മിനിസ്ക്രീൻ അവതാരകയായും വെള്ളിത്തിരയിൽ നായികയായും മലയാളികളുടെ മനം കവർന്ന താരമാണ് ജൂവൽ മേരി. പത്തേമാരി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയരംഗത്തേക്ക് തുടക്കം കുറിച്ച ജുവൽ പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. ചെറിയ ഇടവേളയ്ക്കു ശേഷം ജുവൽ വീണ്ടും കാമറക്കു മുന്നിൽ സജീവമാകുകയാണ്. ഏപ്രിൽ എട്ടിനു തിയറ്ററുകളിലെത്തുന്ന ക്ഷണികം എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മടങ്ങിവരികയാണ് താരം. അഭിനേതാവായും അവതാരകയായും കരിയർ മുന്നോട്ടു കൊണ്ടു പോകുന്ന ജൂവൽ മേരിയുടെ വിശേഷങ്ങൾ...
സിനിമയിലേക്കുള്ള കടന്നുവരവ്
അവതാരകയായി ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് തുടക്കം. ആ ഷോ കണ്ടിട്ടാണ് പത്തേമാരി എന്ന സിനിമയുടെ അണിയറക്കാർ ഓഡിഷനു വിളിച്ചത്. പത്തേമാരിയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനായി. രണ്ടാമത്തെ ചിത്രം ഉട്ടോപ്യയിലെ രാജാവിലും മമ്മൂട്ടിയുടെ നായികയാവാനുള്ള ഭാഗ്യം ലഭിച്ചു. ആദ്യ ചിത്രത്തിൽ ഇദ്ദേഹത്തിന്റെ നായികയായി എന്നത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ അഡ്രസാണ്. സിനിമ എന്തെന്നറിയാത്ത തുടക്കക്കാരിയായ എനിക്ക് മമ്മൂക്കയുടെ പിന്തുണ വലുതായിരുന്നു. കാമറക്കു മുന്നിൽ അഭിനയത്തിനാവണം പ്രാധാന്യമെന്നും സഹപ്രവർത്തകനായാണ് കാണേണ്ടതെന്നും സ്നേഹത്തോടെ പറഞ്ഞുതന്നു സംരക്ഷിച്ചു കൂടെനിർത്തുന്നയാളാണ് മമ്മൂക്ക . ഉട്ടോപ്യയിലെ രാജാവ് എന്ന എന്റെ രണ്ടാമത്തെ സിനിമയിലേക്ക് നിർദേശിച്ചതും മമ്മൂട്ടിയായായിരുന്നു.
സിനിമയിൽ ഇടവേള
സിനിമയും ടെലിവിഷൻ ഷോകളും ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. ഒരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ മറ്റൊരിടത്ത് സാന്നിധ്യം കുറയും. പുതിയതായി രണ്ടു സിനിമ ചെയ്തു. ഒപ്പം ടെലിവിഷൻ ഷോയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഇടവേള താനെ സംഭവിച്ച് പോയതാണ്. തിയറ്ററിലെത്തുന്ന ക്ഷണികം ഒരു അമ്മയ്ക്കു സംഭവിച്ച യഥാർഥ അനുഭവമാണ് പറയുന്നത്. ജീവിതത്തിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ ഒരു നിമിഷം മതി എന്നതാണ് സിനിമയുടെ ടാഗ്ലൈൻ. ഓരോ നിമിഷവും നമ്മളെടുക്കുന്ന തീരുമാനം ജീവിതത്തെ മാറ്റിമറിക്കുന്നു. നാളുകൾക്ക് ശേഷം ഒരു സുപ്രധാന വേഷം ചെയ്തതിന്റെ സന്തോഷമുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രമാണിത്.
സമൂഹ മാധ്യമങ്ങളിൽ സജീവം
ഇൻസ്റ്റഗ്രാമിലാണ് കൂടുതലായി വീഡിയോകളും ഫോട്ടോകളുമൊക്കെ പങ്കുവയ്ക്കുന്നത്. ആൾക്കാരുമായി നേരിട്ട് സംവദിക്കാവുന്ന ഇടമാണ് സമൂഹ മാധ്യമങ്ങൾ. ഞാൻ ചിന്തിക്കുന്ന കാര്യങ്ങളും അഭിപ്രായങ്ങളും എന്റെ പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് യു ട്യൂബ് ചാനലിലൂടെയാണ്. കഴിഞ്ഞ വനിതാദിനത്തിൽ യുട്യൂബിൽ ചെയ്ത വ്ളോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. വളർന്നു വരുന്ന കലാകാരൻമാർക്കുള്ള പ്ലാറ്റ്ഫോം നമ്മുടെ ഫോണിൽ തന്നെയുണ്ട്. എന്നെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വളരെ ഗുണമുള്ള കാര്യമായാണ്. പോസിറ്റീവ് എന്ന പോലെ അതിന് നെഗറ്റീവ് വശവുമുണ്ട്. വളരെ വൾഗറായ കമൻറുകൾ വന്നപ്പോൾ റിപ്പോർട്ട് ചെയ്യുകയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
പുതിയ പ്രൊജക്ടുകൾ
വിജയ് സേതുപതിക്കൊപ്പമുള്ള മാമനിതൻ എന്ന തമിഴ് സിനിമ ഉടൻ റിലീസാകും. മലയാളത്തിൽ നിന്ന് അനിഖ, നമിത, മണികണ്ഠൻ, കെപിഎസി ലളിത, ഹന്ന റെജി തുടങ്ങിയവരും മാമനിതനിലുണ്ട്. ലളിതയുടെ അവസാനത്തെ തമിഴ് സിനിമയായിരുന്നു അത്. നിഷാന്ത് സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ എന്ന ചിത്രമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ആസിഫ് അലി, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. തെലുങ്കിൽ ഉടനെ ഒരു സിനിമയുണ്ടാകും.
കുടുംബം
എറണാകുളം തൃപ്പൂണിത്തുറയാണ് സ്വദേശം. അച്ഛൻ എഫ്എസിടിയിലെ മുൻ ഉദ്യോഗസ്ഥനായ സെബി ആന്റണി. അമ്മ റോസ് മേരി. സഹോദരങ്ങൾ: ജിബിൻ, ജീവ.
പ്രദീപ് ഗോപി
സിനിമയിലേക്കുള്ള കടന്നുവരവ്
അവതാരകയായി ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് തുടക്കം. ആ ഷോ കണ്ടിട്ടാണ് പത്തേമാരി എന്ന സിനിമയുടെ അണിയറക്കാർ ഓഡിഷനു വിളിച്ചത്. പത്തേമാരിയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനായി. രണ്ടാമത്തെ ചിത്രം ഉട്ടോപ്യയിലെ രാജാവിലും മമ്മൂട്ടിയുടെ നായികയാവാനുള്ള ഭാഗ്യം ലഭിച്ചു. ആദ്യ ചിത്രത്തിൽ ഇദ്ദേഹത്തിന്റെ നായികയായി എന്നത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ അഡ്രസാണ്. സിനിമ എന്തെന്നറിയാത്ത തുടക്കക്കാരിയായ എനിക്ക് മമ്മൂക്കയുടെ പിന്തുണ വലുതായിരുന്നു. കാമറക്കു മുന്നിൽ അഭിനയത്തിനാവണം പ്രാധാന്യമെന്നും സഹപ്രവർത്തകനായാണ് കാണേണ്ടതെന്നും സ്നേഹത്തോടെ പറഞ്ഞുതന്നു സംരക്ഷിച്ചു കൂടെനിർത്തുന്നയാളാണ് മമ്മൂക്ക . ഉട്ടോപ്യയിലെ രാജാവ് എന്ന എന്റെ രണ്ടാമത്തെ സിനിമയിലേക്ക് നിർദേശിച്ചതും മമ്മൂട്ടിയായായിരുന്നു.
സിനിമയിൽ ഇടവേള
സിനിമയും ടെലിവിഷൻ ഷോകളും ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. ഒരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ മറ്റൊരിടത്ത് സാന്നിധ്യം കുറയും. പുതിയതായി രണ്ടു സിനിമ ചെയ്തു. ഒപ്പം ടെലിവിഷൻ ഷോയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഇടവേള താനെ സംഭവിച്ച് പോയതാണ്. തിയറ്ററിലെത്തുന്ന ക്ഷണികം ഒരു അമ്മയ്ക്കു സംഭവിച്ച യഥാർഥ അനുഭവമാണ് പറയുന്നത്. ജീവിതത്തിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ ഒരു നിമിഷം മതി എന്നതാണ് സിനിമയുടെ ടാഗ്ലൈൻ. ഓരോ നിമിഷവും നമ്മളെടുക്കുന്ന തീരുമാനം ജീവിതത്തെ മാറ്റിമറിക്കുന്നു. നാളുകൾക്ക് ശേഷം ഒരു സുപ്രധാന വേഷം ചെയ്തതിന്റെ സന്തോഷമുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രമാണിത്.
സമൂഹ മാധ്യമങ്ങളിൽ സജീവം
ഇൻസ്റ്റഗ്രാമിലാണ് കൂടുതലായി വീഡിയോകളും ഫോട്ടോകളുമൊക്കെ പങ്കുവയ്ക്കുന്നത്. ആൾക്കാരുമായി നേരിട്ട് സംവദിക്കാവുന്ന ഇടമാണ് സമൂഹ മാധ്യമങ്ങൾ. ഞാൻ ചിന്തിക്കുന്ന കാര്യങ്ങളും അഭിപ്രായങ്ങളും എന്റെ പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് യു ട്യൂബ് ചാനലിലൂടെയാണ്. കഴിഞ്ഞ വനിതാദിനത്തിൽ യുട്യൂബിൽ ചെയ്ത വ്ളോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. വളർന്നു വരുന്ന കലാകാരൻമാർക്കുള്ള പ്ലാറ്റ്ഫോം നമ്മുടെ ഫോണിൽ തന്നെയുണ്ട്. എന്നെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വളരെ ഗുണമുള്ള കാര്യമായാണ്. പോസിറ്റീവ് എന്ന പോലെ അതിന് നെഗറ്റീവ് വശവുമുണ്ട്. വളരെ വൾഗറായ കമൻറുകൾ വന്നപ്പോൾ റിപ്പോർട്ട് ചെയ്യുകയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
പുതിയ പ്രൊജക്ടുകൾ
വിജയ് സേതുപതിക്കൊപ്പമുള്ള മാമനിതൻ എന്ന തമിഴ് സിനിമ ഉടൻ റിലീസാകും. മലയാളത്തിൽ നിന്ന് അനിഖ, നമിത, മണികണ്ഠൻ, കെപിഎസി ലളിത, ഹന്ന റെജി തുടങ്ങിയവരും മാമനിതനിലുണ്ട്. ലളിതയുടെ അവസാനത്തെ തമിഴ് സിനിമയായിരുന്നു അത്. നിഷാന്ത് സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ എന്ന ചിത്രമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ആസിഫ് അലി, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. തെലുങ്കിൽ ഉടനെ ഒരു സിനിമയുണ്ടാകും.
കുടുംബം
എറണാകുളം തൃപ്പൂണിത്തുറയാണ് സ്വദേശം. അച്ഛൻ എഫ്എസിടിയിലെ മുൻ ഉദ്യോഗസ്ഥനായ സെബി ആന്റണി. അമ്മ റോസ് മേരി. സഹോദരങ്ങൾ: ജിബിൻ, ജീവ.
പ്രദീപ് ഗോപി