ഭംഗിയുള്ള പാട്ടുകൾ പിറവിയെടുത്തു, പോയവർഷം മലയാള സിനിമയിൽ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന, മനസുതൊടുന്ന ഈണങ്ങൾ. നവാഗത സംഗീതസംവിധായകർ മെലഡിയുടെ കൂട്ടുപിടിക്കുന്നത് പ്രതീക്ഷയ്ക്കു തിളക്കം കൂട്ടുന്നു.
പുതിയ ഭാഷയിൽ പറഞ്ഞാൽ ’നല്ല പാട്ടുകൾ മരിച്ചു’ എന്ന പതിവു മുറവിളികൾക്ക് സുന്ദരമായ മറുപടിയാണ് പോയവർഷം മലയാള സിനിമ നൽകിയത്. ഒന്നിനൊന്നു മികച്ച പാട്ടുകൾ.., ഹൃദയത്തോടു ചേർന്ന മെലഡികൾ. താരതമ്യേന പുതുമുഖങ്ങളായ സംഗീതസംവിധായകരും ഏറെ പരിചയസന്പന്നരായവരും കട്ടയ്ക്കുനിന്നു പാട്ടുണ്ടാക്കി എന്നുവേണം പറയാൻ. വാക്കു തോൽക്കുന്നിടത്ത് ഈണം സംസാരിക്കുന്നു എന്ന ചൊല്ലിനെ അന്വർഥമാക്കി ഒട്ടേറെ ഗാനങ്ങൾ 2021 സമ്മാനിച്ചു. മനസുകൾ അവ ഏറ്റുപാടി. ഓരോന്നും നീണ്ടകാലം നമുക്കൊപ്പമുണ്ടാകുമെന്നുറപ്പ്.
പോയവർഷം കേട്ട ഏതാനും നല്ല പാട്ടുകൾ ഒന്നുകൂടി നോക്കാം. ഇഷ്ടങ്ങൾ വ്യക്തിഗതമായതിനാൽ എണ്ണമിട്ടു റാങ്കുകൾ നൽകുന്നതിൽ അർഥമില്ലാത്തതിനാൽ ചൂണ്ടിക്കാട്ടുകമാത്രമാണിവിടെ.
തീരമേ...
ഫഹദ് ചിത്രമായ മാലിക്കിൽ സുഷിൻ ശ്യാം നൽകിയ മാന്ത്രിക സംഗീതം. ചിത്രയും സൂരജ് സന്തോഷും ചേർന്നു പാടിയ പാട്ട് ആവർത്തിച്ചു കേട്ടിരിക്കുന്ന ഒന്നാണ്. സുന്ദരമായ വാക്കുകൾ അടുക്കിവച്ച് അൻവർ അലി എഴുതിയ വരികൾ മനസുതൊടും. ഗാനത്തിന്റെ ചിത്രീകരണവും അതിമനോഹരമായി.
ഹിജാബി...
ത്രസിപ്പിക്കുന്ന പ്രെല്യൂഡ് കൊണ്ട് ജസ്റ്റിൻ വർഗീസ് വിസ്മയിപ്പിച്ച പാട്ട്. ലാൽ ജോസ് ചിത്രമായ മ്യാവൂ ഈ പാട്ടുകൊണ്ടുതന്നെ റിലീസിനു മുന്പ് ശ്രദ്ധേയമായിരുന്നു. സുഹെയ്ൽ കോയയുടെ വരികളും അദീഫ് മുഹമ്മദിന്റെ ശബ്ദവും ഈണത്തോടു ചേർന്നുനിന്നു. യുട്യൂബിൽ ഇൻസ്റ്റന്റ് ഹിറ്റ് ആയിരുന്നു ഹിജാബി.
പിന്നെന്തേ എന്തേ...
മലയാളികളുടെ പ്രിയ സംഗീതകാരൻ ഒൗസേപ്പച്ചന്റെ ഇരുനൂറാം ചിത്രമാണ് എല്ലാം ശരിയാകും. മലയാളത്തിൽ മെലഡിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നതിന് ഒരുദാഹരണമാണ് ഈ ചിത്രത്തിലെ പിന്നെന്തേ എന്തേ മുല്ലേ എന്ന പാട്ട്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് അതിസുന്ദരമായ ഈണമാണ് ഒൗസേപ്പച്ചൻ ഒരുക്കിയത്. കെ.എസ്. ഹരിശങ്കറിന്റെ സ്വരം പാട്ടിന് തീർത്തും അനുയോജ്യം.
പകലിരവുകൾ...
പിടികിട്ടാപ്പുള്ളിയുടെ കഥയിൽനിന്നു പ്രചോദനമുൾക്കൊണ്ട് സ്ക്രീനിലെത്തിയ ചിത്രമാണ് കുറുപ്പ്. ത്രസിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ. അതേ ത്രിൽ ഉണ്ട് ഇതിലെ ഗാനങ്ങൾക്കും. സുഷിൻ ശ്യാം തന്നെയാണ് ഈണം. പകലിരവുകൾ എന്ന പാട്ട് നേഹാ നായർ അതിസുന്ദരമായി ആലപിച്ചിരിക്കുന്നു. വരികൾ അൻവർ അലിയുടെ കൈകളിൽ ഭദ്രം. പ്രണയം തുളുന്പുന്നുണ്ട് ഈ പാട്ടിൽ. ദൃശ്യങ്ങളുടെ ഇഴയടുപ്പവും ശ്രദ്ധേയം.
ദർശനാ...
പോയവർഷത്തെ ഇൻസ്റ്റന്റ് ഹിറ്റുകളിൽ മുന്നിലുണ്ട് വരാനിരിക്കുന്ന ഹൃദയം എന്ന ചിത്രത്തിലെ ദർശനാ.. മലയാളത്തിൽ അത്ര സാധാരണമല്ലാത്ത സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തി ഹിഷാം ഒരുക്കിയ സുന്ദരഗാനം. ഹിഷാമും ദർശന രാജേന്ദ്രനും ചേർന്നാണ് ആലാപനം. അരുണ് എളാട്ടിന്റെ വരികൾ. മലയാളികൾക്ക് നല്ല പാട്ടുകൾ സമ്മാനിക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഹൃദയം. പാട്ടുകൾ ഓഡിയോ കാസറ്റുകളിലും പുറത്തിറക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.
ഉയിരേ..
മലയാളത്തിലെ പുതിയ സെൻസേഷൻ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല മിന്നൽ മുരളി എന്ന ടൊവീനോ ചിത്രം. ഇത്തരമൊരു സൂപ്പർ ഹീറോ നമുക്ക് ആദ്യമായാണ്. ഷാൻ റഹ്മാന്റെ ഈണത്തിൽ ഉയിരേ എന്ന പാട്ട് ഹൃദയങ്ങൾ തഴുകിയാണ് ഒഴുകുന്നത്. മനു മൻജിത്തിന്റേതാണ് വരികൾ. നാരായണി ഗോപനും മിഥുൻ ജയരാജും അതിമനോഹരമായി പാടിയിരിക്കുന്നു.
ഒന്നുണർന്നു വന്നു സൂര്യൻ...
നമ്മളറിയാതെ ഇഷ്ടപ്പെട്ടുപോകുന്ന ഒരു കുഞ്ഞു സിനിമ- അതാണ് ഇന്ദ്രൻസ് അത്ഭുതം കാട്ടിയ ഹോം. അക്ഷരാർഥത്തിൽ ഫീൽ ഗുഡ് മൂവി. അതേ അനുഭവം തരുന്ന നല്ല പാട്ടുകൾ. ഒന്നുണർന്നു വന്നു സൂര്യൻ എന്ന പാട്ട് സംഗീതപ്രേമികൾ മനസുകളിൽ ചേർത്തു. റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സിനെ ഓർമിപ്പിക്കുന്ന റോക്ക് ഛായയുള്ള ഈണം. അരുണ് എളാട്ടിന്റെ വരികൾക്ക് ഈണമൊരുക്കിയത് രാഹുൽ സുബ്രഹ്മണ്യനാണ്. ആലാപനം കാർത്തിക്.
കാമിനി...
തീർത്തും വ്യത്യസ്തമായൊരു കഥപറഞ്ഞു ശ്രദ്ധനേടിയ ചിത്രമാണ് അനുഗൃഹീതൻ ആന്റണി. കാമിനി എന്ന പാട്ട് സന്ദർഭത്തോട് ഏറ്റവുമിണങ്ങുന്നതായി. യുട്യൂബിൽ 3.3 കോടി തവണ പ്ലേ ചെയ്യപ്പെട്ടു എന്നതുതന്നെ പാട്ടിന്റെ സ്വീകാര്യത തെളിയിക്കുന്നു. അരുണ് മുരളീധരന്റേതാണ് ഈണം. മനു മൻജിത്തിന്റെ വരികൾക്ക് കെ.എസ്. ഹരിശങ്കറിന്റെ സ്വരം. അറിയാതെ ഏറ്റുപാടുന്ന പാട്ട് മനസിനു കുളിരേകുമെന്നു തീർച്ച.
നസ്രത്തിൻ...
മനുഷ്യൻ നിസഹായനായി നിൽക്കുന്പോൾ.. രൂപവും പേരും പലതാണെങ്കിലും ഉടയതന്പുരാനെ ഓർക്കുന്പോൾ കിട്ടുന്ന സമാധാനം വേറൊന്നിനും കിട്ടില്ല.. നല്ല പാട്ട്- നസ്രത്തിൻ എന്ന പാട്ടിന് യുട്യൂബിൽ ഒരു കേൾവിക്കാരൻ എഴുതിയ കമന്റ്. പാട്ട് എത്രത്തോളം സുന്ദരമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജിന്റെ ഈണം. മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലെ ഈ പാട്ട് ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി എന്നിവരുടെ ശബ്ദത്തിലാണ്. ക്രോസ് റോഡ്സ് അക്കാപെല്ലാ ബാൻഡ് അംഗങ്ങൾ ഒപ്പം ചേർന്നു.
ഓളുല്ലേരു...
വർഷാന്ത്യം അടിച്ചുപൊളിക്കാൻ എത്തിയ പാട്ട് അജഗജാന്തരം എന്ന ചിത്രത്തിലെ ഓളുല്ലേരു ആയിരുന്നു. കേട്ടുനിൽക്കുന്ന ആരെയും ചുവടുവയ്പ്പിക്കാൻ കീകൊടുക്കുന്ന ആവേശപ്പാട്ട്. പ്രസീത ചാലക്കുടി എന്ന ഗായികയുടെ അനന്യമായ കഴിവ് പാട്ടിൽ ഉടനീളമുണ്ട്. പരന്പരാഗതമായ വരികൾക്ക് മ്യൂസിക് അറേഞ്ച് ചെയ്തത് പുതുതലമുറയിലെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ്.
ഒരു പാട്ടുവർഷംകൂടി കഴിയുന്പോൾ സംഗതികൾ ഉഷാറാണ്. ഇനി ഇക്കൊല്ലത്തെ കാത്തിരിപ്പു തുടങ്ങാം.
ഹരിപ്രസാദ്
പുതിയ ഭാഷയിൽ പറഞ്ഞാൽ ’നല്ല പാട്ടുകൾ മരിച്ചു’ എന്ന പതിവു മുറവിളികൾക്ക് സുന്ദരമായ മറുപടിയാണ് പോയവർഷം മലയാള സിനിമ നൽകിയത്. ഒന്നിനൊന്നു മികച്ച പാട്ടുകൾ.., ഹൃദയത്തോടു ചേർന്ന മെലഡികൾ. താരതമ്യേന പുതുമുഖങ്ങളായ സംഗീതസംവിധായകരും ഏറെ പരിചയസന്പന്നരായവരും കട്ടയ്ക്കുനിന്നു പാട്ടുണ്ടാക്കി എന്നുവേണം പറയാൻ. വാക്കു തോൽക്കുന്നിടത്ത് ഈണം സംസാരിക്കുന്നു എന്ന ചൊല്ലിനെ അന്വർഥമാക്കി ഒട്ടേറെ ഗാനങ്ങൾ 2021 സമ്മാനിച്ചു. മനസുകൾ അവ ഏറ്റുപാടി. ഓരോന്നും നീണ്ടകാലം നമുക്കൊപ്പമുണ്ടാകുമെന്നുറപ്പ്.
പോയവർഷം കേട്ട ഏതാനും നല്ല പാട്ടുകൾ ഒന്നുകൂടി നോക്കാം. ഇഷ്ടങ്ങൾ വ്യക്തിഗതമായതിനാൽ എണ്ണമിട്ടു റാങ്കുകൾ നൽകുന്നതിൽ അർഥമില്ലാത്തതിനാൽ ചൂണ്ടിക്കാട്ടുകമാത്രമാണിവിടെ.
തീരമേ...
ഫഹദ് ചിത്രമായ മാലിക്കിൽ സുഷിൻ ശ്യാം നൽകിയ മാന്ത്രിക സംഗീതം. ചിത്രയും സൂരജ് സന്തോഷും ചേർന്നു പാടിയ പാട്ട് ആവർത്തിച്ചു കേട്ടിരിക്കുന്ന ഒന്നാണ്. സുന്ദരമായ വാക്കുകൾ അടുക്കിവച്ച് അൻവർ അലി എഴുതിയ വരികൾ മനസുതൊടും. ഗാനത്തിന്റെ ചിത്രീകരണവും അതിമനോഹരമായി.
ഹിജാബി...
ത്രസിപ്പിക്കുന്ന പ്രെല്യൂഡ് കൊണ്ട് ജസ്റ്റിൻ വർഗീസ് വിസ്മയിപ്പിച്ച പാട്ട്. ലാൽ ജോസ് ചിത്രമായ മ്യാവൂ ഈ പാട്ടുകൊണ്ടുതന്നെ റിലീസിനു മുന്പ് ശ്രദ്ധേയമായിരുന്നു. സുഹെയ്ൽ കോയയുടെ വരികളും അദീഫ് മുഹമ്മദിന്റെ ശബ്ദവും ഈണത്തോടു ചേർന്നുനിന്നു. യുട്യൂബിൽ ഇൻസ്റ്റന്റ് ഹിറ്റ് ആയിരുന്നു ഹിജാബി.
പിന്നെന്തേ എന്തേ...
മലയാളികളുടെ പ്രിയ സംഗീതകാരൻ ഒൗസേപ്പച്ചന്റെ ഇരുനൂറാം ചിത്രമാണ് എല്ലാം ശരിയാകും. മലയാളത്തിൽ മെലഡിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നതിന് ഒരുദാഹരണമാണ് ഈ ചിത്രത്തിലെ പിന്നെന്തേ എന്തേ മുല്ലേ എന്ന പാട്ട്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് അതിസുന്ദരമായ ഈണമാണ് ഒൗസേപ്പച്ചൻ ഒരുക്കിയത്. കെ.എസ്. ഹരിശങ്കറിന്റെ സ്വരം പാട്ടിന് തീർത്തും അനുയോജ്യം.
പകലിരവുകൾ...
പിടികിട്ടാപ്പുള്ളിയുടെ കഥയിൽനിന്നു പ്രചോദനമുൾക്കൊണ്ട് സ്ക്രീനിലെത്തിയ ചിത്രമാണ് കുറുപ്പ്. ത്രസിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ. അതേ ത്രിൽ ഉണ്ട് ഇതിലെ ഗാനങ്ങൾക്കും. സുഷിൻ ശ്യാം തന്നെയാണ് ഈണം. പകലിരവുകൾ എന്ന പാട്ട് നേഹാ നായർ അതിസുന്ദരമായി ആലപിച്ചിരിക്കുന്നു. വരികൾ അൻവർ അലിയുടെ കൈകളിൽ ഭദ്രം. പ്രണയം തുളുന്പുന്നുണ്ട് ഈ പാട്ടിൽ. ദൃശ്യങ്ങളുടെ ഇഴയടുപ്പവും ശ്രദ്ധേയം.
ദർശനാ...
പോയവർഷത്തെ ഇൻസ്റ്റന്റ് ഹിറ്റുകളിൽ മുന്നിലുണ്ട് വരാനിരിക്കുന്ന ഹൃദയം എന്ന ചിത്രത്തിലെ ദർശനാ.. മലയാളത്തിൽ അത്ര സാധാരണമല്ലാത്ത സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തി ഹിഷാം ഒരുക്കിയ സുന്ദരഗാനം. ഹിഷാമും ദർശന രാജേന്ദ്രനും ചേർന്നാണ് ആലാപനം. അരുണ് എളാട്ടിന്റെ വരികൾ. മലയാളികൾക്ക് നല്ല പാട്ടുകൾ സമ്മാനിക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഹൃദയം. പാട്ടുകൾ ഓഡിയോ കാസറ്റുകളിലും പുറത്തിറക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.
ഉയിരേ..
മലയാളത്തിലെ പുതിയ സെൻസേഷൻ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല മിന്നൽ മുരളി എന്ന ടൊവീനോ ചിത്രം. ഇത്തരമൊരു സൂപ്പർ ഹീറോ നമുക്ക് ആദ്യമായാണ്. ഷാൻ റഹ്മാന്റെ ഈണത്തിൽ ഉയിരേ എന്ന പാട്ട് ഹൃദയങ്ങൾ തഴുകിയാണ് ഒഴുകുന്നത്. മനു മൻജിത്തിന്റേതാണ് വരികൾ. നാരായണി ഗോപനും മിഥുൻ ജയരാജും അതിമനോഹരമായി പാടിയിരിക്കുന്നു.
ഒന്നുണർന്നു വന്നു സൂര്യൻ...
നമ്മളറിയാതെ ഇഷ്ടപ്പെട്ടുപോകുന്ന ഒരു കുഞ്ഞു സിനിമ- അതാണ് ഇന്ദ്രൻസ് അത്ഭുതം കാട്ടിയ ഹോം. അക്ഷരാർഥത്തിൽ ഫീൽ ഗുഡ് മൂവി. അതേ അനുഭവം തരുന്ന നല്ല പാട്ടുകൾ. ഒന്നുണർന്നു വന്നു സൂര്യൻ എന്ന പാട്ട് സംഗീതപ്രേമികൾ മനസുകളിൽ ചേർത്തു. റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സിനെ ഓർമിപ്പിക്കുന്ന റോക്ക് ഛായയുള്ള ഈണം. അരുണ് എളാട്ടിന്റെ വരികൾക്ക് ഈണമൊരുക്കിയത് രാഹുൽ സുബ്രഹ്മണ്യനാണ്. ആലാപനം കാർത്തിക്.
കാമിനി...
തീർത്തും വ്യത്യസ്തമായൊരു കഥപറഞ്ഞു ശ്രദ്ധനേടിയ ചിത്രമാണ് അനുഗൃഹീതൻ ആന്റണി. കാമിനി എന്ന പാട്ട് സന്ദർഭത്തോട് ഏറ്റവുമിണങ്ങുന്നതായി. യുട്യൂബിൽ 3.3 കോടി തവണ പ്ലേ ചെയ്യപ്പെട്ടു എന്നതുതന്നെ പാട്ടിന്റെ സ്വീകാര്യത തെളിയിക്കുന്നു. അരുണ് മുരളീധരന്റേതാണ് ഈണം. മനു മൻജിത്തിന്റെ വരികൾക്ക് കെ.എസ്. ഹരിശങ്കറിന്റെ സ്വരം. അറിയാതെ ഏറ്റുപാടുന്ന പാട്ട് മനസിനു കുളിരേകുമെന്നു തീർച്ച.
നസ്രത്തിൻ...
മനുഷ്യൻ നിസഹായനായി നിൽക്കുന്പോൾ.. രൂപവും പേരും പലതാണെങ്കിലും ഉടയതന്പുരാനെ ഓർക്കുന്പോൾ കിട്ടുന്ന സമാധാനം വേറൊന്നിനും കിട്ടില്ല.. നല്ല പാട്ട്- നസ്രത്തിൻ എന്ന പാട്ടിന് യുട്യൂബിൽ ഒരു കേൾവിക്കാരൻ എഴുതിയ കമന്റ്. പാട്ട് എത്രത്തോളം സുന്ദരമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജിന്റെ ഈണം. മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലെ ഈ പാട്ട് ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി എന്നിവരുടെ ശബ്ദത്തിലാണ്. ക്രോസ് റോഡ്സ് അക്കാപെല്ലാ ബാൻഡ് അംഗങ്ങൾ ഒപ്പം ചേർന്നു.
ഓളുല്ലേരു...
വർഷാന്ത്യം അടിച്ചുപൊളിക്കാൻ എത്തിയ പാട്ട് അജഗജാന്തരം എന്ന ചിത്രത്തിലെ ഓളുല്ലേരു ആയിരുന്നു. കേട്ടുനിൽക്കുന്ന ആരെയും ചുവടുവയ്പ്പിക്കാൻ കീകൊടുക്കുന്ന ആവേശപ്പാട്ട്. പ്രസീത ചാലക്കുടി എന്ന ഗായികയുടെ അനന്യമായ കഴിവ് പാട്ടിൽ ഉടനീളമുണ്ട്. പരന്പരാഗതമായ വരികൾക്ക് മ്യൂസിക് അറേഞ്ച് ചെയ്തത് പുതുതലമുറയിലെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ്.
ഒരു പാട്ടുവർഷംകൂടി കഴിയുന്പോൾ സംഗതികൾ ഉഷാറാണ്. ഇനി ഇക്കൊല്ലത്തെ കാത്തിരിപ്പു തുടങ്ങാം.
ഹരിപ്രസാദ്