ഇവിടെ നടക്കുന്നത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന് ഒരു മഹാസമ്മേളനവേദിയിൽ പാർട്ടി നേതാവ് വിളിച്ചുപറയണമെങ്കിൽ ഒരുകാര്യം ഉറപ്പാണ്- ഉഷാ ഉതുപ്പിന്റെ ഗാനമേള ചില്ലറക്കാര്യമല്ല! സമ്മേളനത്തിൽ അണികൾ ബഹളമുണ്ടാക്കിയപ്പോഴാണ് നേതാവ് അങ്ങനെയൊരു പ്രസ്താവന നടത്തിയത്. എന്നാൽ അദ്ദേഹം ഉപമിച്ചതുപോലെ ഉഷ ഉതുപ്പിന്റെ ശ്രോതാക്കൾ ഒരിക്കലും അച്ചടക്കമില്ലാത്തവരായിട്ടില്ലെന്നതു വേറെ കാര്യം. അതുകൊണ്ടുതന്നെയാവണം നേതാവിന്റെ പ്രസംഗം കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് ഉഷ പ്രതികരിച്ചത്.
ജനങ്ങളുടെ ഗായിക
കേൾവിക്കാർ ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടുന്ന ഗായിക; ജനങ്ങളുടെ സംഗീതമാണ് തന്റെ ധാരയെന്ന് ഉറച്ചുവിശ്വസിക്കുന്നു ഉഷാ ഉതുപ്പ്.
""നിങ്ങൾക്ക് ഒരു പ്രത്യേക പാട്ട് കേൾക്കാൻ ഇഷ്ടമാണെങ്കിൽ അത് എൽവിസ് പ്രിസ്ലിയുടെയോ കിഷോർ കുമാറിന്റെയോ ആവട്ടെ, അതായിരുന്നു ഞാൻ. വഴികളുടെ നടുക്കുള്ള സംഗീതം. അതിനെ റിട്രോയെന്നോ മറ്റെന്തുമോ വിളിക്കാം. അത് ജനങ്ങളുടെ സംഗീതമാണ്. അതിന് ഒരു പ്രത്യേകതരം പരിശീലനം ആവശ്യമായിരുന്നു. കാരണം, സംഗീതമല്ല, ആശയവിനിമയമായിരുന്നു എന്റെ മേഖല. അതുകൊണ്ടുതന്നെ ജനങ്ങളുമായി കൂടുതൽ നല്ല ആശയവിനിമയത്തിനു സഹായിക്കുന്ന പരിശീലനം ഞാൻ എപ്പോഴും ചെയ്തിരുന്നു''.
നാളുകൾക്കു ശേഷമാണ് ഉഷാ ഉതുപ്പിന്റെ വാക്കുകൾ കേൾക്കുന്നത്. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വർച്വൽ സെഷനിൽ ആത്മകഥയായ ഉല്ലാസ് കി നാവ്-ന്റെ ഇംഗ്ലീഷ് പരിഭാഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എഴുപത്തിനാലുകാരിയായ ഉഷ.
""കൗമാരകാലത്ത് ഞാൻ പാടുന്നത് ആളുകൾക്ക് ഇഷ്ടമാകുന്നുണ്ട്, അവർ കൈയടിച്ച് ആഹ്ലാദിക്കുന്നുണ്ട് എന്നറിഞ്ഞത് എനിക്ക് വലിയ ആവേശമായി. അതായിരുന്നു പാട്ടുകാരിയാകാനുള്ള ഏറ്റവും വലിയ പ്രചോദനം. ഒരൊറ്റ സ്വരംപോലും ഞാൻ പഠിച്ചിട്ടില്ല. കുട്ടിക്കാലത്ത് റേഡിയോയിൽ കേൾക്കുന്ന പാട്ടുകളായിരുന്നു എന്റെ സംഗീതപാഠം. റേഡിയോ സിലോണിലും വിവിധ് ഭാരതിയിലും പാടാൻ പ്രയാസമുള്ള ഒട്ടേറെ പാട്ടുകൾ കേട്ടിട്ടുണ്ട്. പാറ്റ് ബൂണ്, എൽവിസ് പ്രിസ്ലി, ബീറ്റിൽസ് തുടങ്ങിയവരുടെ പാട്ടുകൾ ഏറ്റുപാടാൻ എനിക്കിഷ്ടമായിരുന്നു. അങ്ങനെയിരിക്കെ എന്റെയൊരു കഴിവില്ലായ്മ ഞാൻ കണ്ടുപിടിച്ചു. താഴ്ന്ന സ്ഥായിയിൽ പാടാനാവുമെങ്കിലും വളരെ ഉയർന്നു പാടാൻ എനിക്കു കഴിയില്ല. സ്റ്റീവി വണ്ടറിനെപ്പോലെയോ ജോസേ ഫെലിഷിയാനോയെപ്പോലെയോ പാടാൻ കഴിയുമെങ്കിലും ലതാ മങ്കേഷ്കർ പാടുന്നതരം പാട്ടുകൾ എന്നെക്കൊണ്ടു കഴിയില്ല. അതുകൊണ്ടുതന്നെ എന്റേതായ രീതിയിൽ പാടാൻ തുടങ്ങി''.
തന്റെ പരിമിതിയിൽ ഒരുകാലത്തും ഉഷയ്ക്കു ഖേദിക്കേണ്ടിവന്നില്ല. പകരം അതിനെ ബലമാക്കി മാറ്റി. വിജയിക്കുകയും ചെയ്തു.
എല്ലാവരും ഗായകർ
""മറ്റാരെയുംപോലെയാണ് ഞാനും. സ്റ്റേജുകളിൽ ഞാൻ പറയാറുണ്ട്- എല്ലാവരിലും ഗായകരുണ്ടെന്ന്. പാട്ടുപഠിച്ചിട്ടില്ലെങ്കിലും എല്ലാവർക്കും തോന്നും പാടാനാകുമെന്ന്. ഒപ്പം പാടാൻ ശ്രോതാക്കളോട് ആവശ്യപ്പെടുന്പോൾ അവരാദ്യം മടിക്കും. എന്നാൽ പ്രോത്സാഹിപ്പിച്ചാൽ എല്ലാവരും പാടും. ശ്രുതിയുണ്ടോ താളം തെറ്റാണോ എന്നതൊന്നും വിഷയമേയല്ല. സംഗീതത്തിന്റെ ശക്തിയാണ് എല്ലാവരെയും ഒന്നിപ്പിക്കുന്നത്''. ഉഷ പറയുന്നു.
ശബ്ദം കൊള്ളില്ല, പുറത്തു പോകൂ
മുംബൈയിൽ ഒരു തമിഴ് കുടുംബത്തിലാണ് ഉഷാ ഉതുപ്പ് ജനിച്ചത്. ബൈക്കുളയിലെ സ്കൂൾ പഠനകാലത്ത് ശബ്ദം മോശമാണെന്ന കാരണത്താൽ സംഗീത ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട് ഉഷ. പക്ഷേ ആ കുട്ടിയിൽ സംഗീത ജ്ഞാനമുണ്ടെന്ന് അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. ഒന്പതാം വയസിൽ വിഖ്യാത റേഡിയോ അനൗണ്സർ അമീൻ സയാനിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. അങ്ങനെ റേഡിയോ സിലോണിൽ പാടാൻ അവസരം കിട്ടി. ചെന്നൈയിലെ നയൻ ജെംസ്, കൊൽക്കത്തയിലെ ട്രിൻകാസ് തുടങ്ങിയ നൈറ്റ് ക്ലബുകളിൽ പാടിത്തുടങ്ങിയതോടെ ജനപ്രിയ ഗായികയായി മാറി.
എഴുപതുകളിലും എണ്പതുകളിലും ആർ.ഡി. ബർമൻ, ബപ്പി ലാഹിരി തുടങ്ങിയവരുടെ പാട്ടുകളിലൂടെ രാജ്യംമുഴുവൻ ആരാധകരുള്ള ഗായികയായി ഉഷ. ഹരേ രാമ ഹരേ കൃഷ്ണ, റംബാ ഹോ, കോയി യഹാ ആഹാ നാചേ തുടങ്ങിയ പാട്ടുകളൊക്കെ ആരു മറക്കാൻ!
ചിറ്റൂർ ഗോപി വരികളെഴുതിയ എന്റെ കേരളം എത്ര സുന്ദരം എന്ന ഒരൊറ്റ പാട്ടുമതിയാകും മലയാളികൾക്ക് എക്കാലവും ഉഷ ഉതുപ്പിനെ ഓർക്കാൻ.
ഹരിപ്രസാദ്
ജനങ്ങളുടെ ഗായിക
കേൾവിക്കാർ ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടുന്ന ഗായിക; ജനങ്ങളുടെ സംഗീതമാണ് തന്റെ ധാരയെന്ന് ഉറച്ചുവിശ്വസിക്കുന്നു ഉഷാ ഉതുപ്പ്.
""നിങ്ങൾക്ക് ഒരു പ്രത്യേക പാട്ട് കേൾക്കാൻ ഇഷ്ടമാണെങ്കിൽ അത് എൽവിസ് പ്രിസ്ലിയുടെയോ കിഷോർ കുമാറിന്റെയോ ആവട്ടെ, അതായിരുന്നു ഞാൻ. വഴികളുടെ നടുക്കുള്ള സംഗീതം. അതിനെ റിട്രോയെന്നോ മറ്റെന്തുമോ വിളിക്കാം. അത് ജനങ്ങളുടെ സംഗീതമാണ്. അതിന് ഒരു പ്രത്യേകതരം പരിശീലനം ആവശ്യമായിരുന്നു. കാരണം, സംഗീതമല്ല, ആശയവിനിമയമായിരുന്നു എന്റെ മേഖല. അതുകൊണ്ടുതന്നെ ജനങ്ങളുമായി കൂടുതൽ നല്ല ആശയവിനിമയത്തിനു സഹായിക്കുന്ന പരിശീലനം ഞാൻ എപ്പോഴും ചെയ്തിരുന്നു''.
നാളുകൾക്കു ശേഷമാണ് ഉഷാ ഉതുപ്പിന്റെ വാക്കുകൾ കേൾക്കുന്നത്. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വർച്വൽ സെഷനിൽ ആത്മകഥയായ ഉല്ലാസ് കി നാവ്-ന്റെ ഇംഗ്ലീഷ് പരിഭാഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എഴുപത്തിനാലുകാരിയായ ഉഷ.
""കൗമാരകാലത്ത് ഞാൻ പാടുന്നത് ആളുകൾക്ക് ഇഷ്ടമാകുന്നുണ്ട്, അവർ കൈയടിച്ച് ആഹ്ലാദിക്കുന്നുണ്ട് എന്നറിഞ്ഞത് എനിക്ക് വലിയ ആവേശമായി. അതായിരുന്നു പാട്ടുകാരിയാകാനുള്ള ഏറ്റവും വലിയ പ്രചോദനം. ഒരൊറ്റ സ്വരംപോലും ഞാൻ പഠിച്ചിട്ടില്ല. കുട്ടിക്കാലത്ത് റേഡിയോയിൽ കേൾക്കുന്ന പാട്ടുകളായിരുന്നു എന്റെ സംഗീതപാഠം. റേഡിയോ സിലോണിലും വിവിധ് ഭാരതിയിലും പാടാൻ പ്രയാസമുള്ള ഒട്ടേറെ പാട്ടുകൾ കേട്ടിട്ടുണ്ട്. പാറ്റ് ബൂണ്, എൽവിസ് പ്രിസ്ലി, ബീറ്റിൽസ് തുടങ്ങിയവരുടെ പാട്ടുകൾ ഏറ്റുപാടാൻ എനിക്കിഷ്ടമായിരുന്നു. അങ്ങനെയിരിക്കെ എന്റെയൊരു കഴിവില്ലായ്മ ഞാൻ കണ്ടുപിടിച്ചു. താഴ്ന്ന സ്ഥായിയിൽ പാടാനാവുമെങ്കിലും വളരെ ഉയർന്നു പാടാൻ എനിക്കു കഴിയില്ല. സ്റ്റീവി വണ്ടറിനെപ്പോലെയോ ജോസേ ഫെലിഷിയാനോയെപ്പോലെയോ പാടാൻ കഴിയുമെങ്കിലും ലതാ മങ്കേഷ്കർ പാടുന്നതരം പാട്ടുകൾ എന്നെക്കൊണ്ടു കഴിയില്ല. അതുകൊണ്ടുതന്നെ എന്റേതായ രീതിയിൽ പാടാൻ തുടങ്ങി''.
തന്റെ പരിമിതിയിൽ ഒരുകാലത്തും ഉഷയ്ക്കു ഖേദിക്കേണ്ടിവന്നില്ല. പകരം അതിനെ ബലമാക്കി മാറ്റി. വിജയിക്കുകയും ചെയ്തു.
എല്ലാവരും ഗായകർ
""മറ്റാരെയുംപോലെയാണ് ഞാനും. സ്റ്റേജുകളിൽ ഞാൻ പറയാറുണ്ട്- എല്ലാവരിലും ഗായകരുണ്ടെന്ന്. പാട്ടുപഠിച്ചിട്ടില്ലെങ്കിലും എല്ലാവർക്കും തോന്നും പാടാനാകുമെന്ന്. ഒപ്പം പാടാൻ ശ്രോതാക്കളോട് ആവശ്യപ്പെടുന്പോൾ അവരാദ്യം മടിക്കും. എന്നാൽ പ്രോത്സാഹിപ്പിച്ചാൽ എല്ലാവരും പാടും. ശ്രുതിയുണ്ടോ താളം തെറ്റാണോ എന്നതൊന്നും വിഷയമേയല്ല. സംഗീതത്തിന്റെ ശക്തിയാണ് എല്ലാവരെയും ഒന്നിപ്പിക്കുന്നത്''. ഉഷ പറയുന്നു.
ശബ്ദം കൊള്ളില്ല, പുറത്തു പോകൂ
മുംബൈയിൽ ഒരു തമിഴ് കുടുംബത്തിലാണ് ഉഷാ ഉതുപ്പ് ജനിച്ചത്. ബൈക്കുളയിലെ സ്കൂൾ പഠനകാലത്ത് ശബ്ദം മോശമാണെന്ന കാരണത്താൽ സംഗീത ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട് ഉഷ. പക്ഷേ ആ കുട്ടിയിൽ സംഗീത ജ്ഞാനമുണ്ടെന്ന് അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. ഒന്പതാം വയസിൽ വിഖ്യാത റേഡിയോ അനൗണ്സർ അമീൻ സയാനിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. അങ്ങനെ റേഡിയോ സിലോണിൽ പാടാൻ അവസരം കിട്ടി. ചെന്നൈയിലെ നയൻ ജെംസ്, കൊൽക്കത്തയിലെ ട്രിൻകാസ് തുടങ്ങിയ നൈറ്റ് ക്ലബുകളിൽ പാടിത്തുടങ്ങിയതോടെ ജനപ്രിയ ഗായികയായി മാറി.
എഴുപതുകളിലും എണ്പതുകളിലും ആർ.ഡി. ബർമൻ, ബപ്പി ലാഹിരി തുടങ്ങിയവരുടെ പാട്ടുകളിലൂടെ രാജ്യംമുഴുവൻ ആരാധകരുള്ള ഗായികയായി ഉഷ. ഹരേ രാമ ഹരേ കൃഷ്ണ, റംബാ ഹോ, കോയി യഹാ ആഹാ നാചേ തുടങ്ങിയ പാട്ടുകളൊക്കെ ആരു മറക്കാൻ!
ചിറ്റൂർ ഗോപി വരികളെഴുതിയ എന്റെ കേരളം എത്ര സുന്ദരം എന്ന ഒരൊറ്റ പാട്ടുമതിയാകും മലയാളികൾക്ക് എക്കാലവും ഉഷ ഉതുപ്പിനെ ഓർക്കാൻ.
ഹരിപ്രസാദ്