സംഗീതവഴിയിൽ കരുണയുടെ കരം സണ്ണി സ്റ്റീഫൻ

02:14 AM Jan 30, 2022 | Deepika.com
നാൽപ്പതിലേറെ രാജ്യങ്ങളിൽ ഫാമിലി കോണ്‍ഫറൻസുകൾ, മോട്ടിവേഷണൽ ക്ലാസുകൾ, യുവജന സെമിനാറുകൾ, ഫാമിലി കൗണ്‍സലിംഗ് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്.

സംഗീതം സാന്ദ്രമാകുന്നത് അനുവാചക ഹൃദയത്തിൽ ഇടം നേടുന്പോഴാണ്. സംഗീതവഴിയിലൂടെ കരുണയുടെ കരം ചൊരിയുകയാണ് കോട്ടയം സ്വദേശിയായ സംഗീത സംവിധായകൻ സണ്ണി സ്റ്റീഫൻ. വേൾഡ് പീസ് മിഷൻ എന്ന പ്രസ്ഥാനത്തിലൂടെ 27 വർഷമായി സമൂഹത്തിന്‍റെ നാനാതുറകളിലുള്ള ജീവിതങ്ങളിലേക്ക് വെളിച്ചം പകരുകയാണ് ഈ കലാകാരൻ.

അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗണ്‍സിലർ, കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, പ്രഭാഷകൻ, ചിന്തകൻ, പത്രാധിപർ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ ആയുസിന്‍റെ നീളത്തെക്കാൾ കർമ്മങ്ങളിലെ നൻമയാണ് ജീവിതത്തിന്‍റെ സന്പത്തെന്നു സണ്ണി സ്റ്റീഫൻ തെളിയിക്കുന്നു.

കരുണത്തിലൂടെ പ്രശംസ

ചലച്ചിത്ര മേഖലയിലൂടെയാണ് സണ്ണിയുടെ സംഗീത ജീവിതം ശ്രദ്ധ നേടിയത്. ഇതോടകം ഒൻപത് സിനിമകൾക്ക് സംഗീതം ഒരുക്കി. ജയരാജ് സംവിധാനം ചെയ്ത് ഏറെ പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നേടിയ കരുണം എന്ന ചിത്രത്തിലെ സംഗീതത്തിന് സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പ്രശംസ ഉൾപ്പെടെ പതിനേഴ് ബഹുമതികൾ തേടിയെത്തി. സിനിമാ ഗാനങ്ങൾക്കു പുറമേ ഗസലുകൾ, ഉത്സവഗാനങ്ങൾ, നാടൻ പാട്ടുകൾ, നാടോടി പാട്ടുകൾ, ഭക്തിഗാനങ്ങൾ എന്നീ മേഖലകളിലും സജീവമായി.

മധു ബാലകൃഷ്ണൻ, ദലീമ, ബിനോയ് ചാക്കോ തുടങ്ങിയ ഗായകരെ സമ്മാനിക്കാനും മിനിസ്ക്രീനിൽ വിജയമായിരുന്ന ഓമനത്തിങ്കൾ പക്ഷി അടക്കം 12 സീരിയലുകൾക്കും സംഗീതം ഒരുക്കാനും സാധിച്ചു. 1986- ൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ കോട്ടയം സന്ദർശനത്തിൽ 120 പേരടങ്ങുന്ന ഗായക സംഘത്തിന് നേതൃത്വം നൽകിയതും സണ്ണിയുടെ ജീവിതത്തിലെ അസുലഭ നിമിഷമാണ്.

വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍റെ ആത്മാനുതാപം എന്ന കാവ്യസമാഹാരം, ശ്രീനാരായണഗുരു രചിച്ച സന്പൂർണ കാവ്യങ്ങളുടെ സംഗീതാവിഷ്കരണം, ഫ്ളോറൻസ് നൈറ്റിംഗേലിന്‍റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കയിലെ നഴ്സസ് അസോസിയേഷൻ ചിക്കാഗോ നാഷണൽ കണ്‍വൻഷനിൽ അവതരിപ്പിച്ച എയ്ഞ്ചൽസ് ഓഫ് മേഴ്സി എന്ന ഓപ്പറെ തുടങ്ങിയവ അവിസ്മരണീയ നിമിഷങ്ങളായി ഓർക്കുന്നു. ഒന്പത് പുസ്തകങ്ങൾ രചിക്കുകയും 25 വീഡിയോ ആൽബങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.

വേൾഡ് പീസ് മിഷൻ

1985 -ലാണ് വേൾഡ് പീസ് മിഷന്‍റെ തുടക്കം. വിവിധ രാജ്യങ്ങളിലായി പതിനെണ്ണായിരത്തോളം സന്നദ്ധ പ്രവർത്തകർ ഇന്നു മിഷന്‍റെ ഭാഗമായുണ്ട്. ദൈവം ദാനമായി തന്ന സംഗീത താലന്തിൽ നിന്നാണ് വേൾഡ് പീസ് മിഷന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാട്ടെഴുതി സംഗീതം നൽകി രണ്ടു മാസത്തിലൊരിക്കൽ ഒരു സംഗീത ആൽബം എന്ന ക്രമത്തിൽ പുറത്തിറക്കി.

വിലയിൽ 50 ശതമാനം നൽകി പ്രതിനിധികളെ കണ്ടെത്തി വീടുകൾ തോറും എത്തിച്ചു. ഒന്നര വർഷത്തിനുള്ളിൽ 1820 കുടുംബങ്ങൾക്ക് അത് ജീവിതമാർഗമായി. കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകാൻ ആൽബത്തിൽ നിന്നുള്ള വരുമാനത്തിന്‍റെ പങ്ക് മാറ്റിവെച്ചു. പിന്നീട് സഹായമാവശ്യമുള്ളവരെ കണ്ടെത്തി കൈ പിടിച്ചുയർത്താനുള്ള ശ്രമങ്ങളായിരുന്നു.

അന്നവും അക്ഷരവും ആദരവോടെ എന്ന കാരുണൃ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് പുറത്തും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഒന്പത് ആഫ്രിക്കൻ രാജ്യങ്ങളിലെ നിർധനരരുടെ ഇടയിൽ വേൾഡ് പീസ് മിഷൻ പ്രവർത്തനം സജീവമാണ്. സൗത്ത് ആഫ്രിക്കൻ ബിഷപ്പ് കൗണ്‍സിൽ പ്രസിഡന്‍റ് ബിഷപ്പ് സിപൂക്കയുടെ മേൽനോട്ടവും വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾക്ക് പിൻബലമാണ്.

നാൽപ്പതിലേറെ രാജ്യങ്ങളിൽ ഫാമിലി കോണ്‍ഫറൻസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, യുവജന സെമിനാറുകൾ, ഫാമിലി കൗണ്‍സിലിംഗ് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. ഒരു ഹൃദയം ഒരു ലോകം എന്ന ആശയത്തിൽ വേൾഡ് പീസ് മിഷന്‍റെ പ്രവർത്തനങ്ങളിൽ കാൽനൂറ്റാണ്ടായി സജീവമാണ്. കോട്ടയം കുടമാളൂരിലെ കരുണാഭവൻ ട്രസ്റ്റിന്‍റെ സ്ഥലവും കെട്ടിടവും വേൾഡ് പീസ് മിഷന്‍റെ ഉപവിപ്രവർത്തനങ്ങൾക്ക് ദാനമായി ലഭിച്ചതിനു കാരണവും ഈ പ്രവർത്തനമികവാണ്.

പിന്തുണയുമായി കുടുംബം

കലാജീവിതത്തിലും വേൾഡ് പീസ് മിഷന്‍റെ പ്രവർത്തനങ്ങൾക്കും ഏറ്റവും പിന്തുണ കുടുംബമാണ്. കോട്ടയം പേരൂർ സെന്‍റ് സെബാസ്റ്റ്യൻസ് സിബിഎസ്ഇ സ്കൂൾ ആന്‍റ് ജൂണിയർ കോളജ് പ്രിൻസിപ്പൽ ഡോ. ലിസിയാണ് ഭാര്യ. ന്യുസിലാൻഡിൽ ശാസ്ത്രജ്ഞയായ മകൾ അലീനയും സ്വീഡനിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ അലനുമാണ് പാതയിൽ കരുത്ത് നൽകുന്നത്.

ഇരുവരും ചലച്ചിത്ര പിന്നണി ഗായകരായതും കലാജീവിതത്തിനു മാറ്റു കൂട്ടുന്നു. ജറുസലേം യൂണിവേഴ്സിറ്റി മാനവികതയുടെ വിശ്വപൗരൻ എന്ന ബഹുമതിയോടെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത് ഇതുവരെയുള്ള പ്രവർത്തനങ്ങളെ ഇനിയുമേറെ ജീവിതത്തിലേക്കെത്തിക്കാൻ സണ്ണി സ്റ്റീഫന് കൂടുതൽ കരുത്തും കരുതലും പകരുന്നു.

സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര