സാഗർ സിനിമയൊരുക്കുകയാണ്...

02:25 AM Feb 06, 2022 | Deepika.com
നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് ഇപ്പോൾ തേടിയെത്തുന്നത്.


തിയറ്ററിലെത്തി മികച്ച പ്രശംസ നേടിയെങ്കിലും കോവിഡ് തരംഗത്തിൽ മുങ്ങിപ്പോയ ചിത്രമാണ് ദിവസങ്ങൾക്കു മുന്പ് തിയറ്ററിലെത്തിയ സത്യം മാത്രമേ ബോധിപ്പിക്കു. നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് ഇപ്പോൾ തേടിയെത്തുന്നത്.

ആദ്യ ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുന്പുതന്നെ അതേ നായകന്‍റെതന്നെ അടുത്ത ചിത്രവും സംവിധാനം ചെയ്യാൻ അപൂർവാവസരം ലഭിച്ച സംവിധായകനാണ് സാഗർ. സത്യം മാത്രമേ ബോധിപ്പിക്കുവിനു ശേഷം വീകം എന്ന പുതിയ സിനിമയും ചിത്രീകരണം ആരംഭിച്ചു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം തിയറ്ററിലെത്താൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്‍റെ മൂന്നാം ചിത്രവും ആരംഭിക്കുവാനുള്ള തയാറെടുപ്പിലാണ് സാഗർ...

തുടരെ സിനിമകൾ ഒരുക്കുന്ന തിരക്കിലാണ്. സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?

ആലപ്പുഴ പഴവീടാണ് എന്‍റെ സ്വദേശം. സിനിമയുമായി യാതൊരു ബന്ധവും പിൻബലവുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലെ അംഗം. എനിക്ക് സിനിമ എക്കാലത്തും കൗതുകവും ആവേശവുമായിരുന്നു. എന്നും അതിന്‍റെ പിന്നാലെ അലയുകയായിരുന്നു.

ആരും സഹായത്തിനില്ലാത്ത സ്ഥിതിയായിരുന്നു എങ്കിലും കഥ എഴുതാനാകും എന്ന വിശ്വാസമാണ് മുന്നോട്ടുനയിച്ചത്. അതു ചെന്നെത്തിയത് ധ്യാൻ ശ്രീനിവാസന്‍റെയടുത്താണ്. സ്നേഹിതനും സിനിമയിൽ സഹായിയായി പ്രവർത്തിച്ച ജിജോയുടെ പിന്തുണയുണ്ടായി. സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിന്‍റെ കഥയാണ് ധ്യാനിനോട് പറയുന്നത്.

അതിന്‍റെ ചിത്രീകരണ സമയത്താണ് വീകത്തിന്‍റെ കഥ പറയുന്നത്. വീകത്തിന്‍റെ കഥ കേട്ടു കഴിഞ്ഞപ്പോൾ ഇതു നമ്മൾ ചെയ്യുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. അതു കൂടുതൽ ആത്മവിശ്വാസം നൽകി. അങ്ങനെയാണ് ആദ്യ ചിത്രത്തിന്‍റെ സമയത്തുതന്നെ രണ്ടാം ചിത്രം വീകവും സാധ്യമാകുന്നത്. തുടക്കക്കാരനെന്ന നിലയിൽ ഇത് ചെറിയ കാര്യമായി കാണുന്നില്ല.

ആദ്യ ചിത്രം സത്യം മാത്രമേ ബോധിപ്പിക്കൂ എന്നതിനു ലഭിച്ച പ്രതികരണം?

കോവിഡ് പ്രതിസന്ധിയ്ക്കിടയിലാണ് ചിത്രം റിലീസായത്. പ്രദർശനശാലകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. പക്ഷേ, കോവിഡ് മൂന്നാം തരംഗം പടത്തെ ബാധിച്ചു എന്നതു സത്യം. പ്രേക്ഷകർക്ക് ചിത്രം കാണാനാവുന്ന സാഹചര്യമായിരുന്നില്ല.

രണ്ടാം ചിത്രം വീകം ഷൂട്ടിംഗ് പൂർത്തിയാക്കി. ഏതു തലത്തിൽപ്പെടുത്താവുന്നതാണ് വീകം?

കുടുംബ പശ്ചാത്തലത്തിലൂടെ ഒരു പൊലീസ് സ്റ്റോറിയായിരുന്നു സത്യം മാത്രമേ ബോധിപ്പിക്കു പറഞ്ഞത്. വീകമാകട്ടെ ഒരു മെഡിക്കൽ കാന്പസിൽ അരങ്ങേറുന്ന ക്രൈം ത്രില്ലറാണ്.

മൂന്നാം ചിത്രവും ഉടൻ ആരംഭിക്കുകയാണല്ലോ?

ഒരു യാഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് അടുത്ത ചിത്രം ഒരുക്കുന്നത്. എന്‍റെ നാട്ടിൽ അരങ്ങേറിയ, ഞാൻ നേരിട്ടറിഞ്ഞ സംഭവമാണ് കഥയുടെ ഇതിവൃത്തം. ഒരു സെക്യുരിറ്റി ജീവനക്കാരന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസമാണ് പ്രമേയം. ഈ കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം വലിയ പ്രതീക്ഷ നൽകുന്നു.

മുരളി ഗോപി, ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്‍റണി, ഗണേഷ് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണിത്.