ഈ മാജിക് അരി വേവിച്ചെടുക്കാൻ അടുപ്പും തീയും വേണ്ടതില്ല. അഗോനി ബോറ നെല്ലിന്റെ അരിയും പാത്രവും വെള്ളവും കൈവശമുണ്ടെങ്കിൽ മിനിറ്റുകൾക്കകം തുന്പപ്പൂച്ചോറ് തയാറാക്കി ഉണ്ണാം. കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂർ ഗ്രാമത്തിലെ കർഷകൻ കരിക്കിനാരി സുനിൽകുമാർ കൃഷിയിടത്തിൽ ആസാമിൽനിന്നുള്ള അഗോനി ബോറ നെല്ലു വിളയിച്ചിയിരിക്കുന്നു. പച്ചവെള്ളത്തിൽ ഈ ഇനം അരിയിട്ടാൽ മുപ്പതോ നാൽപതോ മിനിറ്റ് കാത്തിരിക്കണം. ചൂടുവെള്ളത്തിലിട്ടാൽ പത്തു മിനിറ്റിനുള്ളിൽ ചോറ് റെഡി. വിറകും തീയുമില്ലാതെ റെഡിമെയ്ഡായി ചോറ് തയാറാക്കാവുന്ന അരി ഇനമാണിത്.
ഓരോ തവണയും കൃഷിയിൽ വ്യത്യസ്ത വിത്തുകളിറക്കി വിജയം വരിക്കുന്നതിൽ പരിചിതനാണ് സുനിൽകുമാർ. ആസാമിൽ സിആർപിഎഫിൽ ജോലി ചെയ്യുന്ന മരുമകൻ രാഗേഷ് പുവ്വത്തൂരന്റെ സഹായത്തോടെ എത്തിച്ചതാണ് അഗോനി ബോറ നെൽവിത്ത്. ആസാമിലെ ഗ്രാമങ്ങളിൽ വിളയുന്ന വിത്ത് തപാൽ പാഴ്സലായാണ് വെള്ളന്നൂരിൽ എത്തിച്ചത്. ആസാമിലെ ഉൾഗ്രാമത്തിൽനിന്ന് അൻപതു കിലോമീറ്റർ യാത്ര ചെയ്ത്് പോസ്റ്റ് ഓഫീസിലെത്തിയാണ് നെൽവിത്ത് അയച്ചത്.
140 ദിവസത്തെ വിളവ് വേണ്ട അഗോനി ബോറ വെള്ളനൂർ വിരിപ്പിൽ പാടത്താണ് വിതച്ചത്.
കാലാവസ്ഥ പലപ്പോഴായി ചതിച്ചെങ്കിലും മോശമല്ലാത്ത വിളവ് കൊയ്തെടുക്കാനായി. അഗോനി ബോറ അരിയുടെ നിറത്തിലും വ്യത്യാസമുണ്ട്. തൂവെള്ള നിറം ഒറ്റനോട്ടത്തിൽ പച്ചരിയുമായി സാദൃശ്യം തോന്നും. എന്നാൽ നീളം അൽപ്പം കൂടുതലുണ്ട്. വിളവെത്തിയ നെല്ല് മെതിച്ചു പുഴുങ്ങി തണലിൽ ഉണക്കണം. പിന്നീട് വെയിലിൽ ഉണങ്ങി കുത്തിയെടുക്കാം. ദിവസങ്ങളുടെ ദൂരയാത്രകൾക്ക് പോകുന്നവർക്കാണ് അഗോനി ബോറ അരി ഉപകാരപ്പെടുന്നത്. ജൈവവളം മാത്രമുപയോഗിച്ചു കൃഷിയിറക്കുന്നതാണ് ഈ ഇനത്തിനു നല്ലതെന്നാണ് സുനിൽ കുമാർ പറയുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്ഷേത്ര ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന അഗോനി ബോറ മകര മാസത്തിലാണ് വിളവെടുക്കുന്നത്. പൂജാ കർമ്മങ്ങൾക്ക് ഈ ഇനം അരി കൂടുതലായി ഉപയോഗം. ആസാമിൽ ബിഹു തുടങ്ങി ഉത്സവങ്ങൾക്ക് വീടുകളിൽ പ്രത്യേക വിഭവമായി ഈ ഇനം ചോറ് തയാറാക്കാറുണ്ട്. നിരവധി പേരാണ് സുനിൽ കുമാറിന്റെ അഗോനിബോറ നെൽകൃഷി കാണാനും അറിയാനും വെള്ളനൂരിലെ കൃഷിയിടത്തിലെത്തുന്നത്. കേരളത്തിലെ പരന്പരാഗത നെല്ലിനങ്ങളായി നവര, രക്തശാലി, ബ്ലാക്ക് ജാസ്മിൻ എന്നീ നെല്ലിനങ്ങളും ഇദ്ദേഹം കൃഷി ചെയ്തുവരുന്നു. അഗോനി ബോറ വരുംവർഷം വ്യാപകമായി കൃഷി ചെയ്യാനാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം. വ്യത്യസ്തമായ നെല്ലിനങ്ങളെ കാർഷിക കേരളത്തിന് പരിചയപ്പെടുത്തി നെൽകൃഷിയെ പരിപോഷിപ്പിക്കാനും ലക്ഷ്യമിടുന്നു.
കേരളത്തിനു പുറമേ ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും ഈ ഇനം പരീക്ഷണാർഥം കൃഷി ചെയ്യുന്നുണ്ട്. ആസാമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് സാധാരണയായി ഇവ വിളയുന്നത്. ഫൈബറും പ്രോട്ടീനും നന്നായുള്ള ഈ നെല്ല് കൃഷിയിൽ രാസവളം ഉപയോഗിക്കാറില്ല.
ഫസൽ ബാബു
ഓരോ തവണയും കൃഷിയിൽ വ്യത്യസ്ത വിത്തുകളിറക്കി വിജയം വരിക്കുന്നതിൽ പരിചിതനാണ് സുനിൽകുമാർ. ആസാമിൽ സിആർപിഎഫിൽ ജോലി ചെയ്യുന്ന മരുമകൻ രാഗേഷ് പുവ്വത്തൂരന്റെ സഹായത്തോടെ എത്തിച്ചതാണ് അഗോനി ബോറ നെൽവിത്ത്. ആസാമിലെ ഗ്രാമങ്ങളിൽ വിളയുന്ന വിത്ത് തപാൽ പാഴ്സലായാണ് വെള്ളന്നൂരിൽ എത്തിച്ചത്. ആസാമിലെ ഉൾഗ്രാമത്തിൽനിന്ന് അൻപതു കിലോമീറ്റർ യാത്ര ചെയ്ത്് പോസ്റ്റ് ഓഫീസിലെത്തിയാണ് നെൽവിത്ത് അയച്ചത്.
140 ദിവസത്തെ വിളവ് വേണ്ട അഗോനി ബോറ വെള്ളനൂർ വിരിപ്പിൽ പാടത്താണ് വിതച്ചത്.
കാലാവസ്ഥ പലപ്പോഴായി ചതിച്ചെങ്കിലും മോശമല്ലാത്ത വിളവ് കൊയ്തെടുക്കാനായി. അഗോനി ബോറ അരിയുടെ നിറത്തിലും വ്യത്യാസമുണ്ട്. തൂവെള്ള നിറം ഒറ്റനോട്ടത്തിൽ പച്ചരിയുമായി സാദൃശ്യം തോന്നും. എന്നാൽ നീളം അൽപ്പം കൂടുതലുണ്ട്. വിളവെത്തിയ നെല്ല് മെതിച്ചു പുഴുങ്ങി തണലിൽ ഉണക്കണം. പിന്നീട് വെയിലിൽ ഉണങ്ങി കുത്തിയെടുക്കാം. ദിവസങ്ങളുടെ ദൂരയാത്രകൾക്ക് പോകുന്നവർക്കാണ് അഗോനി ബോറ അരി ഉപകാരപ്പെടുന്നത്. ജൈവവളം മാത്രമുപയോഗിച്ചു കൃഷിയിറക്കുന്നതാണ് ഈ ഇനത്തിനു നല്ലതെന്നാണ് സുനിൽ കുമാർ പറയുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്ഷേത്ര ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന അഗോനി ബോറ മകര മാസത്തിലാണ് വിളവെടുക്കുന്നത്. പൂജാ കർമ്മങ്ങൾക്ക് ഈ ഇനം അരി കൂടുതലായി ഉപയോഗം. ആസാമിൽ ബിഹു തുടങ്ങി ഉത്സവങ്ങൾക്ക് വീടുകളിൽ പ്രത്യേക വിഭവമായി ഈ ഇനം ചോറ് തയാറാക്കാറുണ്ട്. നിരവധി പേരാണ് സുനിൽ കുമാറിന്റെ അഗോനിബോറ നെൽകൃഷി കാണാനും അറിയാനും വെള്ളനൂരിലെ കൃഷിയിടത്തിലെത്തുന്നത്. കേരളത്തിലെ പരന്പരാഗത നെല്ലിനങ്ങളായി നവര, രക്തശാലി, ബ്ലാക്ക് ജാസ്മിൻ എന്നീ നെല്ലിനങ്ങളും ഇദ്ദേഹം കൃഷി ചെയ്തുവരുന്നു. അഗോനി ബോറ വരുംവർഷം വ്യാപകമായി കൃഷി ചെയ്യാനാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം. വ്യത്യസ്തമായ നെല്ലിനങ്ങളെ കാർഷിക കേരളത്തിന് പരിചയപ്പെടുത്തി നെൽകൃഷിയെ പരിപോഷിപ്പിക്കാനും ലക്ഷ്യമിടുന്നു.
കേരളത്തിനു പുറമേ ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും ഈ ഇനം പരീക്ഷണാർഥം കൃഷി ചെയ്യുന്നുണ്ട്. ആസാമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് സാധാരണയായി ഇവ വിളയുന്നത്. ഫൈബറും പ്രോട്ടീനും നന്നായുള്ള ഈ നെല്ല് കൃഷിയിൽ രാസവളം ഉപയോഗിക്കാറില്ല.
ഫസൽ ബാബു