളിലൊരാൾ മിക്കി കെയ്ൻ ആയിരുന്നു. വെടിവയ്പിനെത്തുടർന്നു ടെലിവിഷൻ ജേർണലിസ്റ്റായ ലാറി കിംഗ് മിക്കിയെ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. ആ അവസരത്തിൽ മിക്കി വെടിവയ്പിന്റെ ഷോക്കിൽനിന്നു മോചിതയായിരുന്നില്ല.
എങ്കിലും, കണ്ണീർ ഒഴുക്കിക്കൊണ്ടു മിക്കി ഹൃദയഹാരിയായ ഒരു സംഭവം വിവരിച്ചു. ’എന്റെ സ്നേഹിതയായ കാസിയെക്കുറിച്ച് ഞാൻ പറയട്ടെ.’ അവൾ പറഞ്ഞുതുടങ്ങി: ’അവൾ അതിധീരയായിരുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആരെങ്കിലുമുണ്ടോ എന്നു വെടിവയ്ക്കുവാൻ എത്തിയവർ ചോദിച്ചപ്പോൾ അവൾ അല്പംപോലും ചഞ്ചലചിത്തയായില്ല. താൻ യേശുവിൽ വിശ്വസിക്കുന്നതായി അവൾ ധൈര്യപൂർവം പറഞ്ഞു. അപ്പോൾ അവർ കാസിയെ വെടിവച്ചുകൊന്നു’.
യേശുക്രിസ്തുവിനു പരസ്യമായി സാക്ഷ്യംവഹിച്ചുകൊണ്ടു കാസി അന്നു ധൈര്യപൂർവം മരണം വരിച്ചു. എന്തുകൊണ്ടാണ് കാസി അങ്ങനെ മരിക്കുവാൻ തയാറായത്? കാൽവരിയിലെ പീഡാസഹനത്തിനും കുരിശുമരണത്തിനും ശേഷം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റ യേശുവിലുള്ള അടിയുറച്ച വിശ്വാസം. ഉത്ഥിതനായ യേശു തനിക്ക് നിത്യജീവൻ നൽകുമെന്നുള്ള ഉറച്ചബോധ്യം. തന്റെ മരണം ഇഹലോകജീവിതത്തിന്റെ അവസാനമാണെങ്കിലും അതു പുതിയൊരു ജീവിതത്തിന്റെ ആരംഭമാണെന്ന തിരിച്ചറിവ്. ഇതൊക്കെയാണ് മരണത്തെ മുഖാമുഖം കണ്ടിട്ടും യേശുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറയുവാൻ കാസിയെ ശക്തയാക്കിയത്.
മരിച്ചവരിൽനിന്നുള്ള യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കുന്ന ഈ ദിവസം ലോകമെന്പാടുമുള്ള ക്രൈസ്തവർ കാസിയെപ്പോലെ ഉത്ഥാനം ചെയ്ത യേശുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറയുകയാണ്. ഈ ഏറ്റുപറച്ചിലിന്റെ ഭാഗമായിട്ടാണ് ഉയിർപ്പുതിരുനാൾ നാം അതികെങ്കേമമായി ആഘോഷിക്കുന്നതും.
ലോകരക്ഷകനായ യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിൽ കാസിക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നു. കാസിയെപ്പോലെ യേശുവിനു സാക്ഷ്യംവഹിച്ചതിന്റെ പേരിൽ അതിക്രൂരമായ രീതിയിൽ വധിക്കപ്പെട്ട ലക്ഷക്കണക്കിനാളുകൾ ക്രൈസ്തവ ചരിത്രത്തിലുണ്ട്. അവരെല്ലാം ധീരമായി മരണത്തെ നേരിട്ടതിന്റെ കാരണം ഉത്ഥിതനായ യേശുവിലുള്ള വിശ്വാസവും അവിടന്നു തന്നിട്ടുള്ള വാഗ്ദാനങ്ങളുമായിരുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്നു: ’മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുന്പിൽ ഞാനും ഏറ്റുപറയും’ (10:32). കാസിക്കും കാസിയെപ്പോലെ മറ്റുള്ളവരുടെ മുന്പിൽ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവർക്കും നിത്യജീവൻ അവിടന്ന് ഉറപ്പുതരുന്നു എന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.
എന്നാൽ, കാസിയെയും മറ്റു രക്തസാക്ഷികളെയും പോലെ യേശുവിന്റെ നാമം ഏറ്റുപറഞ്ഞു മരണം വരിക്കുന്നവർക്കു മാത്രമല്ല നിത്യജീവൻ അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. അവിടന്നു പറയുന്നു: ’പുനരുത്ഥാനവും ജീവനും ഞാനാണ്. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” (യോഹന്നാൻ 11:25). അതായത്, യേശുവിൽ വിശ്വാസമർപ്പിച്ചുജീവിക്കുന്നവർക്ക് അവിടത്തെ ഉത്ഥാനത്തിൽ പങ്കുപറ്റി നിത്യമായി അവിടത്തോടുകൂടി സ്വർഗരാജ്യത്തിൽ വസിക്കാമെന്നു സാരം.
എന്നാൽ, നിത്യജീവൻ അവകാശപ്പെടുന്നതിന് അധരംകൊണ്ട് യേശുവിനെ ഏറ്റുപറഞ്ഞാൽ മാത്രം പോരാ. പ്രത്യുത ആ വിശ്വാസം ജീവിതത്തിൽ പ്രകടമാക്കുകയും വേണം. യേശുപറയുന്നു: ’കർത്താവേ, കർത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിർവഹിക്കുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്’ (മത്തായി 7:21).
യേശു ഭൂമിയിലായിരുന്നപ്പോൾ ഏറ്റവുമധികം ശ്രദ്ധിച്ചതു പിതാവായ ദൈവത്തിന്റെ ഇഷ്ടം നിർവഹിക്കുന്നതിലായിരന്നു. തൻമ·ൂലമാണല്ലോ, ഒരവസരത്തിൽ അവിടന്നു പറഞ്ഞത്, ’എന്റെ ഭക്ഷണം എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ്’ (യോഹന്നാൻ 4:34). യേശു ചെയ്തതുപോലെ, പിതാവായ ദൈവത്തിന്റെ ഇഷ്ടം നമ്മുടെ അനുദിന ജീവിതത്തിൽ നാം പാലിക്കുന്പോഴാണ് സ്വർഗരാജ്യത്തിന്റെ വാതിലുകൾ നമുക്കായി തുറക്കപ്പെടുക.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു പറയുന്നു: ’സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല.’ (5:24). യേശുവിന്റെ വചനം കേൾക്കുക എന്നുപറഞ്ഞാൽ ആ വചനം അനുസരിക്കുക എന്ന് അർഥം. അങ്ങനെ, അവിടത്തെ വചനം കേട്ട് ദൈവത്തിന്റെ തിരുവിഷ്ടം ചെയ്യുന്നവർക്കാണു സ്വർഗരാജ്യം.
ഹെബ്രായർക്കുള്ള ലേഖനത്തിൽ നാം വായിക്കുന്നതുപോലെ, ’ഇവിടെ നമുക്കു നിലനിൽക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കേണ്ടത്’ (13:14). ഏതാണ് വരാനുള്ള നഗരം? അതാണ് യേശു വാഗ്ദാനം ചെയ്യുന്ന സ്വർഗരാജ്യം. വിശുദ്ധ അപ്പസ്തോലൻ പഠിപ്പിക്കുന്നതുപോലെ, ’നമ്മുടെ പൗരത്വം സ്വർഗത്തിലാണ്’ (ഫിലിപ്പി 3:20). തൻമൂലം, നമ്മുടെ ചിന്തകൾ എപ്പോഴും സ്വർഗരാജ്യത്തിലെ പൗരത്വം ഉറപ്പുവരുത്തുന്നതിലായിരിക്കണം.
യേശുവിന്റെ ഉയിർപ്പുതിരുനാൾ നാം ആഘോഷിക്കുന്പോൾ നാം മറന്നു പോകരുതാത്തതും ഇക്കാര്യമായിരിക്കണം. അതായത്, ഉത്ഥാനം ചെയ്ത യേശുവിനോടൊപ്പം നിത്യകാലത്തോളം സ്വർഗത്തിലായിരിക്കുവാൻ എങ്ങനെ സാധിക്കുമെന്ന കാര്യം. അതിനു പ്രധാനമായും ചെയ്യേണ്ടതു യേശുവിനെപ്പോലെ എപ്പോഴും ദൈവതിരുഹിതമനുസരിച്ചു ജീവിക്കുക എന്നതാണ്. അതിനുള്ള ദൈവാനുഗ്രഹത്തിനുവേണ്ടി ഉത്ഥിതനായ യേശുവിനോടു നമുക്കു പ്രാർഥിക്കാം.
എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ