ഗന്ധർവനെന്നുകേട്ടാൽ നിമിഷാർധം
ഇടവേളയില്ലാതെ മനസിലേക്ക് ഈണങ്ങളൊഴുകിയെത്തും.., ഗാനഗന്ധർവന്റെ
മുഖം തെളിയും. എന്നാൽ ഭാരതീയ സംഗീതത്തിൽ ആദ്യമോർക്കേണ്ട മറ്റൊരു
ഗന്ധർവനുണ്ട്. കൗമാരത്തിലേ ഗന്ധർവനെന്ന വിളിപ്പേരു സ്വന്തമാക്കിയയാൾ-
പണ്ഡിറ്റ് കുമാർ ഗന്ധർവ. ജീവിതത്തിൽ സങ്കീർണതകളിലൂടെ കടന്നുപോയി
സംഗീതത്തെ ലളിതസുന്ദരമാക്കി സമ്മാനിച്ച അദ്ദേഹത്തിന്റെ ഓർമകൾക്ക് മുപ്പതാണ്ടു തികഞ്ഞു കഴിഞ്ഞ ബുധനാഴ്ച...
""നിങ്ങളിനി പാടരുത്. പാടാൻ ശ്രമിച്ചാൽ അതു നിങ്ങളുടെ മരണത്തിൽ കലാശിച്ചേക്കും. ഇവിടംവിട്ട് വരണ്ട കാലാവസ്ഥയുള്ള ഏതെങ്കിലും സ്ഥലത്തേക്കു പോകുക''- ഗന്ധർവനെന്നു പേരുകേൾപ്പിച്ച, ഇരുപതുകളിൽ മാത്രമെത്തിയ ഗായകനോട് ഡോക്ടർമാർ തീർത്തുപറഞ്ഞു. ക്ഷയരോഗം അന്ന് അത്ര മാരകമായിരുന്നു. അങ്ങനെ അയാൾ കർണാടകയിലെ ബെൽഗാമിലുള്ള സുലേഭവി ഗ്രാമത്തിൽനിന്ന് മധ്യപ്രദേശിലെ ദേവാസിലേക്കു പോയി.
കഠിനമായ രോഗത്തിന്റെയും നിശബ്ദതയുടെയും ആറു വർഷങ്ങൾ. പക്ഷികളുടെയും കാറ്റിന്റെയും തെരുവു ഗായകരുടെയും സംഗീതം കേട്ട് ഒരേ കിടപ്പ്. അത് അയാളിലെ സംഗീതത്തിന്റെ ഉറവകളെ സാന്പ്രദായികമായ തടകൾ പൊട്ടിച്ച് ഒഴുക്കി. ഒരുപക്ഷേ ആ രോഗമായിരുന്നിരിക്കണം കുമാർ ഗന്ധർവയെന്ന സംഗീതജ്ഞനെ ആരാലും ആദരിക്കുന്നവിധം വ്യത്യസ്തനാക്കിയത്.
പത്താം
വയസിൽ വേദിയിൽ
1924 ഏപ്രിൽ എട്ടിനു ജനിച്ച ശിവപുത്ര സിദ്ധരാമയ്യ കോംകളിമഠ് അഞ്ചാം വയസിൽതന്നെ സംഗീതത്തിലുള്ള തന്റെ പ്രതിഭയുടെ തിളക്കം കാട്ടിയിരുന്നു. പത്താം വയസിൽ വേദിയിൽ പാടി. തൊട്ടടുത്ത കൊല്ലം വിഖ്യാത ശാസ്ത്രീയ സംഗീതകാരനായ ബി.ആർ. ദേവ്ധറിനു കീഴിൽ പഠനമാരംഭിച്ചു. അക്കാലത്തുതന്നെ ഗന്ധർവകുമാരൻ എന്ന അർഥത്തിൽ കുമാർ ഗന്ധർവ എന്ന വിളിപ്പേരു കിട്ടി. ഇരുപതാം വയസുമുതൽ കുട്ടികളെ പഠിപ്പിക്കാനും തുടങ്ങി.
ആ പ്രതിഭാവിലാസം തുടരുന്നതിനിടെയാണ് ക്ഷയരോഗം കരിനിഴൽ വിരിച്ചത്. രക്ഷപ്പെടാൻ വിദൂര സാധ്യത മാത്രമെന്നായിരുന്നു ചികിത്സകരുടെ വിലയിരുത്തൽ. സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്നിന്റെ കണ്ടുപിടിത്തം തന്നെയാവണം കുമാർ ഗന്ധർവയിലെ സംഗീതകാരനെ വീണ്ടെടുത്തത്. 1952ൽ മരുന്നു കണ്ടുപിടിച്ച് അധികം വൈകാതെതന്നെ ഗന്ധർവയ്ക്ക് നൽകിത്തുടങ്ങി. ഈ ചികിത്സയും ഭാര്യ ഭാനുമതിയുടെ പരിചരണവും രോഗം ഭേദമാക്കി. പതിയെ പാടാൻ തുടങ്ങി.
രോഗമേല്പിച്ച പോറലുകൾ
ക്ഷയരോഗം ഗന്ധർവയുടെ ശ്വാസകോശങ്ങളിലൊന്നിനെ തകർത്തുകളഞ്ഞു. രോഗം വീഴ്ത്തിയ പോറലുകൾ അദ്ദേഹത്തിന്റെ ശബ്ദത്തെയും ശൈലിയെയും ബാധിക്കുകയും ചെയ്തു. പിന്നീടത്രയും കേട്ടത് ഒറ്റ ശ്വാസകോശത്തിന്റെ പാട്ടായിരുന്നു. രോഗം ഭേദമായശേഷം 1953ൽ അദ്ദേഹം വീണ്ടും സംഗീതവേദിയിലെത്തി.
ഭക്തിഗാനങ്ങളും (നിർഗുണി ഭജൻസ്) നാടോടിസംഗീതവുമടക്കം രാഗവിസ്താരങ്ങളിൽ അദ്ദേഹം അനുപമമായ പരീക്ഷണങ്ങൾ നടത്തി. പാരന്പര്യത്തെ തള്ളിക്കളയാതെ, എന്നാൽ നിരന്തരം ചോദ്യംചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ സംഗീതധാര ഒഴുകിപ്പരന്നു., ആഴങ്ങളിലെ വേരുകൾ തൊട്ടു. രാഗങ്ങളുടെ സമ്മേളനങ്ങളാൽ പുതിയവ പിറവിയെടുത്തു.
ഗന്ധർവയുടെ ശൈലി പല കോണുകളിൽനിന്നുള്ള വിമർശനങ്ങൾക്കു വഴിവെട്ടി. വിളംബകാലത്തിലുള്ള ആലാപനമാണ് ഇഷ്ടക്കേടുകൾക്കു കാരണമായത്. സ്വന്തം ഗുരു ദേവ്ധർ പോലും ശരിയല്ലായ്മകളെന്നു ചൂണ്ടിക്കാട്ടി.
എന്നാൽ എല്ലാത്തരം വിമർശനങ്ങൾക്കും മുകളിൽ അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ സംഗീതം പടർന്നു. കബീറിന്റെ സൃഷ്ടികൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേട്ടു ലയിച്ച തലമുറകൾ ഇന്നുമുണ്ട്. അദ്ദേഹം കൊണ്ടുവന്ന പുതുമകൾ പലർക്കും അത്രമാത്രം പ്രിയങ്കരവും വിപ്ലവാത്മകവുമായി. പാരന്പര്യത്തെ പുതുമകൾക്കായുള്ള അടിത്തറയായി അദ്ദേഹം കണ്ടു. കൗതുകകരമായ ഒരു വിലയിരുത്തലുണ്ട്- അദ്ദേഹം ശുദ്ധ ശാസ്ത്രീയ സംഗീതത്തെ പുതുവഴിയിലൂടെ ജനപ്രിയവും, നാടോടിസംഗീതത്തെ ശാസ്ത്രീയവുമാക്കി എന്ന്! അദ്ദേഹം സൃഷ്ടിച്ച സംഗീതാനുഭവത്തിന്റെ മഹത്വം ഇത്തരം തരംതിരിവുകൾക്ക് അതീതമാണെന്നുമാത്രം. സംഗീതത്തെ ഭക്തിയുമായി കൂട്ടിയിണക്കുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നുമില്ല. സംഗീതത്തിൽ ശബ്ദത്തിനൊപ്പം മഹത്വം സാഹിത്യത്തിനും അർഥത്തിനും നൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചു. ഒരു സംഗീതജ്ഞൻ എന്നതിനേക്കാൾ ഭാരതീയ സംസ്കാരത്തിന്റെ ഗിരിശൃംഗങ്ങളിലൊന്നായി പണ്ഡിറ്റ് കുമാർ ഗന്ധർവയെ വിലയിരുത്തുന്നവരുണ്ട്.
ജഗ് ദർശൻ കാ മേള
ജീവിതവും സംഗീതവുമായുള്ള ലയം കുമാർ ഗന്ധർവയുടെ പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നു. ബാവുൽ ഗായകരെപ്പോലെ, നാടോടി സംഗീത പാരന്പര്യത്തിൽ ഉൗന്നിയുള്ള സഞ്ചാരം അതിനു സഹായമേകി. നിർഗുണ് ഭജനുകൾ ലൗകികമായി ഒന്നിലും ബന്ധനങ്ങളിലാത്ത അവസ്ഥ വരച്ചുകൊണ്ടിരുന്നു. മനസിനോടു ചേരുന്നതാവണം ശബ്ദമെന്ന് അദ്ദേഹം പറഞ്ഞുവച്ചു, പാടിക്കേൾപ്പിക്കുകയും ചെയ്തു.
മുകുൾ ശിവ്പുത്ര, യശോവർധൻ എന്നിവരാണ് കുമാർ ഗന്ധർവയുടെ ആണ്മക്കൾ. ഇരുവരും സംഗീതജ്ഞരാണ്. രണ്ടാമത്തെ പുത്രന്റെ ജനനത്തോടെ ഭാര്യ ഭാനുമതി മരിച്ചു. പിന്നീട് ശിഷ്യയായ വസുന്ധര ശ്രിഖണ്ഡെയെ വിവാഹം കഴിച്ചു. മകൾ കലാപിനി കോംകളിമഠ് ഗായികയാണ്. 1990ൽ ഗന്ധർവയ്ക്ക് പത്മവിഭൂഷണ് സമ്മാനിച്ചു. 1992 ജനുവരി 12ന് അറുപത്തേഴാം വയസിൽ ദിവാസിലെ വീട്ടിലായിരുന്നു അന്ത്യം.
കുമാർ ഗന്ധർവയുടെ വിഖ്യാതമായ അവധൂത ഭജൻ ഉഡ് ജായേഗാ ഹൻസ് അകേലാ യുട്യൂബിൽ കേട്ട് ഒരാൾ ഇങ്ങനെയെഴുതുന്നു:
ദിവസവും രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെ ഈ ഭജൻ റേഡിയോയിൽ കേൾക്കുമായിരുന്നു. അച്ഛൻ കൊളുത്തിവയ്ക്കുന്ന ചന്ദനത്തിരികളുടെയും അമ്മ അടുക്കളയിൽ ഒരുക്കുന്ന ഭക്ഷണത്തിന്റെയും സംയുക്തഗന്ധങ്ങൾക്കൊപ്പം പണ്ഡിത്ജിയുടെ ശബ്ദം വീടിനകത്ത് അലയടിക്കും. ആ കാലം ഓർക്കുന്നു. പണ്ഡിത്ജിയുടെ ശബ്ദം എക്കാലവും നിലനിൽക്കും.
അതെ, കാലത്തെ ജയിച്ച സംഗീതകാരൻ തന്നെയാണ് അദ്ദേഹം.
ഹരിപ്രസാദ്
ഇടവേളയില്ലാതെ മനസിലേക്ക് ഈണങ്ങളൊഴുകിയെത്തും.., ഗാനഗന്ധർവന്റെ
മുഖം തെളിയും. എന്നാൽ ഭാരതീയ സംഗീതത്തിൽ ആദ്യമോർക്കേണ്ട മറ്റൊരു
ഗന്ധർവനുണ്ട്. കൗമാരത്തിലേ ഗന്ധർവനെന്ന വിളിപ്പേരു സ്വന്തമാക്കിയയാൾ-
പണ്ഡിറ്റ് കുമാർ ഗന്ധർവ. ജീവിതത്തിൽ സങ്കീർണതകളിലൂടെ കടന്നുപോയി
സംഗീതത്തെ ലളിതസുന്ദരമാക്കി സമ്മാനിച്ച അദ്ദേഹത്തിന്റെ ഓർമകൾക്ക് മുപ്പതാണ്ടു തികഞ്ഞു കഴിഞ്ഞ ബുധനാഴ്ച...
""നിങ്ങളിനി പാടരുത്. പാടാൻ ശ്രമിച്ചാൽ അതു നിങ്ങളുടെ മരണത്തിൽ കലാശിച്ചേക്കും. ഇവിടംവിട്ട് വരണ്ട കാലാവസ്ഥയുള്ള ഏതെങ്കിലും സ്ഥലത്തേക്കു പോകുക''- ഗന്ധർവനെന്നു പേരുകേൾപ്പിച്ച, ഇരുപതുകളിൽ മാത്രമെത്തിയ ഗായകനോട് ഡോക്ടർമാർ തീർത്തുപറഞ്ഞു. ക്ഷയരോഗം അന്ന് അത്ര മാരകമായിരുന്നു. അങ്ങനെ അയാൾ കർണാടകയിലെ ബെൽഗാമിലുള്ള സുലേഭവി ഗ്രാമത്തിൽനിന്ന് മധ്യപ്രദേശിലെ ദേവാസിലേക്കു പോയി.
കഠിനമായ രോഗത്തിന്റെയും നിശബ്ദതയുടെയും ആറു വർഷങ്ങൾ. പക്ഷികളുടെയും കാറ്റിന്റെയും തെരുവു ഗായകരുടെയും സംഗീതം കേട്ട് ഒരേ കിടപ്പ്. അത് അയാളിലെ സംഗീതത്തിന്റെ ഉറവകളെ സാന്പ്രദായികമായ തടകൾ പൊട്ടിച്ച് ഒഴുക്കി. ഒരുപക്ഷേ ആ രോഗമായിരുന്നിരിക്കണം കുമാർ ഗന്ധർവയെന്ന സംഗീതജ്ഞനെ ആരാലും ആദരിക്കുന്നവിധം വ്യത്യസ്തനാക്കിയത്.
പത്താം
വയസിൽ വേദിയിൽ
1924 ഏപ്രിൽ എട്ടിനു ജനിച്ച ശിവപുത്ര സിദ്ധരാമയ്യ കോംകളിമഠ് അഞ്ചാം വയസിൽതന്നെ സംഗീതത്തിലുള്ള തന്റെ പ്രതിഭയുടെ തിളക്കം കാട്ടിയിരുന്നു. പത്താം വയസിൽ വേദിയിൽ പാടി. തൊട്ടടുത്ത കൊല്ലം വിഖ്യാത ശാസ്ത്രീയ സംഗീതകാരനായ ബി.ആർ. ദേവ്ധറിനു കീഴിൽ പഠനമാരംഭിച്ചു. അക്കാലത്തുതന്നെ ഗന്ധർവകുമാരൻ എന്ന അർഥത്തിൽ കുമാർ ഗന്ധർവ എന്ന വിളിപ്പേരു കിട്ടി. ഇരുപതാം വയസുമുതൽ കുട്ടികളെ പഠിപ്പിക്കാനും തുടങ്ങി.
ആ പ്രതിഭാവിലാസം തുടരുന്നതിനിടെയാണ് ക്ഷയരോഗം കരിനിഴൽ വിരിച്ചത്. രക്ഷപ്പെടാൻ വിദൂര സാധ്യത മാത്രമെന്നായിരുന്നു ചികിത്സകരുടെ വിലയിരുത്തൽ. സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്നിന്റെ കണ്ടുപിടിത്തം തന്നെയാവണം കുമാർ ഗന്ധർവയിലെ സംഗീതകാരനെ വീണ്ടെടുത്തത്. 1952ൽ മരുന്നു കണ്ടുപിടിച്ച് അധികം വൈകാതെതന്നെ ഗന്ധർവയ്ക്ക് നൽകിത്തുടങ്ങി. ഈ ചികിത്സയും ഭാര്യ ഭാനുമതിയുടെ പരിചരണവും രോഗം ഭേദമാക്കി. പതിയെ പാടാൻ തുടങ്ങി.
രോഗമേല്പിച്ച പോറലുകൾ
ക്ഷയരോഗം ഗന്ധർവയുടെ ശ്വാസകോശങ്ങളിലൊന്നിനെ തകർത്തുകളഞ്ഞു. രോഗം വീഴ്ത്തിയ പോറലുകൾ അദ്ദേഹത്തിന്റെ ശബ്ദത്തെയും ശൈലിയെയും ബാധിക്കുകയും ചെയ്തു. പിന്നീടത്രയും കേട്ടത് ഒറ്റ ശ്വാസകോശത്തിന്റെ പാട്ടായിരുന്നു. രോഗം ഭേദമായശേഷം 1953ൽ അദ്ദേഹം വീണ്ടും സംഗീതവേദിയിലെത്തി.
ഭക്തിഗാനങ്ങളും (നിർഗുണി ഭജൻസ്) നാടോടിസംഗീതവുമടക്കം രാഗവിസ്താരങ്ങളിൽ അദ്ദേഹം അനുപമമായ പരീക്ഷണങ്ങൾ നടത്തി. പാരന്പര്യത്തെ തള്ളിക്കളയാതെ, എന്നാൽ നിരന്തരം ചോദ്യംചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ സംഗീതധാര ഒഴുകിപ്പരന്നു., ആഴങ്ങളിലെ വേരുകൾ തൊട്ടു. രാഗങ്ങളുടെ സമ്മേളനങ്ങളാൽ പുതിയവ പിറവിയെടുത്തു.
ഗന്ധർവയുടെ ശൈലി പല കോണുകളിൽനിന്നുള്ള വിമർശനങ്ങൾക്കു വഴിവെട്ടി. വിളംബകാലത്തിലുള്ള ആലാപനമാണ് ഇഷ്ടക്കേടുകൾക്കു കാരണമായത്. സ്വന്തം ഗുരു ദേവ്ധർ പോലും ശരിയല്ലായ്മകളെന്നു ചൂണ്ടിക്കാട്ടി.
എന്നാൽ എല്ലാത്തരം വിമർശനങ്ങൾക്കും മുകളിൽ അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ സംഗീതം പടർന്നു. കബീറിന്റെ സൃഷ്ടികൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേട്ടു ലയിച്ച തലമുറകൾ ഇന്നുമുണ്ട്. അദ്ദേഹം കൊണ്ടുവന്ന പുതുമകൾ പലർക്കും അത്രമാത്രം പ്രിയങ്കരവും വിപ്ലവാത്മകവുമായി. പാരന്പര്യത്തെ പുതുമകൾക്കായുള്ള അടിത്തറയായി അദ്ദേഹം കണ്ടു. കൗതുകകരമായ ഒരു വിലയിരുത്തലുണ്ട്- അദ്ദേഹം ശുദ്ധ ശാസ്ത്രീയ സംഗീതത്തെ പുതുവഴിയിലൂടെ ജനപ്രിയവും, നാടോടിസംഗീതത്തെ ശാസ്ത്രീയവുമാക്കി എന്ന്! അദ്ദേഹം സൃഷ്ടിച്ച സംഗീതാനുഭവത്തിന്റെ മഹത്വം ഇത്തരം തരംതിരിവുകൾക്ക് അതീതമാണെന്നുമാത്രം. സംഗീതത്തെ ഭക്തിയുമായി കൂട്ടിയിണക്കുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നുമില്ല. സംഗീതത്തിൽ ശബ്ദത്തിനൊപ്പം മഹത്വം സാഹിത്യത്തിനും അർഥത്തിനും നൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചു. ഒരു സംഗീതജ്ഞൻ എന്നതിനേക്കാൾ ഭാരതീയ സംസ്കാരത്തിന്റെ ഗിരിശൃംഗങ്ങളിലൊന്നായി പണ്ഡിറ്റ് കുമാർ ഗന്ധർവയെ വിലയിരുത്തുന്നവരുണ്ട്.
ജഗ് ദർശൻ കാ മേള
ജീവിതവും സംഗീതവുമായുള്ള ലയം കുമാർ ഗന്ധർവയുടെ പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നു. ബാവുൽ ഗായകരെപ്പോലെ, നാടോടി സംഗീത പാരന്പര്യത്തിൽ ഉൗന്നിയുള്ള സഞ്ചാരം അതിനു സഹായമേകി. നിർഗുണ് ഭജനുകൾ ലൗകികമായി ഒന്നിലും ബന്ധനങ്ങളിലാത്ത അവസ്ഥ വരച്ചുകൊണ്ടിരുന്നു. മനസിനോടു ചേരുന്നതാവണം ശബ്ദമെന്ന് അദ്ദേഹം പറഞ്ഞുവച്ചു, പാടിക്കേൾപ്പിക്കുകയും ചെയ്തു.
മുകുൾ ശിവ്പുത്ര, യശോവർധൻ എന്നിവരാണ് കുമാർ ഗന്ധർവയുടെ ആണ്മക്കൾ. ഇരുവരും സംഗീതജ്ഞരാണ്. രണ്ടാമത്തെ പുത്രന്റെ ജനനത്തോടെ ഭാര്യ ഭാനുമതി മരിച്ചു. പിന്നീട് ശിഷ്യയായ വസുന്ധര ശ്രിഖണ്ഡെയെ വിവാഹം കഴിച്ചു. മകൾ കലാപിനി കോംകളിമഠ് ഗായികയാണ്. 1990ൽ ഗന്ധർവയ്ക്ക് പത്മവിഭൂഷണ് സമ്മാനിച്ചു. 1992 ജനുവരി 12ന് അറുപത്തേഴാം വയസിൽ ദിവാസിലെ വീട്ടിലായിരുന്നു അന്ത്യം.
കുമാർ ഗന്ധർവയുടെ വിഖ്യാതമായ അവധൂത ഭജൻ ഉഡ് ജായേഗാ ഹൻസ് അകേലാ യുട്യൂബിൽ കേട്ട് ഒരാൾ ഇങ്ങനെയെഴുതുന്നു:
ദിവസവും രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെ ഈ ഭജൻ റേഡിയോയിൽ കേൾക്കുമായിരുന്നു. അച്ഛൻ കൊളുത്തിവയ്ക്കുന്ന ചന്ദനത്തിരികളുടെയും അമ്മ അടുക്കളയിൽ ഒരുക്കുന്ന ഭക്ഷണത്തിന്റെയും സംയുക്തഗന്ധങ്ങൾക്കൊപ്പം പണ്ഡിത്ജിയുടെ ശബ്ദം വീടിനകത്ത് അലയടിക്കും. ആ കാലം ഓർക്കുന്നു. പണ്ഡിത്ജിയുടെ ശബ്ദം എക്കാലവും നിലനിൽക്കും.
അതെ, കാലത്തെ ജയിച്ച സംഗീതകാരൻ തന്നെയാണ് അദ്ദേഹം.
ഹരിപ്രസാദ്