+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു തരി മണ്ണിന് പൊന്നുംവിലയുള്ള സിപി

രാജ്യ തലസ്ഥാനത്ത് ഏറ്റവും വിലപിടിപ്പുള്ള ഒരിടമുണ്ട്, കൊണാട്ട് പ്ലേസ്. തൂവെള്ള നിറത്തിൽ വൃത്താകൃതിയിൽ നിരയൊപ്പിച്ചു നിൽക്കുന്ന കെട്ടിടങ്ങൾ. ലോകത്തെ ഏറ്റവു
ഒരു തരി മണ്ണിന്  പൊന്നുംവിലയുള്ള സിപി
രാജ്യ തലസ്ഥാനത്ത് ഏറ്റവും വിലപിടിപ്പുള്ള ഒരിടമുണ്ട്, കൊണാട്ട് പ്ലേസ്. തൂവെള്ള നിറത്തിൽ വൃത്താകൃതിയിൽ നിരയൊപ്പിച്ചു നിൽക്കുന്ന കെട്ടിടങ്ങൾ. ലോകത്തെ ഏറ്റവും വിലയേറിയ (വാടകയും) ഓഫീസ് സ്ഥലങ്ങളുടെ പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് കൊണാട്ട് പ്ലേസ്. കോവിഡ് പ്രതിസന്ധികാലത്തും കഴിഞ്ഞ വർഷം ഇരുപത്തിയഞ്ചാം സ്ഥാനത്തുനിന്നാണ് ഒറ്റയടിക്ക് പതിനേഴാം സ്ഥാനത്തേക്കു കുതിച്ചു കയറിയത്.

സിപി എന്നു ചുരുക്കപ്പേരിൽ വിളിക്കുന്ന കൊണാട്ട് പ്ലേസ് ഒരു തവണയെങ്കിലും ചുറ്റി നടന്നു കാണാതെ ഡൽഹി സന്ദർശനം പൂർത്തിയാക്കാനാകില്ല. ബ്രാൻഡഡ് ഷോപ്പുകൾ മുതൽ ബുക്ക് സ്റ്റോളുകൾ, തിയറ്ററുകൾ, വിദേശ രുചികളടക്കം റെസ്റ്ററന്‍റുകൾ, ബാറുകൾ, ഇലക്‌ട്രോണിക് ഷോപ്പുകൾ. സാധാരണക്കാരുടെയും ആഭ്യന്തര സഞ്ചാരികളുടെയും ഷോപ്പിംഗ് കേന്ദ്രമായ പാലിക ബസാറും കൂടി ഉൾപ്പെടുന്ന നഗര കേന്ദ്രമാണ് കൊണാട്ട് പ്ലേസ്. ബി ബ്ലോക്കിലെ മോത്തി മസ്ജിദ്, കെ ബ്ലോക്കിലെ ഒൗലിയ മസ്ജിദ്, ഹനുമാൻ മന്ദിർ എന്നിവയും ഇതിനോട് ചേർന്നുണ്ട്.

കൊണാട്ട് പ്ലേസിലെ സ്ഥലത്തിനു ചതുരശ്ര അടിക്ക് 109 യുഎസ് ഡോളറാണ് (ഏകദേശം 8175 രൂപ) വാർഷിക നിരക്ക് എന്നു റിയൽ എസ്റ്റേറ്റ് കണ്‍സൽട്ടന്‍റുമാരായ ജെഐൽഎല്ലിന്‍റെ പ്രീമിയം ഓഫിസ് റെന്‍റ് ട്രാക്കർ(പോർട്ട്) റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് മിഡ്ടൗണും ഹോങ്കോംഗ് സെൻട്രലുമാണു പട്ടികയിൽ ഒന്നാമത്. ഇവിടെ 261 ഡോളറാണ്(19,575 രൂപ) ചതുരശ്ര അടിക്കു വാടക. ബെയ്ജിംഗ് ഫിനാൻസ് സ്ട്രീറ്റ്, ലണ്ടൻ വെസ്റ്റ് എൻഡ്, സിലിക്കൻവാലി എന്നിവയും ആദ്യ അഞ്ചിലുണ്ട്. ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്രകുർല കോംപ്ലക്സിനു 102 ഡോളറാണു നിരക്ക്.

ബ്രിട്ടീഷ് ഭരണകാലത്ത്, പാശ്ചാത്യരുടെയും സന്പന്ന ഇന്ത്യക്കാരുടെയും ഏറ്റവും വലിയ മാർക്കറ്റായിരുന്നു കൊണാട്ട് പ്ലേസ്. പഴയ പ്രതാപത്തിനു ഇപ്പോഴും കാര്യമായ ഇടിവു വന്നിട്ടില്ലെന്നു വ്യക്തമാക്കുന്നുണ്ട് ജെഐൽഎൽ റിപ്പോർട്ടും സിപിയിലെ കാഴ്ചകളും. ന്യൂഡൽഹി നഗരത്തിന്‍റെ നിർമാണം പൂർത്തിയായത് 1930ലാണ്. 1927 ജനുവരി 18ന് പാർലമെന്‍റ് ഹൗസ് ഉദ്ഘാടനം ചെയ്തു. അപ്പോഴും മാധോഗഞ്ച് എന്ന ഗ്രാമമായിരുന്നു ഇന്നത്തെ കൊണാട്ട് പ്ലേസ്. ഗ്രാമത്തിന്‍റെ തെക്കുഭാഗത്ത് രാജസ്ഥാൻകാരായ കുടിയേറ്റക്കാരാണ് താമസിച്ചിരുന്നത്. വടക്കു വശത്ത് കുറെ മുസ്ലിം കുടുംബങ്ങളും.

രാജസ്ഥാനിലെ ജയ്പുർ രാജകുടുംബം വകയായിരുന്നു ഗോൾ ഡാഖ് ഖാന മുതൽ മിന് റോ ബ്രിഡ്ജ് വരെയുള്ള പ്രദേശം. ജന്തർ മന്ദറും കൊട്ടാരങ്ങളും മറ്റും പണിയുന്നതിനു വന്ന ജോലിക്കാർക്കുവേണ്ടി മഹാരാജാ ജയ്സിംഗ് രണ്ടാമൻ 1710 ൽ പണിയിച്ച ഹനുമാൻ ക്ഷേത്രമായിരുന്നു മാധോഗഞ്ചിന്‍റെ കേന്ദ്രം. തലസ്ഥാനകേന്ദ്രം മാറ്റിയതോടെ ഇതിനോട് ചേർന്ന് ഉന്നത നിലവാരമുള്ള ഒരു മാർക്കറ്റ് ബ്രിട്ടീഷുകാർക്ക് ആവശ്യമായി വന്നു.

ഇതിനു പറ്റിയ സ്ഥലം മാധോഗഞ്ചാണെന്നു നിർദേശിച്ചത് ഇർവിൻ പ്രഭുവിന്‍റെ ഭാര്യയാണെന്നാണു ചരിത്രം. അങ്ങനെ ഗ്രാമീണരെ ഒഴിപ്പിച്ച് ഒരു പാർക്കിനു ചുറ്റും വൃത്താകൃതിയിൽ മാർക്കറ്റിംഗ് കോംപ്ലക്സ് രൂപീകരിച്ചു. 1933ൽ ഈ കെട്ടിടസമുച്ചയങ്ങളും അകത്തും പുറത്തുമുള്ള റോഡുകളും പൂർത്തിയായി. പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഖുശ്വന്ത് സിങ്ങിന്‍റെ പിതാവ് ശോഭാ സിങ്ങായിരുന്നു പ്രധാന കോണ്‍ട്രാക്ടർ.

വിക്ടോറിയ രാജ്ഞിയുടെ മകൻ ആർതർ രാജകുമാരൻ അയർലൻഡിലെ കൊണാട്ടിന്‍റെ പ്രഭു (ഡ്യൂക്ക് ഓഫ് കൊണാട്ട്) ആയിരുന്നു. 1921ൽ ഇദ്ദേഹമാണു നിലവിലെ പാർലമെന്‍റ് മന്ദിരത്തിനു തറക്കല്ലിട്ടത്. ഇദ്ദേഹത്തോടുള്ള ആദരമായാണു മാർക്കറ്റിനു കൊണാട്ട് പ്ലേസ് എന്നു പേരിട്ടതെന്നു മറ്റൊരു ചരിത്രം.

1996 ജനുവരി 12നു ന്യൂഡൽഹി മുനിസിപ്പൽ കൗണ്‍സിൽ അധികൃതർ കൊണാട്ട് പ്ലേസ് ഒൗട്ടർ സർക്കിളിന്‍റെ പേര് ഇന്ദിരാ ചൗക്കെന്നും ഇന്നർ സർക്കിളിന്‍റെ പേര് രാജീവ് ചൗക്കുമെന്നും മാറ്റിയിരുന്നു.ഒൗദ്യോഗികമായി പേരുമാറ്റം നടന്നെങ്കിലും നഗരത്തിന് ഇപ്പോഴും പരിചിതം സിപി എന്ന വിളിപ്പേരു തന്നെ.

സെബി മാത്യു