""അയ്യോ, എന്തുപറ്റി?! താങ്കൾക്കു സുഖമില്ലേ? കാലിനു വേദനയുണ്ടോ?''
സ്റ്റുഡിയോയിൽ റെക്കോർഡിംഗിന് എത്തിയപ്പോൾ മുടന്തി നടക്കുന്ന സംഗീതസംവിധായകനോടു ഗായിക ചോദിച്ചു.
""ഏയ്, എനിക്കൊരു കുഴപ്പവുമില്ല. ഞാനിന്ന് പൊട്ടിയ ചെരിപ്പിട്ടാണ് വന്നത്. അതുകൊണ്ടുള്ള പ്രശ്നം മാത്രമേയുള്ളൂ''- അദ്ദേഹത്തിന്റെ മറുപടി. എന്നാൽ നമുക്കു പുതിയ ജോടി ചെരിപ്പു വാങ്ങാമെന്നായി ഗായിക.
സംഗീതസംവിധായകൻ ഒട്ടും സമ്മതിച്ചില്ല. ""വേണ്ടാ.. പറ്റില്ല.. ഈ ചെരിപ്പ് എനിക്കു ഭാഗ്യം തരുന്നതാണ്. ഇതു ധരിച്ചു റെക്കോർഡിംഗ് പൂർത്തിയാക്കിയാൽ എന്റെ പാട്ടുകൾ എല്ലാം ഭംഗിയാവും''!!.
പകുതി തമാശയായി പ്രചരിച്ച ഈ കഥയിലെ സംഗീതസംവിധായകൻ ചിത്രഗുപ്തയായിരുന്നു. ഗായിക ലതാ മങ്കേഷ്കറും! കഥയുടെ അവസാനം ലതയുടെ ഒരു കമന്റു കൂടിയുണ്ട്:
""കണ്ടോ, ചിത്രഗുപ്തജിക്ക് എന്റെ ശബ്ദത്തിൽ വിശ്വാസമില്ല., പൊട്ടിയ ചെരിപ്പിനെയാണ് കൂടുതൽ വിശ്വാസം''!!
ലാളിത്യത്തിന്റെ ഈണം
ചിത്രഗുപ്ത എത്രമാത്രം നിഷ്കളങ്കനായിരുന്നു എന്നു പറഞ്ഞുതരുന്നുണ്ട് ഈ കഥ. മറ്റു സംഗീതസംവിധായകർ തങ്ങളുടെ ജോലിക്ക് വലിയ തുക ഈടാക്കിയിരുന്ന സമയത്ത് ഏതാനും ആയിരങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. ജീവിതമാകട്ടെ അത്രമേൽ ലളിതം. അല്ലെങ്കിൽ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ, പറ്റ്നയിലെ പ്രശസ്തമായ കോളജിൽ ഇക്കണോമിക്സ് പ്രഫസറായിരുന്ന അദ്ദേഹം അതുപേക്ഷിച്ച് സംഗീതമെന്ന സ്വപ്നത്തിനു പിന്നാലെ പോകുമായിരുന്നില്ലല്ലോ...
ബിഹാറിൽ, ഇന്നത്തെ ഗോപാൽഗഞ്ച് ജില്ലയിൽ 1917ലായിരുന്നു ചിത്രഗുപ്തയുടെ ജനനം. ഉന്നതവിദ്യാഭ്യാസത്തിനു ശേഷം ലഭിച്ച മികച്ച ജോലിയുപേക്ഷിച്ച് ജീവിതത്തെ സംഗീതവുമായി ശ്രുതിചേർക്കാൻ അദ്ദേഹം ഇറങ്ങി. പണ്ഡിറ്റ് ശിവപ്രസാദ് ത്രിപാഠിയിൽനിന്ന് പാട്ടുപഠിച്ചു. ലഖ്നോയിലെ ഭട്ട്ഖണ്ഡേ സംഗീത കോളജിലും അദ്ദേഹം പരിശീലനം നേടി. വൈകാതെ ഭാഗ്യംതേടി മായാനഗരിയായ മുംബൈയിലെത്തി. പരിചയമുള്ള ഒരൊറ്റയാൾപോലും അന്ന് അവിടെയില്ല. എന്നിട്ടും വിഖ്യാതനായ നിതിൻ ബോസിന്റെ കീഴിൽ കോറസ് പാടാൻ അവസരം നേടി.
വൈകാതെ എസ്.എൻ. ത്രിപാഠിയുടെ അസിസ്റ്റന്റ് ആയി തുടക്കമിട്ടു. 1946ൽ പുറത്തിറങ്ങിയ ഫൈറ്റിംഗ് മാസ്റ്റർ ആയിരുന്നു സ്വന്തമായി ഈണമിട്ട ആദ്യ സിനിമ. തുടർന്ന് 1998 വരെ 150 ചിത്രങ്ങൾക്ക് ഈണമിട്ടു. ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഭഗവാൻ തുജ്ഹേ മേ ഖത് ലിഖാ എന്ന ഗാനം (ആശ) സംഗീതപ്രേമികൾ കേട്ടത് ചിത്രഗുപ്തയുടെതന്നെ സ്വരത്തിലാണ്. അതു ഹിറ്റാവുകയും ചെയ്തു.
പ്രിയങ്കരമായ പാട്ടുകൾ
കാലി ടോപ്പി ലാൽ റുമാൽ (1959) എന്ന ചിത്രത്തിലെ ലാഗി ഛൂട്ടേ നാ (റഫി, ലത) സംഗീതപ്രേമികൾ വലിയ ഇഷ്ടത്തോടെ സ്വീകരിച്ചു. 1962ൽ മേ ഛുപ് രഹൂംഗി എന്ന ചിത്രത്തിലെ പാട്ടുകൾ അദ്ദേഹത്തെ പ്രശസ്തിയുടെ പടവുകൾ കയറ്റി. ചാന്ദ് ജാനേ കഹാം ഖോ ഗയാ.., കോയി ബതാ ദേ ദിൽ ഹേ കഹാം.., തുമ്ഹീ ഹോ മാതാ, പിതാ തുമ്ഹീ ഹോ തുടങ്ങിയ പാട്ടുകൾ നിത്യഹരിതങ്ങളാണ്. ഒടുവിൽ പറഞ്ഞത് പല സ്കൂളുകളിലും പ്രഭാത പ്രാർഥനയുടെ ഭാഗമായി പാടാറുണ്ട്.
സബക്, ഭാഭി, ഉൗഞ്ചേ ലോഗ്, ആകാശ്ദീപ്, വാസ്നാ, ഒൗലാദ്, ഇൻസാഫ് കി മൻസിൽ തുടങ്ങിയ ചിത്രങ്ങളും ചിത്രഗുപ്തയുടെ പാട്ടുകൾകൊണ്ടു സന്പന്നമായിരുന്നു. കിഷോർ കുമാറിനെക്കൊണ്ടു പായൽവാലി ദേഖ് നാ എന്ന ശാസ്ത്രീയ ഗാനം പാടിക്കാനും ചിത്രഗുപ്തയ്ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അഗർ സുൻ ലേ തോ ഇക് നഗ്മാ എന്ന കിഷോർ ഗാനവും അതിസുന്ദരം.
ഏറെയും ഡ്യുയറ്റുകളാണ് ചിത്രഗുപ്തയുടെ അനന്യമായ കൈയൊപ്പു പതിഞ്ഞവ. ഇൻസാഫ് എന്ന ചിത്രത്തിനുവേണ്ടി ആഷാ ഭോസ്ലേയും തലത് മെഹ്മൂദും പാടിയ ദേ ദിൽ ധഡക് രഹേ ഹേ മുതൽ ആ ഭംഗി കാണാം. കേൾക്കുന്നവരെ ഏറ്റുപാടാൻ പ്രേരിപ്പിക്കുന്ന ലാളിത്യമുള്ള ഭംഗി!
ഉയർന്ന പിച്ചിൽ തെളിമയും ഉൗർജ്ജവുമുള്ള ഉപകരണ സംഗീതത്തിൽ തുടങ്ങി ലതയെയും റഫിയെയും പോലുള്ള ഗായകരുടെ സുന്ദര ശബ്ദത്തിലൂടെ മെലഡിയിലേക്ക് ഒഴുകുന്ന പാട്ടുകളും ഒട്ടേറെ. ചിത്രഗുപ്തയുടെ ഈ ടെക്നിക്കിനെ മ്യൂസിക്കൽ ബൈപോളാർ ഡിസൈൻ എന്നു വിശേഷിപ്പിച്ചവരുമുണ്ട്. മുഹമ്മദ് റഫി ശബ്ദം നൽകിയ ചൽ ഉഡ് ദാ രേ പഞ്ചി (ഭാഭി, 1957) പോലുള്ള പാട്ടുകൾ ഈ ഗണത്തിൽ പെടുന്നവയത്രേ.
ആഘോഷങ്ങൾ ഒഴിഞ്ഞ്...
പിൽക്കാലത്ത് വേണ്ടത്ര അറിയപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോയി എന്നതാണ് ചിത്രഗുപ്തയെന്ന പ്രതിഭയുടെ ദുര്യോഗം. ചിത്രഗുപ്തയോ, അതാരാ എന്നു ചോദിച്ച പ്രമുഖർപോലുമുണ്ട്. സ്വയം അനുകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് സ്വയമറിയാതെ വീണുപോയി എന്നത് അദ്ദേഹത്തിനു സംഭവിച്ച ഒരബദ്ധമായിരിക്കണം. എഴുപതുകളോടെ സുഹൃത്തുക്കൾപോലും അദ്ദേഹത്തോടു പറഞ്ഞുതുടങ്ങി- ശൈലി ഒന്നു മാറ്റണം.., അല്ലെങ്കിൽ പുതിയൊരു അറേഞ്ചറെ നിയമിക്കണം. ഇതു കേൾക്കുന്നത് ചിത്രഗുപ്തയെ ഏറെ ദുഖിപ്പിച്ചിരുന്നു. തുടർന്നു സംഭവിച്ച പക്ഷാഘാതം അദ്ദേഹത്തെ കൂടുതൽ തളർത്തി- ശാരീരികമായും സാന്പത്തികമായും. ചികിത്സയ്ക്കായി കാർ വിൽക്കേണ്ടിവന്നു. എന്നാൽ 1979ൽ ബലം പർദേശിയാ എന്ന ഭോജ്പുരി ചിത്രത്തിലൂടെ അദ്ദേഹം ഗംഭീര തിരിച്ചുവരവും നടത്തി. 1991 ജനുവരി 14ന് ഹൃദ്രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
സംഗീത സംവിധായകരായ ആനന്ദ്-മിലിന്ദ് ദ്വയം ചിത്രഗുപ്തയുടെ മക്കളാണ്.
ഹരിപ്രസാദ്
സ്റ്റുഡിയോയിൽ റെക്കോർഡിംഗിന് എത്തിയപ്പോൾ മുടന്തി നടക്കുന്ന സംഗീതസംവിധായകനോടു ഗായിക ചോദിച്ചു.
""ഏയ്, എനിക്കൊരു കുഴപ്പവുമില്ല. ഞാനിന്ന് പൊട്ടിയ ചെരിപ്പിട്ടാണ് വന്നത്. അതുകൊണ്ടുള്ള പ്രശ്നം മാത്രമേയുള്ളൂ''- അദ്ദേഹത്തിന്റെ മറുപടി. എന്നാൽ നമുക്കു പുതിയ ജോടി ചെരിപ്പു വാങ്ങാമെന്നായി ഗായിക.
സംഗീതസംവിധായകൻ ഒട്ടും സമ്മതിച്ചില്ല. ""വേണ്ടാ.. പറ്റില്ല.. ഈ ചെരിപ്പ് എനിക്കു ഭാഗ്യം തരുന്നതാണ്. ഇതു ധരിച്ചു റെക്കോർഡിംഗ് പൂർത്തിയാക്കിയാൽ എന്റെ പാട്ടുകൾ എല്ലാം ഭംഗിയാവും''!!.
പകുതി തമാശയായി പ്രചരിച്ച ഈ കഥയിലെ സംഗീതസംവിധായകൻ ചിത്രഗുപ്തയായിരുന്നു. ഗായിക ലതാ മങ്കേഷ്കറും! കഥയുടെ അവസാനം ലതയുടെ ഒരു കമന്റു കൂടിയുണ്ട്:
""കണ്ടോ, ചിത്രഗുപ്തജിക്ക് എന്റെ ശബ്ദത്തിൽ വിശ്വാസമില്ല., പൊട്ടിയ ചെരിപ്പിനെയാണ് കൂടുതൽ വിശ്വാസം''!!
ലാളിത്യത്തിന്റെ ഈണം
ചിത്രഗുപ്ത എത്രമാത്രം നിഷ്കളങ്കനായിരുന്നു എന്നു പറഞ്ഞുതരുന്നുണ്ട് ഈ കഥ. മറ്റു സംഗീതസംവിധായകർ തങ്ങളുടെ ജോലിക്ക് വലിയ തുക ഈടാക്കിയിരുന്ന സമയത്ത് ഏതാനും ആയിരങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. ജീവിതമാകട്ടെ അത്രമേൽ ലളിതം. അല്ലെങ്കിൽ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ, പറ്റ്നയിലെ പ്രശസ്തമായ കോളജിൽ ഇക്കണോമിക്സ് പ്രഫസറായിരുന്ന അദ്ദേഹം അതുപേക്ഷിച്ച് സംഗീതമെന്ന സ്വപ്നത്തിനു പിന്നാലെ പോകുമായിരുന്നില്ലല്ലോ...
ബിഹാറിൽ, ഇന്നത്തെ ഗോപാൽഗഞ്ച് ജില്ലയിൽ 1917ലായിരുന്നു ചിത്രഗുപ്തയുടെ ജനനം. ഉന്നതവിദ്യാഭ്യാസത്തിനു ശേഷം ലഭിച്ച മികച്ച ജോലിയുപേക്ഷിച്ച് ജീവിതത്തെ സംഗീതവുമായി ശ്രുതിചേർക്കാൻ അദ്ദേഹം ഇറങ്ങി. പണ്ഡിറ്റ് ശിവപ്രസാദ് ത്രിപാഠിയിൽനിന്ന് പാട്ടുപഠിച്ചു. ലഖ്നോയിലെ ഭട്ട്ഖണ്ഡേ സംഗീത കോളജിലും അദ്ദേഹം പരിശീലനം നേടി. വൈകാതെ ഭാഗ്യംതേടി മായാനഗരിയായ മുംബൈയിലെത്തി. പരിചയമുള്ള ഒരൊറ്റയാൾപോലും അന്ന് അവിടെയില്ല. എന്നിട്ടും വിഖ്യാതനായ നിതിൻ ബോസിന്റെ കീഴിൽ കോറസ് പാടാൻ അവസരം നേടി.
വൈകാതെ എസ്.എൻ. ത്രിപാഠിയുടെ അസിസ്റ്റന്റ് ആയി തുടക്കമിട്ടു. 1946ൽ പുറത്തിറങ്ങിയ ഫൈറ്റിംഗ് മാസ്റ്റർ ആയിരുന്നു സ്വന്തമായി ഈണമിട്ട ആദ്യ സിനിമ. തുടർന്ന് 1998 വരെ 150 ചിത്രങ്ങൾക്ക് ഈണമിട്ടു. ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഭഗവാൻ തുജ്ഹേ മേ ഖത് ലിഖാ എന്ന ഗാനം (ആശ) സംഗീതപ്രേമികൾ കേട്ടത് ചിത്രഗുപ്തയുടെതന്നെ സ്വരത്തിലാണ്. അതു ഹിറ്റാവുകയും ചെയ്തു.
പ്രിയങ്കരമായ പാട്ടുകൾ
കാലി ടോപ്പി ലാൽ റുമാൽ (1959) എന്ന ചിത്രത്തിലെ ലാഗി ഛൂട്ടേ നാ (റഫി, ലത) സംഗീതപ്രേമികൾ വലിയ ഇഷ്ടത്തോടെ സ്വീകരിച്ചു. 1962ൽ മേ ഛുപ് രഹൂംഗി എന്ന ചിത്രത്തിലെ പാട്ടുകൾ അദ്ദേഹത്തെ പ്രശസ്തിയുടെ പടവുകൾ കയറ്റി. ചാന്ദ് ജാനേ കഹാം ഖോ ഗയാ.., കോയി ബതാ ദേ ദിൽ ഹേ കഹാം.., തുമ്ഹീ ഹോ മാതാ, പിതാ തുമ്ഹീ ഹോ തുടങ്ങിയ പാട്ടുകൾ നിത്യഹരിതങ്ങളാണ്. ഒടുവിൽ പറഞ്ഞത് പല സ്കൂളുകളിലും പ്രഭാത പ്രാർഥനയുടെ ഭാഗമായി പാടാറുണ്ട്.
സബക്, ഭാഭി, ഉൗഞ്ചേ ലോഗ്, ആകാശ്ദീപ്, വാസ്നാ, ഒൗലാദ്, ഇൻസാഫ് കി മൻസിൽ തുടങ്ങിയ ചിത്രങ്ങളും ചിത്രഗുപ്തയുടെ പാട്ടുകൾകൊണ്ടു സന്പന്നമായിരുന്നു. കിഷോർ കുമാറിനെക്കൊണ്ടു പായൽവാലി ദേഖ് നാ എന്ന ശാസ്ത്രീയ ഗാനം പാടിക്കാനും ചിത്രഗുപ്തയ്ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അഗർ സുൻ ലേ തോ ഇക് നഗ്മാ എന്ന കിഷോർ ഗാനവും അതിസുന്ദരം.
ഏറെയും ഡ്യുയറ്റുകളാണ് ചിത്രഗുപ്തയുടെ അനന്യമായ കൈയൊപ്പു പതിഞ്ഞവ. ഇൻസാഫ് എന്ന ചിത്രത്തിനുവേണ്ടി ആഷാ ഭോസ്ലേയും തലത് മെഹ്മൂദും പാടിയ ദേ ദിൽ ധഡക് രഹേ ഹേ മുതൽ ആ ഭംഗി കാണാം. കേൾക്കുന്നവരെ ഏറ്റുപാടാൻ പ്രേരിപ്പിക്കുന്ന ലാളിത്യമുള്ള ഭംഗി!
ഉയർന്ന പിച്ചിൽ തെളിമയും ഉൗർജ്ജവുമുള്ള ഉപകരണ സംഗീതത്തിൽ തുടങ്ങി ലതയെയും റഫിയെയും പോലുള്ള ഗായകരുടെ സുന്ദര ശബ്ദത്തിലൂടെ മെലഡിയിലേക്ക് ഒഴുകുന്ന പാട്ടുകളും ഒട്ടേറെ. ചിത്രഗുപ്തയുടെ ഈ ടെക്നിക്കിനെ മ്യൂസിക്കൽ ബൈപോളാർ ഡിസൈൻ എന്നു വിശേഷിപ്പിച്ചവരുമുണ്ട്. മുഹമ്മദ് റഫി ശബ്ദം നൽകിയ ചൽ ഉഡ് ദാ രേ പഞ്ചി (ഭാഭി, 1957) പോലുള്ള പാട്ടുകൾ ഈ ഗണത്തിൽ പെടുന്നവയത്രേ.
ആഘോഷങ്ങൾ ഒഴിഞ്ഞ്...
പിൽക്കാലത്ത് വേണ്ടത്ര അറിയപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോയി എന്നതാണ് ചിത്രഗുപ്തയെന്ന പ്രതിഭയുടെ ദുര്യോഗം. ചിത്രഗുപ്തയോ, അതാരാ എന്നു ചോദിച്ച പ്രമുഖർപോലുമുണ്ട്. സ്വയം അനുകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് സ്വയമറിയാതെ വീണുപോയി എന്നത് അദ്ദേഹത്തിനു സംഭവിച്ച ഒരബദ്ധമായിരിക്കണം. എഴുപതുകളോടെ സുഹൃത്തുക്കൾപോലും അദ്ദേഹത്തോടു പറഞ്ഞുതുടങ്ങി- ശൈലി ഒന്നു മാറ്റണം.., അല്ലെങ്കിൽ പുതിയൊരു അറേഞ്ചറെ നിയമിക്കണം. ഇതു കേൾക്കുന്നത് ചിത്രഗുപ്തയെ ഏറെ ദുഖിപ്പിച്ചിരുന്നു. തുടർന്നു സംഭവിച്ച പക്ഷാഘാതം അദ്ദേഹത്തെ കൂടുതൽ തളർത്തി- ശാരീരികമായും സാന്പത്തികമായും. ചികിത്സയ്ക്കായി കാർ വിൽക്കേണ്ടിവന്നു. എന്നാൽ 1979ൽ ബലം പർദേശിയാ എന്ന ഭോജ്പുരി ചിത്രത്തിലൂടെ അദ്ദേഹം ഗംഭീര തിരിച്ചുവരവും നടത്തി. 1991 ജനുവരി 14ന് ഹൃദ്രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
സംഗീത സംവിധായകരായ ആനന്ദ്-മിലിന്ദ് ദ്വയം ചിത്രഗുപ്തയുടെ മക്കളാണ്.
ഹരിപ്രസാദ്