വിജയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടുകൂടി തോൽവികളെ സമചിത്തതയോടെ സ്വീകരിക്കാനും കുട്ടികളെ തയാറാക്കണം. ഇതിനു കുടുംബാന്തരീക്ഷവും വിദ്യാഭ്യാസരംഗവും മുൻകൈയെടുത്താൽ ആരോഗ്യകരമായി ജീവിതത്തെ സമീപിക്കാൻ വരുംതലമുറകൾ തയാറാകും
മാതാപിതാക്കളോട് ഒരുവാക്ക് പറഞ്ഞ് അവസാനിപ്പിക്കാം. ആധുനികലോകത്തിൽ എല്ലാവരും ഓട്ടമാണ്. ചെറുപ്പക്കാരുടെ കാര്യം പറയാനുമില്ല. മറ്റുള്ളവരുടെ മുൻപിൽ എപ്പോഴും ഒരടി മുൻപിൽത്തന്നെ നിൽക്കണം. രാവും പകലും ഗൂഗിൾ പരതി വസ്തുതകൾ ശേഖരിക്കയായി.
ഇത്തരക്കാർക്കു കൂട്ടുകാർ കുറയും. സംഭാഷണങ്ങളിലും കൂടിക്കാഴ്ചകളിലും തങ്ങളെ അടിച്ചുവീഴ്ത്തുന്നവരെ ആരാണ് ഇഷ്്ടപ്പെടുക? സഹോദരങ്ങൾ തമ്മിൽപോലും അകല്ചയുണ്ടാകാൻ ഇതു കാരണമാകും. മിടുക്കർ വാചാലരും അല്ലാത്തവർ അധമബോധത്തിൽ മൗനികളുമായി മാറുന്നു. ജീവിതത്തിൽ സ്വാഭാവികതയുടെ സ്നിഗ്ധത കൈമോശം വന്നുപോകുകയും ചെയ്യും.
വിജയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടുകൂടി തോൽവികളെ സമചിത്തതയോടെ സ്വീകരിക്കാനും കുട്ടികളെ തയാറാക്കണം. ഇതിനു കുടുംബാന്തരീക്ഷവും വിദ്യാഭ്യാസരംഗവും മുൻകൈയെടുത്താൽ ആരോഗ്യകരമായി ജീവിതത്തെ സമീപിക്കാൻ വരുംതലമുറകൾ തയാറാകും. വിജയശ്രേണിയിൽ മേൽപോട്ടു കുതിക്കുന്പോഴും മുട്ടുമടക്കാനും വിട്ടുകൊടുക്കാനും നമ്മുടെ കുഞ്ഞുങ്ങൾ സന്നദ്ധരാകട്ടെ.
വ്യക്തിജീവിതത്തിലും പൊതുരംഗങ്ങളിലും പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ നെട്ടോട്ട പ്രതിഭാസം ഒരു കൃത്രിമ മനുഷ്യവർഗത്തെ സൃഷ്ടിക്കുകയാണ്. എല്ലാ ദേശങ്ങളിലും ഇതു വ്യാപകമായിക്കഴിഞ്ഞു. വിവേകമതികളായ രക്ഷാകർത്താക്കൾ ജാഗരൂകരാകുക.
അഹംഭാവത്തിൽ ഞെളിഞ്ഞു നടക്കാനും അപകർഷതാബോധത്തിൽ തലകുനിക്കാനും ഇടവരാതെ പരക്ഷേമകാംക്ഷ എന്ന പുണ്യം പരിശീലിക്കാൻ അവർക്ക് അവസരം കിട്ടിയാൽ അവരുടെ ചെറിയ ലോകം സ്വർഗസമാനമാകും. സംശയം വേണ്ട. എല്ലാവരെയും ചേർത്തണയ്ക്കാം എന്നിട്ടു മെല്ലെ പോകാം. നമുക്ക്.
സിസിലിയാമ്മ പെരുമ്പനാനി
ജയിക്കാനായി മാത്രം ജനിച്ചവർ
01:42 AM Feb 06, 2022 | Deepika.com