+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാത്തച്ചന്‍റെ മലർവാടി

ബാങ്ക് ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ജീവിതം കൂടുതൽ ഉല്ലാസപ്രദമാക്കാൻ മാത്യുവും ഭാര്യ ആനിയും ചേർന്ന് കോട്ടയം നഗരത്തിലെ വീട്ടിലൊരുക്കിയ പൂന്തോട്ടമാണ് ‘
മാത്തച്ചന്‍റെ മലർവാടി
ബാങ്ക് ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ജീവിതം കൂടുതൽ ഉല്ലാസപ്രദമാക്കാൻ മാത്യുവും ഭാര്യ ആനിയും ചേർന്ന് കോട്ടയം നഗരത്തിലെ വീട്ടിലൊരുക്കിയ പൂന്തോട്ടമാണ് ‘മാത്തച്ചന്‍റെ മലർവാടി’.

വീട്ടുമുറ്റങ്ങളിൽ വർണാ ഭമായ പൂന്തോട്ടം സാധാരണ കാഴ്ചയാണ്. പൂന്തോട്ടം കഴിഞ്ഞാൽ ഇടം ബാക്കിയുണ്ടെങ്കിൽ കൃഷി എന്നതാണ് പതിവ്. കോട്ടയം കളത്തിപ്പടി പുത്തൻവീട്ടിൽ കരിയിൽ മാത്യു പി. തോമസിനും ഭാര്യ ആനിയ്ക്കും അരയേക്കർ അങ്കണം അപ്പാടെ വലിയൊരു പൂന്തോട്ടമാണ്. വീടിനു മുകളിലും വീടിനുള്ളിലുമൊക്കെ വർണം വിരിയിക്കുന്ന പൂച്ചെടികൾ.

കാഴ്ചയുടെ വിസ്മയമായി മാറിയിരിക്കുന്ന പൂന്തോട്ടത്തിനു പേര് ‘മാത്തച്ചന്‍റെ മലർ വാടി.’ കളത്തിപ്പടി ആനത്താനം റോഡിൽ അരയേക്കറിലെ പുരയിടം നിറയെ വൈവിധ്യമാർന്ന ചെടികളും നിറയെ പൂക്കളും.

പൂച്ചെടികൾ മാത്രമല്ല ഇലച്ചെടികളുടെ വൈവിധ്യവും മനസിനു കുളിർമ പകരുന്നു. കുട്ടികളെ പരിചരിക്കുന്ന അതേ സന്തോഷത്തിലും ജാഗ്രതയിലുമാണ് ഇരുവരും ചെടികളെ പരിപാലിക്കുന്നത്. മനസിനു മാത്രമല്ല ശരീരത്തിനും സുഖംപകരുന്ന ഹോബിയും വരുമാന മാർഗവുമാണ് ഗാർഡനിംഗ് എന്നു പറയാൻ മാത്യുവിനും ആനിയ്ക്കും സന്തോഷം.

ചെറുതും വലുതുമായ അനേക ഇനം ചെടികൾ. നിറത്തിലും രൂപത്തിലും മണത്തിലും വ്യത്യസ്തമായ പൂക്കൾ. ഇതിൽ കാലം കൈമോശം വരുത്തിയ പഴയകാല ചെടികളുമുണ്ട്. കേരളത്തിൽ നിന്നു മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമൊക്കെ നിന്നെത്തിച്ച ചെടികളും മലർവാടിയുടെ അലങ്കാരമാണ്.

പൂന്തോട്ടത്തിനൊപ്പം അലങ്കാര മത്സ്യങ്ങളും വിശ്രമിക്കാൻ ഏറുമാടവുമൊക്കെ ഇതിനുള്ളിലുണ്ട്. ചെടികൾ ഇഷ്ടാനുസരണം ആകർഷകമായി ക്ലേ, പ്ലാസ്റ്റിക്, സെറാമിക് പോട്ടുകളില്‌ സെറ്റ് ചെയ്തു കൊടുക്കുകയും ചെയ്യും. വീട്ടിൽ ഉൾപ്പെടെ ഒരിഞ്ചു പോലും ഇടം ബാക്കിയില്ലാത്ത വിധം പൂച്ചെടികൾ അഴകു വിരിയിച്ചു നിൽക്കുന്നു.

ഹൈദരാബാദ്, പൂന, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ഇലച്ചെടികൾ, പൂച്ചെടികൾ എന്നിവയ്ക്കു പുറമെ കലേഡിയം, കറ്റാർവാഴ, ബാംബുപാം, വൈറ്റ് ബാംബു, പീസ് ലില്ലി, ഫിഡിൽ ഫിഗ്, സ്പൈഡർ പ്ലാൻഡ്, സെനക്ക് പ്ലാന്‍റ്, ബൊഗൈൻ വില്ല, ഹൈബ്രിഡ് ബൊഗൈൻ വില്ല, കനേഡിയൻ കൊന്ന, പീസ് ലില്ലി, കലാത്തിയ, ചെത്തി, ചെന്പരത്തി ഉൾപ്പെടെ ചെടികളുടെ വൻ ശേഖരം.

പൂന്തോട്ടപ്രേമികൾ കൂടുതലായി വാങ്ങുന്നതു ഇൻഡോർ പ്ലാന്‍റുകളാണ്. ഓഫീസുകളിലും വീടുകളിലും വയ്ക്കാവുന്ന ഇൻഡോർ പ്ലാന്‍റുകൾ തേടിയാണ് ഏറെപ്പേരും എത്തുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള പോട്ടുകളിലുള്ള ആകർഷകമായ ഇലച്ചെടികളാണ് ചിലർക്ക് താൽപര്യം. ഇരുപതു രൂപ മുതൽ 1200 രൂപ വരെയുള്ള ചെടികൾ വില്പനയ്ക്കുണ്ട്. ചെടികൾ കാണാനും വാങ്ങാനും വരുന്നവർക്കു മലർവാടിയിലെ ഏറുമാടത്തിൽ അൽപനേരം ചെലവഴിക്കാം. കുട്ടികളെ ആകർഷിക്കുന്നത് ഇവിടുത്ത അലങ്കാര മത്സ്യങ്ങളാണ്.

ഒന്നര വർഷം മുന്പ് യൂണിയൻ ബാങ്കിൽ നിന്നു വിരമിച്ച മാത്യു പി. തോമസ് വിശ്രമ ജീവിതം നയിക്കുന്പോഴാണ് ആസ്വാദ്യകരമായ മറ്റൊരു ജോലിയിൽ വ്യപൃതനാകണമെന്ന് ആഗ്രഹിച്ചത്. അതിനാൽ‌ ചെറുപ്പം മുതൽ ഏറെ ഇഷ്്ടമുണ്ടായിരുന്ന ചെടികളോടും പൂക്കളോടും കൂടുതൽ കുട്ടുകൂടാൻ തീരുമാനിച്ചു. ഇക്കാര്യം ഭാര്യ ആനിയോടു പങ്കുവച്ചപ്പോൾ പൂർണ പിന്തുണയും സഹകരണവും കിട്ടിതോടെ വീടും അര ഏക്കർ സ്ഥലവും നഗരത്തിലെ ഏറ്റവും വിശാലമായ പൂന്തോട്ടമായി മാറി.

പൂന്തോട്ടത്തിന് മാത്യു തന്‍റെ പേരിനോട് ചേർത്ത് മാത്തച്ചന്‍റെ മലർവാടി എന്നൊരു ബോർഡും സ്ഥാപിച്ചു. മലർവാടി ഹിറ്റായതോടെ നിരവധി പേരാണ് ചെടികൾ വാങ്ങുന്നതിനും കാണാനുമായി എത്തുന്നത്.

ഇരുവരുടെ അതീവശ്രദ്ധയിൽ വ്യത്യസ്ത ഇനം ചെടികളിൽ മലർവാടി നിറഞ്ഞപ്പോൾ ചെടികളുടെ പരിപാലം ആനി ഏറ്റെടുക്കുകയായിരുന്നു. വെള്ളമൊഴിക്കുന്നതും വളമിടുന്നതും പരിചരിക്കുന്നതുമൊല്ലാം ആനിയാണ്. മലർവാടിയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതും ചെടികളെ പരിചയപ്പെടുത്തുന്നതും ഓരോ ചെടിയുടെ പരിപാലനരീതി വിരിക്കുന്നതുമെല്ലാം ആനി തന്നെ.

മലർവാടിയിലെ ഇലകൾ കുടുതൽ തഴപ്പെടുത്തു മൊട്ടുകളും പൂക്കളും വിരിയുന്നതു കാണാനുള്ള സന്തോഷത്തിലാണ് മാത്യുവും ആനിയും ഓരോ പ്രഭാതങ്ങളിലും ഉണരുന്നത്. ചാണകപ്പൊടി, എല്ലുപൊടി എന്നിവ ഉൾപ്പെടെ ജൈവളങ്ങളും ജൈവകീടനാശികളും മാത്രമാണ് ചെടികൾക്കു ഉപയോഗിക്കുന്നത്.

ദിവസവും ഫോണിൽ ക്ഷേമം ആരായുന്ന മക്കളോട് ഇവർക്കു പറയാനുള്ളതും മലർവാടിയിലെ പൂക്കളുടെയും ചെടികളുടെയും വിശേഷാൽ കാര്യങ്ങളാണ്. ചെന്നൈയിലുള്ള മകൻ തോമസ് മാത്യു, ദുബായിലുള്ള സിയ മാത്യു എന്നിവർ മാതാപിതാക്കളുടെ മലർവാടിയ്ക്കു പൂർണപിന്തുണയാണ് നല്കുന്നത്.

ജെവിൻ കോട്ടൂർ