+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യ പർവം

ഇടുക്കിയിലെ തോട്ടം മേഖലയിൽനിന്നുള്ള നിർധനയുവാവ് ആഴ്ചയിൽ രണ്ടുമൂന്നു ദിവസം ആർപ്പൂക്കര നവജീവൻ അഗതിഭവനത്തിലെത്തും. വൃക്കകളുടെ പ്രവർത്തനം മന്ദീഭവി
കാരുണ്യ പർവം
ഇടുക്കിയിലെ തോട്ടം മേഖലയിൽനിന്നുള്ള നിർധനയുവാവ് ആഴ്ചയിൽ രണ്ടുമൂന്നു ദിവസം ആർപ്പൂക്കര നവജീവൻ അഗതിഭവനത്തിലെത്തും. വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ച് ഇദ്ദേഹം എട്ടു വർഷമായി ഡയാലിസിലൂടെ ജീവൻ നിലനിറുത്തുകയാണ്. രണ്ടിടവിട്ട ദിവസങ്ങളിൽ ഡയാലിസീസ് മുടങ്ങിയാൽ തളർന്നുവീഴും. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുഞ്ഞുമക്കളുമുണ്ട്.

സ്വന്തമായുണ്ടായിരുന്ന ഇരുപതു സെന്‍റ് സ്ഥലവും വീടും കാലങ്ങൾ നീണ്ട ചികിത്സയ്ക്ക് വിറ്റ് കോട്ടയം മെഡിക്കൽ കോളജിനു സമീപം വാടകമുറിയിൽ കഴിയുകയാണ്. ദൈന്യതയാർന്ന മുഖത്തോടെയാണ് നിസഹായനായ ഈ ചെറുപ്പക്കാരൻ എനിക്കു മുന്നിലെത്തുക. ഭാര്യയും  കുഞ്ഞുമക്കളും ഇത്തരത്തിൽ പലർക്കും മുന്നിൽ കരംനീട്ടുന്നുണ്ടാവും. ഒരു ജീവൻ നിലനിർത്താനുള്ള വ്യഗ്രതയിലാണ് കുടുംബത്തിന്‍റെ യാതനകളും യാചനകളും .

നവജീവന്‍റെ ചോറുവണ്ടി ദിവസവും മെഡിക്കൽ കോളജ് വളപ്പിലെത്തുന്പോൾ ഒരു ചെരുവം ചോറിന് ഇവർ കൈനീട്ടുന്പോഴൊക്കെ എന്‍റെ കണ്ണുകൾ നിറയും. ഈ  മക്കൾക്കും സ്കൂളിൽപോയി പഠിക്കാനും പുത്തനുടുപ്പുകൾ അണിയാനും മിഠായി വാങ്ങാനുമൊക്കെ നമ്മുടെ മക്കളെപ്പോലെ ആഗ്രഹമുണ്ടാകും. ഇത്തരത്തിൽ എത്രയെത്ര നിസഹായരുടെ യാചനകൾക്കും വേദനകൾക്കും ഞാൻ ദിവസവും സാക്ഷിയാകുന്നു.

രോഗം ശരീരത്തെ മാത്രമല്ല, മനസിനെയും തളർത്തും. രോഗി മാത്രമല്ല അവരെ ആശ്രയിച്ചു ജീവിതം പുലർത്തേണ്ടവരും തളരും തകരും. ഇത്തരത്തിൽ നിരവധി രോഗികൾ തുടർ ഡയാലിസിസിനും കീമോതെറാപ്പിക്കുമായി സ്വത്തുവകകൾ മാത്രമല്ല താലിമാലവരെ വിറ്റുപെറുക്കി ഒറ്റമുറിയിലും കടത്തിണ്ണകളിലും കഴിയുന്നു.

മാരകരോഗങ്ങൾ വ്യക്തിയെ മാത്രമല്ല രോഗിയുടെ കുടുംബത്തിന്‍റെ സാധ്യതയും പ്രതീക്ഷകളുമാണ് തകർക്കുന്നത്. പ്രത്യാശ നഷ്്ടപ്പെടുന്പോൾ നൈരാശ്യം അവരുടെ മനുസുകളെ കീഴ്പ്പെടുത്തും. നാമൊക്കെ വലിയ രോഗങ്ങളില്ലാതെ ജീവിക്കുന്നെങ്കിൽ അത് ദൈവം കനിഞ്ഞു നൽകുന്ന കരുണയുടെ കൃപാകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്. രോഗാതുരമായ ഇക്കാലത്ത് ആയുസും ആരോഗ്യവും ദൈവത്തിന്‍റെ ദാനമായതിനാൽ ആരും അഹങ്കരിക്കരുത്.

ദുരിതങ്ങളുടെ കോവിഡ് വ്യാധി എത്രയോ പണക്കാരുടെയും പ്രതാപികളുടെയും പ്രശസ്തരുടെയും ജീവനെടുത്തുപോയി. രോഗങ്ങളുടെ വേദനയിലും ദുരിതങ്ങളിലും മനസുതകർന്ന് യാചനയുടെ കൈകളുമായി വരുന്നവർക്ക് ആവുന്ന സഹായവും സാന്ത്വനവും സമ്മാനിക്കണം. നമ്മുടെ ചെറിയ സഹായമോ ഒരു നേരത്തെ ഭക്ഷണമോ ഒക്കെ അവരിൽ പ്രത്യാശ ജനിപ്പിച്ചേക്കാം. ജീവിതത്തിൽ നൻമയുടെ നീക്കിയിരുപ്പായിരിക്കും അർഹരായവർക്ക് കൈ മറന്നുള്ള നമ്മുടെ ചെറിയ സഹായങ്ങൾ.

പി.യു. തോമസ് നവജീവൻ