അനുഭവങ്ങളുടെ ഉലയിൽ ഉൗതിക്കാച്ചിയ മൂർച്ചയേറിയ ആശയങ്ങള് കവിതകളാക്കിയ അഷ്റഫ് ഡി. റാസി വഴിയോര തിരക്കുകളുടെ ലോകത്തെ പ്രതിഭയാണ്. പെരുമഴയും തണുപ്പും പൊരിവെയിലുമൊന്നും വായനയ്ക്കോ എഴുത്തിനോ തടസമാകുന്നില്ല. പാതയോരത്ത് കാണുന്നതും അറിയുന്നതുമൊക്കെ കവിതകളിൽ കുറിക്കുന്നു...
"ഹൃദയത്തിൽ സർഗാത്മക ചിന്തകൾ ഉയിരെടുക്കുന്പോൾ അതൊക്കെ ഹാർഡ് ബോർഡിന്റെ കീറ്റക്കോണുകളിലേക്ക് പകർത്തിയെഴുതും. എഴുതാൻ ഒരിടവും കിട്ടാതെ വന്നാൽ ചെരുപ്പിന്റെ സ്റ്റിക്കറിലോ പാക്കറ്റ് കവറിലോ കുത്തിക്കുറിക്കും’. തെരുവോര ചെരിപ്പുകച്ചവടത്തിന്റെ തിരക്കുകൾക്കിടയിലെ കവിതയെഴുത്ത് അനുഭവങ്ങൾ പറയുന്പോൾ റാസിയിൽ അഭിമാനത്തിന്റെയും സംതൃപ്തിയുടെയും പുഞ്ചിരി. കവിതയെഴുത്ത് ഈ ചെറുപ്പക്കാരന് ജീവശ്വാസവും ചെരിപ്പുവിൽപന ജീവനോപാദിയുമാണ്.
അനുഭവങ്ങളുടെ ഉലയിൽ ഉൗതിക്കാച്ചിയ മൂർച്ചയേറിയ ആശയങ്ങൾ കവിതകളാക്കിയ അഷ്റഫ് ഡി. റാസിക്ക് വഴിയോരത്തെ തണുപ്പും പൊരിവെയിലുമൊന്നും വായനയ്ക്കോ എഴുത്തിനോ തടസമാകുന്നില്ല. പാതയോരത്ത് കാണുന്നതും അറിയുന്നതുമൊക്കെ കവിതകളിൽ കുറിക്കുന്നു. കൂലിവരുമാനം മിച്ചംപിടിച്ച് ഇവയൊക്കെ പുസ്തകങ്ങളാക്കി അച്ചടിക്കുന്നു. ചെരിപ്പിനൊപ്പം സ്വന്തം കവിതാ സമാഹാരങ്ങളും റാസി വിറ്റഴിക്കുന്നു.
കവിതാലോകത്ത് അഭിരമിക്കാനുള്ള ആവേശം ഇദ്ദേഹത്തെ വഴിയോരവ്യാപാരത്തിൽ നിലനിറുത്താൻ നിർബന്ധിതനാക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ കോണുകളിൽ പലവിധ വ്യാപാരങ്ങളുമായി ഇടപഴകിയ റാസി രണ്ടു കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. അനുഭവങ്ങളെ സർഗാത്മകമായി അവതരിപ്പിക്കുന്നതിൽ സ്വതസിദ്ധമായ കൈവഴക്കം നേടിയ അഷ്റഫ് ഡി. റാസിയുടെ മനസിൽ വിപണി തന്ത്രങ്ങളേക്കാൾ ചിന്തയുണർത്തുന്നത് ഇനിയും ജനിക്കാനുള്ള അനേകം കവിതകളാണ്.
വഴിയോര വ്യാപാരത്തിന്റെ വിപണന സാധ്യതകൾ മുന്നിൽ കണ്ട് പഴം, പച്ചക്കറി വ്യാപാരം മുൻപ് നടത്തിയിരുന്നു. പിന്നീടാണ് ചെരുപ്പ്, തൊപ്പി വ്യാപാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജീവിതഭാരം പേറി വഴിയോരത്തിരിക്കുന്പോഴും കവിതയെഴുത്തിനെ കൈവിടാൻ ഇദ്ദേഹത്തിനാകുന്നില്ല. എഴുത്തിനൊപ്പം ആഴമേറിയ സാഹിത്യ വായനയും റാസിക്കുണ്ട്.
എൻറോ എന്നതാണ് റാസിയുടെ പുതിയ കവിതാസമാഹാരത്തിന്റെ പേര്. ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ വിയർപ്പാണു ഇതിലെ വരികളിൽ നിറയുന്നത്. അതിന്റെ വക്കുകളിൽ ചോര പൊടിഞ്ഞിരിക്കുന്നു. അനുഭവങ്ങളും യാഥാർഥ്യങ്ങളും അക്ഷര ജ്വാലകളായി പിറവിയെടുക്കുന്നതുകൊണ്ടാകും വാക്കുകൾക്ക് തീവ്രതയും മൂർച്ചയും ഏറെയാണ്.
അനുഭവങ്ങളുടെ തീച്ചൂളയിൽ പൊള്ളുന്ന വാക്കുകൾ കുറിച്ചിട്ടപ്പോൾ അതൊക്കെ കവിതകളായി. ഈ കവിതകളെ അക്ഷരത്താളുകളിൽ കോർത്തിണക്കിയപ്പോ സാഹിത്യസൃഷ്ടിയായി. തിരക്കിൽ പായുന്ന ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ഇത്തിരിവട്ടത്തിലുള്ള ചെരുപ്പ് തട്ടാണ് റാസിയുടെ ചിന്താലോകം. വാരിയിട്ട ചെരിപ്പുകൾക്കു പിന്നിൽ ഉലയുന്ന കസേരയിലിരുന്ന് റാസി ആവേശത്തോടെ വായനയിലാണ്, ഒപ്പം എഴുത്തും.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കരികിലെ നടപ്പാതയിലാണ് റാസിയുടെ ചെരുപ്പ് തട്ട്. അറുപതിലേറെ കവിതകളടങ്ങിയ എൻറോയുടെ പ്രകാശനവും വഴിയോരത്തു തന്നെയാവണമെന്ന് റാസി ആഗ്രഹിച്ചു. അതിനാൽ എൻറോ പുറത്തിറക്കിയതു വഴിയോര വാണിഭക്കാരെയും അവിടത്തെ ആൾക്കൂട്ടത്തെയും സാക്ഷിയാക്കിയാണ്.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ പ്രഫ. എൽ. തോമസ്കുട്ടി നവമാധ്യമ എഴുത്തുകാരൻ സുധീർ രാജിന് കോപ്പി നൽകി കഴിഞ്ഞദിവസം എൻറോയുടെ പ്രകാശനം നിർവഹിച്ചു. അഭിമാനിക്കാനും അനുമോദിക്കാനും കൂടെ നിന്നത് നഗരവീഥിയിലെ കൂട്ടുകച്ചവടക്കാരൊക്കെയാണ്. പിന്നാന്പുറത്ത് അന്യസംസ്ഥാനക്കാരും ഭിക്ഷക്കാരുമൊക്കെ ഇടംപിടിച്ചിരുന്നു.
റാസിയുടെ ആദ്യ പുസ്തകം 2013ൽ പുറത്തിറങ്ങിയ എഴ് മുറികളിൽ കവിത എന്നതായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കരികിലെ നടപ്പാതയിലുള്ള ചെരുപ്പ് തട്ട് റാസിക്കു സ്വന്തമല്ല. ഈ കടയിൽ ദിവസക്കൂലിക്കാണു ജോലി. ജീവിതമത്സരത്തിലെ ദൈനംദിന ഓട്ടപ്പാച്ചിലുകൾക്കിടയിൽ മനസിൽ ആശയങ്ങളും വികാരങ്ങളും നിറയുന്പോൾ അപ്പോൾതന്നെ കുറിച്ചു വയ്ക്കുകയാണ് പതിവ്. അതിന് വെള്ളക്കടലാസുകൾ സൂക്ഷിക്കാറില്ല.
ഹൃദയസ്പന്ദനങ്ങളെ കുറിച്ചിടാൻ ഒരിടവും കിട്ടിയില്ലെങ്കിൽ അതു കൈവെള്ളയിൽവരെ കുറിച്ചിടാൻ മടിയില്ല. പിന്നീട് അവ കടലാസിൽ പകർത്തി ചെരിപ്പുകൾക്കടിയിലെ തട്ടിനുള്ളിൽ നിധി പോലെ കരുതിവയ്ക്കും.
പലപ്പോഴും ജോലിത്തിരക്കിനടയിൽ റാസി സ്വന്തം ചെരിപ്പ് ഈരിയിടുകയാണ് പതിവ്. ഇത്തരം നേരങ്ങളിലാണു എഴുതാൻ ഇടം കിട്ടാനില്ലാതെവന്നാൽ ചെരുപ്പിന്റെ വെള്ളപ്പുറം സർഗഭാവനയുടെ ഈറ്റില്ലമാകുന്നത്. അതിനും ഇടമില്ലാതായാൽ പിന്നിലെ ഒഴിഞ്ഞ ചുമരിലാകും എഴുത്ത്.
വിള്ളൽ വീണ് പായൽമൂടിയ ഭിത്തി ചുരണ്ടി അവിടെ തെളിയുനന്ന ഇത്തിരിയിടത്ത് പേനയിലോ പെൻസിലിലോ കവിത കുറിയ്ക്കും. സമയം കിട്ടുന്പോൾ അതു കടലാസുകളിലാക്കും. ഇപ്പോൾ മൊബൈൽ ഫോണിലേക്കും എഴുത്ത് നീണ്ടുതുടങ്ങിയിട്ടുണ്ട്. അക്ഷരം കുറിച്ചു തുടങ്ങിയ കാലം മുതൽ കവിത മനസിലുണ്ടെങ്കിലും പത്താം ക്ലാസിൽ പഠിക്കുന്പോഴാണു റാസിയുടെ കവിത ആദ്യം മഷി പുരളുന്നത്.
അധ്യാപകൻ സുനിൽ കുമാറിന്റെ നിർബന്ധത്തിനു വഴങ്ങി സ്കൂൾ മാസികയിൽ കവിത എഴുതി. ആ വളർച്ചയുടെ പരിണാമം ഇന്നു രണ്ടു പുസ്തകങ്ങളുടെ രചയിതാവായി അക്ഷരലോകത്ത് റാസിയെ വളർത്തി. പത്താം ക്ലാസിൽ പഠനം നിർത്തി ജോലികൾക്ക് തെരുവോരങ്ങൾ താണ്ടിയപ്പോഴും വായനയും എഴുത്തും കൈവിട്ടില്ല. വിഴിഞ്ഞം കെഎസ്ആർടിസി കാന്റീനിൽ ക്ലീനിംഗ് ബോയിയായാണു തുടക്കം. പിന്നീട് പഴക്കച്ചവടം, പച്ചക്കറി കച്ചവടം.
ജീവിക്കാനായി ഒരു പാടു വേഷങ്ങൾ അണിഞ്ഞയൊടുവിൽ ചെരുപ്പ് കച്ചവടത്തിലെത്തി നിൽക്കുന്നു. ദിവസക്കൂലിയുടെ നേർപകുതി പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ് റാസി വിനിയോഗിക്കുന്നത്. അതിനുള്ള പണം മിച്ചം പിടിക്കാൻ പലപ്പോഴും ചോറും ചായയുമൊക്കെ ഒഴിവാക്കും. വായനയുടെ ലഹരിയിലേക്ക് മനസ് ആഴ്ന്നിറങ്ങുന്പോൾ വയറിന്റെ എരിച്ചിൽ മറന്നുപോകുമെന്നതാണ് റാസിയുടെ അനുഭവം.
വഴിയോരത്തെ കവി വായനയിൽ ആനന്ദം കണ്ടെത്തുന്പോൾ ഇല്ലായ്മകളെ മറക്കും. പൊരിവെയിലിൽ ചെരുപ്പുകൾക്കു മീതെ നിരത്തിയ പുസ്തകങ്ങളിലൂടെ കണ്ണുകൾ പരതുന്പോൾ ശരീരം വിയർക്കും. എന്നാൽ മനസിലുളവാകുന്ന വായനയുടെ കുളിർമ വിയർപ്പുതുള്ളികളെ മായിച്ചുകളയും.
കരിമഠം പരേതനായ ഹസന്റെ മകനാണ് റാസി. ഉമ്മ നൂർജഹാൻ. സഹോദരൻ ബാദുഷ. അന്പലത്തറയിലാണു താമസം.
വഴിയോരമാണ് റാസി കവിതകളുടെ സർഗക്ഷേത്രം. മുന്നിലെത്തുന്ന പാദങ്ങളിൽ അയവുള്ളതും ഇറുകിയതുമായ ചെരുപ്പുകൾ അണിഞ്ഞെത്തുന്നവരുണ്ട്. ഏറ്റവും പാകമായത് തെരഞ്ഞെടുത്തണിയുന്പോഴാണ് പാദരക്ഷകൾക്കും അതിന്റെ യാത്രകൾക്കും അർഥമുണ്ടാകുന്നത്. തിരക്കുകൾക്കും വ്യഗ്രതകൾക്കും നടുവിൽ പലപ്പോഴും പാകമായതു തെരഞ്ഞെടുക്കാൻ പലർക്കുമാകുന്നില്ല. അയവുള്ളതും ഇറുകിയതുമായ യാഥാർഥ്യങ്ങളെ ചേർത്തുപിടിച്ച് ഏറെപ്പേരുടെയും ജീവിതയാത്ര മുന്നോട്ടുപോകുന്നു.
ചെരിപ്പുകൾപോലെ തേഞ്ഞും ചിവിട്ടിമെതിച്ചും അടയാളം പതിച്ചുമുള്ള പ്രയാണം. നല്ലതിലും അഴുക്കിലും ചവിട്ടിയുള്ള സഞ്ചാരം. ചെരിപ്പുകൾ അണിയുന്നവരുടെയും വിൽക്കുന്നവരുടെയുംം അനുഭവങ്ങൾക്ക് ഈടും പാവും അക്ഷരങ്ങളിൽ നെയ്യുകയാണ് തെരുവോരത്തെ യുവകവി.
ജോമി കുര്യാക്കോസ്
"ഹൃദയത്തിൽ സർഗാത്മക ചിന്തകൾ ഉയിരെടുക്കുന്പോൾ അതൊക്കെ ഹാർഡ് ബോർഡിന്റെ കീറ്റക്കോണുകളിലേക്ക് പകർത്തിയെഴുതും. എഴുതാൻ ഒരിടവും കിട്ടാതെ വന്നാൽ ചെരുപ്പിന്റെ സ്റ്റിക്കറിലോ പാക്കറ്റ് കവറിലോ കുത്തിക്കുറിക്കും’. തെരുവോര ചെരിപ്പുകച്ചവടത്തിന്റെ തിരക്കുകൾക്കിടയിലെ കവിതയെഴുത്ത് അനുഭവങ്ങൾ പറയുന്പോൾ റാസിയിൽ അഭിമാനത്തിന്റെയും സംതൃപ്തിയുടെയും പുഞ്ചിരി. കവിതയെഴുത്ത് ഈ ചെറുപ്പക്കാരന് ജീവശ്വാസവും ചെരിപ്പുവിൽപന ജീവനോപാദിയുമാണ്.
അനുഭവങ്ങളുടെ ഉലയിൽ ഉൗതിക്കാച്ചിയ മൂർച്ചയേറിയ ആശയങ്ങൾ കവിതകളാക്കിയ അഷ്റഫ് ഡി. റാസിക്ക് വഴിയോരത്തെ തണുപ്പും പൊരിവെയിലുമൊന്നും വായനയ്ക്കോ എഴുത്തിനോ തടസമാകുന്നില്ല. പാതയോരത്ത് കാണുന്നതും അറിയുന്നതുമൊക്കെ കവിതകളിൽ കുറിക്കുന്നു. കൂലിവരുമാനം മിച്ചംപിടിച്ച് ഇവയൊക്കെ പുസ്തകങ്ങളാക്കി അച്ചടിക്കുന്നു. ചെരിപ്പിനൊപ്പം സ്വന്തം കവിതാ സമാഹാരങ്ങളും റാസി വിറ്റഴിക്കുന്നു.
കവിതാലോകത്ത് അഭിരമിക്കാനുള്ള ആവേശം ഇദ്ദേഹത്തെ വഴിയോരവ്യാപാരത്തിൽ നിലനിറുത്താൻ നിർബന്ധിതനാക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ കോണുകളിൽ പലവിധ വ്യാപാരങ്ങളുമായി ഇടപഴകിയ റാസി രണ്ടു കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. അനുഭവങ്ങളെ സർഗാത്മകമായി അവതരിപ്പിക്കുന്നതിൽ സ്വതസിദ്ധമായ കൈവഴക്കം നേടിയ അഷ്റഫ് ഡി. റാസിയുടെ മനസിൽ വിപണി തന്ത്രങ്ങളേക്കാൾ ചിന്തയുണർത്തുന്നത് ഇനിയും ജനിക്കാനുള്ള അനേകം കവിതകളാണ്.
വഴിയോര വ്യാപാരത്തിന്റെ വിപണന സാധ്യതകൾ മുന്നിൽ കണ്ട് പഴം, പച്ചക്കറി വ്യാപാരം മുൻപ് നടത്തിയിരുന്നു. പിന്നീടാണ് ചെരുപ്പ്, തൊപ്പി വ്യാപാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജീവിതഭാരം പേറി വഴിയോരത്തിരിക്കുന്പോഴും കവിതയെഴുത്തിനെ കൈവിടാൻ ഇദ്ദേഹത്തിനാകുന്നില്ല. എഴുത്തിനൊപ്പം ആഴമേറിയ സാഹിത്യ വായനയും റാസിക്കുണ്ട്.
എൻറോ എന്നതാണ് റാസിയുടെ പുതിയ കവിതാസമാഹാരത്തിന്റെ പേര്. ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ വിയർപ്പാണു ഇതിലെ വരികളിൽ നിറയുന്നത്. അതിന്റെ വക്കുകളിൽ ചോര പൊടിഞ്ഞിരിക്കുന്നു. അനുഭവങ്ങളും യാഥാർഥ്യങ്ങളും അക്ഷര ജ്വാലകളായി പിറവിയെടുക്കുന്നതുകൊണ്ടാകും വാക്കുകൾക്ക് തീവ്രതയും മൂർച്ചയും ഏറെയാണ്.
അനുഭവങ്ങളുടെ തീച്ചൂളയിൽ പൊള്ളുന്ന വാക്കുകൾ കുറിച്ചിട്ടപ്പോൾ അതൊക്കെ കവിതകളായി. ഈ കവിതകളെ അക്ഷരത്താളുകളിൽ കോർത്തിണക്കിയപ്പോ സാഹിത്യസൃഷ്ടിയായി. തിരക്കിൽ പായുന്ന ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ഇത്തിരിവട്ടത്തിലുള്ള ചെരുപ്പ് തട്ടാണ് റാസിയുടെ ചിന്താലോകം. വാരിയിട്ട ചെരിപ്പുകൾക്കു പിന്നിൽ ഉലയുന്ന കസേരയിലിരുന്ന് റാസി ആവേശത്തോടെ വായനയിലാണ്, ഒപ്പം എഴുത്തും.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കരികിലെ നടപ്പാതയിലാണ് റാസിയുടെ ചെരുപ്പ് തട്ട്. അറുപതിലേറെ കവിതകളടങ്ങിയ എൻറോയുടെ പ്രകാശനവും വഴിയോരത്തു തന്നെയാവണമെന്ന് റാസി ആഗ്രഹിച്ചു. അതിനാൽ എൻറോ പുറത്തിറക്കിയതു വഴിയോര വാണിഭക്കാരെയും അവിടത്തെ ആൾക്കൂട്ടത്തെയും സാക്ഷിയാക്കിയാണ്.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ പ്രഫ. എൽ. തോമസ്കുട്ടി നവമാധ്യമ എഴുത്തുകാരൻ സുധീർ രാജിന് കോപ്പി നൽകി കഴിഞ്ഞദിവസം എൻറോയുടെ പ്രകാശനം നിർവഹിച്ചു. അഭിമാനിക്കാനും അനുമോദിക്കാനും കൂടെ നിന്നത് നഗരവീഥിയിലെ കൂട്ടുകച്ചവടക്കാരൊക്കെയാണ്. പിന്നാന്പുറത്ത് അന്യസംസ്ഥാനക്കാരും ഭിക്ഷക്കാരുമൊക്കെ ഇടംപിടിച്ചിരുന്നു.
റാസിയുടെ ആദ്യ പുസ്തകം 2013ൽ പുറത്തിറങ്ങിയ എഴ് മുറികളിൽ കവിത എന്നതായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കരികിലെ നടപ്പാതയിലുള്ള ചെരുപ്പ് തട്ട് റാസിക്കു സ്വന്തമല്ല. ഈ കടയിൽ ദിവസക്കൂലിക്കാണു ജോലി. ജീവിതമത്സരത്തിലെ ദൈനംദിന ഓട്ടപ്പാച്ചിലുകൾക്കിടയിൽ മനസിൽ ആശയങ്ങളും വികാരങ്ങളും നിറയുന്പോൾ അപ്പോൾതന്നെ കുറിച്ചു വയ്ക്കുകയാണ് പതിവ്. അതിന് വെള്ളക്കടലാസുകൾ സൂക്ഷിക്കാറില്ല.
ഹൃദയസ്പന്ദനങ്ങളെ കുറിച്ചിടാൻ ഒരിടവും കിട്ടിയില്ലെങ്കിൽ അതു കൈവെള്ളയിൽവരെ കുറിച്ചിടാൻ മടിയില്ല. പിന്നീട് അവ കടലാസിൽ പകർത്തി ചെരിപ്പുകൾക്കടിയിലെ തട്ടിനുള്ളിൽ നിധി പോലെ കരുതിവയ്ക്കും.
പലപ്പോഴും ജോലിത്തിരക്കിനടയിൽ റാസി സ്വന്തം ചെരിപ്പ് ഈരിയിടുകയാണ് പതിവ്. ഇത്തരം നേരങ്ങളിലാണു എഴുതാൻ ഇടം കിട്ടാനില്ലാതെവന്നാൽ ചെരുപ്പിന്റെ വെള്ളപ്പുറം സർഗഭാവനയുടെ ഈറ്റില്ലമാകുന്നത്. അതിനും ഇടമില്ലാതായാൽ പിന്നിലെ ഒഴിഞ്ഞ ചുമരിലാകും എഴുത്ത്.
വിള്ളൽ വീണ് പായൽമൂടിയ ഭിത്തി ചുരണ്ടി അവിടെ തെളിയുനന്ന ഇത്തിരിയിടത്ത് പേനയിലോ പെൻസിലിലോ കവിത കുറിയ്ക്കും. സമയം കിട്ടുന്പോൾ അതു കടലാസുകളിലാക്കും. ഇപ്പോൾ മൊബൈൽ ഫോണിലേക്കും എഴുത്ത് നീണ്ടുതുടങ്ങിയിട്ടുണ്ട്. അക്ഷരം കുറിച്ചു തുടങ്ങിയ കാലം മുതൽ കവിത മനസിലുണ്ടെങ്കിലും പത്താം ക്ലാസിൽ പഠിക്കുന്പോഴാണു റാസിയുടെ കവിത ആദ്യം മഷി പുരളുന്നത്.
അധ്യാപകൻ സുനിൽ കുമാറിന്റെ നിർബന്ധത്തിനു വഴങ്ങി സ്കൂൾ മാസികയിൽ കവിത എഴുതി. ആ വളർച്ചയുടെ പരിണാമം ഇന്നു രണ്ടു പുസ്തകങ്ങളുടെ രചയിതാവായി അക്ഷരലോകത്ത് റാസിയെ വളർത്തി. പത്താം ക്ലാസിൽ പഠനം നിർത്തി ജോലികൾക്ക് തെരുവോരങ്ങൾ താണ്ടിയപ്പോഴും വായനയും എഴുത്തും കൈവിട്ടില്ല. വിഴിഞ്ഞം കെഎസ്ആർടിസി കാന്റീനിൽ ക്ലീനിംഗ് ബോയിയായാണു തുടക്കം. പിന്നീട് പഴക്കച്ചവടം, പച്ചക്കറി കച്ചവടം.
ജീവിക്കാനായി ഒരു പാടു വേഷങ്ങൾ അണിഞ്ഞയൊടുവിൽ ചെരുപ്പ് കച്ചവടത്തിലെത്തി നിൽക്കുന്നു. ദിവസക്കൂലിയുടെ നേർപകുതി പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ് റാസി വിനിയോഗിക്കുന്നത്. അതിനുള്ള പണം മിച്ചം പിടിക്കാൻ പലപ്പോഴും ചോറും ചായയുമൊക്കെ ഒഴിവാക്കും. വായനയുടെ ലഹരിയിലേക്ക് മനസ് ആഴ്ന്നിറങ്ങുന്പോൾ വയറിന്റെ എരിച്ചിൽ മറന്നുപോകുമെന്നതാണ് റാസിയുടെ അനുഭവം.
വഴിയോരത്തെ കവി വായനയിൽ ആനന്ദം കണ്ടെത്തുന്പോൾ ഇല്ലായ്മകളെ മറക്കും. പൊരിവെയിലിൽ ചെരുപ്പുകൾക്കു മീതെ നിരത്തിയ പുസ്തകങ്ങളിലൂടെ കണ്ണുകൾ പരതുന്പോൾ ശരീരം വിയർക്കും. എന്നാൽ മനസിലുളവാകുന്ന വായനയുടെ കുളിർമ വിയർപ്പുതുള്ളികളെ മായിച്ചുകളയും.
കരിമഠം പരേതനായ ഹസന്റെ മകനാണ് റാസി. ഉമ്മ നൂർജഹാൻ. സഹോദരൻ ബാദുഷ. അന്പലത്തറയിലാണു താമസം.
വഴിയോരമാണ് റാസി കവിതകളുടെ സർഗക്ഷേത്രം. മുന്നിലെത്തുന്ന പാദങ്ങളിൽ അയവുള്ളതും ഇറുകിയതുമായ ചെരുപ്പുകൾ അണിഞ്ഞെത്തുന്നവരുണ്ട്. ഏറ്റവും പാകമായത് തെരഞ്ഞെടുത്തണിയുന്പോഴാണ് പാദരക്ഷകൾക്കും അതിന്റെ യാത്രകൾക്കും അർഥമുണ്ടാകുന്നത്. തിരക്കുകൾക്കും വ്യഗ്രതകൾക്കും നടുവിൽ പലപ്പോഴും പാകമായതു തെരഞ്ഞെടുക്കാൻ പലർക്കുമാകുന്നില്ല. അയവുള്ളതും ഇറുകിയതുമായ യാഥാർഥ്യങ്ങളെ ചേർത്തുപിടിച്ച് ഏറെപ്പേരുടെയും ജീവിതയാത്ര മുന്നോട്ടുപോകുന്നു.
ചെരിപ്പുകൾപോലെ തേഞ്ഞും ചിവിട്ടിമെതിച്ചും അടയാളം പതിച്ചുമുള്ള പ്രയാണം. നല്ലതിലും അഴുക്കിലും ചവിട്ടിയുള്ള സഞ്ചാരം. ചെരിപ്പുകൾ അണിയുന്നവരുടെയും വിൽക്കുന്നവരുടെയുംം അനുഭവങ്ങൾക്ക് ഈടും പാവും അക്ഷരങ്ങളിൽ നെയ്യുകയാണ് തെരുവോരത്തെ യുവകവി.
ജോമി കുര്യാക്കോസ്