ഒരു താത്വിക അവലോകനം എന്‍റെ ധൈര്യം: അഖിൽ മാരാർ

04:40 AM Jan 02, 2022 | Deepika.com
രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലുള്ള ഒരു താത്വിക അവലോകനം പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ ആനന്ദത്തിലാണ് സംവിധായകൻ അഖിൽ മാരാർ. തന്‍റെ ആദ്യ ചിത്രം സമകാലിക സംഭവങ്ങളെ കോർത്തിണക്കി രസകരമാംവിധം അവതരിപ്പിക്കാൻ ഈ കലാകാരനു സാധിച്ചു. വലിയ താരനിരയിൽ ഒരുക്കിയ സിനിമ തന്‍റെ ധൈര്യം തന്നെയാണെന്നു സംവിധായകൻ തുറന്നു പറയുന്നു...

ആദ്യ സിനിമ തിയറ്ററിൽ

ഈ വർഷം ജനുവരി ഒന്നിനാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. വർഷാവസാനം ചിത്രം തിയറ്ററിലെത്തിയതിന്‍റെ സന്തോഷമുണ്ട്. വർഷങ്ങളായി സിനിമയ്ക്കു പിന്നാലെ നടന്നതിന്‍റെ ഫലമാണ് ഈ വിജയം. ഹാസ്യ പശ്ചാത്തലത്തിലുള്ള കഥയാകുന്പോൾ അതിന്‍റെ പേര് പ്രേക്ഷകർക്ക് വളരെ വേഗത്തിൽ മനസിലാകണമെന്നു ചിന്തിച്ചിരുന്നു. സന്ദേശം എന്ന ചിത്രത്തിലെ ശങ്കരാടിയുടെ വാചകം അങ്ങനൊണ് കടംകൊള്ളുന്നത്.

മറ്റിടങ്ങളേക്കാൾ രാഷ്ട്രീയം ജീവിതവുമായി വളരെ ഇഴുകിച്ചേർന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു ഇവിടെ വളരെ പ്രസക്തിയുണ്ട്. എന്നാൽ അത്തരത്തിലുള്ള സിനിമകൾ വളരെ വിരളമാണ്. സന്ദേശം എന്ന ചിത്രമാണ് ആ വിഭാഗത്തിൽ ക്ലാസിക്കായിട്ടുള്ളത്. പല രാഷ്ട്രീയചിത്രങ്ങളിലും ഒരാളുടെ കഥയോ ഒരു സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമോ മാത്രമാണുള്ളത്. ചിലതിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യം പരാമർശിച്ചു എന്നു മാത്രം.

ഇവിടെ സിനിമകളിലും ചാനലുകളിലും രാഷ്ട്രീയ ആക്ഷേപത്തിനു ഇടം സൃഷ്ടിക്കുന്പോൾ നമ്മുടെ നേതാക്കന്മാർ അസ്വസ്ഥരാകുന്നില്ല. അവർ ജനാധിപത്യ ബോധത്തോടെ അത് സ്വീകരിക്കുകയാണ്.

സിനിമ പശ്ചാത്തലം

കഴിഞ്ഞ അഞ്ചു വർഷങ്ങളായി നമുക്കു പരിചിതമായ സംഭവങ്ങളെയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വലിയ താരനിരയിലാണ് ആദ്യ സിനിമ ചെയ്യുന്നത് എന്ന ടെൻഷൻ എനിക്കില്ലായിരുന്നു. ചിത്രത്തിൽ വലിയ താരനിരയും മുഴുനീള സംഭാഷണവുമുള്ള സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്.

അത് വളരെ എളുപ്പം ചെയ്യാൻ സാധിച്ചു. ജോജുവും ഷമ്മി തിലകനുമൊക്കെയു ള്ള വലിയ താരനിര ചിത്രത്തിന്‍റെ ഭാഗമായെത്തി. ചിത്രീകരണത്തിനു കോവിഡ് വലിയ വെല്ലുവിളിയായിരുന്നു. വലിയ ആൾക്കൂട്ട സീനുകൾ വരേണ്ടയിടത്തു കോവിഡിന്‍റെ പരിമിതി കാരണം പല വിട്ടുവീഴ്ചയും ചെയ്യേണ്ടി വന്നു.

സിനിമ സഞ്ചാരം

കൊട്ടാരക്കരയാണ് എന്‍റെ സ്വദേശം. കോളജ് പഠനത്തിനു ശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. സ്കൂൾ പഠനകാലത്ത് നാടകം എഴുതുമായിരുന്നു. പിന്നീടാണ് സിനിമയ്ക്കായി എഴുതുന്നത്. ആദ്യം കാണാൻ പോകുന്നത് ശ്രീനിവാസൻ സാറിനെയായിരുന്നു. അവിടെനിന്നും സിനിമയ്ക്കു പിന്നാലെയായിരുന്നു തുടർന്നുള്ള സഞ്ചാരം. ഒരു ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. എഴുത്തിനോട് വളരെ താല്പര്യമുണ്ട്.

ഒരു ടീമിനെ നിയന്ത്രിക്കാനുള്ള കമാൻഡിംഗ് കപ്പാസിറ്റിയുണ്ട്. അത് കോളജ് കാലത്തുള്ള പ്രവർത്തനവും രാഷ്ട്രീയ ഇടപെടലും നൽകിയിട്ടുള്ളതാണ്. ഒപ്പം വിഷ്വലൈസ് ചെയ്യാനുള്ള കഴിവുമുണ്ടായിരുന്നു. പല മേഖലയിലൂടെയുള്ള യാത്രയാണ് ഓരോ പാഠങ്ങളിലൂടെ സിനിമ സംവിധായകനായി മാറ്റിയെടുക്കുന്നത്.

പുതിയ പ്രോജക്ടുകൾ

വർഷങ്ങളായുള്ള ആഗ്രഹമാണ് എന്നെ സംവിധായകനാക്കുന്നത്. ഇനി തുടർന്നും സിനിമയുമായി സഞ്ചരിക്കാനാണ് ആഗ്രഹം. തിടുക്കപ്പെട്ട് സിനിമ ചെയ്യാതെ പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യണം. മൂന്നു പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്.