കഴിഞ്ഞ കുറച്ചുനാൾ സിനിമകളിൽ മുഖം കണ്ടില്ലെങ്കിലും തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തിലൂടെ എന്നത് ലാലു അലക്സിന്റെ വിജയമാണ്. സിനിമകളുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാനാണ് ഇദ്ദേഹവും ശ്രമിക്കുന്നത്.
വളരെ പേഴ്സണലായിട്ടു പറയുവാ..... പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ കയ്യടി നേടിയിരിക്കുന്നത് ലാലു അലക്സാണ്. ഇടവേളയ്ക്കു ശേഷം ലാലു അലക്സിന്റെ മുൻനിര കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലെ കുര്യൻ മാളിയേക്കൽ. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിൽ തനിക്കുള്ള സ്ഥാനം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് താരം. സിനിമയുടെ കഥാഗതിയിൽ ലാലു അലക്സ് അവതരിപ്പിച്ച കുര്യനും കുര്യന്റെ പ്രശ്നങ്ങളുമാണ് സജീവമായി നിൽക്കുന്നത്. ചിരിയും ചിന്തയും നേടുന്നതാണ് കഥാപാത്രത്തിന്റെ വിജയവും.
തലമുറസംഗമം
മമ്മൂട്ടി, മോഹൻലാൽ മുൻനിരയ്ക്കൊപ്പം ഏറെ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ലാലു അലക്സ്. പൃഥ്വിരാജിനൊപ്പവും നിരവധി ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ ഇരുവർക്കുമൊപ്പമാണ് വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. വില്ലൻ റോളിൽ കരിയർ ആരംഭിച്ചെങ്കിലും പിന്നീട് സ്വഭാവ നടൻ എന്ന വിശേഷണം നേടിയെടുത്താണ് ലാലു അലക്സ് മുന്നേറിയത്. 2004- ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരത്തിനും അർഹനായി.
ഇപ്പോൾ രണ്ടു തലമുറയിലെ നായകൻമാർക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനായ സന്തോഷത്തിലാണ് താരം. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ വില്ലനായും സുഹൃത്തായും അഭിനയിച്ച ലാലു അലക്സ് പുതിയ തലമുറയ്ക്കൊപ്പം ഇപ്പോഴും സഞ്ചരിക്കാനാവുന്ന അഭിമാനത്തിലാണ്. ദുൽഖർ സൽമാനൊപ്പം എബിസിഡിയിൽ അഭിനയിച്ചു. പ്രണവിനൊപ്പം അഭിനയിക്കാനായി കാത്തിരിക്കുന്നു. ബ്രോ ഡാഡിയിൽ സുകുമാരന്റെ മകനൊപ്പവും പ്രിയദർശന്റെ മകൾ കല്യാണിക്കൊപ്പവും പ്രവർത്തിക്കാനായത് അഭിമാനമായി കരുതുകയാണ് ലാലു അലക്സ്.
കുര്യൻ മാളിയേക്കൽ
ഡ്രൈവിംഗ് ലൈസൻസിലാണ് പൃഥ്വിയുടെകൂടെ ലാലു അലക്സിനെ ബ്രോ ഡാഡിക്കു മുന്പ് അവസാനം വെള്ളിത്തിരയിൽ കണ്ടത്. ബ്രോ ഡാഡിയുടെ നിർമാതാവ് ആന്റണി പെരുന്പാവൂരാണ് ചിത്രത്തെക്കുറിച്ച് ആദ്യം ലാലുവിനോട് പറയുന്നത്. പിന്നീട് പൃഥ്വിരാജ് കഥയും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു. കഥ കേട്ടതു മുതൽ ത്രില്ലിംഗിലായിരുന്നു.
കോസ്മോപൊലീറ്റൻ സ്റ്റൈലിലുള്ള രസകരമായ ചിത്രമാണിത്. അഭിനയ സമയത്തും ഡബ്ബിംഗിലുമെല്ലാം പൃഥ്വിരാജിന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. പൃഥ്വിയുടെ ഭാര്യ സുപ്രിയ ചിത്രം കണ്ടതിനു ശേഷം ഇതു ലാലുവിന്റെ പടമാണെന്നാണ് അഭിപ്രായപ്പെട്ടത്. പ്രേക്ഷകർ കുര്യൻ മാളിയേക്കൽ എന്ന എന്റെ കഥാപാത്രത്തെ ഏറ്റെടുക്കുന്പോൾ പൂർണ ക്രെഡിറ്റ് സംവിധായകൻ പൃഥ്വിക്കുള്ളതാണെന്നു ലാലു അലക്സ് പറയുന്നു.
മാറ്റത്തിനൊപ്പം
കുറേക്കാലം സിനിമകളിൽ കണ്ടില്ലെങ്കിലും തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തിലൂടെ എന്നത് ലാലു അലക്സിന്റെ വിജയമാണ്. സിനിമകളുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാനാണ് ഇദ്ദേഹവും ശ്രമിക്കുന്നത്. അവനസരം ചോദിച്ച് ദിവസങ്ങളോളം സംവിധായകൻ ഐ.വി. ശശിയുടെ വീടിനു മുന്നിൽ കാത്തിരുന്നതും അവസരങ്ങൾ ചോദിച്ച് നടന്നതും ഇന്നും ലാലു അലക്സ് ഓർക്കുന്നു. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ. കാലം മാറിയ ഇക്കാലത്ത് സിനിമാ ചിത്രീകരണത്തിലെ സാങ്കേതിക മാറ്റങ്ങൾ തന്നെ അന്പരപ്പിക്കുന്നതായി ലാലു അലക്സ് പറയുന്നു.
തുടക്കകാലത്ത് സ്വപ്നം കാണാൻ പറ്റാത്ത കാര്യമായിരുന്നു സ്പോട്ട് എഡിറ്റിംഗ്. ഇപ്പോൾ അത് എല്ലാ സിനിമകളുടേയും ഭാഗമാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ പുതിയ സാധ്യതകൾ തീർക്കുന്നു. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ എന്നും തയാറാണ്. ഇപ്പോഴും പുതിയ സിനിമയിലേക്ക് ആദ്യ ചിത്രത്തിനു വേണ്ടി വിളിച്ചപ്പോൾ അനുഭവിച്ച അതേ ത്രില്ലിലും സന്തോഷത്തിലുമാണ് പോകുന്നത്- ലാലു അലക്സ് വ്യക്തമാക്കി.
ഗൃഹാതുരത്വം
സിനിമാ പ്രവർത്തകർ എറണാകുളത്തേക്ക് കൂട്ടത്തോടെ പറിച്ചു നട്ടപ്പോഴും ജൻമനാടായ പിറവത്തു തന്നെയാണ് ലാലു അലക്സ് നിലകൊണ്ടത്. നാട്ടിലെ പള്ളിക്കൂടവും പള്ളിയും ക്ഷേത്രങ്ങളും ഉൽസവവും നാടും നാട്ടുകാരും ബന്ധുക്കളും ചുറ്റിനുമുള്ളപ്പോൾ എന്തിന് പിറവം വിട്ടു പോകണമെന്നാണ് ഈ നടന്റെ ചോദ്യം.
ജനിച്ചു വളർന്ന നാടിനോട് അതിയായ സ്നേഹമുണ്ടെന്ന് ജീവിതംകൊണ്ടു ലാലു അലക്സ് കാണിച്ചുതരുന്നു. എവിടെയും ഇടിച്ചു കയറാൻ നിൽക്കാതെ തന്റെതായ ഇടത്തിലൂടെയാണ് ലാലു അലക്സ് സഞ്ചരിക്കുന്നത്. അതേ ഇനിയും കാന്പുള്ള കഥാപാത്രങ്ങൾ ഈ നടൻ പ്രതീക്ഷിരിക്കുന്നു.
വളരെ പേഴ്സണലായിട്ടു പറയുവാ..... പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ കയ്യടി നേടിയിരിക്കുന്നത് ലാലു അലക്സാണ്. ഇടവേളയ്ക്കു ശേഷം ലാലു അലക്സിന്റെ മുൻനിര കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലെ കുര്യൻ മാളിയേക്കൽ. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിൽ തനിക്കുള്ള സ്ഥാനം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് താരം. സിനിമയുടെ കഥാഗതിയിൽ ലാലു അലക്സ് അവതരിപ്പിച്ച കുര്യനും കുര്യന്റെ പ്രശ്നങ്ങളുമാണ് സജീവമായി നിൽക്കുന്നത്. ചിരിയും ചിന്തയും നേടുന്നതാണ് കഥാപാത്രത്തിന്റെ വിജയവും.
തലമുറസംഗമം
മമ്മൂട്ടി, മോഹൻലാൽ മുൻനിരയ്ക്കൊപ്പം ഏറെ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ലാലു അലക്സ്. പൃഥ്വിരാജിനൊപ്പവും നിരവധി ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ ഇരുവർക്കുമൊപ്പമാണ് വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. വില്ലൻ റോളിൽ കരിയർ ആരംഭിച്ചെങ്കിലും പിന്നീട് സ്വഭാവ നടൻ എന്ന വിശേഷണം നേടിയെടുത്താണ് ലാലു അലക്സ് മുന്നേറിയത്. 2004- ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരത്തിനും അർഹനായി.
ഇപ്പോൾ രണ്ടു തലമുറയിലെ നായകൻമാർക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനായ സന്തോഷത്തിലാണ് താരം. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ വില്ലനായും സുഹൃത്തായും അഭിനയിച്ച ലാലു അലക്സ് പുതിയ തലമുറയ്ക്കൊപ്പം ഇപ്പോഴും സഞ്ചരിക്കാനാവുന്ന അഭിമാനത്തിലാണ്. ദുൽഖർ സൽമാനൊപ്പം എബിസിഡിയിൽ അഭിനയിച്ചു. പ്രണവിനൊപ്പം അഭിനയിക്കാനായി കാത്തിരിക്കുന്നു. ബ്രോ ഡാഡിയിൽ സുകുമാരന്റെ മകനൊപ്പവും പ്രിയദർശന്റെ മകൾ കല്യാണിക്കൊപ്പവും പ്രവർത്തിക്കാനായത് അഭിമാനമായി കരുതുകയാണ് ലാലു അലക്സ്.
കുര്യൻ മാളിയേക്കൽ
ഡ്രൈവിംഗ് ലൈസൻസിലാണ് പൃഥ്വിയുടെകൂടെ ലാലു അലക്സിനെ ബ്രോ ഡാഡിക്കു മുന്പ് അവസാനം വെള്ളിത്തിരയിൽ കണ്ടത്. ബ്രോ ഡാഡിയുടെ നിർമാതാവ് ആന്റണി പെരുന്പാവൂരാണ് ചിത്രത്തെക്കുറിച്ച് ആദ്യം ലാലുവിനോട് പറയുന്നത്. പിന്നീട് പൃഥ്വിരാജ് കഥയും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു. കഥ കേട്ടതു മുതൽ ത്രില്ലിംഗിലായിരുന്നു.
കോസ്മോപൊലീറ്റൻ സ്റ്റൈലിലുള്ള രസകരമായ ചിത്രമാണിത്. അഭിനയ സമയത്തും ഡബ്ബിംഗിലുമെല്ലാം പൃഥ്വിരാജിന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. പൃഥ്വിയുടെ ഭാര്യ സുപ്രിയ ചിത്രം കണ്ടതിനു ശേഷം ഇതു ലാലുവിന്റെ പടമാണെന്നാണ് അഭിപ്രായപ്പെട്ടത്. പ്രേക്ഷകർ കുര്യൻ മാളിയേക്കൽ എന്ന എന്റെ കഥാപാത്രത്തെ ഏറ്റെടുക്കുന്പോൾ പൂർണ ക്രെഡിറ്റ് സംവിധായകൻ പൃഥ്വിക്കുള്ളതാണെന്നു ലാലു അലക്സ് പറയുന്നു.
മാറ്റത്തിനൊപ്പം
കുറേക്കാലം സിനിമകളിൽ കണ്ടില്ലെങ്കിലും തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തിലൂടെ എന്നത് ലാലു അലക്സിന്റെ വിജയമാണ്. സിനിമകളുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാനാണ് ഇദ്ദേഹവും ശ്രമിക്കുന്നത്. അവനസരം ചോദിച്ച് ദിവസങ്ങളോളം സംവിധായകൻ ഐ.വി. ശശിയുടെ വീടിനു മുന്നിൽ കാത്തിരുന്നതും അവസരങ്ങൾ ചോദിച്ച് നടന്നതും ഇന്നും ലാലു അലക്സ് ഓർക്കുന്നു. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ. കാലം മാറിയ ഇക്കാലത്ത് സിനിമാ ചിത്രീകരണത്തിലെ സാങ്കേതിക മാറ്റങ്ങൾ തന്നെ അന്പരപ്പിക്കുന്നതായി ലാലു അലക്സ് പറയുന്നു.
തുടക്കകാലത്ത് സ്വപ്നം കാണാൻ പറ്റാത്ത കാര്യമായിരുന്നു സ്പോട്ട് എഡിറ്റിംഗ്. ഇപ്പോൾ അത് എല്ലാ സിനിമകളുടേയും ഭാഗമാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ പുതിയ സാധ്യതകൾ തീർക്കുന്നു. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ എന്നും തയാറാണ്. ഇപ്പോഴും പുതിയ സിനിമയിലേക്ക് ആദ്യ ചിത്രത്തിനു വേണ്ടി വിളിച്ചപ്പോൾ അനുഭവിച്ച അതേ ത്രില്ലിലും സന്തോഷത്തിലുമാണ് പോകുന്നത്- ലാലു അലക്സ് വ്യക്തമാക്കി.
ഗൃഹാതുരത്വം
സിനിമാ പ്രവർത്തകർ എറണാകുളത്തേക്ക് കൂട്ടത്തോടെ പറിച്ചു നട്ടപ്പോഴും ജൻമനാടായ പിറവത്തു തന്നെയാണ് ലാലു അലക്സ് നിലകൊണ്ടത്. നാട്ടിലെ പള്ളിക്കൂടവും പള്ളിയും ക്ഷേത്രങ്ങളും ഉൽസവവും നാടും നാട്ടുകാരും ബന്ധുക്കളും ചുറ്റിനുമുള്ളപ്പോൾ എന്തിന് പിറവം വിട്ടു പോകണമെന്നാണ് ഈ നടന്റെ ചോദ്യം.
ജനിച്ചു വളർന്ന നാടിനോട് അതിയായ സ്നേഹമുണ്ടെന്ന് ജീവിതംകൊണ്ടു ലാലു അലക്സ് കാണിച്ചുതരുന്നു. എവിടെയും ഇടിച്ചു കയറാൻ നിൽക്കാതെ തന്റെതായ ഇടത്തിലൂടെയാണ് ലാലു അലക്സ് സഞ്ചരിക്കുന്നത്. അതേ ഇനിയും കാന്പുള്ള കഥാപാത്രങ്ങൾ ഈ നടൻ പ്രതീക്ഷിരിക്കുന്നു.