അദ്ഭുതങ്ങളുടെ ക്രിസ്മസ് അനുഭവങ്ങൾ

07:35 AM Dec 27, 2021 | Deepika.com
ഓരോ ക്രിസ്മസിലും ഉണ്ണീശോയുടെ കരുതലും കന്യാമാതാവിന്‍റെയും യൗസേപ്പിതാവിന്‍റെയും കാരുണ്യവും ഞാൻ അനുഭവിച്ചറിയാറുണ്ട്. അനാഥർക്ക് ഭക്ഷണവും രോഗികൾക്ക് മരുന്നും കുഞ്ഞുങ്ങൾക്ക് കേക്കുകളും മിഠായികളുമായി അനേകരെ ഉ ണ്ണിയേശു എനിക്കരികിലേക്ക് പറഞ്ഞയയ്ക്കും.

മഹാപ്രളയത്തിൽ വീടും കിടപ്പാടവും ഒലിച്ചുപോയ മുണ്ടക്കയം കൂട്ടിക്കലിലെ നൂറു കുടുംബങ്ങൾക്ക് ഈ ക്രിസ്മസിന് ആശ്വാസമായി മൂവായിരം രൂപയും ഓരോ കേക്കും നൽകാൻ ആഗ്രഹിച്ചു. ഇതിനായി മൂന്നു മാസത്തേക്ക് മൂന്നു ലക്ഷം രൂപ കണ്ടെത്തണം. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനെ ഇക്കാര്യം ധരിപ്പിച്ച് ഞാൻ കോട്ടയം ആർപ്പൂക്കരയിലെ നവജീവൻ മന്ദിരത്തിൽ മടങ്ങിയെത്തുന്പോൾ ഒരാൾ എന്നെ കാത്തു നിൽപ്പുണ്ട്. എനിക്ക് പരിചിതനല്ലാത്ത ആ വ്യക്തി ബാങ്ക് അക്കൗണ്ടിൽ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചശേഷം മടങ്ങിപ്പോയി. ഇത്തരത്തിൽ ദൈവപരിപാലനയുടെ ഒട്ടനവധി ഇടപെടലുകളുടെ വേളയാണ് ഓരോ ക്രിസ്മസും.

നവജീവൻ പുതിയ അഗതിമന്ദിരം പണിയുന്ന പഴയ കാലം. നൂറിലേറെ വരുന്ന മനോരോഗികളും അനാഥരുമായ അന്തേവാസികളെ പാർപ്പിക്കാനുള്ള പുതിയ മന്ദിരത്തിന്‍റെ നിർമാണം സാന്പത്തിക ഞെരുക്കത്തിൽ നിലച്ചു. അക്കൊല്ലത്തെ ക്രിസ്മസിന് പുൽക്കൂട് ഒരുക്കിക്കൊണ്ടിരിക്കേ കുറുപ്പന്തറയിൽനിന്നും ഒരു വീട്ടമ്മ എന്നെ കാണാനെത്തി. 16 സ്വർണവളകൾ ഒരു തൂവാലയിൽ പൊതിഞ്ഞ് എന്നെ ഏൽപ്പിച്ചു പറഞ്ഞു. ഏകമകന് അർബുദത്തിൽനിന്നു രോഗശാന്തി ലഭിച്ചതിനു ദൈവത്തിനു നന്ദിയായി അവർക്ക് സ്ത്രീധനം ലഭിച്ച സ്വർണവളകൾ സംഭാവനയായി നവജീവന് നൽകുകയാണെന്ന്.

നവജീവനിലെ അന്തേവാസികൾക്ക് ഉണ്ണാൻ അരിയില്ലാതെ വിഷമിച്ചുപോയ ഒരു ക്രിസ്മസ് വേളയിൽ കുവൈറ്റിൽ നിന്നൊരാൾ ആയിരം കിലോ അരി അങ്കമാലിയിലെ ഒരു മില്ലിൽനിന്നും കൊടുത്തയച്ച സംഭവം. ഇതുപോലൊരിക്കൽ നാഴി അരി കരുതലില്ലാതെ അന്തേവാസികൾക്ക് കൊടുക്കാൻ ചൂടു വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കെ ഒരു ചാക്ക് അരിയുമായി ഒരാൾ ഓട്ടോ റിക്ഷയിൽ നവജീവനു മുന്നിലെത്തി. ഞാനും വന്നയാളും കൂടി ആ അരി കഴുകി ആ തിളച്ച വെള്ളത്തിൽ വേവിച്ച ു നൂറുപേരുടെ വിശപ്പടക്കിയ അനുഭവം.

കോട്ടയം കല്ലറയിൽ കൊയ്ത്തിനു പോയ ഒരു വീട്ടമ്മയ്ക്ക് കറ്റ ചുമന്നുനീങ്ങിയപ്പോൾ കഴുത്തിനു കടുത്ത വേദന. അക്കൊല്ലത്തെ കൊയ്ത്ത് മുടങ്ങുന്ന സാഹചര്യം. പാടത്തിരുന്നു പ്രാർഥിച്ചപ്പോൾ നിമിഷനേരം കൊണ്ട് വേദന പൂർണമായി ശമിച്ചു. അക്കൊല്ലത്തെ നെല്ല് നവജീവനിലെ അന്തേവാസികൾക്ക് ദാനം നൽകാൻ ആ സ്ത്രീ തീരുമാനിച്ചു. നെല്ലു കുത്തി അരിയുമായി വീട്ടമ്മയെത്തിയതും മറക്കാത്ത ക്രിസ്മസ് ഓർമയാണ്.

ക്രിസ്മസിനു വീട്ടിൽ പോകാനാകാതെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ കഴിയുന്ന എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്. ഇവരിൽ പലരും അടുത്ത ക്രിസ്മസുവരെ നമുക്കൊപ്പമുണ്ടാകണമെന്നുമില്ല.

പതിറ്റാണ്ടുകളായി മുടങ്ങാതെ ദിവസം അയ്യായിരം പേർക്ക് കോട്ടയം മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നവജീവൻ ചോറും കറികളും വിതരണം ചെയ്യുന്നുണ്ട്. ചോറുമായി എത്തുന്പോൾ മരുന്നിനും ഭക്ഷണത്തിനും നയാപൈസയില്ലാതെ വലയുന്ന അനേകം രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും കാണാറുണ്ട്. മനോരോഗികളുടെ വാർഡിലും കുഞ്ഞുങ്ങളുടെ ആശുപത്രിയിലും ചോറിനു പുറമെ അപ്പവും റൊട്ടിയും മുട്ടയും മറ്റ് വിഭവങ്ങളും പൊതിയായി കൊടുക്കും. ഇടുക്കിയിലെ തോട്ടം മേഖലയിൽനിന്നു ചികിത്‌സിക്കാനെത്തുന്ന പരമദരിദ്രരായ അനേകം രോഗികൾ. ഒരു പഴന്തുണിപോലും കൈവശമില്ലാതെ പ്രസവത്തിനു വരുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ. ഇവർക്ക് മരുന്നുകളും കിടക്കയും പുതപ്പും കൊതുകുവലയും കുഞ്ഞുടുപ്പും മാത്രമല്ല പത്തു കിലോ അരിയും ഒരു മാസത്തേക്ക് വീട്ടിലേക്കുള്ള വേണ്ട ഭക്ഷ്യക്കിറ്റും വണ്ടിക്കൂലിയും നൽകിയാണ് യാത്രയാക്കുക.

ഓരോ നിമിഷവും നവജീവനു മുന്നിൽ ചികിത്സാസഹായത്തിനെത്തുന്ന അനേകം ദരിദ്രർ.ഓരോ ക്രിസ്മസും ദാരിദ്ര്യത്തിന്‍റെ അരൂപിയാണ് എനിക്കു സമ്മാനിക്കുന്നത്. വേദനയിലും ദുഃഖത്തിലും കണ്ണീരൊഴുക്കുന്ന രോഗികൾക്കും അനാഥർക്കും നമുക്ക് നൽകാവുന്ന ആശ്വാസം അൽപം ഭക്ഷണവും സ്നേഹത്തിന്‍റെ സാന്ത്വനവുമാണ്.

സായാഹ്നങ്ങളിൽ മെഡിക്കൽകോളജിൽ വിതരണം ചെയ്യുന്ന ചോറ് പകുതി കഴിച്ച് ബാക്കി വെള്ളം ഒഴിച്ചു കരുതിവെച്ച് പിറ്റേന്ന് രാവിലെ പഴയൻചോറ് കഴിച്ചുവിശപ്പടക്കുന്നവരുടെ ദുരിതക്കാഴ്ചകൾക്കു നടുവിലാണ് എന്‍റെ ഓരോ ക്രിസ്മസും.

കൈഞരന്പിൽ ട്രിപ്പുകുത്തിയ സൂചിയുമായി ഒരു കഷ്ണം കേക്കിനും ഒരു മിഠായിക്കും കൈനീട്ടുന്ന കുഞ്ഞുങ്ങളെ ഞാൻ കാണാറുണ്ട്. അവരുടെ വാവിട്ട കൂട്ടക്കരച്ചിലും കുഞ്ഞുമുഖങ്ങളിൽ ഒഴുകുന്ന വേദനയുടെ കണ്ണീരും എന്നെയും കരയിക്കാറുണ്ട്. ആ അനുഭവങ്ങളാണ് ക്രിസ്മസിന് ആശുപത്രികളിൽ കേക്ക് കൊടുക്കാൻ നിമിത്തമായത്. മൂവായിരത്തിലേറെ കേക്കുകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊടുക്കും. വേണ്ടിടത്തോളം കേക്കിനുള്ള പണവുമായി ഉണ്ണിയേശു അനേകരെ നവജീവനിലേക്ക് അയക്കുമെന്നതാണ് ഓരോ ക്രിസ്മസ് കാലത്തെയും അനുഭവം. കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് കേക്ക് വാങ്ങാൻ ഒരു ലക്ഷം രൂപയുമായി ഇന്നലെ ഒരാൾ എനിക്കു മുന്നിലെത്തി. യാത്ര പറഞ്ഞിറങ്ങുന്പോൾ നിർധനരോഗികൾക്ക് മരുന്നുവാങ്ങിക്കൊടുക്കാൻ വേറെയും പണം തന്നു. ഒരു രോഗിക്കും കൂട്ടിരിപ്പുകാർക്കും ക്രിസ്മസ് കേക്ക് മുടങ്ങാൻ പുൽക്കൂട്ടിലെ ഉണ്ണിപ്പൈതൽ അനുവദിച്ചിട്ടില്ല.

കേക്ക് വാങ്ങുന്ന പലരും അടുത്ത ക്രിസ്മസിന് ഈ ലോകത്തിലുണ്ടാവണമെന്നില്ല. ആശുപത്രിയിൽ ഇവർക്കൊരു കേക്ക് കിട്ടാൻ സാഹചര്യവുമില്ല. കേക്കുകളുമായി ഓരോ കിടക്കയ്ക്ക് അരികിലൂടെയും നടക്കുന്പോൾ മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. കേക്കിന്‍റെ മധുരത്തേക്കാൾ മുഖത്തുതെളിയുന്ന പ്രത്യാശയുടെ പ്രകാശമാണ് എന്‍റെ ക്രിസ്മസ് സന്തോഷം. വേദന മറന്നു പുഞ്ചിരിയോടെ ആ സമ്മാനം വാങ്ങി ചിരി സമ്മാനിക്കുന്ന രോഗികൾ. വീട്ടിലുള്ള കുട്ടിക്കു കൊടുക്കാൻ ഒരു കേക്കുകൂടി തരാമോ എന്ന് ചോദിക്കുന്ന അമ്മമാർ.

ഈ ദിവസങ്ങളിൽ യാത്ര പോകുന്പോഴൊക്കെ വാഹനത്തിൽ കുറെ കേക്കുകൾ കരുതിവയ്ക്കും. വഴിയോരങ്ങളിലിരിക്കുന്ന പാവങ്ങൾക്കും രോഗികൾക്കുമൊക്കെ ഓരോ കേക്ക് യാത്രകളിൽ കൊടുത്തുപോകും. വാങ്ങുന്നവരുടെ സന്തോഷത്തേക്കാൾ ഇരട്ടിയാണ് അത് കൊടുക്കുന്പോൾ മനസിൽ നിറയുന്ന സംതൃപ്തി.

ക്രിസ്മസ് പങ്കുവയ്ക്കലിന്‍റേതായിരിക്കണം. നാം ഒരു കേക്ക് വീട്ടിൽ വാങ്ങുന്പോൾ പാവപ്പെട്ട അയൽക്കാരനും ഒരെണ്ണം വാങ്ങിക്കൊടുക്കണം. ഇറച്ചിക്കും അപ്പത്തിനും വകയില്ലാത്ത അയൽക്കാരനുമുണ്ട് ഇതൊക്കെ കഴിക്കാനുള്ള വിശപ്പും ആഗ്രഹവുമെന്ന് മറന്നുകൂടാ. പിറന്നാളുകളിലും പെരുന്നാളുകളിലും വിശേഷങ്ങളിലുമൊക്കെ വീട്ടിൽ വിശേഷ ഭക്ഷണമുണ്ടാക്കുന്പോൾ അയൽപക്കത്തെ ഇല്ലാത്തവർക്കുകൂടി ഒരു വിഹിതം കൊടുക്കണം. ആ പുണ്യത്തിന് പരമോന്നത ബഹുമതികൾ കിട്ടണമെന്നില്ല. എന്നാൽ പരമോന്നതദൈവത്തിന്‍റെ അനുഗ്രഹ ബഹുമതി അങ്ങു സ്വർഗത്തിൽ നമ്മെ കാത്തിരിപ്പുണ്ടാകും. അയൽപക്ക സഹായസംസ്കാരം ജനിപ്പിക്കുന്നതാവണം ക്രിസ്മസുകൾ.

പി.യു. തോമസ്, നവജീവൻ