അയൽവാസിയെ അന്യനായി കാണരുത്

12:21 AM Apr 10, 2022 | Deepika.com
പാപപ്പരിഹാരാർത്ഥം നടത്തുന്ന തീർഥാടനങ്ങളും പ്രാർഥനകളും നല്ലതുതന്നെ. അയൽപക്കത്തു കഴിയുന്ന രോഗികളെയും നിരാശരെയും സഹായിക്കാനുള്ള കാരുണ്യ മനസ് തീർഥാടനംപോലെ പ്രധാനമാണ്. അകലത്തെ ബന്ധുവിനെക്കാൾ ആപത്തുവേളയിൽ സഹായി എക്കാലത്തും അയൽവാസിയായിരിക്കും. അയൽവാസികളിലേക്ക് ഇറങ്ങിച്ചെല്ലുന്പോൾ ജീവിതം തള്ളിനീക്കാനാവാതെ പകച്ചുനിൽക്കുന്നവരുടെ ദൈന്യത കാണാനാകും.

അവർ നമ്മുടെ സഹായവും സാന്ത്വനവും അർഹിക്കുന്നവരും ആഗ്രഹിക്കുന്നവരുമായിരിക്കും. രോഗവേദനയും സാന്പത്തികക്ലേശവും ഒന്നുപോലെ ഭാരമാകുന്പോൾ ഉറക്കം നഷ്ടപ്പെട്ട ജീവിതമാണ് അവരിൽ പലരുടേതും. പല നാടുകളിൽ ആഴ്ചയിൽ രണ്ടും മൂന്നും എന്ന തോതിൽ ഇതോടകം രണ്ടായിരത്തിലധികം തവണവരെ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുന്നവരെ ഞാൻ കാണുന്നുണ്ട്. കോവിഡ് മഹാമാരി വന്നതോടെ ഇവരിൽ സാന്പത്തികക്ലേശം ഇരട്ടിയാവുകയും ചെയ്തിരിക്കുന്നു.

രോഗമോ സാന്പത്തിക ക്ലേശമോ അനാഥത്വമോ ഒക്കെ കാരണങ്ങളാൽ ജീവിതം ഭാരമായി മാറിയ വ്യക്തികളെയും കുടുംബങ്ങളെയും അതത് പ്രദേശങ്ങളിലുള്ളവർ തനിച്ചോ ഒന്നുചേർന്നോ സഹായിച്ചാൽ വലിയ ആശ്വാസമാകും. സഹനത്തിന്‍റെ കുരിശുകൾ അറിഞ്ഞോ അറിയാതെയോ അനുഭവിക്കേണ്ടിവരുന്നവർ ഒട്ടേറെയാണ്. ഭാരത്താൽ വീണു പോകുന്നവരും സഹനപാതയിൽ ഇറ്റു വെള്ളത്തിനായി ദാഹിക്കുന്നവരും പലരാണ്.

വലിയ നോന്പിന്‍റെ അവസാനത്തിലേക്കു പ്രവേശിക്കുന്പോൾ ചുറ്റുപാടുകളിൽ രോഗങ്ങളും വേദനയും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് ചെറുകൈ സഹായവും ആശ്വാസവും എത്തിക്കാനായാൽ അത് പാപപ്പരിഹാരത്തിനുള്ള വലിയ അവസരമായിരിക്കും. പ്രത്യാശയുടെ ഈസ്റ്റർ തിരുനാളിൽ നാം വിഭവസമൃദ്ധമായ സദ്യയൊരുക്കുന്പോൾ അയലത്തെ ഇല്ലാത്തവരുടെ വീട്ടിൽക്കൂടി ഒരു പങ്ക് കൊടുക്കാനായാൽ അതിൽപരം പുണ്യം വേറെ എന്തിരിക്കുന്നു.

സഹായം അർഹിക്കുന്നയാൾ ശത്രുവോ മിത്രമോ ആയിക്കൊള്ളട്ടെ, ദൈവതിരുമനസിൽ അത് നമ്മുടെ വലിയ നിക്ഷേപമായി മാറും. സാന്പത്തികമോ ഭക്ഷണമോ മാത്രമല്ല വീട്, പഠനം തുടങ്ങി ഏറെ സഹായങ്ങൾ ആഗ്രഹിക്കുന്നവരും അർഹിക്കുന്നവരും പലരുണ്ട്. കോവിഡ് ബാക്കിവെച്ച ഭാരത്താൽ മകളുടെ വിവാഹം മുടങ്ങിപ്പോയതിന്‍റെ ആശങ്കയിൽ ഒരു കുടുംബത്തിലെ നാലു പേർ അടുത്തയിടെ കടുംകൈ ചെയ്ത സംഭവം ഏറെപ്പേരെ വേദനിപ്പിച്ചു, കരയിച്ചു. ഏല്ലാ വ്യക്തികൾക്കും ജീവിതം പ്രതീക്ഷയുടേതാണ്.

ആ പ്രയാണത്തിന് കരിനിഴൽവീഴുന്പോൾ വ്യക്തി മാത്രമല്ല കുടുംബംതന്നെ തകരുകയാണ്. രോഗങ്ങളും അകാലമരണങ്ങളും ദുരന്തങ്ങളും ഒരു കുടുംബത്തിന്‍റെ സാധ്യതകളെയാണ് തല്ലിക്കെടുത്തുന്നത്. ആ വീടുകളിലെ കുഞ്ഞുങ്ങളുടെ സമാധാനവും സാധ്യതയും പ്രതീക്ഷകളുമാണ് അസ്തമിക്കുന്നത്. ഇത്തരമുള്ള സാഹചര്യങ്ങളിലാണ് അയൽക്കാരും നാട്ടുകൂട്ടവുമൊക്കെ വീണു പോകുന്നവർക്ക് കൈത്താങ്ങായി മാറേണ്ടത്.


പി.യു. തോമസ്, നവജീവൻ