സ്വർഗമാണ് മാലാഖമാരുടെ ഇടം എന്നാണ് വിശ്വാസം. ദൈവസന്നിധിയിൽ അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും സ്തുതിപ്പുകളും ആലാപനങ്ങളുമായി സദാ സന്തോഷത്തിലായിരിക്കും. പൊൻകുന്നം ചെങ്കൽ ഗ്രാമത്തിലെത്തിയാൽ തോന്നും ഭൂമിയിലും ഇങ്ങനെയൊരു സ്വർഗമുണ്ടെന്ന്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രതീക്ഷാജീവിതത്തിന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ച എയ്ഞ്ചൽ വില്ലേജിന് മാലാഖാ ഗ്രാമത്തിന്റെ പ്രതീതി. ശാരീരിക ന്യൂനതകൾ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന സാധാരണ സ്ഥാപനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണിത്. വൈകല്യമുള്ള കുട്ടികൾക്കു മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും ആജീവനാന്ത പരിപാലനമാണ് ഏഞ്ചൽസ് വില്ലേജിലുള്ളത്. ജീവിതത്തിന്റെ പുറന്പോക്കുകളിൽ ഒറ്റപ്പെടാതെ സ്വർഗീയസന്തോഷത്തിൽ കുട്ടികളും മാതാപിതാക്കളും ഇവിടെ ആശ്വാസ ജീവിതം നയിക്കുന്നു.
വയ്യാത്ത കുഞ്ഞ് എന്ന പേരുണ്ടാകാത്തവിധം കരുതലിന്റെ തെളിനീരും പ്രത്യാശയുടെ കുളിർക്കാറ്റും രക്ഷിതാക്കൾക്ക് സുരക്ഷ പകരുന്നു. ആവും വിധം പഠനം, കൃഷി, മൃഗപരിപാലനം, നെയ്ത്ത്, പാചകം, കരകൗശലന സാമഗ്രി നിർമാണം തുടങ്ങിയവയൊക്കെ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ചേർന്നു നടത്തുന്നു. ഇവർക്കൊപ്പം സദാ കൂടെയുണ്ട്, സമർപ്പിതരായ വൈദികരുടെയും സന്യസ്തരുടെയും സ്വാന്ത്വനവും കരുതലും. എയ്ഞ്ചൽ വില്ലേജിലെ വിശേഷങ്ങളിലൂടെ...
എയ്ഞ്ചൽ വില്ലേജ് വിടരുന്നു
കാഞ്ഞിരപ്പള്ളി രൂപതയിലെ വി കെയർ ഡയറക്്ടർ ഫാ. റോയി വടക്കേൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ മാതാപിതാക്കൾക്ക് എറണാകുളത്ത് നടത്തിയ ഒരു സെമിനാറാണ് ഇതിനു നിമിത്തമായത്. “ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഞങ്ങളുടെ മക്കൾ എങ്ങനെ ജീവിക്കും? അവരെ ആരു സംരക്ഷിക്കും? ഞങ്ങളുടെ വേദനകൾ ആരോടു പറയും? വാർധക്യത്തിൽ ഞങ്ങൾ ആരെ ആശ്രയിക്കും?’’ കൂരന്പുപോലെ ഹൃദയത്തിൽ തുളച്ചുകയറിയ രക്ഷിതാക്കളുടെ ചോദ്യങ്ങൾ റോയി അച്ചനു വേദനയായി. ആ രാത്രിയിലെ പ്രാർഥനയുടെ ഉത്തരമാണ് ഏയ്ഞ്ചൽസ് ഹോംസ്് എന്ന ആശയം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങൾ ഒരു കൂട്ടായ്മയായി താമസിക്കുക, നീറിക്കഴിയുന്നവർ എല്ലാം മറന്ന് അന്യോന്യം സഹായിച്ചും സഹകരിച്ചും സഹവസിക്കുക എന്ന ചിന്ത നിരവധിപേർക്ക് അഭയമായി മാറി. മാർ മാത്യു അറയ്ക്കലിന്റെയും മാർ ജോസ് പുളിക്കലിന്റെയും ഉദാരമായ സഹായത്തിൽ അനേകം സുമനസുകളുടെ സഹായത്തോടെയാണ് എയ്ഞ്ചൽ ഹോം യാഥാർഥ്യമായത്.
ആശാനിലയവും ആശാ കിരണും
എയ്ഞ്ചൽ വില്ലേജിലെ സ്പെഷൽ സ്കൂളാണ് ആശാ നിലയം. സർക്കാർ കരിക്കുലത്തിനു പുറമേ വിവിധ തെറാപ്പികൾ, ടോയ്ലറ്റ് ആൻഡ്് ഗ്രൂമിംഗ് ട്രെയിനിംഗ്, യോഗ, സംഗീതം, ഡാൻസ്, സ്കിൽ, കംപ്യൂട്ടർ ട്രെയിനിംഗ് തുടങ്ങി വിവിധ പരിശീലനങ്ങളാണ് നൽകുന്നത്. ഇതിനായി നൂതന സംവിധാനങ്ങളുള്ള ക്ലാസ്് മുറികളാണ് ഒരുക്കിയിരിക്കുന്നത്. ആണ്കുട്ടികൾക്കുള്ള ആശാ കിരണ് സ്കൂളിൽ ആരോഗ്യപരമായ പരിശീലനങ്ങളും വ്യായാമങ്ങളും ചികിത്സയും നൽകുന്നു. വെല്ലുവിളികൾ നേരിടുന്ന പെണ്കുട്ടികൾക്കുള്ള ഭവനമാണ് ആശാ ഹോം. പ്രായപൂർത്തിയായ കുട്ടികളെ താമസിപ്പിക്കുന്ന മറ്റൊരു കേന്ദ്രമാണ് ആശാ നികേതൻ. സ്പെഷൽ സ്കൂൾ സംവിധാനത്തിനു പുറമേ ഗാർഹിക അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.
എയ്ഞ്ചൽസ് ഷോപ്പ്
കുട്ടികളുടെ സാധ്യമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്ന കേന്ദ്രമാണ് ആശ്വാസ്. തയ്യൽ, പാവ നിർമാണം, കാരിബാഗ് നിർമാണം, കരകൗശല നിർമാണം എന്നിവയിലൂടെ ഈ കുടുംബങ്ങൾ വരുമാനം നേടുന്നു. സാനിറ്റൈസർ, മാസ്ക് , പലഹാരം, അച്ചാർ, കൂവപ്പൊടി നിർമാണം എന്നിവയിൽ സ്റ്റൈപ്പന്റോടെ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കുന്നു. പത്ത് ഏക്കർ സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
18 വയസിന് മുകളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസിൽ തൊഴിൽപരിശീലനം നേടാം. ഇവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്ന കടയാണ് എയ്ഞ്ചൽസ് ഷോപ്പ്. കുട്ടികൾക്കും മാതാപിതാക്കൾക്കുമാണ് വിൽപനയുടെ ചുമതലയും വരുമാനവും.
എയ്ഞ്ചൽസ് ഫാം
ഏറെ പുതുമകൾ നിറഞ്ഞതാണ് കാഞ്ഞിരപ്പളളി നല്ല സമറായൻ ആശ്രമത്തോടു ചേർന്നുള്ള മൾട്ടി കാറ്റഗറി ഫാം സ്കൂൾ. നൂറ്റിയറുപതു കൃഷിയിനങ്ങൾ നട്ടു വിളവെടുക്കുന്ന ഒരു നൂതന പദ്ധതിയാണ് എയ്ഞ്ചൽസ് ഫാമിലേത്. പച്ചക്കറി, പഴവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചമരുന്നുകൾ, ചെടിത്തൈകൾ എന്നിവയുടെ വിപുലമായ ഫാം . രണ്ടര ഏക്കറിൽ കൂവ കൃഷി ചെയ്തു തയാറാക്കുന്ന കൂവപ്പൊടിക്ക് ആവശ്യക്കാർ ഏറെയുണ്ട്. കുരുമുളകു തോട്ടം, പ്ലാവിൻ തോട്ടം, സ്പൈസസ് ഗാർഡൻ, ആയുർവേദ തോട്ടം എന്നിവയും കാഴ്ചയുടെ വിസ്മയമാണ്.
ഇതിനൊപ്പമുള്ള ആട്, പശു, മുയൽ, പന്നി, കാട, കോഴി, താറാവ് ഫാമിന്റെ പൂർണമായ പരിപാലനം കുട്ടികൾക്കാണ്്. പാലും മുട്ടയും സ്കൂളിലെ ആവശ്യങ്ങളിൽ അധികം വരുന്നത് കുട്ടികൾ വിൽക്കുന്നു. വരുമാനം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും.
എയ്ഞ്ചൽസ് ഹോം
അമ്മയുടെ ഉദരം മുതൽ മരണം വരെ അതാണ് എയ്ഞ്ചൽ ഹോമിന്റെ പ്രവർത്തന ലക്ഷ്യം. വെല്ലുവിളികൾ നേരിടുന്ന മക്കൾക്കും മാതാപിതാക്കൾക്കും ആജീവനാന്ത താമസ സൗകര്യങ്ങളാണ് ചെറിയ വില്ലകളിൽ ഒരുക്കിയിരിക്കുന്നത്. ഒരേ ജീവിതനൗകയിൽ യാത്ര ചെയ്യുന്നവരായതിനാൽ കൂട്ടായ്മയിലൂടെ അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനും സമാശ്വാസം പകരാനും സാധിക്കും. എല്ലാ കുടുംബങ്ങളും പങ്കുവയ്പിലൂടെ പൊതുവായ ആവശ്യങ്ങൾ നടത്തുകയും ചെയ്യും. പൊതു പ്രാർഥനാകേന്ദ്രം, ഹെൽത്ത് സെന്റർ, ഡിസ്പൻസറി, ആംബുലൻസ് സർവീസ്, ഉല്ലാസ കേന്ദ്രം, പൂന്തോട്ടം, കളിസ്ഥലം, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കാവലും കരുതലുമായി സിസ്റ്റേഴ്സിന്റെ സ്നേഹസാന്നിധ്യം മാലാഖാമാരുടെ ഗ്രാമത്തെ വ്യത്യസ്തവും ഹൃദ്യവുമാക്കുന്നു.
എയ്ഞ്ചൽ ഹോമിന്റെ റോയിച്ചൻ
എയ്ഞ്ചൽ ഹോമിന്റെ ജീവനാണ് ഫാ. റോയി മാത്യു വടക്കേൽ എന്ന റോയി അച്ചൻ. ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഉൾപ്പെടെ സർക്കാർ തലത്തിലും ക്രൈസ്തവസഭകളുടെ പുനരധിവാസ സംരംഭങ്ങളിലും ഈ നല്ല സമറായന്റെ സമർപ്പിത സാന്നിധ്യമുണ്ട്. ഫാം സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം മണ്ണിൽ പൊന്നു വിളയിക്കാൻ റോയി അച്ചൻ ഇവർക്കൊപ്പമുണ്ട്. വൈകല്യമുള്ള കുഞ്ഞുങ്ങൾക്കും നിരാശയിലാണ്ടുപോയ രക്ഷിതാക്കൾക്കും സുരക്ഷയുടെ കരവലയം ഒരുക്കയാണ് ഈ വൈദികൻ. വയ്യാത്തവരായ മക്കളെ ജീവിതത്തിൽ ശക്തിപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. വാക്കുകളിൽ ചൊരിയുന്ന ആശ്വാസത്തിനു പുറമെ അവരെ പ്രകൃതിയോടു ചേർത്തു നിർത്തുകയെന്നത് വലിയൊരു സാന്ത്വനശുശ്രൂഷയുമാണ്.
സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ, മെംബർ, കെസിബിസി സ്പെഷൽ സ്കൂൾസ് ആൻഡ്് കെയർ ഹോംസ് സംസ്ഥാന ഡയറക്ടർ തുടങ്ങി നിരവധി ചുമതലകളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഫാ. റോയി വടക്കേൽ ജീവിതം സമർപ്പിച്ചിരിക്കുന്നു.
വിശുദ്ധ ജോസഫ് ബനഡിക്്ട് കൊത്തലെംഗോയാണ് റോയി അച്ചന്റെ മാതൃക. ഒന്നും കൈവശമില്ലെങ്കിലും എല്ലാമുള്ളവന്റെ കൂടെയായിരിക്കുക, അവനിൽമാത്രം ആശ്രയിക്കുക, അവനെ പൂർണമായി ആശ്രയിക്കുക എന്നതാണ് ആതുര ശുശ്രൂഷാവഴികളിൽ ഫാ. റോയി വടക്കേലിന്റെ വിശ്വാസപ്രമാണം.
ജിബിൻ കുര്യൻ
വയ്യാത്ത കുഞ്ഞ് എന്ന പേരുണ്ടാകാത്തവിധം കരുതലിന്റെ തെളിനീരും പ്രത്യാശയുടെ കുളിർക്കാറ്റും രക്ഷിതാക്കൾക്ക് സുരക്ഷ പകരുന്നു. ആവും വിധം പഠനം, കൃഷി, മൃഗപരിപാലനം, നെയ്ത്ത്, പാചകം, കരകൗശലന സാമഗ്രി നിർമാണം തുടങ്ങിയവയൊക്കെ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ചേർന്നു നടത്തുന്നു. ഇവർക്കൊപ്പം സദാ കൂടെയുണ്ട്, സമർപ്പിതരായ വൈദികരുടെയും സന്യസ്തരുടെയും സ്വാന്ത്വനവും കരുതലും. എയ്ഞ്ചൽ വില്ലേജിലെ വിശേഷങ്ങളിലൂടെ...
എയ്ഞ്ചൽ വില്ലേജ് വിടരുന്നു
കാഞ്ഞിരപ്പള്ളി രൂപതയിലെ വി കെയർ ഡയറക്്ടർ ഫാ. റോയി വടക്കേൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ മാതാപിതാക്കൾക്ക് എറണാകുളത്ത് നടത്തിയ ഒരു സെമിനാറാണ് ഇതിനു നിമിത്തമായത്. “ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഞങ്ങളുടെ മക്കൾ എങ്ങനെ ജീവിക്കും? അവരെ ആരു സംരക്ഷിക്കും? ഞങ്ങളുടെ വേദനകൾ ആരോടു പറയും? വാർധക്യത്തിൽ ഞങ്ങൾ ആരെ ആശ്രയിക്കും?’’ കൂരന്പുപോലെ ഹൃദയത്തിൽ തുളച്ചുകയറിയ രക്ഷിതാക്കളുടെ ചോദ്യങ്ങൾ റോയി അച്ചനു വേദനയായി. ആ രാത്രിയിലെ പ്രാർഥനയുടെ ഉത്തരമാണ് ഏയ്ഞ്ചൽസ് ഹോംസ്് എന്ന ആശയം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങൾ ഒരു കൂട്ടായ്മയായി താമസിക്കുക, നീറിക്കഴിയുന്നവർ എല്ലാം മറന്ന് അന്യോന്യം സഹായിച്ചും സഹകരിച്ചും സഹവസിക്കുക എന്ന ചിന്ത നിരവധിപേർക്ക് അഭയമായി മാറി. മാർ മാത്യു അറയ്ക്കലിന്റെയും മാർ ജോസ് പുളിക്കലിന്റെയും ഉദാരമായ സഹായത്തിൽ അനേകം സുമനസുകളുടെ സഹായത്തോടെയാണ് എയ്ഞ്ചൽ ഹോം യാഥാർഥ്യമായത്.
ആശാനിലയവും ആശാ കിരണും
എയ്ഞ്ചൽ വില്ലേജിലെ സ്പെഷൽ സ്കൂളാണ് ആശാ നിലയം. സർക്കാർ കരിക്കുലത്തിനു പുറമേ വിവിധ തെറാപ്പികൾ, ടോയ്ലറ്റ് ആൻഡ്് ഗ്രൂമിംഗ് ട്രെയിനിംഗ്, യോഗ, സംഗീതം, ഡാൻസ്, സ്കിൽ, കംപ്യൂട്ടർ ട്രെയിനിംഗ് തുടങ്ങി വിവിധ പരിശീലനങ്ങളാണ് നൽകുന്നത്. ഇതിനായി നൂതന സംവിധാനങ്ങളുള്ള ക്ലാസ്് മുറികളാണ് ഒരുക്കിയിരിക്കുന്നത്. ആണ്കുട്ടികൾക്കുള്ള ആശാ കിരണ് സ്കൂളിൽ ആരോഗ്യപരമായ പരിശീലനങ്ങളും വ്യായാമങ്ങളും ചികിത്സയും നൽകുന്നു. വെല്ലുവിളികൾ നേരിടുന്ന പെണ്കുട്ടികൾക്കുള്ള ഭവനമാണ് ആശാ ഹോം. പ്രായപൂർത്തിയായ കുട്ടികളെ താമസിപ്പിക്കുന്ന മറ്റൊരു കേന്ദ്രമാണ് ആശാ നികേതൻ. സ്പെഷൽ സ്കൂൾ സംവിധാനത്തിനു പുറമേ ഗാർഹിക അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.
എയ്ഞ്ചൽസ് ഷോപ്പ്
കുട്ടികളുടെ സാധ്യമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്ന കേന്ദ്രമാണ് ആശ്വാസ്. തയ്യൽ, പാവ നിർമാണം, കാരിബാഗ് നിർമാണം, കരകൗശല നിർമാണം എന്നിവയിലൂടെ ഈ കുടുംബങ്ങൾ വരുമാനം നേടുന്നു. സാനിറ്റൈസർ, മാസ്ക് , പലഹാരം, അച്ചാർ, കൂവപ്പൊടി നിർമാണം എന്നിവയിൽ സ്റ്റൈപ്പന്റോടെ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കുന്നു. പത്ത് ഏക്കർ സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
18 വയസിന് മുകളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസിൽ തൊഴിൽപരിശീലനം നേടാം. ഇവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്ന കടയാണ് എയ്ഞ്ചൽസ് ഷോപ്പ്. കുട്ടികൾക്കും മാതാപിതാക്കൾക്കുമാണ് വിൽപനയുടെ ചുമതലയും വരുമാനവും.
എയ്ഞ്ചൽസ് ഫാം
ഏറെ പുതുമകൾ നിറഞ്ഞതാണ് കാഞ്ഞിരപ്പളളി നല്ല സമറായൻ ആശ്രമത്തോടു ചേർന്നുള്ള മൾട്ടി കാറ്റഗറി ഫാം സ്കൂൾ. നൂറ്റിയറുപതു കൃഷിയിനങ്ങൾ നട്ടു വിളവെടുക്കുന്ന ഒരു നൂതന പദ്ധതിയാണ് എയ്ഞ്ചൽസ് ഫാമിലേത്. പച്ചക്കറി, പഴവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചമരുന്നുകൾ, ചെടിത്തൈകൾ എന്നിവയുടെ വിപുലമായ ഫാം . രണ്ടര ഏക്കറിൽ കൂവ കൃഷി ചെയ്തു തയാറാക്കുന്ന കൂവപ്പൊടിക്ക് ആവശ്യക്കാർ ഏറെയുണ്ട്. കുരുമുളകു തോട്ടം, പ്ലാവിൻ തോട്ടം, സ്പൈസസ് ഗാർഡൻ, ആയുർവേദ തോട്ടം എന്നിവയും കാഴ്ചയുടെ വിസ്മയമാണ്.
ഇതിനൊപ്പമുള്ള ആട്, പശു, മുയൽ, പന്നി, കാട, കോഴി, താറാവ് ഫാമിന്റെ പൂർണമായ പരിപാലനം കുട്ടികൾക്കാണ്്. പാലും മുട്ടയും സ്കൂളിലെ ആവശ്യങ്ങളിൽ അധികം വരുന്നത് കുട്ടികൾ വിൽക്കുന്നു. വരുമാനം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും.
എയ്ഞ്ചൽസ് ഹോം
അമ്മയുടെ ഉദരം മുതൽ മരണം വരെ അതാണ് എയ്ഞ്ചൽ ഹോമിന്റെ പ്രവർത്തന ലക്ഷ്യം. വെല്ലുവിളികൾ നേരിടുന്ന മക്കൾക്കും മാതാപിതാക്കൾക്കും ആജീവനാന്ത താമസ സൗകര്യങ്ങളാണ് ചെറിയ വില്ലകളിൽ ഒരുക്കിയിരിക്കുന്നത്. ഒരേ ജീവിതനൗകയിൽ യാത്ര ചെയ്യുന്നവരായതിനാൽ കൂട്ടായ്മയിലൂടെ അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനും സമാശ്വാസം പകരാനും സാധിക്കും. എല്ലാ കുടുംബങ്ങളും പങ്കുവയ്പിലൂടെ പൊതുവായ ആവശ്യങ്ങൾ നടത്തുകയും ചെയ്യും. പൊതു പ്രാർഥനാകേന്ദ്രം, ഹെൽത്ത് സെന്റർ, ഡിസ്പൻസറി, ആംബുലൻസ് സർവീസ്, ഉല്ലാസ കേന്ദ്രം, പൂന്തോട്ടം, കളിസ്ഥലം, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കാവലും കരുതലുമായി സിസ്റ്റേഴ്സിന്റെ സ്നേഹസാന്നിധ്യം മാലാഖാമാരുടെ ഗ്രാമത്തെ വ്യത്യസ്തവും ഹൃദ്യവുമാക്കുന്നു.
എയ്ഞ്ചൽ ഹോമിന്റെ റോയിച്ചൻ
എയ്ഞ്ചൽ ഹോമിന്റെ ജീവനാണ് ഫാ. റോയി മാത്യു വടക്കേൽ എന്ന റോയി അച്ചൻ. ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഉൾപ്പെടെ സർക്കാർ തലത്തിലും ക്രൈസ്തവസഭകളുടെ പുനരധിവാസ സംരംഭങ്ങളിലും ഈ നല്ല സമറായന്റെ സമർപ്പിത സാന്നിധ്യമുണ്ട്. ഫാം സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം മണ്ണിൽ പൊന്നു വിളയിക്കാൻ റോയി അച്ചൻ ഇവർക്കൊപ്പമുണ്ട്. വൈകല്യമുള്ള കുഞ്ഞുങ്ങൾക്കും നിരാശയിലാണ്ടുപോയ രക്ഷിതാക്കൾക്കും സുരക്ഷയുടെ കരവലയം ഒരുക്കയാണ് ഈ വൈദികൻ. വയ്യാത്തവരായ മക്കളെ ജീവിതത്തിൽ ശക്തിപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. വാക്കുകളിൽ ചൊരിയുന്ന ആശ്വാസത്തിനു പുറമെ അവരെ പ്രകൃതിയോടു ചേർത്തു നിർത്തുകയെന്നത് വലിയൊരു സാന്ത്വനശുശ്രൂഷയുമാണ്.
സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ, മെംബർ, കെസിബിസി സ്പെഷൽ സ്കൂൾസ് ആൻഡ്് കെയർ ഹോംസ് സംസ്ഥാന ഡയറക്ടർ തുടങ്ങി നിരവധി ചുമതലകളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഫാ. റോയി വടക്കേൽ ജീവിതം സമർപ്പിച്ചിരിക്കുന്നു.
വിശുദ്ധ ജോസഫ് ബനഡിക്്ട് കൊത്തലെംഗോയാണ് റോയി അച്ചന്റെ മാതൃക. ഒന്നും കൈവശമില്ലെങ്കിലും എല്ലാമുള്ളവന്റെ കൂടെയായിരിക്കുക, അവനിൽമാത്രം ആശ്രയിക്കുക, അവനെ പൂർണമായി ആശ്രയിക്കുക എന്നതാണ് ആതുര ശുശ്രൂഷാവഴികളിൽ ഫാ. റോയി വടക്കേലിന്റെ വിശ്വാസപ്രമാണം.
ജിബിൻ കുര്യൻ