+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭിനയ കുമാരി ഐശ്വര്യ ലക്ഷ്മി

സിക്സ് അടിച്ച് മാച്ച് വിൻ ആകുന്നതുപോലെ ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായി എത്തിയ ആർച്ചന 31 നോട്ട് ഒൗട്ട് തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. മലയാ
അഭിനയ കുമാരി ഐശ്വര്യ ലക്ഷ്മി
സിക്സ് അടിച്ച് മാച്ച് വിൻ ആകുന്നതുപോലെ ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായി എത്തിയ ആർച്ചന 31 നോട്ട് ഒൗട്ട് തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിൽ തന്‍റെ വിലാസം ഈ കലാകാരി കുറിച്ചുകഴിഞ്ഞു. മണിരത്നത്തിന്‍റെ സ്വപ്ന പ്രോജക്ട് പൊന്നിയിൽ സെൽവൻ ഉൾപ്പെടെ ഒരുപിടി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി എത്താനുള്ളത്.

മലയാളത്തിൽ ശക്തമായ കഥാപാത്രവുമായി ഐശ്വര്യ ഇനിയെത്തുന്നത് കുമാരി എന്ന ചിത്രത്തിലാണ്. മാസങ്ങൾക്ക് മുന്പ് കാസർഗോട്ട് കുമാരിയുടെ ലൊക്കേഷനിൽ നായികയായ ഐശ്വര്യ ലക്ഷ്മിയെ കണ്ടത് ഓർക്കുന്നു. ഷൂട്ടിംഗ് നടക്കുന്നതിനിടെയിലാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. താനില്ലാത്ത സീനിലും അവിടെ പ്രസരിപ്പോടെ ഷൂട്ടിംഗ് കാര്യങ്ങളിൽ ഇടപ്പെട്ട് കർമനിരതയാണ് താരം. കൗതുകത്താൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കുമാരിയിൽ ഐശ്വര്യ ലക്ഷ്മി നായിക മാത്രമല്ല സഹസംവിധായിക കൂടിയാണ്.

അതെ, ഓരോ ചിത്രം കഴിയുന്പോഴും ആത്മവിശ്വാസം കൂടുകയാണ്. എപ്പോഴും ഒരേ കാര്യംതന്നെ ചെയ്യാതെ മറ്റു മേഖലകളിലേക്കും മനസ് തിരിയുകയാണ്. അഭിനയം മാത്രമല്ല സിനിമയുടെ പലവിധ കാര്യങ്ങളിലും താല്പര്യമുണ്ട്. ആ താൽപര്യം മൂലമാണ് കുമാരിയിൽ ഞാൻ അസിസ്റ്റന്‍റ് ഡയറക്ടർ കൂടിയായത്. സീരിയസ് മാത്രമാകാതെ കോമഡിയും ആക്ഷനുമുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് മനസിലുണ്ട് ഐശ്വര്യ ലക്ഷ്മി വാചാലയായി.

ചുരുങ്ങിയ കാലത്തിനുള്ളിൽ ശക്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്്ട നടിയായി മാറാനും ഐശ്വര്യ ലക്ഷ്മിക്കു കഴിഞ്ഞു. തേടിയെത്തിയ അന്യ ഭാഷാചിത്രങ്ങളിലെ കഥാപാത്രങ്ങളെയും മികവുറ്റതാക്കി. ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ റേയ്ച്ചൽ, മായാനദിയിലെ അപർണ, വരത്തനിലെ പ്രിയ, പൗർണമിയിലെ പിങ്കി, കാണെക്കാണെയിലെ സ്നേഹ വരെ വ്യത്യസ്തമായ പാത്രാവിഷ്കാരങ്ങളിലൂടെ യുവതാരം അഭിനയ പാടവം പ്രകടമാക്കിക്കഴിഞ്ഞു. പഠനം എം ബി ബി എസായിരുന്നെങ്കിലും ഡോക്ടറുടെ ജീവിതമായിരുന്നില്ല കാലം സമ്മാനിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്‍റെ ശുക്ര നക്ഷത്രമായി മാറിയിരിക്കുന്നു. പ്രേക്ഷക ഇഷ്ടം നേടിയ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം അർച്ചന 31 നോട്ട് ഒൗട്ടിനെക്കുറിച്ച് നായിക മനസ് തുറക്കുന്നു

അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ ബോൾഡാണല്ലോ?

അതൊരു ഭാഗ്യമാണ്. മലയാളത്തിൽ സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ കുറവാണ്. സിനിമയിലെ ബോൾഡ് സ്ത്രീ കഥാപാത്രങ്ങൾ സമൂഹത്തിലും പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. അർച്ചനയും ശക്തമായ സ്ത്രീ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ അർച്ചനയായി പ്രേക്ഷകരുടെ മുന്നിലെത്താൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്.

മറ്റു ഭാഷാ ചിത്രങ്ങളിലും തിരക്കേറുകയാണ്. മലയാളത്തിൽ സെലക്ടീവ് ആണോ?

തേടിവരുന്ന എല്ലാ സിനിമകളിലും അഭിനയിക്കണമെന്ന ഉദ്ദേശ്യം എനിക്കില്ല. മികച്ച ഉള്ളടക്കമുള്ള നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്യുന്നത്. മുൻകൂട്ടിയൊന്നും പ്രതീക്ഷിക്കുന്നില്ല. എല്ലാം സംഭവിക്കുന്നതാണ്.

വെല്ലുവിളികൾക്കിടയിലും അർച്ചന തിയറ്ററിൽ എത്തിയപ്പോൾ?

തിയറ്ററിനു വേണ്ടി ഒരുക്കിയ സിനിമകൾ തിയറ്ററിൽതന്നെ റിലീസ് ചെയ്യണം. അർച്ചന ഒരു തിയറ്റർ സിനിമയാണ്. ഒടിടി ചിത്രങ്ങളെല്ലാം ഞാൻ കാണാറുണ്ട്. ഒടിടി ആയാലും തിയറ്ററായാലും കാഴ്ചാനുഭവമാണ് സൃഷ്ടിക്കുന്നത്. സാങ്കേതികതയുടെ കാര്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.

പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?

മലയാളത്തിൽ കുമാരിയാണ് ഇനിയെത്തുന്നത്. തമിഴിൽ വിജയ് സേതുപതിയ്ക്കൊപ്പമുള്ള ചിത്രവും പ്രിയ എന്ന സംവിധായികയുടെ ചിത്രവും തെലുങ്കിൽ ഗോഡ്സെയുമുണ്ട്. മണിരത്നത്തിന്‍റെ പൊന്നിയിൽ സെൽവനിലും അഭിനയിച്ചു. നിവിൻ പോളി, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, പൃഥ്വിരാജ് എന്നിങ്ങനെ മലയാളത്തിന്‍റെ യുവനടൻമാരുടെ നായികയായ ഐശ്വര്യ ലക്ഷ്മി അഭിനയകുമാരിയായി വിലസാൻ ഒരുങ്ങുകയാണ്.

എ.എസ്. ദിനേശ്