""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന്നു- ""ഒരു പ്രത്യേക അനുമതി തരണം.. പണ്ഡിറ്റ് ഭീംസെൻ ജോഷിയെപ്പോലുള്ള പുണ്യതീർഥർക്ക് ഇടയ്ക്കെങ്കിലും ഭൂമിയിലേക്കു തിരികെവരാൻ വ്യവസ്ഥ ചെയ്യണം.
അവർ വന്ന് തങ്ങളുടെ മാന്ത്രികത പടർത്തി ഞങ്ങളെയെല്ലാം ഒന്നുകൂടി വിസ്മയിപ്പിച്ചു കഴിഞ്ഞാൽ തിരികെ കൊണ്ടുപോകാം''... ഇതിൽക്കൂടുതൽ എന്തു പറയാനാണ് ആ സംഗീതേതിഹാസത്തെക്കുറിച്ച്!!
വീടുമറന്ന കുട്ടി
പാട്ടുകാരുടെ പിന്നാലെ നടന്ന് വീട്ടിലേക്കുള്ള വഴിമറക്കാറുള്ള കുട്ടിയായിരുന്നു ഭീംസെൻ ജോഷി എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതു നിത്യസംഭവമായിരുന്നു. 1922 ഫെബ്രുവരി നാലിന് വടക്കൻ കർണാടകയിലെ ധാർവാറിൽ സ്കൂൾ അധ്യാപകനായ ഗുരുരാജ്റാവു ജോഷിയുടെയും ഗോദാവരിബായിയുടെയും മകനായാണ് ഭീംസെൻ ഗുരുരാജ് ജോഷിയുടെ ജനനം. 16 മക്കളിൽ മൂത്തവൻ. ചെറുപ്രായത്തിൽതന്നെ അമ്മ മരിച്ചു.
ഹാർമോണിയവും തംബുരുവും കുഞ്ഞു ഭീംസെന്നിനെ ആകർഷിച്ചു. സംഗീതം ഹരമായി., ലഹരിയായി. പാട്ടുകാരെ കണ്ടാൽ അവരുടെ പിന്നാലെ എവിടേക്കും പോകുക എന്നത് ശീലവുമായി. ചെന്നെത്തുന്നിടത്ത് കിടന്നുറങ്ങിപ്പോകും.
വീട്ടിലേക്കു പോകാൻ മറക്കും. വീട്ടുകാർക്ക് പലപ്പോഴും പോലീസിന്റെ സഹായംപോലും തേടേണ്ടിവരും. ആകെ വലഞ്ഞ പിതാവ് ഒടുവിൽ ഒരുപായം കണ്ടെത്തി- അധ്യാപകൻ ജോഷിയുടെ മകൻ എന്ന് ഭീംസെന്നിന്റെ കുപ്പായത്തിൽ കുറിച്ചുവച്ചു. സംഗതി വിജയമായി. വഴിയോരങ്ങളിൽ ഉറങ്ങിക്കിടക്കുന്നതു കണ്ടാൽ ആളുകൾ അവനെ വീട്ടിലെത്തിച്ചുതുടങ്ങി!
കാലങ്ങൾക്കിപ്പുറം ഭീംസെന്നിന്റെ സംഗീതം കേൾവിക്കാരെ ദിക്കുകൾക്കപ്പുറത്തുനിന്ന് ആത്മാവിന്റെ ആഴങ്ങളിലേക്കു കൈപിടിച്ചു നടത്തിക്കൊണ്ടിരുന്നു.
ടിക്കറ്റിനു പകരം ഭജൻ
ഗുരുവിനെത്തേടി വീടുവിട്ടിറങ്ങിയ ഭീംസെന്നിന്റെ തീവണ്ടിയാത്രകൾ ടിക്കറ്റില്ലാത്തവയായിരുന്നു. ബിജാപുർ, പുനെ, ഖാണ്ഡ്വ, ഗ്വാളിയോർ, ജലന്ധർ തുടങ്ങി സംഗീതത്തിന്റെ പല ഉറവകളിലേക്കു യാത്രകൾ ചെയ്തു. ടിക്കറ്റ് പരിശോധകരെ ഭജനുകൾ പാടിക്കൊടുത്ത് സമാധാനിപ്പിക്കുകയാണ് പതിവ്.
പലയിടങ്ങളിലായി പല പ്രതിഭകളിൽനിന്നു സംഗീതപഠനം നടത്തിയെങ്കിലും ഗുരുവിനെ തെരഞ്ഞുള്ള ഭീംസെന്നിന്റെ യാത്രകളെല്ലാം സ്വന്തം നാട്ടിൽ അവസാനിച്ചു. അധികം അകലത്തല്ലാതെ ആ ഗുരു അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു- സവായ് ഗന്ധർവയെന്ന പണ്ഡിറ്റ് രാംഭാവ് കുന്ദ്ഗോൾക്കർ. ഗ്രാമഫോണ് റെക്കോർഡ് കടയ്ക്കു മുന്നിൽ കേട്ടു മയങ്ങിനിൽക്കാറുള്ള തുംരി പിയാ ബിൻ നഹീ ആവത് ചേൻ പാടിയ ഖാൻസാഹബ് അബ്ദുൾ കരീം ഖാന്റെ ശിഷ്യനായിരുന്നു അദ്ദേഹമെന്നത് കൗതുകകരമായി.
ഭീംസെന്നിന് എത്രത്തോളം ആത്മാർഥമായ ആഗ്രഹമുണ്ടെന്നത് പരീക്ഷിച്ചറിഞ്ഞശേഷമാണ് സവായ് ഗന്ധർവ ഗുരുകുല സന്പ്രദായത്തിൽ പരിശീലനം ആരംഭിച്ചത്. ശേഷമുള്ള സംഗീതജീവിതം ചരിത്രമാണ്.
കൈയടിക്കാൻ മറന്നവർ
മുംബൈയിലെ പാർലെ തിലക് വിദ്യാലയയിൽ ഒരിക്കൽ അതിഗംഭീരമായ വൃന്ദാവന സാരംഗ പാടി പൂർത്തിയാക്കുകയാണ് പണ്ഡിറ്റ് ഭീംസെൻ ജോഷി. പാട്ടുതീർന്നിട്ടും കൈയടിക്കാൻ മറന്ന് തരിച്ചിരുന്നു കേൾവിക്കാർ. ഏതാനും നിമിഷങ്ങൾ പരിപൂർണ നിശബ്ദത നിറഞ്ഞു. ഒടുവിൽ അദ്ദേഹത്തിനുതന്നെ പറയേണ്ടിവന്നു, കച്ചേരി തീർന്നുവെന്ന്!
കാറുകളും ഡ്രൈവിംഗും പണ്ഡിറ്റിന് വലിയ സന്തോഷം നൽകിയിരുന്നുവെന്നത് മിക്കവർക്കുമറിയാം. രാജ്യത്തെല്ലായിടത്തും കച്ചേരികൾക്ക് അദ്ദേഹം സ്വയം വാഹനമോടിച്ചു പോയിരുന്ന കാലമുണ്ടായിരുന്നു.
ഒരിക്കൽ ചന്പൽ താഴ്വരയിലൂടെ പോകവേ കൊള്ളക്കാർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. കാറിലുള്ളത് ഒരു സംഗീതജ്ഞനാണ് എന്നറിഞ്ഞതോടെ പാടിക്കേൾപ്പിണമെന്നായി കൊള്ളക്കാരുടെ ആവശ്യം. വെറുതെ പാടിയാൽ പോരാ, തങ്ങളുടെ ഇഷ്ട ഗായകനായ ഭീംസെൻ ജോഷിയെപ്പോലെ പാടണം.
അതേ ഭീംസെൻ ജോഷിയാണ് തങ്ങൾക്കു മുന്പിൽ ഗംഭീരമായ ആലാപനം നടത്തിയതെന്ന് ഒടുവിലാണ് കൊള്ളക്കാർ അറിഞ്ഞത്. ചന്പൽക്കാടുകൾ സുരക്ഷിതമായി കടന്നുപോകാൻ അവർ വലിയ ബഹുമാനത്തോടെ പണ്ഡിറ്റിന് അകന്പടിയേകുകയും ചെയ്തു.
തിളങ്ങുന്ന വിഗ്രഹം
ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് ആമിർ ഖാൻ തുടങ്ങിയ മഹാരഥന്മാർക്കു ശേഷം രാജ്യത്തിന്റെ ഏറ്റവും ശ്രദ്ധേയനായ സംഗീതജ്ഞനായി കരുതപ്പെടുന്നയാളാണ് പണ്ഡിറ്റ് ഭീംസെൻ ജോഷി. ശാസ്ത്രീയ സംഗീതത്തിൽ വലിയ അവഗാഹമുള്ളവർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രിയങ്കരമായ, ഉൗർജ്ജസ്വലമായ സവിശേഷ ശൈലിയുണ്ടാക്കി അദ്ദേഹം. ഖയാലെന്നോ തുംരിയെന്നോ ഭേദമില്ലാതെ തലമുറകൾ ആ സ്വരത്തിനു കാതോർക്കുന്നു.
ഹരിപ്രസാദ്
അവർ വന്ന് തങ്ങളുടെ മാന്ത്രികത പടർത്തി ഞങ്ങളെയെല്ലാം ഒന്നുകൂടി വിസ്മയിപ്പിച്ചു കഴിഞ്ഞാൽ തിരികെ കൊണ്ടുപോകാം''... ഇതിൽക്കൂടുതൽ എന്തു പറയാനാണ് ആ സംഗീതേതിഹാസത്തെക്കുറിച്ച്!!
വീടുമറന്ന കുട്ടി
പാട്ടുകാരുടെ പിന്നാലെ നടന്ന് വീട്ടിലേക്കുള്ള വഴിമറക്കാറുള്ള കുട്ടിയായിരുന്നു ഭീംസെൻ ജോഷി എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതു നിത്യസംഭവമായിരുന്നു. 1922 ഫെബ്രുവരി നാലിന് വടക്കൻ കർണാടകയിലെ ധാർവാറിൽ സ്കൂൾ അധ്യാപകനായ ഗുരുരാജ്റാവു ജോഷിയുടെയും ഗോദാവരിബായിയുടെയും മകനായാണ് ഭീംസെൻ ഗുരുരാജ് ജോഷിയുടെ ജനനം. 16 മക്കളിൽ മൂത്തവൻ. ചെറുപ്രായത്തിൽതന്നെ അമ്മ മരിച്ചു.
ഹാർമോണിയവും തംബുരുവും കുഞ്ഞു ഭീംസെന്നിനെ ആകർഷിച്ചു. സംഗീതം ഹരമായി., ലഹരിയായി. പാട്ടുകാരെ കണ്ടാൽ അവരുടെ പിന്നാലെ എവിടേക്കും പോകുക എന്നത് ശീലവുമായി. ചെന്നെത്തുന്നിടത്ത് കിടന്നുറങ്ങിപ്പോകും.
വീട്ടിലേക്കു പോകാൻ മറക്കും. വീട്ടുകാർക്ക് പലപ്പോഴും പോലീസിന്റെ സഹായംപോലും തേടേണ്ടിവരും. ആകെ വലഞ്ഞ പിതാവ് ഒടുവിൽ ഒരുപായം കണ്ടെത്തി- അധ്യാപകൻ ജോഷിയുടെ മകൻ എന്ന് ഭീംസെന്നിന്റെ കുപ്പായത്തിൽ കുറിച്ചുവച്ചു. സംഗതി വിജയമായി. വഴിയോരങ്ങളിൽ ഉറങ്ങിക്കിടക്കുന്നതു കണ്ടാൽ ആളുകൾ അവനെ വീട്ടിലെത്തിച്ചുതുടങ്ങി!
കാലങ്ങൾക്കിപ്പുറം ഭീംസെന്നിന്റെ സംഗീതം കേൾവിക്കാരെ ദിക്കുകൾക്കപ്പുറത്തുനിന്ന് ആത്മാവിന്റെ ആഴങ്ങളിലേക്കു കൈപിടിച്ചു നടത്തിക്കൊണ്ടിരുന്നു.
ടിക്കറ്റിനു പകരം ഭജൻ
ഗുരുവിനെത്തേടി വീടുവിട്ടിറങ്ങിയ ഭീംസെന്നിന്റെ തീവണ്ടിയാത്രകൾ ടിക്കറ്റില്ലാത്തവയായിരുന്നു. ബിജാപുർ, പുനെ, ഖാണ്ഡ്വ, ഗ്വാളിയോർ, ജലന്ധർ തുടങ്ങി സംഗീതത്തിന്റെ പല ഉറവകളിലേക്കു യാത്രകൾ ചെയ്തു. ടിക്കറ്റ് പരിശോധകരെ ഭജനുകൾ പാടിക്കൊടുത്ത് സമാധാനിപ്പിക്കുകയാണ് പതിവ്.
പലയിടങ്ങളിലായി പല പ്രതിഭകളിൽനിന്നു സംഗീതപഠനം നടത്തിയെങ്കിലും ഗുരുവിനെ തെരഞ്ഞുള്ള ഭീംസെന്നിന്റെ യാത്രകളെല്ലാം സ്വന്തം നാട്ടിൽ അവസാനിച്ചു. അധികം അകലത്തല്ലാതെ ആ ഗുരു അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു- സവായ് ഗന്ധർവയെന്ന പണ്ഡിറ്റ് രാംഭാവ് കുന്ദ്ഗോൾക്കർ. ഗ്രാമഫോണ് റെക്കോർഡ് കടയ്ക്കു മുന്നിൽ കേട്ടു മയങ്ങിനിൽക്കാറുള്ള തുംരി പിയാ ബിൻ നഹീ ആവത് ചേൻ പാടിയ ഖാൻസാഹബ് അബ്ദുൾ കരീം ഖാന്റെ ശിഷ്യനായിരുന്നു അദ്ദേഹമെന്നത് കൗതുകകരമായി.
ഭീംസെന്നിന് എത്രത്തോളം ആത്മാർഥമായ ആഗ്രഹമുണ്ടെന്നത് പരീക്ഷിച്ചറിഞ്ഞശേഷമാണ് സവായ് ഗന്ധർവ ഗുരുകുല സന്പ്രദായത്തിൽ പരിശീലനം ആരംഭിച്ചത്. ശേഷമുള്ള സംഗീതജീവിതം ചരിത്രമാണ്.
കൈയടിക്കാൻ മറന്നവർ
മുംബൈയിലെ പാർലെ തിലക് വിദ്യാലയയിൽ ഒരിക്കൽ അതിഗംഭീരമായ വൃന്ദാവന സാരംഗ പാടി പൂർത്തിയാക്കുകയാണ് പണ്ഡിറ്റ് ഭീംസെൻ ജോഷി. പാട്ടുതീർന്നിട്ടും കൈയടിക്കാൻ മറന്ന് തരിച്ചിരുന്നു കേൾവിക്കാർ. ഏതാനും നിമിഷങ്ങൾ പരിപൂർണ നിശബ്ദത നിറഞ്ഞു. ഒടുവിൽ അദ്ദേഹത്തിനുതന്നെ പറയേണ്ടിവന്നു, കച്ചേരി തീർന്നുവെന്ന്!
കാറുകളും ഡ്രൈവിംഗും പണ്ഡിറ്റിന് വലിയ സന്തോഷം നൽകിയിരുന്നുവെന്നത് മിക്കവർക്കുമറിയാം. രാജ്യത്തെല്ലായിടത്തും കച്ചേരികൾക്ക് അദ്ദേഹം സ്വയം വാഹനമോടിച്ചു പോയിരുന്ന കാലമുണ്ടായിരുന്നു.
ഒരിക്കൽ ചന്പൽ താഴ്വരയിലൂടെ പോകവേ കൊള്ളക്കാർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. കാറിലുള്ളത് ഒരു സംഗീതജ്ഞനാണ് എന്നറിഞ്ഞതോടെ പാടിക്കേൾപ്പിണമെന്നായി കൊള്ളക്കാരുടെ ആവശ്യം. വെറുതെ പാടിയാൽ പോരാ, തങ്ങളുടെ ഇഷ്ട ഗായകനായ ഭീംസെൻ ജോഷിയെപ്പോലെ പാടണം.
അതേ ഭീംസെൻ ജോഷിയാണ് തങ്ങൾക്കു മുന്പിൽ ഗംഭീരമായ ആലാപനം നടത്തിയതെന്ന് ഒടുവിലാണ് കൊള്ളക്കാർ അറിഞ്ഞത്. ചന്പൽക്കാടുകൾ സുരക്ഷിതമായി കടന്നുപോകാൻ അവർ വലിയ ബഹുമാനത്തോടെ പണ്ഡിറ്റിന് അകന്പടിയേകുകയും ചെയ്തു.
തിളങ്ങുന്ന വിഗ്രഹം
ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് ആമിർ ഖാൻ തുടങ്ങിയ മഹാരഥന്മാർക്കു ശേഷം രാജ്യത്തിന്റെ ഏറ്റവും ശ്രദ്ധേയനായ സംഗീതജ്ഞനായി കരുതപ്പെടുന്നയാളാണ് പണ്ഡിറ്റ് ഭീംസെൻ ജോഷി. ശാസ്ത്രീയ സംഗീതത്തിൽ വലിയ അവഗാഹമുള്ളവർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രിയങ്കരമായ, ഉൗർജ്ജസ്വലമായ സവിശേഷ ശൈലിയുണ്ടാക്കി അദ്ദേഹം. ഖയാലെന്നോ തുംരിയെന്നോ ഭേദമില്ലാതെ തലമുറകൾ ആ സ്വരത്തിനു കാതോർക്കുന്നു.
ഹരിപ്രസാദ്