നാലു പതിറ്റാണ്ടു പിന്നിലെ ആ കാഴ്ച മനസിൽനിന്ന് മാഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ അഴുക്കുചാലിൽ ആരോ എറിഞ്ഞുകളഞ്ഞ സാന്പാർകറിയിലെ ഉരുളക്കിഴങ്ങ്കഷ്ണങ്ങൾ പെറുക്കിത്തിന്നുന്ന മനോരോഗിയായ യുവതി. ചെളിയും ചേറും നിറഞ്ഞ വികൃതവസ്ത്രധാരിയായ ആ സ്ത്രീയെ കുഴിയിൽനിന്ന് കയറ്റി നഴ്സുമാരുടെ സഹായത്താൽ കഴുകി. പൂർണഗർഭിണിയായിരുന്നു രാജസ്ഥാനിൽനിന്ന് രാജ്യംചുറ്റി വന്നെത്തിയ മനുഭായി എന്ന ആ യുവതി.
ഇതേ ആശുപത്രിയിൽ അവർ ദിവസങ്ങൾക്കുള്ളിൽ പ്രസവിച്ചു. തെരുവോരങ്ങളിൽ ആരിൽനിന്നോ ജനിച്ച അനാഥയായ പെൺകുഞ്ഞ്. ആ കുഞ്ഞിനെ വളർത്താൻ ഒരാളെ ഏൽപ്പിച്ചശേഷം മനുഭായിയെ ഉൗളന്പാറ മനോരോഗ കേന്ദ്രത്തിലെത്തിച്ചു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ സമനില വീണ്ടുകിട്ടിയ മനുഭായിയെ നവജീവനിലെത്തിച്ച് ഈ ഭവനത്തിന്റെ സംരക്ഷണത്തിലാക്കി. അടുത്തയിടെയാണ് മനുഭായി മരിച്ചത്.
മനുഭായിയുടെ മകൾ ഒന്നിലേറെപ്പേരുടെ സംരക്ഷണത്തിൽ വളർന്നു വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ഇപ്പോൾ കഴിയുന്നു. അമ്മയാരെന്നോ സംരക്ഷകർ ആരെന്നോ ഈ നാൽപതാം വയസിലും അവൾ അറിഞ്ഞിട്ടില്ല. ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മയെത്തേടി അവൾ എന്നെങ്കിലും വരുമോ എന്നും എനിക്കറിയില്ല.
മനുഭായിയെപ്പോലെ നൂറുകണക്കിന് സ്ത്രീകൾ മനോരോഗികളായി നവജീവനിലെത്താറുണ്ട്. പെറ്റമ്മയുടെ സ്നേഹ പരിപാലനം ഏൽക്കാൻ ഭാഗ്യമില്ലാതെ പോയ എത്രയോ അനാഥ കുഞ്ഞുങ്ങൾ ജനിക്കുന്നു. പോലീസും വഴിപോക്കരും പലപ്പോഴായി നവജീവനിൽ എത്തിച്ചുപോയ നിരവധിയായ സ്ത്രീകളിൽ നാൽപത്തിയേഴു പേർ ഗർഭാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജിൽ ഇവർ പ്രസവിച്ച കുഞ്ഞുങ്ങളെ ശിശുഭവൻ മുഖേന പലരും ദത്തെടുത്തു വളർത്തി. ഈ കുഞ്ഞുങ്ങളിൽ ചിലർ ഇന്നു നല്ല നിലയിൽ കഴിയുന്നുണ്ട്. ചിലർ ഉദ്യോഗസ്ഥരാണ്, ചിലർ വിദേശങ്ങളിലും. ഇവരെ വളർത്തിയതിനു പിന്നിൽ മറ്റൊരാളുടെ ഇടപെടലുള്ളതായി ഒരിക്കൽപോലും ഈ മക്കൾ അറിഞ്ഞിട്ടില്ല. എങ്കിലും അവരൊക്കെ എങ്ങനെ ഏതു നിലയിൽ കഴിയുന്നുവെന്ന് കൃത്യമായി അറിയുന്നുണ്ട്.
ഇവർ പെറ്റമ്മയെതേടി വന്നാലുണ്ടാകാവുന്ന പരിമിതികൾ പലുതായതിനാൽ സംഗമത്തിന് സാഹചര്യം കൊടുത്തിട്ടില്ല. മനസിന് താളംതെറ്റിയ നിലയിൽ പ്രസവിച്ചതുപോലും അമ്മയുടെ ഓർമയിലുണ്ടാവില്ല. മാതൃത്വത്തെ ജീവിതവുമായി കൂട്ടിച്ചേർക്കുന്ന പൊക്കിൾക്കൊടി ബന്ധത്തിന്റെ വിലയറിഞ്ഞ് അരെങ്കിലും അമ്മയെത്തേടി വരുമോ എന്നു ഞാൻ ചിന്തിക്കാറുണ്ട്. അമ്മയറിയാതെയും അമ്മയെ അറിയാതെയും ജനിക്കുന്നവരെ വളർത്തുന്നതിന്റെ ധന്യത വലിയൊരു അനുഭവമാണ്.
പി.യു. തോമസ്,
നവജീവൻ
ഇതേ ആശുപത്രിയിൽ അവർ ദിവസങ്ങൾക്കുള്ളിൽ പ്രസവിച്ചു. തെരുവോരങ്ങളിൽ ആരിൽനിന്നോ ജനിച്ച അനാഥയായ പെൺകുഞ്ഞ്. ആ കുഞ്ഞിനെ വളർത്താൻ ഒരാളെ ഏൽപ്പിച്ചശേഷം മനുഭായിയെ ഉൗളന്പാറ മനോരോഗ കേന്ദ്രത്തിലെത്തിച്ചു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ സമനില വീണ്ടുകിട്ടിയ മനുഭായിയെ നവജീവനിലെത്തിച്ച് ഈ ഭവനത്തിന്റെ സംരക്ഷണത്തിലാക്കി. അടുത്തയിടെയാണ് മനുഭായി മരിച്ചത്.
മനുഭായിയുടെ മകൾ ഒന്നിലേറെപ്പേരുടെ സംരക്ഷണത്തിൽ വളർന്നു വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ഇപ്പോൾ കഴിയുന്നു. അമ്മയാരെന്നോ സംരക്ഷകർ ആരെന്നോ ഈ നാൽപതാം വയസിലും അവൾ അറിഞ്ഞിട്ടില്ല. ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മയെത്തേടി അവൾ എന്നെങ്കിലും വരുമോ എന്നും എനിക്കറിയില്ല.
മനുഭായിയെപ്പോലെ നൂറുകണക്കിന് സ്ത്രീകൾ മനോരോഗികളായി നവജീവനിലെത്താറുണ്ട്. പെറ്റമ്മയുടെ സ്നേഹ പരിപാലനം ഏൽക്കാൻ ഭാഗ്യമില്ലാതെ പോയ എത്രയോ അനാഥ കുഞ്ഞുങ്ങൾ ജനിക്കുന്നു. പോലീസും വഴിപോക്കരും പലപ്പോഴായി നവജീവനിൽ എത്തിച്ചുപോയ നിരവധിയായ സ്ത്രീകളിൽ നാൽപത്തിയേഴു പേർ ഗർഭാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജിൽ ഇവർ പ്രസവിച്ച കുഞ്ഞുങ്ങളെ ശിശുഭവൻ മുഖേന പലരും ദത്തെടുത്തു വളർത്തി. ഈ കുഞ്ഞുങ്ങളിൽ ചിലർ ഇന്നു നല്ല നിലയിൽ കഴിയുന്നുണ്ട്. ചിലർ ഉദ്യോഗസ്ഥരാണ്, ചിലർ വിദേശങ്ങളിലും. ഇവരെ വളർത്തിയതിനു പിന്നിൽ മറ്റൊരാളുടെ ഇടപെടലുള്ളതായി ഒരിക്കൽപോലും ഈ മക്കൾ അറിഞ്ഞിട്ടില്ല. എങ്കിലും അവരൊക്കെ എങ്ങനെ ഏതു നിലയിൽ കഴിയുന്നുവെന്ന് കൃത്യമായി അറിയുന്നുണ്ട്.
ഇവർ പെറ്റമ്മയെതേടി വന്നാലുണ്ടാകാവുന്ന പരിമിതികൾ പലുതായതിനാൽ സംഗമത്തിന് സാഹചര്യം കൊടുത്തിട്ടില്ല. മനസിന് താളംതെറ്റിയ നിലയിൽ പ്രസവിച്ചതുപോലും അമ്മയുടെ ഓർമയിലുണ്ടാവില്ല. മാതൃത്വത്തെ ജീവിതവുമായി കൂട്ടിച്ചേർക്കുന്ന പൊക്കിൾക്കൊടി ബന്ധത്തിന്റെ വിലയറിഞ്ഞ് അരെങ്കിലും അമ്മയെത്തേടി വരുമോ എന്നു ഞാൻ ചിന്തിക്കാറുണ്ട്. അമ്മയറിയാതെയും അമ്മയെ അറിയാതെയും ജനിക്കുന്നവരെ വളർത്തുന്നതിന്റെ ധന്യത വലിയൊരു അനുഭവമാണ്.
പി.യു. തോമസ്,
നവജീവൻ