മലയാളത്തിന്‍റെ ഭീഷ്മർ

06:00 AM Mar 06, 2022 | Deepika.com
മഹാഭാരത്തിൽ ഭീഷ്മരുടെ കഥ പറയുന്ന ഭാഗമാണ് ഭീഷ്മപർവം. വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ ഭീഷ്മാവതാരം കോവിഡ് കാലത്തിനു ശേഷം തിയറ്ററുകളെ ഇളക്കി മറിച്ചിരിക്കുകയാണ്. സിനിമാ മേഖലയുടെ തിരിച്ചുവരവിൽ വീണ്ടും പ്രേക്ഷകരെ തിയറ്ററിലേക്ക് അടുപ്പിക്കുന്നതിന് ഭീഷ്മപർവം കാരണമായിരിക്കുന്നു. കോവിഡിന്‍റെ പ്രതിസന്ധികൾക്കിടയിലും പ്രേക്ഷകരെ ത്രസിപ്പിക്കും വിധത്തിൽ ചേരുവകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി - അമൽ നീരദ് ടീം

ബിഗ് ബിക്കു ശേഷം മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അഞ്ഞൂറ്റി എന്ന വലിയ കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മൈക്കിളാണ് അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അയാൾ എല്ലാവരുടേയും മൈക്കിളപ്പയാണ്. അവിടെയും തെളിഞ്ഞും മറഞ്ഞും അസ്വാരസ്യങ്ങൾ ഉടലെടുക്കുന്പോൾ പുറത്തുനിന്നുള്ള ചിലർ അവിടേക്ക് ചുവടുറപ്പിക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ഭീഷ്മയുടെ ഇതിവൃത്തം.

ബിഗ് ബിയിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച മമ്മൂട്ടിയും അമൽ നീരദും വീണ്ടും അതേ ആവേശമാണ് ഭീഷ്മയിലൂടെ പകരുന്നത്. 15 വർഷത്തിനു ശേഷം വീണ്ടുമൊരു സിനിമ ചെയ്യുന്പോൾ അമൽ നീരദ് വളരെ മുന്നോട്ട് പോയിട്ടുണ്ടെന്ന്് മമ്മൂട്ടി പറയുന്നു. ഈ കാലഘട്ടത്തിൽ സിനിമയുടെ കാഴ്ചയിലും സങ്കൽപങ്ങളിലും വളരെ മാറ്റം സംഭവിച്ചിരിക്കുന്നു. അതിനനുസൃതമായി അമൽ നീരദിലെ സംവിധായകനും വളർന്നിട്ടുണ്ട്- മമ്മൂട്ടി പറയുന്നു.

സിനിമയുടെ കാലോചിതമായ മാറ്റവും ടക്നിക്കലിയുള്ള ഗ്രാഹ്യവുമാണ് അമൽ നിരദിനെ സമകാലികരിൽ മാറ്റിനിർത്തുന്നത്. ഇവിടെ മഹാഭാരതവുമായി ബന്ധപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഭീഷ്മരുടെ പുതിയ അവതാരമായി മമ്മൂട്ടിയെത്തുന്പോൾ ഋതരാഷ്ട്രരും ഗാന്ധാരിയും ശകുനിയും ശിഖണ്ഡിയും വിദുരരും ദുര്യോധനനും ദുശാസനനുമെല്ലാം നിറഞ്ഞാടുന്നു. അതിനായി രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും ഉൾച്ചേർത്ത് ദൃശ്യശ്രാവ്യ വിരുന്നായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഗോഡ്ഫാദർ ഭാഷ്യം

ഗ്യാങ്സ്റ്റർ സിനിമകളുടെ തലതൊട്ടപ്പൻ ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ബോളിവുഡ് ചിത്രം ഗോഡ് ഫാദറിന്‍റെ കൊച്ചിൻ പതിപ്പായാണ് ഭീഷ്മയെ അവതരിപ്പിച്ചിരിക്കുന്നത്. അൽപാച്ചിനോ അവിസ്മരണീയമാക്കിയ മൈക്കിളിനെ മമ്മൂട്ടിയുടെ മൈക്കിൾ ഓർമിപ്പിക്കുന്നു. ഗോഡ്ഫാദറിനോട് പ്രചോദനമായി തോന്നാമെങ്കിലും ഭീഷ്മ തീർത്തും മറ്റൊരു സിനിമയെന്നു മമ്മൂട്ടി പറയുന്നു. ചിത്രത്തിനു സിങ്ക് സൗണ്ട് സംവിധാനമാണ് ഉപയോഗിച്ചത്. അതിന്‍റെ ഫലം ചിത്രത്തിൽ വളരെ ഗുണം ചെയ്തിട്ടുണ്ട്. കൊച്ചിയുടെ ഭാഷയെ കൃത്യമായി അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. വലിയൊരു ടീമിന്‍റെ പരിശ്രമമാണ് ഭീഷ്മ - മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ ഇടവേള

നാലു പതിറ്റാണ്ടിലധികമായി സിനിമയിലുള്ള മമ്മൂട്ടി 245 ദിവസം കാമറക്കു മുന്നിൽ നിന്നും മാറി നിൽക്കുന്നത് ആദ്യമായാണ്. കോവിഡിന്‍റെ വ്യാപനത്തോടെ വീടിനുള്ളിലേക്കു ചുരുങ്ങിയ താരം പിന്നീട് കാമറക്കു മുന്നിലെത്തുന്നത് ഭീഷ്മയ്ക്കു വേണ്ടിയാണ്. ലോക്ഡൗണ്‍ കാലത്ത് മമ്മൂട്ടി വളർത്തിയ താടിയിലും മുടിയിലുമാണ് ചിത്രത്തിലെ മൈക്കിളിന്‍റെ വേഷപ്പകർച്ചയും. എന്നെ സംബന്ധിച്ച് ഒറ്റയ്ക്കിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോളജ് പഠനം മുതൽ വീട്ടിലിരിക്കാതെ തിരക്കിൽ നടന്നതാണ്.

അതിൽ നിന്നും മാറി നിൽക്കുന്നത് ഈ ദിവസങ്ങളിലാണ്. ഇത്രയും ദിവസം വീട്ടിലിരുന്നു. ചെടികൾ വളരുന്നതും പ്രകൃതിയും കിളികളുടെ കാഴ്ചയും കൊച്ചുമകളും കുടുംബത്തിനൊപ്പവും ചെലവഴിച്ചും ദിവസങ്ങൾ കടന്നു പോയി-മമ്മൂട്ടി പറയുന്നു.