പള്ളിയിലെ ശവക്കുഴി വെട്ടുകാരനെക്കുറിച്ച് എഴുതാൻ ആ ജോലിയിൽ എന്തു പ്രത്യേകത എന്നു ചോദിച്ചേക്കാം. പ്രമുഖ ദേവാലയത്തിൽ നാലു പതിറ്റാണ്ടിലേറെ മണ്ണുവെട്ടി ശവക്കുഴികൾ തീർത്ത് അനേകരെ സംസ്കരിച്ച കുഞ്ഞുമോൻ എന്നയാളെ നിസാരനായി കാണാൻ എനിക്കാവുന്നില്ല. വിവിധ തലമുറകളിൽപ്പെട്ട ആയിരക്കണക്കിനാളുകൾക്ക് ആറടി മണ്ണ് കണ്ടെത്തി കുഴി വെട്ടിയ ഇദ്ദേഹത്ത ഇടയ്ക്കിടെ ഞാൻ സന്ദർശിക്കാറുണ്ട്. ഇരുപത്തിനാലാം വയസു മുതൽ അറുപത്തിയെട്ടാം വയസു വരെ തുടർന്ന ജോലിക്കൊടുവിൽ രോഗബാധിതനായി വീട്ടിൽ കഴിയുകയാണ് കുഞ്ഞുമോൻ.
നഗരപ്രാന്തത്തിലെ ഒറ്റ മുറി വീട്ടിൽ ചൂടും ഉഷ്ണവും സഹിച്ച് കിടക്കുന്ന ഇദ്ദേഹത്തെ കാണുന്പോഴൊക്കെ സഹതാപം തോന്നാറുണ്ട്. എന്നാൽ ഒരിക്കൽപോലും ഈ വ്യക്തിയെ നിരാശനും പരിഭവക്കാരനുമായി ഞാൻ കണ്ടിട്ടില്ല. താൻ മൃതസംസ്കാരം നടത്തിയവരുടെയെല്ലാം പേരുവിവരം തീയതിക്കണക്കിൽ ഇദ്ദേഹം കുറിച്ചുവെച്ചിട്ടുണ്ട്.
രോഗവേദനകൾക്കിടയിലും കുഞ്ഞുമോനും ഭാര്യയും വീട്ടിൽ സദാ പ്രാർഥനയിലാണ്. ഇതോടകം സംസ്കരിച്ചവരുടെ ആത്മശാന്തിക്കായി സ്വന്തം വേദനയും വറുതിയും ഇല്ലായ്മയും മറന്നുകൊണ്ടുള്ള പ്രാർഥന. ശ്വാസതടസം ഉൾപ്പെടെ രോഗങ്ങളാൽ കിടപ്പിലാകുന്നതുവരെ എല്ലാ വൈകുന്നേരങ്ങളിലും ശവക്കോട്ടയെന്ന് വിളിപ്പേരുള്ള സെമിത്തേരി സന്ദർശിക്കുക ഇദ്ദേഹത്തിനു പതിവായിരുന്നു. പള്ളിയിൽ സന്ധ്യമണി മുഴങ്ങുന്പോൾ മണ്കുടീരങ്ങൾ അതിരിടുന്ന ഇരുൾപരപ്പിലൂടെ നടന്ന് പരേതരുടെ ആത്മശാന്തിക്കായുള്ള പ്രാർഥന.
വളരെ നിസാരമായ പ്രതിഫലം ലഭിച്ചിരുന്ന ജോലിയാണ് ശവക്കുഴിവെട്ട്. നാട്ടിൽ വലിയ പദവിയൊന്നും കൽപ്പിക്കാത്ത തൊഴിൽ. മരണം സംഭവിച്ചാൽ ബന്ധുക്കൾ ആദ്യം ഓടിയെത്തുന്നതും കുഴിവെട്ടുകാരന്റെ വീട്ടിലേക്കുതന്നെ. മാർബിൾ കല്ലറകൾ ഇക്കാലത്തും വിരളമായ ഈ സെമിത്തേരിയിൽ കുഞ്ഞുമോൻ പലകാലങ്ങളിൽ ഉയർത്തിയിട്ട മണ്‍കൂനകൾ പലതും ബാക്കിയുണ്ട്.പല കാലങ്ങളിൽ മരിച്ച ഓരോ വ്യക്തിയെയും സെമിത്തേരിയുടെ എതുഭാഗത്താണ് സംസ്കരിച്ചതെന്ന് കുഞ്ഞുമോന് നല്ല ഓർമയുണ്ട്.
വലിയൊരു സേവനവും ശുശ്രൂഷമായാണ് കുഴിവെട്ടിനെയും മൃതസംസ്കാരത്തെയും ഈ വ്യക്തി കാണുന്നത്. പുതുതായി ഒരു കുഴിവെട്ടുന്പോൾ മുൻപ് സംസ്കരിച്ചവരുടെ തലയോടുകളും അസ്ഥികളും മണ്ണില്‍ ഉയർന്നുവരും. ഭയമോ അറപ്പോ കൂടാകെ അവയൊക്കെ കൈകളിൽ വാരി അസ്ഥിക്കുഴിയിൽ ഇദ്ദേഹം നിക്ഷേപിച്ചുപോന്നു. താഴ്ന്ന ഒരു ജോലിയായി കുഴിവെട്ടിനെ ഒരിക്കലും ഇദ്ദേഹം കാണുന്നില്ല. ഒരു വ്യക്തിക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടം തയാറാക്കുന്ന മഹത്തായ കർമമായിരുന്നു കുഴിവെട്ട്.
ഒന്നുംതന്നെ സന്പാദിച്ചിട്ടില്ലെങ്കിലും ഇല്ലായ്മകളുടെ ഈ രോഗകാലത്തും കുഴിവെട്ടിനെ വലിയൊരു ശുശ്രൂഷയായി കാണുന്നയാൾ. ഇതൊരു പുണ്യപ്രവൃത്തിയായി കരുതുന്നതുകൊണ്ടാണല്ലോ താൻ കബറടക്കിയവരുടെ ആത്മശാന്തിക്കായി സദാ പ്രാർഥിക്കാൻ ഇങ്ങനെയൊരാൾക്കു സാധിക്കുന്നത്. വന്നു ചേരുന്ന നിയോഗവും ജോലിയും എന്തുമാകട്ടെ, പ്രതിഫലം എത്ര ചെറുതുമാകട്ടെ, അതിൽ ലഭിക്കുന്ന സംതൃപ്തിയാണ് വലുത്. ജോലിയിലെ ഉത്തരവാദിത്വം ഉൾക്കൊണ്ട് ദൂരയാത്രകൾപോലും ഒഴിവാക്കി നാൽപത്തിനാലു വർഷം ശവക്കുഴി വെട്ടുകയെന്നത് നിയോഗമായി കാണാനുള്ള കുഞ്ഞുമോന്റെ തുറവി എത്ര വലുതാണ്.
പി.യു. തോമസ്, നവജീവൻ
നഗരപ്രാന്തത്തിലെ ഒറ്റ മുറി വീട്ടിൽ ചൂടും ഉഷ്ണവും സഹിച്ച് കിടക്കുന്ന ഇദ്ദേഹത്തെ കാണുന്പോഴൊക്കെ സഹതാപം തോന്നാറുണ്ട്. എന്നാൽ ഒരിക്കൽപോലും ഈ വ്യക്തിയെ നിരാശനും പരിഭവക്കാരനുമായി ഞാൻ കണ്ടിട്ടില്ല. താൻ മൃതസംസ്കാരം നടത്തിയവരുടെയെല്ലാം പേരുവിവരം തീയതിക്കണക്കിൽ ഇദ്ദേഹം കുറിച്ചുവെച്ചിട്ടുണ്ട്.
രോഗവേദനകൾക്കിടയിലും കുഞ്ഞുമോനും ഭാര്യയും വീട്ടിൽ സദാ പ്രാർഥനയിലാണ്. ഇതോടകം സംസ്കരിച്ചവരുടെ ആത്മശാന്തിക്കായി സ്വന്തം വേദനയും വറുതിയും ഇല്ലായ്മയും മറന്നുകൊണ്ടുള്ള പ്രാർഥന. ശ്വാസതടസം ഉൾപ്പെടെ രോഗങ്ങളാൽ കിടപ്പിലാകുന്നതുവരെ എല്ലാ വൈകുന്നേരങ്ങളിലും ശവക്കോട്ടയെന്ന് വിളിപ്പേരുള്ള സെമിത്തേരി സന്ദർശിക്കുക ഇദ്ദേഹത്തിനു പതിവായിരുന്നു. പള്ളിയിൽ സന്ധ്യമണി മുഴങ്ങുന്പോൾ മണ്കുടീരങ്ങൾ അതിരിടുന്ന ഇരുൾപരപ്പിലൂടെ നടന്ന് പരേതരുടെ ആത്മശാന്തിക്കായുള്ള പ്രാർഥന.
വളരെ നിസാരമായ പ്രതിഫലം ലഭിച്ചിരുന്ന ജോലിയാണ് ശവക്കുഴിവെട്ട്. നാട്ടിൽ വലിയ പദവിയൊന്നും കൽപ്പിക്കാത്ത തൊഴിൽ. മരണം സംഭവിച്ചാൽ ബന്ധുക്കൾ ആദ്യം ഓടിയെത്തുന്നതും കുഴിവെട്ടുകാരന്റെ വീട്ടിലേക്കുതന്നെ. മാർബിൾ കല്ലറകൾ ഇക്കാലത്തും വിരളമായ ഈ സെമിത്തേരിയിൽ കുഞ്ഞുമോൻ പലകാലങ്ങളിൽ ഉയർത്തിയിട്ട മണ്‍കൂനകൾ പലതും ബാക്കിയുണ്ട്.പല കാലങ്ങളിൽ മരിച്ച ഓരോ വ്യക്തിയെയും സെമിത്തേരിയുടെ എതുഭാഗത്താണ് സംസ്കരിച്ചതെന്ന് കുഞ്ഞുമോന് നല്ല ഓർമയുണ്ട്.
വലിയൊരു സേവനവും ശുശ്രൂഷമായാണ് കുഴിവെട്ടിനെയും മൃതസംസ്കാരത്തെയും ഈ വ്യക്തി കാണുന്നത്. പുതുതായി ഒരു കുഴിവെട്ടുന്പോൾ മുൻപ് സംസ്കരിച്ചവരുടെ തലയോടുകളും അസ്ഥികളും മണ്ണില്‍ ഉയർന്നുവരും. ഭയമോ അറപ്പോ കൂടാകെ അവയൊക്കെ കൈകളിൽ വാരി അസ്ഥിക്കുഴിയിൽ ഇദ്ദേഹം നിക്ഷേപിച്ചുപോന്നു. താഴ്ന്ന ഒരു ജോലിയായി കുഴിവെട്ടിനെ ഒരിക്കലും ഇദ്ദേഹം കാണുന്നില്ല. ഒരു വ്യക്തിക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടം തയാറാക്കുന്ന മഹത്തായ കർമമായിരുന്നു കുഴിവെട്ട്.
ഒന്നുംതന്നെ സന്പാദിച്ചിട്ടില്ലെങ്കിലും ഇല്ലായ്മകളുടെ ഈ രോഗകാലത്തും കുഴിവെട്ടിനെ വലിയൊരു ശുശ്രൂഷയായി കാണുന്നയാൾ. ഇതൊരു പുണ്യപ്രവൃത്തിയായി കരുതുന്നതുകൊണ്ടാണല്ലോ താൻ കബറടക്കിയവരുടെ ആത്മശാന്തിക്കായി സദാ പ്രാർഥിക്കാൻ ഇങ്ങനെയൊരാൾക്കു സാധിക്കുന്നത്. വന്നു ചേരുന്ന നിയോഗവും ജോലിയും എന്തുമാകട്ടെ, പ്രതിഫലം എത്ര ചെറുതുമാകട്ടെ, അതിൽ ലഭിക്കുന്ന സംതൃപ്തിയാണ് വലുത്. ജോലിയിലെ ഉത്തരവാദിത്വം ഉൾക്കൊണ്ട് ദൂരയാത്രകൾപോലും ഒഴിവാക്കി നാൽപത്തിനാലു വർഷം ശവക്കുഴി വെട്ടുകയെന്നത് നിയോഗമായി കാണാനുള്ള കുഞ്ഞുമോന്റെ തുറവി എത്ര വലുതാണ്.
പി.യു. തോമസ്, നവജീവൻ