ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പലരും സ്വന്തം കുറ്റംകൊണ്ടാണ് അങ്ങനെയൊരു സ്ഥിതിയിലായത്. എന്നാൽ, ഭൂരിപക്ഷം പേരും അങ്ങനെയാവണമെന്നില്ല. അവർ ജനിച്ചുവളർന്ന ജീവിതപശ്ചാത്തലവും സാമൂഹിക ചുറ്റുപാടുകളുമായിരിക്കാം അതിനു കാരണം.
അയർലൻഡിൽനിന്നുള്ള ഹോളിവുഡ് നടനാണ് കോളിൻ ജയിംസ് ഫാരൽ. 1998-ൽ സിനിമാരംഗത്തേക്കു കടന്നുവന്ന അദ്ദേഹം 2008-ൽ ഏറ്റവും നല്ല നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് കരസ്ഥമാക്കി. അലക്സാണ്ടർ ദ ഗ്രേറ്റ് സിനിമയിൽ അലക്സാണ്ടർ ചക്രവർത്തിയുടെ വേഷമണിഞ്ഞ ഫാരലിന് 2020 -ൽ പുറത്തിറങ്ങിയ ഒരു ലിസ്റ്റനുസരിച്ച് അയർലൻഡിൽ നിന്നുള്ള പ്രമുഖരായ സിനിമാ നടൻമാരിൽ അഞ്ചാം സ്ഥാനമുണ്ട്.
സിനിമാലോകത്ത് പ്രശോഭിക്കുന്ന ഫാരൽ താത്പര്യം പ്രകടിപ്പിക്കുന്ന മറ്റൊരു രംഗമാണ് വഴിവക്കുകളിൽ അലയുന്നവരെ സഹായിക്കുക എന്നത്. അങ്ങനെയാണ് 2015-ൽ ഹോംലെസ് വേൾഡ് കപ്പിന്റെ ഒൗദ്യോഗിക അംബാസഡറായി അദ്ദേഹം സേവനം ചെയ്യാനിടയായത്.
ലോകത്തിലെ വിവിധ നഗരങ്ങളിൽ ഭവനരഹിതരായി നടക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന ഫ്ടുബോൾ മത്സരമാണ് ഹോംലെസ് വേൾഡ് കപ്പ്. ഹോംലെസ് ആയ ആളുകളെ പുനരധിവസിപ്പിക്കുക എന്നതാണ് ഈ വേൾഡ് കപ്പിന്റെ ലക്ഷ്യം.
ഹോംലെസ് ആയിരുന്ന ഒരാളെ ഫാരൽ നേരിട്ടു സഹായിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 2007-ൽ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ഫാരൽ കാനഡയിലെ ടൊറോന്റോയിൽ എത്തിയ അവസരം. ഒരുദിവസം ഒരു ഹോട്ടലിന്റെ മുൻപിൽവച്ച് വഴിയെ അലഞ്ഞുനടക്കുന്ന ഒരാളെ കാണാനിടയായി. അപ്പോൾ അയാളെ അവഗണിക്കുന്നതിനു പകരം ഫാരൽ അയാളോട് ഒരു സിഗരറ്റ് ചോദിച്ചു.
അയാൾ സിഗരറ്റ് കൊടുത്തപ്പോൾ ഫാരൽ അയാളുടെ കൂടെയിരുന്നു സിഗരറ്റ് വലിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിച്ചു. ഡേവിഡ് എന്നു പേരുള്ള അയാൾക്ക് ഫാരൽ സിനിമാ നടനാണെന്ന് അറിയില്ലായിരുന്നു. അയാൾ ഒരു സാധാരണക്കാരനാണെന്നാണ് ഡേവിഡ് കരുതിയത്. സുഹൃത്തുക്കളെപ്പോലെ അവർ സംസാരിച്ചു.
ഡേവിഡിന്റെ പശ്ചാത്തലം മനസിലാക്കിയ ഫാരൽ പുതിയ വസ്ത്രം വാങ്ങാൻ ഡേവിഡിനു കുറേ പണം കൊടുത്തു. വായിക്കാൻ നല്ലൊരു പുസ്തകവും നൽകി. അതോടൊപ്പം, ഒരുവർഷത്തേക്കുള്ള താമസച്ചെലവും വാഗ്ദാനം ചെയ്തു. എന്നു മാത്രമല്ല ഫോണ്സന്ദേശം വഴി ഡേവിഡിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊള്ളാമെന്നും ഫാരൽ വാഗ്ദാനവും ചെയ്തു.
കഥ ഇവിടംകൊണ്ട് അവസാനിച്ചില്ല. ഫാരൽ വാഗ്ദാനം ചെയ്തപോലെ, ഡേവിഡിനെ ഫാരൽ സഹായിച്ചു. അതിന്റെ ഫലമായി അഞ്ചുവർഷംകൊണ്ട് ഡേവിഡ് സ്വന്തമായി ഒരു വീട് സന്പാദിച്ചു. അന്നത്തെ ഡേവിഡിന്റെ ജീവിതം എങ്ങനെയാണ് നേരേയായത്?
ഫാരൽ നൽകിയ സാന്പത്തിക സഹായമായിരുന്നോ അതിന്റെ കാരണം? ഫാരൽ നൽകിയ സാന്പത്തികസഹായം നേരേനിൽക്കാൻ ഡേവിഡിനെ സഹായിച്ചു എന്നതു ശരി. എന്നാൽ, അതിലേറെ ഡേവിഡിനെ സഹായിച്ചതു ഫാരലിന്റെ സമീപനരീതിയായിരുന്നു.
വെറും ഒരു ഭിക്ഷക്കാരനായിട്ടല്ല ഫാരൽ ഡേവിഡിനെ കണ്ടത്. പ്രത്യുത, സഹായമർഹിക്കുന്ന ഒരു മനുഷ്യനായിട്ടാണ് ഫാരൽ കാണുന്നത്. ആദരപൂർവംതന്നെ ഫാരൽ അയാളോടു പെരുമാറി. അതോടൊപ്പം, തന്റെ സൗഹൃദം അയാൾക്ക് ഫാരൽ സമ്മാനിക്കുകയും ചെയ്തു. ഫാരലിന്റെ ആദരപൂർണവും സൗഹൃദപരവുമായ പെരുമാറ്റമാണ് തന്റെ ജീവിതത്തെ വഴിവക്കിലെ ജീവിതത്തിൽനിന്നു രക്ഷിച്ചെടുത്തതെന്ന് ഒരു ടിവി അഭിമുഖത്തിൽ ഡേവിഡ് ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പലരും സ്വന്തം കുറ്റംകൊണ്ടാണ് അങ്ങനെയൊരു സ്ഥിതിയിലായത്. എന്നാൽ, ഭൂരിപക്ഷം പേരും അങ്ങനെയാവണമെന്നില്ല. അവർ ജനിച്ചുവളർന്ന ജീവിതപശ്ചാത്തലവും സാമൂഹിക ചുറ്റുപാടുകളുമായിരിക്കാം അതിനു കാരണം.
ജീവിതത്തിന്റെ പാതവക്കുകളിൽ വീണുപോകുന്നതിന്റെ കാരണങ്ങൾ എന്തുതന്നെയാവട്ടെ. അങ്ങനെയുള്ളവരും മനുഷ്യരാണല്ലോ. അതുകൊണ്ടുതന്നെ നമ്മിൽനിന്നുള്ള മനുഷ്യത്വപരമായ പെരുമാറ്റം അവർ അർഹിക്കുന്നില്ലേ? അവരെ അന്യരായി നമുക്കു കാണാൻ സാധിക്കുമോ? അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമല്ലേ? അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ അവർക്കും അവകാശമില്ലേ? അവരുടെ കഥകൾ എന്തുതന്നെയായാലും ആ കഥകൾ കേൾക്കാൻ നാം തയാറാവേണ്ടേ?
ഫാരൽ അതാണു ചെയ്തത്. മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഫാരലിന് ഒരു ഭിക്ഷക്കാരനോടു കുശലാന്വേഷണത്തിനു പോകേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ആരും അദ്ദേഹത്തോടു ചോദിക്കുകയുമില്ലായിരുന്നു. എന്നാൽ ഡേവിഡ് എന്ന ആ ഭിക്ഷക്കാരനിലെ മനുഷ്യനെ കാണാൻ ഫാരൽ തയാറായി. അയാളുടെ ആവശ്യം തിരിച്ചറിഞ്ഞ് അയാളെ സഹായിക്കാൻ മുന്നോട്ടുവന്നു.
ഫാരൽ ചെയ്തതുപോലെ നമുക്കെല്ലാവർക്കും ചെയ്യാൻ സാധിച്ചെന്നുവരില്ല. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ഡേവിഡിനെപ്പോലുള്ളവരെ കണ്ടില്ലെന്നു നാം നടിക്കരുത്. അവരെ എപ്പോഴും സഹായിക്കാൻ സാധിച്ചില്ലെങ്കിലും അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന അവബോധം എപ്പോഴും നമ്മിലുണ്ടാവണം. അതുപോലെ, അവരെയും ആദരപൂർവം വീക്ഷിക്കാൻ നാം തയാറാകണം. അതോടൊപ്പം സാധിക്കുന്നതുപോലെ അവരെ സഹായിക്കാൻ നാം സൻമനസ് കാണിക്കുകയും വേണം.
നാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതുപോലെ അവർ എപ്പോഴും മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നുവരില്ല. ചിലപ്പോഴെങ്കിലും അവർ അസൂയയോടെയോ ശത്രുതാ മനോഭാവത്തോടെയോ നമ്മോടു പെരുമാറിയെന്നുമിരിക്കും. എന്നാൽ, അതൊന്നും അവരെ വിസ്മരിക്കാനോ അവഗണിക്കാനോ നാം അനുവദിക്കരുത്. നേരേമറിച്ച് അക്കാരണംകൊണ്ടുതന്നെ നാം അവരെ ജീവിതത്തിൽ കൈപിടിച്ചുയർത്തണം.
നാം ജീവിതത്തിൽ എന്തെങ്കിലും ആയിരിക്കുന്നെങ്കിൽ അതു ദൈവത്തിന്റെ അനുഗ്രഹത്താലും പരിപാലനയിലുമാണ് എന്നതു പകൽപോലെ വ്യക്തമാണല്ലോ. നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരുപങ്ക് അവർക്കുംകൂടി നൽകുന്പോഴല്ലേ നമ്മുടെ മനുഷ്യത്വം ശരിക്കും പ്രകടമാകുക?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അയർലൻഡിൽനിന്നുള്ള ഹോളിവുഡ് നടനാണ് കോളിൻ ജയിംസ് ഫാരൽ. 1998-ൽ സിനിമാരംഗത്തേക്കു കടന്നുവന്ന അദ്ദേഹം 2008-ൽ ഏറ്റവും നല്ല നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് കരസ്ഥമാക്കി. അലക്സാണ്ടർ ദ ഗ്രേറ്റ് സിനിമയിൽ അലക്സാണ്ടർ ചക്രവർത്തിയുടെ വേഷമണിഞ്ഞ ഫാരലിന് 2020 -ൽ പുറത്തിറങ്ങിയ ഒരു ലിസ്റ്റനുസരിച്ച് അയർലൻഡിൽ നിന്നുള്ള പ്രമുഖരായ സിനിമാ നടൻമാരിൽ അഞ്ചാം സ്ഥാനമുണ്ട്.
സിനിമാലോകത്ത് പ്രശോഭിക്കുന്ന ഫാരൽ താത്പര്യം പ്രകടിപ്പിക്കുന്ന മറ്റൊരു രംഗമാണ് വഴിവക്കുകളിൽ അലയുന്നവരെ സഹായിക്കുക എന്നത്. അങ്ങനെയാണ് 2015-ൽ ഹോംലെസ് വേൾഡ് കപ്പിന്റെ ഒൗദ്യോഗിക അംബാസഡറായി അദ്ദേഹം സേവനം ചെയ്യാനിടയായത്.
ലോകത്തിലെ വിവിധ നഗരങ്ങളിൽ ഭവനരഹിതരായി നടക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന ഫ്ടുബോൾ മത്സരമാണ് ഹോംലെസ് വേൾഡ് കപ്പ്. ഹോംലെസ് ആയ ആളുകളെ പുനരധിവസിപ്പിക്കുക എന്നതാണ് ഈ വേൾഡ് കപ്പിന്റെ ലക്ഷ്യം.
ഹോംലെസ് ആയിരുന്ന ഒരാളെ ഫാരൽ നേരിട്ടു സഹായിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 2007-ൽ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ഫാരൽ കാനഡയിലെ ടൊറോന്റോയിൽ എത്തിയ അവസരം. ഒരുദിവസം ഒരു ഹോട്ടലിന്റെ മുൻപിൽവച്ച് വഴിയെ അലഞ്ഞുനടക്കുന്ന ഒരാളെ കാണാനിടയായി. അപ്പോൾ അയാളെ അവഗണിക്കുന്നതിനു പകരം ഫാരൽ അയാളോട് ഒരു സിഗരറ്റ് ചോദിച്ചു.
അയാൾ സിഗരറ്റ് കൊടുത്തപ്പോൾ ഫാരൽ അയാളുടെ കൂടെയിരുന്നു സിഗരറ്റ് വലിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിച്ചു. ഡേവിഡ് എന്നു പേരുള്ള അയാൾക്ക് ഫാരൽ സിനിമാ നടനാണെന്ന് അറിയില്ലായിരുന്നു. അയാൾ ഒരു സാധാരണക്കാരനാണെന്നാണ് ഡേവിഡ് കരുതിയത്. സുഹൃത്തുക്കളെപ്പോലെ അവർ സംസാരിച്ചു.
ഡേവിഡിന്റെ പശ്ചാത്തലം മനസിലാക്കിയ ഫാരൽ പുതിയ വസ്ത്രം വാങ്ങാൻ ഡേവിഡിനു കുറേ പണം കൊടുത്തു. വായിക്കാൻ നല്ലൊരു പുസ്തകവും നൽകി. അതോടൊപ്പം, ഒരുവർഷത്തേക്കുള്ള താമസച്ചെലവും വാഗ്ദാനം ചെയ്തു. എന്നു മാത്രമല്ല ഫോണ്സന്ദേശം വഴി ഡേവിഡിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊള്ളാമെന്നും ഫാരൽ വാഗ്ദാനവും ചെയ്തു.
കഥ ഇവിടംകൊണ്ട് അവസാനിച്ചില്ല. ഫാരൽ വാഗ്ദാനം ചെയ്തപോലെ, ഡേവിഡിനെ ഫാരൽ സഹായിച്ചു. അതിന്റെ ഫലമായി അഞ്ചുവർഷംകൊണ്ട് ഡേവിഡ് സ്വന്തമായി ഒരു വീട് സന്പാദിച്ചു. അന്നത്തെ ഡേവിഡിന്റെ ജീവിതം എങ്ങനെയാണ് നേരേയായത്?
ഫാരൽ നൽകിയ സാന്പത്തിക സഹായമായിരുന്നോ അതിന്റെ കാരണം? ഫാരൽ നൽകിയ സാന്പത്തികസഹായം നേരേനിൽക്കാൻ ഡേവിഡിനെ സഹായിച്ചു എന്നതു ശരി. എന്നാൽ, അതിലേറെ ഡേവിഡിനെ സഹായിച്ചതു ഫാരലിന്റെ സമീപനരീതിയായിരുന്നു.
വെറും ഒരു ഭിക്ഷക്കാരനായിട്ടല്ല ഫാരൽ ഡേവിഡിനെ കണ്ടത്. പ്രത്യുത, സഹായമർഹിക്കുന്ന ഒരു മനുഷ്യനായിട്ടാണ് ഫാരൽ കാണുന്നത്. ആദരപൂർവംതന്നെ ഫാരൽ അയാളോടു പെരുമാറി. അതോടൊപ്പം, തന്റെ സൗഹൃദം അയാൾക്ക് ഫാരൽ സമ്മാനിക്കുകയും ചെയ്തു. ഫാരലിന്റെ ആദരപൂർണവും സൗഹൃദപരവുമായ പെരുമാറ്റമാണ് തന്റെ ജീവിതത്തെ വഴിവക്കിലെ ജീവിതത്തിൽനിന്നു രക്ഷിച്ചെടുത്തതെന്ന് ഒരു ടിവി അഭിമുഖത്തിൽ ഡേവിഡ് ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പലരും സ്വന്തം കുറ്റംകൊണ്ടാണ് അങ്ങനെയൊരു സ്ഥിതിയിലായത്. എന്നാൽ, ഭൂരിപക്ഷം പേരും അങ്ങനെയാവണമെന്നില്ല. അവർ ജനിച്ചുവളർന്ന ജീവിതപശ്ചാത്തലവും സാമൂഹിക ചുറ്റുപാടുകളുമായിരിക്കാം അതിനു കാരണം.
ജീവിതത്തിന്റെ പാതവക്കുകളിൽ വീണുപോകുന്നതിന്റെ കാരണങ്ങൾ എന്തുതന്നെയാവട്ടെ. അങ്ങനെയുള്ളവരും മനുഷ്യരാണല്ലോ. അതുകൊണ്ടുതന്നെ നമ്മിൽനിന്നുള്ള മനുഷ്യത്വപരമായ പെരുമാറ്റം അവർ അർഹിക്കുന്നില്ലേ? അവരെ അന്യരായി നമുക്കു കാണാൻ സാധിക്കുമോ? അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമല്ലേ? അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ അവർക്കും അവകാശമില്ലേ? അവരുടെ കഥകൾ എന്തുതന്നെയായാലും ആ കഥകൾ കേൾക്കാൻ നാം തയാറാവേണ്ടേ?
ഫാരൽ അതാണു ചെയ്തത്. മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഫാരലിന് ഒരു ഭിക്ഷക്കാരനോടു കുശലാന്വേഷണത്തിനു പോകേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ആരും അദ്ദേഹത്തോടു ചോദിക്കുകയുമില്ലായിരുന്നു. എന്നാൽ ഡേവിഡ് എന്ന ആ ഭിക്ഷക്കാരനിലെ മനുഷ്യനെ കാണാൻ ഫാരൽ തയാറായി. അയാളുടെ ആവശ്യം തിരിച്ചറിഞ്ഞ് അയാളെ സഹായിക്കാൻ മുന്നോട്ടുവന്നു.
ഫാരൽ ചെയ്തതുപോലെ നമുക്കെല്ലാവർക്കും ചെയ്യാൻ സാധിച്ചെന്നുവരില്ല. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ഡേവിഡിനെപ്പോലുള്ളവരെ കണ്ടില്ലെന്നു നാം നടിക്കരുത്. അവരെ എപ്പോഴും സഹായിക്കാൻ സാധിച്ചില്ലെങ്കിലും അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന അവബോധം എപ്പോഴും നമ്മിലുണ്ടാവണം. അതുപോലെ, അവരെയും ആദരപൂർവം വീക്ഷിക്കാൻ നാം തയാറാകണം. അതോടൊപ്പം സാധിക്കുന്നതുപോലെ അവരെ സഹായിക്കാൻ നാം സൻമനസ് കാണിക്കുകയും വേണം.
നാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതുപോലെ അവർ എപ്പോഴും മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നുവരില്ല. ചിലപ്പോഴെങ്കിലും അവർ അസൂയയോടെയോ ശത്രുതാ മനോഭാവത്തോടെയോ നമ്മോടു പെരുമാറിയെന്നുമിരിക്കും. എന്നാൽ, അതൊന്നും അവരെ വിസ്മരിക്കാനോ അവഗണിക്കാനോ നാം അനുവദിക്കരുത്. നേരേമറിച്ച് അക്കാരണംകൊണ്ടുതന്നെ നാം അവരെ ജീവിതത്തിൽ കൈപിടിച്ചുയർത്തണം.
നാം ജീവിതത്തിൽ എന്തെങ്കിലും ആയിരിക്കുന്നെങ്കിൽ അതു ദൈവത്തിന്റെ അനുഗ്രഹത്താലും പരിപാലനയിലുമാണ് എന്നതു പകൽപോലെ വ്യക്തമാണല്ലോ. നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരുപങ്ക് അവർക്കുംകൂടി നൽകുന്പോഴല്ലേ നമ്മുടെ മനുഷ്യത്വം ശരിക്കും പ്രകടമാകുക?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ