ശക്തി ചോർത്തുന്ന വ്യക്തിസ്വാതന്ത്ര്യം

10:40 PM Jan 29, 2022 | Deepika.com
ഈ സമൂഹത്തിൽ ബാല്യാവസ്ഥയിൽ കൈവരുന്ന വ്യക്തിസ്വാതന്ത്ര്യം ജീവിതകാലം മുഴുവൻ ഒരാൾ തുടുരന്നു. തത്വത്തിൽ നന്നെങ്കിലും ഇതു കുടുംബാന്തരീക്ഷത്തിൽ വരുത്തുന്ന അസന്തുലിതാവസ്ഥ കുറച്ചൊന്നുമല്ല. ഓരോരുത്തർക്കും ഇഷ്ടമുള്ളതുചെയ്യാം.

അത് അപരന് അസൗകര്യമോ ഉപദ്രവമോ ആകരുതെന്നു മാത്രം. മറ്റുള്ളവരുടെ കാര്യത്തിൽ ആരും കൈകടത്തരുതെന്ന പ്രമാണം എല്ലാവരും പാലിക്കുന്പോൾ ഓരോ വ്യക്തിയും ഓരോ തുരുത്തായി മാറുകയാണ്. അപരന്‍റെ സാധനങ്ങളോ സമയമോ പോലും ഉപയോഗപ്പെടുത്താൻ ഒരാൾക്കും അവകാശമില്ല. ഈ ബോധം സ്വായത്തമാക്കിയ മക്കൾക്ക് കുടുംബത്തിനുള്ളിലെ വഴക്കവും സഹകരണവും കുറയുന്നു.

കാലക്രമത്തിൽ അച്ഛനമ്മമാരിൽനിന്നും കുട്ടികൾ അകലുന്നു. മുത്തച്ഛനോടും മുത്തശ്ശിയോടുമുള്ള ബന്ധം അതിലേറെ ശിഥിലമാകുന്നു. വേർപെട്ടു ജീവിക്കുന്ന മക്കൾ ഇക്കൂട്ടരെയൊക്കെ ഇടയ്ക്കിടെ സന്ദർശിക്കും. ആശംസാകാർഡുകളും സമ്മാനങ്ങളും കൊടുക്കും, ആലിംഗനംചെയ്യും.

ഇവിടെത്തന്നെ വർഷങ്ങളായി ജീവിച്ച് ഈ പരിതസ്ഥിതിയെ അംഗീകാരബുദ്ധിയോടെ ശഅഴഈസ്റ്റകരിച്ചുകഴിഞ്ഞ രക്ഷകർത്താക്കൾക്കും വൃദ്ധമാതാപിതാക്കൾക്കും ഈ രീതിയിൽ പ്രത്യേക അതൃപ്തിയൊന്നുമില്ല. പ്രായമായശേഷം നാട്ടിൽനിന്ന് എത്തുന്നവർക്ക് ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടെന്നുവരാം.

സുഖദുഃഖങ്ങളിൽ പങ്കാളികളായി ഉറ്റവർ നൽകുന്ന സ്വാഭാവിക ബന്ധത്തിന് മനോഹരമായ ഒരു ലാളിത്യമുണ്ട് എന്നവർ വിശ്വസിക്കുന്നു. ഇവിടെ സർക്കാർ നൽകുന്ന ധാരാളം സേവനങ്ങൾ ആസ്വദിക്കുന്പോഴും ഉൽക്കടമായ ഗൃഹാതുരത്വം പേറുന്നവർ ഏറെയുണ്ട് എന്നതിനു തെളിവല്ലേ സ്വദേശത്തേക്കു മടങ്ങുന്ന മുതിർന്നവരുടെ എണ്ണം? വളർച്ച മുറ്റിയ വൻമരങ്ങളെ പറിച്ചുനടുക പ്രയാസമേറിയ പ്രക്രിയതന്നെ.

സിസിലിയാΩമ്മ പെരുബ്ബനാനി
cjperu5@gmail.com