ഭാരത ജനതയുടെ ഹൃദയങ്ങളിൽ സ്വാതന്ത്ര്യബോധത്തിന്റെ അഗ്നിജ്വാലകൾ പകർന്ന ധീരദേശാഭിമാനിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നാണ് മഹാത്മാഗാന്ധി നേതാജിയെ വിശേഷിപ്പിച്ചത്.
സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്യം നേടിയെടുക്കാമെന്ന് ഉറച്ചു വിശ്വസിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കനൽവഴികൾ ഇന്നും തലമുറകളെ ആവേശം കൊള്ളിക്കുന്നു.
സ്വാതന്ത്രമെന്നത് കിട്ടുന്പോൾ വാങ്ങേണ്ടതല്ല, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു ബോസിന്റെ സിദ്ധാന്തം.
1897 ജനുവരി 23ന് ഒഡീഷയിലെ കട്ടക്കിൽ ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടെയും 14 മക്കളിൽ ഒന്പതാമനായാണ് ജനനം. വളരെ ചെറുപ്പത്തിൽതന്നെ സുഭാഷ് ചന്ദ്രബോസിൽ ദേശീയബോധം വളർന്നിരുന്നു. 1905-ൽ ഇന്ത്യയിൽ ശക്തമായ സ്വദേശി പ്രസ്ഥാനത്തോട് സുഭാഷും ഐക്യധാർഢ്യം പ്രഖ്യാപിച്ചു. വിദേശനിർമിതമായ തന്റെ കളിപ്പാട്ടങ്ങൾ കത്തിച്ചുകളഞ്ഞ ആ ബാലനിൽ ഉടലെടുത്ത ദേശസ്നേഹം മാതാപിതാക്കളെപ്പോലും അന്പരപ്പിച്ചു.
പ്രായം കൂടുംതോറും നേതാജിയിലെ വിപ്ലവാഗ്നി കത്തിജ്വലിച്ചു. ഇതേകാലത്ത് സ്വാമി വിവേകാനന്ദനെയും ശ്രീരാമകൃഷ്ണ പരമഹംസനെയും ആഴത്തിൽ വായിച്ചറിഞ്ഞു. അവരുടെ വാക്കുകൾ ആ യുവാവിൽ വിസ്ഫോടനാത്മകമായ ആത്മവീര്യം നിറച്ചു. 1913ൽ മെട്രിക്കുലേഷൻ വിജയിച്ച അദ്ദേഹം പിന്നീട് പ്രസിദ്ധമായ കൽക്കട്ട പ്രസിഡൻസി കോളജിൽ ഉപരിപഠനത്തിനു ചേർന്നു.
1915ൽ ഇന്റർമീഡിയറ്റ് പരീക്ഷ ഉയർന്ന മാർക്കിൽ വിജയിക്കുകയും ചെയ്തു. എന്നാൽ 1916ൽ ബ്രിട്ടീഷ് പ്രൊഫസറെ ധിക്കരിച്ചതിന്റെ പേരിൽ പ്രസിഡൻസി കോളജിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് 1917ൽ സ്കോട്ടിഷ് ചർച്ച് കോളജിൽ തത്വചിന്തയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച സുഭാഷ് ചന്ദ്രബോസ് 1919-ൽ ഫസ്റ്റ് ക്ലാസിൽ ഫിലോസഫി ബിരുദം നേടി. ഈ സമയങ്ങളിലെല്ലാം തന്റെ രാജ്യം അടിമത്തത്തിലാണെന്ന ചിന്ത ആ മനസിനെ വേദനിപ്പിച്ചു.
അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ഐസിഎസിനു ചേരാൻ സുഭാഷ് ഇംഗ്ലണ്ടിലേക്ക് പോയി. നാലാം റാങ്കോടെ സിവിൽ സർവീസ് പാസായെങ്കിലും സ്വന്തം രാജ്യത്തെ അടിമകളാക്കി വച്ചവരുടെ അടിമയായി തുടരാൻ ആ മനസ് ഒരുക്കമായിരുന്നില്ല.
സ്വാതന്ത്ര്യസമരത്തിലേക്ക്
1921-ൽ സുഭാഷ് മോഹിച്ച ആ പദവി ഉപേക്ഷിച്ച് മഹാത്മാഗാന്ധിയുടെ ദേശീയ സമരത്തിന് അണിചേർന്നു.
ഇക്കാലത്ത് ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ പ്രിയ ശിക്ഷ്യനായി. വൈകാതെ കൽക്കട്ട മേയറുമായി. 1931-ൽ ഭഗത് സിംഗിനെ ബ്രീട്ടീഷ്ഭരണകൂടം തൂക്കിലേറ്റിയതോടെയാണ് നേതാജിയും ഗാന്ധിജിയും തമ്മിൽ ആശയപരമായി അകന്നു തുടങ്ങിയത്.
തുടർന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള വഴികൾ തേടി സുഭാഷ് ലോകയാത്ര തുടങ്ങി. ഇറ്റലിയിൽ മുസോളിനി ഉൾപ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 1936-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഏപ്രിലിൽ അറസ്റ്റു ചെയ്യപ്പെട്ട നേതാജി 1937 മാർച്ചിലാണ് ജയിൽ മോചിതനാകുന്നത്.
1938-ൽ ഗുജറാത്തിലെ ഹരിപുര സമ്മേളനത്തിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചു.
അതേ വർഷം ഡിസംബറിൽ ജർമൻ നാസി പാർട്ടി നേതാക്കളെ സന്ദർശിച്ചു. ബദ്ധശത്രുക്കളായ ബ്രിട്ടീഷുകാരെ നിലയ്ക്കുനിർത്താൻ ഹിറ്റ്ലറിനെക്കൊണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു അത്.
1939-ലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സമ്മേളനം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് മധ്യപ്രദേശിലെ ത്രിപുരിയിൽ നടന്ന ആ സമ്മേളനത്തിലാണ്. അധ്യക്ഷ പദവിയിലേക്ക് ഗാന്ധിജി നിർദ്ദേശിച്ചത് ജവഹർലാൽ നെഹ്റുവിനെയായിരുന്നു. ആ സമയം യൂറോപ്പിലായിരുന്ന നെഹ്റു മൗലാന അബുൾ കലാം ആസാദിന്റെ പേര് നിർദ്ദേശിച്ചു. ഇത് നിരസിച്ച മൗലാന ആസാദ് ആന്ധ്രയിൽ നിന്നുള്ള പട്ടാഭി സീതാരാമയ്യയുടെ പേര് മുന്നോട്ടുവച്ചതോടെ മത്സരം സുഭാഷ് ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മിലായി.
1939 ജനുവരി 29 നു ഫലം വന്നപ്പോൾ ഇരുന്നൂറിൽപരം വോട്ടുകൾക്ക് സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് വിജയിച്ചു. പട്ടാഭി സീതാരാമയ്യയുടെ പരാജയം അദ്ദേഹത്തേക്കാൾ അന്പരപ്പിച്ചത് ഗാന്ധിജിയെയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ തോൽവിയായി ഗാന്ധിജി തുറന്നു സമ്മതിക്കുകയും ചെയ്തു.
കോണ്ഗ്രസ് വിടുന്നു
ഏറെ താമസിക്കാതെ സുഭാഷ് ചന്ദ്രബോസ് കോണ്ഗ്രസ് വിട്ടു. കോണ്ഗ്രസിന്റെ സമരപാതയിലൂടെ അധികനാൾ മുന്പോട്ടു യാത്ര ചെയ്യാൻ കഴിയില്ലെന്നുള്ള തന്റെ ബോധ്യത്തിലായിരുന്നു ഇത്. തുടർന്ന് ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപീകരിച്ചു.
1940ൽ വീണ്ടും അറസ്റ്റും വീട്ടുതടങ്കലുമുണ്ടായി. 1941 ജനുവരി ഏഴിന് രക്ഷപ്പെട്ട് അഫ്ഗാനിസ്ഥാനിലൂടെ റഷ്യ വഴി ജർമനിയിലെത്തിയ നേതാജി ഏപ്രിൽ ഒന്പതിന് ജർമൻ സർക്കാരിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. അച്ചുതണ്ട് ശക്തികളുമായി യോജിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം പ്രകടമാക്കിക്കൊണ്ടുള്ളതായിരുന്നു അത്. 1942-ലായിരുന്നു നേതാജിയും ഹിറ്റ്ലറുമായുള്ള കൂടിക്കാഴ്ച.
ഇതേ വർഷമാണ് ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ് ഫൗജ്)യുടെ സ്ഥാപനം. ഇവെയ്ച്ചി ഫുജിവാറ എന്ന ജാപ്പനീസ് പട്ടാളക്കാരന്റെ പിന്തുണയോടെ മോഹൻസിംഗിന്റെ നേതൃത്വത്തിൽ സിംഗപ്പൂരിൽ രൂപം കൊണ്ട സേനയാണ് ഐ.എൻ.എ. ഇന്ത്യയുടെ വിമോചനമായിരുന്നു ലക്ഷ്യം.
1943-ൽ മുങ്ങിക്കപ്പലിൽ ജപ്പാനിലെത്തിയ നേതാജി ടോക്കിയോയിൽ ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിച്ചു.
1944-ൽ ആസാദ് ഹിന്ദ് ഫൗജ് അരാക്കൻ മുന്നണിയിലേക്ക് മുന്നേറുകയും ഇംഫാലിൽ നടന്ന യുദ്ധത്തിലൂടെ കൊഹിമയുടെയും ഇംഫാലിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
1945-ൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടതോടെ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങി. ജപ്പാന്റെ തോൽവി നേതാജിയുടെ പദ്ധതികൾക്ക് വിഘാതമായി.
ജപ്പാൻ കീഴടങ്ങി ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 18ന് ഒരു വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് മരണപ്പെട്ടതായി വിശ്വസിക്കുന്നു. ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചതിന്റെ രണ്ടാം ദിവസമായിരുന്നു നേതാജിയുടെ ഈ വിമാന യാത്ര. ’അജ്ഞാതരാജ്യത്തേക്കുള്ള സാഹസിക യാത്ര’ എന്നായിരുന്നു നേതാജി ഈ യാത്രയെ വിശേഷിപ്പിച്ചത്രെ. ഒപ്പമുണ്ടായിരുന്ന ജാപ്പനീസ് ലെഫ്. ജനറൽ ഷിഡേയും വിമാനാപകടത്തിൽ മരണപ്പെട്ടു. സഹയാത്രികനായിരുന്ന കേണൽ ഹബിബുർ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. നേതാജി ആശുപത്രിയിൽ തന്റെ അരികിലെ കിടക്കയിലാണ് മരിച്ചതെന്ന് ഹബിബുർ റഹ്മാൻ പറയുന്നു. എന്നാൽ മൃതദേഹം കണ്ടിട്ടില്ലാത്തതിനാൽ ഈ മൊഴികൾ വിശ്വാസത്തിലെടുക്കാൻ ആരും തയ്യാറായതുമില്ല.
നേതാജിയുടെ മരണവും
സംശയങ്ങളും
നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന ധീരൻ മരിച്ചതായി വിശ്വസിക്കാൻ ഇന്ത്യക്കാർ ആഗ്രഹിച്ചിരുന്നില്ല. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി കിംവന്തികളും സാഹചര്യസാക്ഷ്യങ്ങളും പിൽക്കാലത്ത് പുറത്തിറങ്ങി. നേതാജി സൈബീരിയയിൽ വച്ച് ഏറെക്കാലത്തിനു ശേഷമാണ് മരിച്ചതെന്നായിരുന്നു അതിലൊന്ന്.
ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശി ഗുംനാമി ബാബ യഥാർഥത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന തരത്തിലും കഥകൾ പ്രചരിച്ചു. ഇത് അടിസ്ഥാനമാക്കി സിനിമകൾ പോലും പുറത്തിറങ്ങി. നേതാജിയുടെ തിരോധാനം അന്വേഷിക്കാൻ പല കാലഘട്ടങ്ങളായി വിവിധ അന്വേഷണകമ്മീഷനുകളെ നിയോഗിച്ചിരുന്നു.
ഗുംനാമി ബാബ തന്നെയോ നേതാജി എന്നുറപ്പിക്കാൻ 2016-ൽ ഉത്തർപ്രദേശ് സർക്കാർ ജസ്റ്റിസ് വിഷ്ണു സഹായ് കമ്മിഷനെ നിയമിച്ചതാണ് അവസാനത്തേത്. നേതാജി അനായാസം കൈകാര്യം ചെയ്തിരുന്ന ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിൽ ബാബ നിപുണനായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.
നേതാജിയെഴുതിയ പുസ്തകങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന എഴുത്തുകാരുടെ പുസ്തകങ്ങളും ബാബയുടെ പാർപ്പിടത്തിൽനിന്നു കണ്ടെടുത്തിരുന്നു. നേതാജിയെപ്പോലെ ജനങ്ങളെ സ്വാധീനിക്കാൻ പ്രാപ്തിയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഗുംനാമി ബാബയുമെന്ന് റിപ്പോർട്ടിലുണ്ട്.
താൻ സുഭാഷ് ചന്ദ്രബോസാണെന്ന അഭ്യൂഹം പ്രചരിക്കുന്പോഴും ബാബ ഫൈസാബാദിലെ വീട്ടിൽത്തന്നെയുണ്ടായിരുന്നു. വൈകാതെ അവിടം വിട്ടുപോയി. ഗുംനാമി ബാബയ്ക്ക് സംഗീതത്തോടും ചുരുട്ടിനോടുമുള്ള താൽപര്യത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ ജീവിത കാലത്ത് ചർച്ചകളിൽ ഇടംപിടിക്കാതിരുന്ന ഗുംനാമി ബാബ മരണശേഷമാണ് വാർത്തകളിൽ നിറയുന്നതെന്നത് വിചിത്രം.
’എന്റെ മരണം ഏതുവിധത്തിലായാൽ കൊള്ളാമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഞാൻ വളരെ ഉയരത്തിൽ പറക്കുകയായിരിക്കണം; പിന്നെ പെട്ടെന്ന് വിമാനം തകർന്ന് ഭൂമിയിൽ വീഴണം; അങ്ങനെ ഞാൻ മരിക്കണം’’.
1939-ലെ ഒരു രാത്രി ബോംബെയിൽവെച്ച് സുഹൃത്തായ നാഥലാൽ പരീഖിനോട് നേതാജി സുഭാഷ്ചന്ദ്രബോസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ സ്വപ്നം ആറുവർഷത്തിനുശേഷം തായ്വാനിലെ തയ്ഹോക്ക് വിമാനത്താവളത്തിൽ വച്ച് സഫലമായി എന്നാണ് ചിലരെങ്കിലും കരുതുന്നത്.
ഭാരതത്തെ പാരതന്ത്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയെന്ന ചിന്ത ആത്മാവിൽ ആവാഹിച്ച് മുന്നോട്ടു പോയിരുന്ന കർമധീരനായ ഒരു ഭടനായിരുന്നു നേതാജി. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന അടക്കാനാകാത്ത ആവേശം നേതാജിയെ വൈവാഹിക ജീവിതത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്നു.
എന്നാൽ വൈകി അദ്ദേഹം വിവാഹിതനായി. ഓസ്ട്രിയക്കാരി എമിലി ഷെങ്കൽ ആയിരുന്നു നേതാജിയുടെ ഭാര്യ. അവർക്ക് അനിത എന്നൊരു മകളും പിറന്നു.
1934-ൽ വിയന്നയിൽ വച്ചാണ് ബോസ് ആദ്യമായി എമിലി ഷെങ്കലിനെ കാണുന്നത്. ’ഇന്ത്യൻ സ്ട്രഗിളി’ന്റെ ആമുഖത്തിൽ അദ്ദേഹം പരാമർശിക്കുന്ന ഏക വ്യക്തി എമിലിയാണ്. പിന്നീട് അവർ നിരന്തരം എഴുത്തുകൾ കൈമാറി. ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ എന്നപേരിൽ ഈ കത്തുകൾ പുസ്തകമായിട്ടുണ്ട്.
ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവാണെങ്കിൽ ഇന്ത്യ ജൻമം നൽകിയ ഏറ്റവും ധീര ദേശാഭിമാനിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്.
പൊള്ളലേറ്റ് ആശുപത്രിക്കിടക്കയിൽ കിടക്കുന്പോൾ നേതാജി പറഞ്ഞെന്ന് ഹബീബുർ റഹ്്മാൻ വെളിപ്പെടുത്തിയ വാക്കുകൾ ഇങ്ങനെയായിരുന്നു...’ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തുവരുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്കാലം മുഴുവൻ ഞാൻ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഞാനിപ്പോൾ മരിക്കുന്നതും. താങ്കൾ പോയി എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാൻ. ഇന്ത്യ സ്വതന്ത്രയാവുകതന്നെ ചെയ്യും. എത്രയും പെട്ടെന്ന്.’
വിമാനാപകടം സംഭവിച്ച് 78 വർഷം പിന്നിടുന്പോഴും അദ്ദേഹം ആ അപകടത്തിൽ മരിച്ചുവെന്ന് ലോകം വിശ്വസിക്കാത്തതിനു കാരണം നേതാജിയെന്ന അസാമാന്യ വ്യക്തിത്വത്തോടുള്ള ജനങ്ങളുടെ ആരാധനയാണ്.
നേതാജി ഹിമാലയത്തിൽ സന്യാസിയായി ജീവിക്കുന്നതായി പിൽക്കാലത്ത് കരുതിയവർ ഏറെപ്പേരാണ്. അതേസമയം ജപ്പാനിലെ ടോക്യായിലുള്ള റംങ്കോജി ബുദ്ധമതക്ഷേത്രത്തിൽ നേതാജിയുടെതെന്ന് കരുതപ്പെടുന്ന ചിതാഭസ്മം ഇപ്പോഴും പാവനമായി സൂക്ഷിക്കപ്പെടുന്നു.
1945 ഓഗസ്റ്റ് 18-ന് വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്നും 20-ന് ഭൗതികശീരം ദഹിപ്പിച്ചതിനുശേഷം 23-ന് ചിതാഭസ്മം തായ്്വാനിലെ നിഷി ഹോങ്കൻജി ക്ഷേത്രത്തിൽ സൂക്ഷിക്കുകയും സെപ്റ്റംബറിൽ ചിതാഭസ്മം ടോക്യോയിലെ റംങ്കോജി ബുദ്ധക്ഷേതത്തിലേക്ക് മാറ്റുകയും ചെയ്തെന്നാണ് വിശ്വാസം.
റംങ്കോജി ക്ഷേത്രത്തിനു മുന്നിൽ നേതാജിയുടെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബുദ്ധമത ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തുന്ന ഏറ്റവും പൂജ്യമായ ഇടത്ത് അദ്ദേഹത്തിന്റെ ചിത്രത്തിനു സമീപം പ്രത്യേക പേടകത്തിലാണ് ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്ര പുരോഹിതർ എല്ലാദിവസവും നേതാജിയുടെ ചിതാഭസ്മത്തിനരുകിൽ പൂജ അർപ്പിക്കുന്നുണ്ട്. നേതാജി ജപ്പാൻകാരുടെയും ആരാധനാപാത്രമാണ്.
അജിത് ജി. നായർ
സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്യം നേടിയെടുക്കാമെന്ന് ഉറച്ചു വിശ്വസിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കനൽവഴികൾ ഇന്നും തലമുറകളെ ആവേശം കൊള്ളിക്കുന്നു.
സ്വാതന്ത്രമെന്നത് കിട്ടുന്പോൾ വാങ്ങേണ്ടതല്ല, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു ബോസിന്റെ സിദ്ധാന്തം.
1897 ജനുവരി 23ന് ഒഡീഷയിലെ കട്ടക്കിൽ ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടെയും 14 മക്കളിൽ ഒന്പതാമനായാണ് ജനനം. വളരെ ചെറുപ്പത്തിൽതന്നെ സുഭാഷ് ചന്ദ്രബോസിൽ ദേശീയബോധം വളർന്നിരുന്നു. 1905-ൽ ഇന്ത്യയിൽ ശക്തമായ സ്വദേശി പ്രസ്ഥാനത്തോട് സുഭാഷും ഐക്യധാർഢ്യം പ്രഖ്യാപിച്ചു. വിദേശനിർമിതമായ തന്റെ കളിപ്പാട്ടങ്ങൾ കത്തിച്ചുകളഞ്ഞ ആ ബാലനിൽ ഉടലെടുത്ത ദേശസ്നേഹം മാതാപിതാക്കളെപ്പോലും അന്പരപ്പിച്ചു.
പ്രായം കൂടുംതോറും നേതാജിയിലെ വിപ്ലവാഗ്നി കത്തിജ്വലിച്ചു. ഇതേകാലത്ത് സ്വാമി വിവേകാനന്ദനെയും ശ്രീരാമകൃഷ്ണ പരമഹംസനെയും ആഴത്തിൽ വായിച്ചറിഞ്ഞു. അവരുടെ വാക്കുകൾ ആ യുവാവിൽ വിസ്ഫോടനാത്മകമായ ആത്മവീര്യം നിറച്ചു. 1913ൽ മെട്രിക്കുലേഷൻ വിജയിച്ച അദ്ദേഹം പിന്നീട് പ്രസിദ്ധമായ കൽക്കട്ട പ്രസിഡൻസി കോളജിൽ ഉപരിപഠനത്തിനു ചേർന്നു.
1915ൽ ഇന്റർമീഡിയറ്റ് പരീക്ഷ ഉയർന്ന മാർക്കിൽ വിജയിക്കുകയും ചെയ്തു. എന്നാൽ 1916ൽ ബ്രിട്ടീഷ് പ്രൊഫസറെ ധിക്കരിച്ചതിന്റെ പേരിൽ പ്രസിഡൻസി കോളജിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് 1917ൽ സ്കോട്ടിഷ് ചർച്ച് കോളജിൽ തത്വചിന്തയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച സുഭാഷ് ചന്ദ്രബോസ് 1919-ൽ ഫസ്റ്റ് ക്ലാസിൽ ഫിലോസഫി ബിരുദം നേടി. ഈ സമയങ്ങളിലെല്ലാം തന്റെ രാജ്യം അടിമത്തത്തിലാണെന്ന ചിന്ത ആ മനസിനെ വേദനിപ്പിച്ചു.
അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ഐസിഎസിനു ചേരാൻ സുഭാഷ് ഇംഗ്ലണ്ടിലേക്ക് പോയി. നാലാം റാങ്കോടെ സിവിൽ സർവീസ് പാസായെങ്കിലും സ്വന്തം രാജ്യത്തെ അടിമകളാക്കി വച്ചവരുടെ അടിമയായി തുടരാൻ ആ മനസ് ഒരുക്കമായിരുന്നില്ല.
സ്വാതന്ത്ര്യസമരത്തിലേക്ക്
1921-ൽ സുഭാഷ് മോഹിച്ച ആ പദവി ഉപേക്ഷിച്ച് മഹാത്മാഗാന്ധിയുടെ ദേശീയ സമരത്തിന് അണിചേർന്നു.
ഇക്കാലത്ത് ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ പ്രിയ ശിക്ഷ്യനായി. വൈകാതെ കൽക്കട്ട മേയറുമായി. 1931-ൽ ഭഗത് സിംഗിനെ ബ്രീട്ടീഷ്ഭരണകൂടം തൂക്കിലേറ്റിയതോടെയാണ് നേതാജിയും ഗാന്ധിജിയും തമ്മിൽ ആശയപരമായി അകന്നു തുടങ്ങിയത്.
തുടർന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള വഴികൾ തേടി സുഭാഷ് ലോകയാത്ര തുടങ്ങി. ഇറ്റലിയിൽ മുസോളിനി ഉൾപ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 1936-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഏപ്രിലിൽ അറസ്റ്റു ചെയ്യപ്പെട്ട നേതാജി 1937 മാർച്ചിലാണ് ജയിൽ മോചിതനാകുന്നത്.
1938-ൽ ഗുജറാത്തിലെ ഹരിപുര സമ്മേളനത്തിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചു.
അതേ വർഷം ഡിസംബറിൽ ജർമൻ നാസി പാർട്ടി നേതാക്കളെ സന്ദർശിച്ചു. ബദ്ധശത്രുക്കളായ ബ്രിട്ടീഷുകാരെ നിലയ്ക്കുനിർത്താൻ ഹിറ്റ്ലറിനെക്കൊണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു അത്.
1939-ലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സമ്മേളനം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് മധ്യപ്രദേശിലെ ത്രിപുരിയിൽ നടന്ന ആ സമ്മേളനത്തിലാണ്. അധ്യക്ഷ പദവിയിലേക്ക് ഗാന്ധിജി നിർദ്ദേശിച്ചത് ജവഹർലാൽ നെഹ്റുവിനെയായിരുന്നു. ആ സമയം യൂറോപ്പിലായിരുന്ന നെഹ്റു മൗലാന അബുൾ കലാം ആസാദിന്റെ പേര് നിർദ്ദേശിച്ചു. ഇത് നിരസിച്ച മൗലാന ആസാദ് ആന്ധ്രയിൽ നിന്നുള്ള പട്ടാഭി സീതാരാമയ്യയുടെ പേര് മുന്നോട്ടുവച്ചതോടെ മത്സരം സുഭാഷ് ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മിലായി.
1939 ജനുവരി 29 നു ഫലം വന്നപ്പോൾ ഇരുന്നൂറിൽപരം വോട്ടുകൾക്ക് സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് വിജയിച്ചു. പട്ടാഭി സീതാരാമയ്യയുടെ പരാജയം അദ്ദേഹത്തേക്കാൾ അന്പരപ്പിച്ചത് ഗാന്ധിജിയെയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ തോൽവിയായി ഗാന്ധിജി തുറന്നു സമ്മതിക്കുകയും ചെയ്തു.
കോണ്ഗ്രസ് വിടുന്നു
ഏറെ താമസിക്കാതെ സുഭാഷ് ചന്ദ്രബോസ് കോണ്ഗ്രസ് വിട്ടു. കോണ്ഗ്രസിന്റെ സമരപാതയിലൂടെ അധികനാൾ മുന്പോട്ടു യാത്ര ചെയ്യാൻ കഴിയില്ലെന്നുള്ള തന്റെ ബോധ്യത്തിലായിരുന്നു ഇത്. തുടർന്ന് ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപീകരിച്ചു.
1940ൽ വീണ്ടും അറസ്റ്റും വീട്ടുതടങ്കലുമുണ്ടായി. 1941 ജനുവരി ഏഴിന് രക്ഷപ്പെട്ട് അഫ്ഗാനിസ്ഥാനിലൂടെ റഷ്യ വഴി ജർമനിയിലെത്തിയ നേതാജി ഏപ്രിൽ ഒന്പതിന് ജർമൻ സർക്കാരിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. അച്ചുതണ്ട് ശക്തികളുമായി യോജിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം പ്രകടമാക്കിക്കൊണ്ടുള്ളതായിരുന്നു അത്. 1942-ലായിരുന്നു നേതാജിയും ഹിറ്റ്ലറുമായുള്ള കൂടിക്കാഴ്ച.
ഇതേ വർഷമാണ് ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ് ഫൗജ്)യുടെ സ്ഥാപനം. ഇവെയ്ച്ചി ഫുജിവാറ എന്ന ജാപ്പനീസ് പട്ടാളക്കാരന്റെ പിന്തുണയോടെ മോഹൻസിംഗിന്റെ നേതൃത്വത്തിൽ സിംഗപ്പൂരിൽ രൂപം കൊണ്ട സേനയാണ് ഐ.എൻ.എ. ഇന്ത്യയുടെ വിമോചനമായിരുന്നു ലക്ഷ്യം.
1943-ൽ മുങ്ങിക്കപ്പലിൽ ജപ്പാനിലെത്തിയ നേതാജി ടോക്കിയോയിൽ ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിച്ചു.
1944-ൽ ആസാദ് ഹിന്ദ് ഫൗജ് അരാക്കൻ മുന്നണിയിലേക്ക് മുന്നേറുകയും ഇംഫാലിൽ നടന്ന യുദ്ധത്തിലൂടെ കൊഹിമയുടെയും ഇംഫാലിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
1945-ൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടതോടെ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങി. ജപ്പാന്റെ തോൽവി നേതാജിയുടെ പദ്ധതികൾക്ക് വിഘാതമായി.
ജപ്പാൻ കീഴടങ്ങി ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 18ന് ഒരു വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് മരണപ്പെട്ടതായി വിശ്വസിക്കുന്നു. ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചതിന്റെ രണ്ടാം ദിവസമായിരുന്നു നേതാജിയുടെ ഈ വിമാന യാത്ര. ’അജ്ഞാതരാജ്യത്തേക്കുള്ള സാഹസിക യാത്ര’ എന്നായിരുന്നു നേതാജി ഈ യാത്രയെ വിശേഷിപ്പിച്ചത്രെ. ഒപ്പമുണ്ടായിരുന്ന ജാപ്പനീസ് ലെഫ്. ജനറൽ ഷിഡേയും വിമാനാപകടത്തിൽ മരണപ്പെട്ടു. സഹയാത്രികനായിരുന്ന കേണൽ ഹബിബുർ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. നേതാജി ആശുപത്രിയിൽ തന്റെ അരികിലെ കിടക്കയിലാണ് മരിച്ചതെന്ന് ഹബിബുർ റഹ്മാൻ പറയുന്നു. എന്നാൽ മൃതദേഹം കണ്ടിട്ടില്ലാത്തതിനാൽ ഈ മൊഴികൾ വിശ്വാസത്തിലെടുക്കാൻ ആരും തയ്യാറായതുമില്ല.
നേതാജിയുടെ മരണവും
സംശയങ്ങളും
നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന ധീരൻ മരിച്ചതായി വിശ്വസിക്കാൻ ഇന്ത്യക്കാർ ആഗ്രഹിച്ചിരുന്നില്ല. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി കിംവന്തികളും സാഹചര്യസാക്ഷ്യങ്ങളും പിൽക്കാലത്ത് പുറത്തിറങ്ങി. നേതാജി സൈബീരിയയിൽ വച്ച് ഏറെക്കാലത്തിനു ശേഷമാണ് മരിച്ചതെന്നായിരുന്നു അതിലൊന്ന്.
ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശി ഗുംനാമി ബാബ യഥാർഥത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന തരത്തിലും കഥകൾ പ്രചരിച്ചു. ഇത് അടിസ്ഥാനമാക്കി സിനിമകൾ പോലും പുറത്തിറങ്ങി. നേതാജിയുടെ തിരോധാനം അന്വേഷിക്കാൻ പല കാലഘട്ടങ്ങളായി വിവിധ അന്വേഷണകമ്മീഷനുകളെ നിയോഗിച്ചിരുന്നു.
ഗുംനാമി ബാബ തന്നെയോ നേതാജി എന്നുറപ്പിക്കാൻ 2016-ൽ ഉത്തർപ്രദേശ് സർക്കാർ ജസ്റ്റിസ് വിഷ്ണു സഹായ് കമ്മിഷനെ നിയമിച്ചതാണ് അവസാനത്തേത്. നേതാജി അനായാസം കൈകാര്യം ചെയ്തിരുന്ന ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിൽ ബാബ നിപുണനായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.
നേതാജിയെഴുതിയ പുസ്തകങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന എഴുത്തുകാരുടെ പുസ്തകങ്ങളും ബാബയുടെ പാർപ്പിടത്തിൽനിന്നു കണ്ടെടുത്തിരുന്നു. നേതാജിയെപ്പോലെ ജനങ്ങളെ സ്വാധീനിക്കാൻ പ്രാപ്തിയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഗുംനാമി ബാബയുമെന്ന് റിപ്പോർട്ടിലുണ്ട്.
താൻ സുഭാഷ് ചന്ദ്രബോസാണെന്ന അഭ്യൂഹം പ്രചരിക്കുന്പോഴും ബാബ ഫൈസാബാദിലെ വീട്ടിൽത്തന്നെയുണ്ടായിരുന്നു. വൈകാതെ അവിടം വിട്ടുപോയി. ഗുംനാമി ബാബയ്ക്ക് സംഗീതത്തോടും ചുരുട്ടിനോടുമുള്ള താൽപര്യത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ ജീവിത കാലത്ത് ചർച്ചകളിൽ ഇടംപിടിക്കാതിരുന്ന ഗുംനാമി ബാബ മരണശേഷമാണ് വാർത്തകളിൽ നിറയുന്നതെന്നത് വിചിത്രം.
’എന്റെ മരണം ഏതുവിധത്തിലായാൽ കൊള്ളാമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഞാൻ വളരെ ഉയരത്തിൽ പറക്കുകയായിരിക്കണം; പിന്നെ പെട്ടെന്ന് വിമാനം തകർന്ന് ഭൂമിയിൽ വീഴണം; അങ്ങനെ ഞാൻ മരിക്കണം’’.
1939-ലെ ഒരു രാത്രി ബോംബെയിൽവെച്ച് സുഹൃത്തായ നാഥലാൽ പരീഖിനോട് നേതാജി സുഭാഷ്ചന്ദ്രബോസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ സ്വപ്നം ആറുവർഷത്തിനുശേഷം തായ്വാനിലെ തയ്ഹോക്ക് വിമാനത്താവളത്തിൽ വച്ച് സഫലമായി എന്നാണ് ചിലരെങ്കിലും കരുതുന്നത്.
ഭാരതത്തെ പാരതന്ത്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയെന്ന ചിന്ത ആത്മാവിൽ ആവാഹിച്ച് മുന്നോട്ടു പോയിരുന്ന കർമധീരനായ ഒരു ഭടനായിരുന്നു നേതാജി. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന അടക്കാനാകാത്ത ആവേശം നേതാജിയെ വൈവാഹിക ജീവിതത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്നു.
എന്നാൽ വൈകി അദ്ദേഹം വിവാഹിതനായി. ഓസ്ട്രിയക്കാരി എമിലി ഷെങ്കൽ ആയിരുന്നു നേതാജിയുടെ ഭാര്യ. അവർക്ക് അനിത എന്നൊരു മകളും പിറന്നു.
1934-ൽ വിയന്നയിൽ വച്ചാണ് ബോസ് ആദ്യമായി എമിലി ഷെങ്കലിനെ കാണുന്നത്. ’ഇന്ത്യൻ സ്ട്രഗിളി’ന്റെ ആമുഖത്തിൽ അദ്ദേഹം പരാമർശിക്കുന്ന ഏക വ്യക്തി എമിലിയാണ്. പിന്നീട് അവർ നിരന്തരം എഴുത്തുകൾ കൈമാറി. ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ എന്നപേരിൽ ഈ കത്തുകൾ പുസ്തകമായിട്ടുണ്ട്.
ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവാണെങ്കിൽ ഇന്ത്യ ജൻമം നൽകിയ ഏറ്റവും ധീര ദേശാഭിമാനിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്.
പൊള്ളലേറ്റ് ആശുപത്രിക്കിടക്കയിൽ കിടക്കുന്പോൾ നേതാജി പറഞ്ഞെന്ന് ഹബീബുർ റഹ്്മാൻ വെളിപ്പെടുത്തിയ വാക്കുകൾ ഇങ്ങനെയായിരുന്നു...’ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തുവരുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്കാലം മുഴുവൻ ഞാൻ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഞാനിപ്പോൾ മരിക്കുന്നതും. താങ്കൾ പോയി എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാൻ. ഇന്ത്യ സ്വതന്ത്രയാവുകതന്നെ ചെയ്യും. എത്രയും പെട്ടെന്ന്.’
വിമാനാപകടം സംഭവിച്ച് 78 വർഷം പിന്നിടുന്പോഴും അദ്ദേഹം ആ അപകടത്തിൽ മരിച്ചുവെന്ന് ലോകം വിശ്വസിക്കാത്തതിനു കാരണം നേതാജിയെന്ന അസാമാന്യ വ്യക്തിത്വത്തോടുള്ള ജനങ്ങളുടെ ആരാധനയാണ്.
നേതാജി ഹിമാലയത്തിൽ സന്യാസിയായി ജീവിക്കുന്നതായി പിൽക്കാലത്ത് കരുതിയവർ ഏറെപ്പേരാണ്. അതേസമയം ജപ്പാനിലെ ടോക്യായിലുള്ള റംങ്കോജി ബുദ്ധമതക്ഷേത്രത്തിൽ നേതാജിയുടെതെന്ന് കരുതപ്പെടുന്ന ചിതാഭസ്മം ഇപ്പോഴും പാവനമായി സൂക്ഷിക്കപ്പെടുന്നു.
1945 ഓഗസ്റ്റ് 18-ന് വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്നും 20-ന് ഭൗതികശീരം ദഹിപ്പിച്ചതിനുശേഷം 23-ന് ചിതാഭസ്മം തായ്്വാനിലെ നിഷി ഹോങ്കൻജി ക്ഷേത്രത്തിൽ സൂക്ഷിക്കുകയും സെപ്റ്റംബറിൽ ചിതാഭസ്മം ടോക്യോയിലെ റംങ്കോജി ബുദ്ധക്ഷേതത്തിലേക്ക് മാറ്റുകയും ചെയ്തെന്നാണ് വിശ്വാസം.
റംങ്കോജി ക്ഷേത്രത്തിനു മുന്നിൽ നേതാജിയുടെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബുദ്ധമത ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തുന്ന ഏറ്റവും പൂജ്യമായ ഇടത്ത് അദ്ദേഹത്തിന്റെ ചിത്രത്തിനു സമീപം പ്രത്യേക പേടകത്തിലാണ് ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്ര പുരോഹിതർ എല്ലാദിവസവും നേതാജിയുടെ ചിതാഭസ്മത്തിനരുകിൽ പൂജ അർപ്പിക്കുന്നുണ്ട്. നേതാജി ജപ്പാൻകാരുടെയും ആരാധനാപാത്രമാണ്.
അജിത് ജി. നായർ