ഓരോ ക്രിസ്മസ് രാത്രിയിലും എന്റെ മനസിൽ ഉദിക്കും, കുട്ടിക്കാലത്തെ ആ ‘കരിഞ്ഞ നക്ഷത്രം’...
ഞാൻ കുട്ടിയായിരുന്ന കാലത്ത് ക്രിസ്മസെന്നു വച്ചാൽ കൂട്ടായ്മയുടെ സന്തോഷമാണ്. ഇരിങ്ങാലക്കുടയിൽ മങ്ങാടിക്കുന്ന് എന്നു പറയുന്ന സ്ഥലത്താണു താമസം. അവിടെ അങ്ങനെ കാര്യമായിട്ട് ക്രിസ്മസ് കരോൾ ഉണ്ടാവാറില്ല. അന്നു ക്രിസ്മസ് വരുന്നതിനു മുന്പ് ഒരു പുൽക്കൂട് കെട്ടും. ആ പുൽക്കൂടിനകത്ത് രൂപങ്ങൾ വയ്ക്കും. 24-ാം തീയതി പാതിരയ്ക്കാണ് ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ വയ്ക്കുക. അതു വരെ ഞങ്ങൾ ഉണ്ണിയേശുവിനെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കും.
ഞങ്ങൾ കുട്ടികളൊന്നിച്ചാണ് പുൽക്കൂടിന്റെ ഒരുക്കങ്ങൾ നടത്തുക. ഒരുക്കങ്ങളിൽ പ്രധാനം നക്ഷത്രവിളക്കിന്റെ പണിയാണ്. നക്ഷത്ര വിളക്കിന്റെ പണി ഒരു മാസം മുന്പേ ആരംഭിക്കും. മങ്ങാടിക്കുന്നിൽ വളർന്നു പടർന്നു കിടക്കുന്ന മുള വെട്ടിക്കീറി ഉണക്കിയാണ് നക്ഷത്രമുണ്ടാക്കിയിരുന്നത്. ഡിസംബർ 24 നു മാത്രമേ പണി പൂർത്തിയാകൂ. സ്കൂൾ വിട്ടു വന്നാലുടൻ ചൈനാപേപ്പറും മുളയുമായി പണി തുടങ്ങും. ക്രിസ്മസ് രാത്രിയുടെ പ്രാധാന്യം ഏറെ വലുതാണ്. കുട്ടികളായ ഞങ്ങൾക്കു വർഷത്തിൽ സ്വാതന്ത്ര്യം കിട്ടുന്ന ഏക രാത്രിയാണിത്.
അങ്ങനെ ഞങ്ങൾ കാത്തിരുന്ന ക്രിസ്മസ് രാത്രി വന്നു. വീടിനടുത്ത് പുൽക്കൂട് സ്ഥാപിച്ചു. അന്നത്തെ കാലത്ത് ഒരു വീട്ടുകാരന്റെ മാത്രമല്ല അയൽപക്കത്തുള്ള വീടുകളിൽ നിന്നൊക്കെ കാശു പിരിക്കും. വൈകുന്നേരം എട്ടു മണിക്കാണ് നക്ഷത്രം മുകളിലേക്കു കയറ്റുന്നത്. അതിനായി രാവിലെതന്നെ മുള കുഴിച്ചിടും. നക്ഷത്രം മുകളിലെത്തുന്പോൾ സൂക്ഷിച്ചു വച്ചിരിക്കുന്ന മാലപ്പടക്കത്തിനു തീ കൊടുക്കും.
അക്കാലത്ത് നാട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല. അതിനാൽ നക്ഷത്രത്തിനകത്ത് സാധാരണയായി പാട്ടവിളക്കും പുൽക്കൂടിനകത്ത് പെട്രോമാക്സുമാണ് കത്തിച്ചിരുന്നത്. മാവിൻകൊന്പിലെ മുളയിൽ സ്ഥാപിച്ചിരിക്കുന്ന കയറിൽ നക്ഷത്രം കെട്ടി കപ്പിയിലൂടെ അതു മുകളിലേക്കുയർത്തിയിരുന്നത് അയൽക്കാരി എൽസിച്ചേച്ചി ആയിരുന്നു. നക്ഷത്രത്തിനുള്ളിലെ പാട്ടവിളക്ക് മറിയാതെ പതുക്കെ പതുക്കെ ചരട് വലിച്ചാണ് നക്ഷത്രത്തെ ഉയർത്തി കൊണ്ടിരുന്നത്.
ചൈനാപേപ്പർ ഉപയോഗിച്ച് നിർമിച്ച മനോഹരമായ ആ നക്ഷത്രം മുകളിലേക്ക് ഉയർത്തുന്നതു കാണാൻ നല്ല ചന്തമുണ്ട്. അയൽപക്കത്തെ സ്ത്രീകളും കുട്ടികളും നക്ഷത്രം മുകളിലേക്കുയർത്തുന്നത് കാണാനെത്തിയിരുന്നു. മുകളിലേക്കെത്തുന്പോൾ ചെടികൾക്കിടയിൽ കെട്ടിവച്ച മാലപ്പടക്കത്തിന് തീകൊടുക്കുന്ന ചുമതല എന്റേതായിരുന്നു.
‘നക്ഷത്രം മുകളിലെത്തി, പടക്കത്തിന് തീ കൊടുത്തോ’ എന്നു വിളിച്ചു പറഞ്ഞതോടെ ഞാൻ പടക്കത്തിന് തീകൊളുത്തി.
കൂടെയുണ്ടായിരുന്നവരെല്ലാവരും കയ്യടിച്ചു. മാലപ്പടക്കത്തിൽ നിന്നും ഒരെണ്ണം നക്ഷത്രവിളക്കിന്റെ കയറും പിടിച്ചിരുന്ന എൽസിയുടെ കാലിനരികെ വന്നുപൊട്ടി.
ഒന്നും പറ്റീല്ല. പക്ഷെ, എന്നാൽ ആ ചരടൊന്നു കുലുങ്ങി. ആ മണ്ണെണ്ണ വിളക്ക് അതിൽ വീണു. പിന്നെ കാണുന്നത് ആ നക്ഷത്രം കത്തുന്നതാണ്. എൽസി കണ്ണു പൊത്തി കരഞ്ഞ് അകത്തേക്കോടി. കാരണം, അവരാണ് നക്ഷത്രം കഷ്ടപ്പെട്ട് പേപ്പറൊക്കെ ഒട്ടിച്ച് ഉണ്ടാക്കീത്. കുറച്ചു കഴിഞ്ഞപ്പോ എനിക്കും സങ്കടമായി. അതുവഴിവന്ന ചേട്ടന്റെ കയ്യിൽ നിന്നും ടോർച്ച് വാങ്ങി ഞാനാകാശത്തേക്ക് അടിച്ചുനോക്കി ഒരു അസ്ഥികൂടം പോലെ കരിഞ്ഞു നിൽക്കുന്ന മുളങ്കോലുകൾ മാത്രം. പെട്ടെന്ന് ആ ചേട്ടൻ ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു ‘കരിഞ്ഞ നക്ഷത്രം’.
ആ വഴിക്കു പോകുന്ന ആളുകൾ....
രാത്രി കട പൂട്ടി പോകുന്നവർ...... മറ്റു പരിചയക്കാർ അവരൊക്കെ നോക്കി. അവരു പറഞ്ഞു ‘എല്ലാ കൊല്ലോം, ഇവിടൊരു നക്ഷത്രം ഉണ്ടാവാറുണ്ടല്ലോ, ഇത്തവണ എവടെ പോയി’ എന്നു ചോദിച്ചു. അപ്പോ പറഞ്ഞു ‘അത് കത്തി, അതിന്റെ അസ്ഥികൂടം അവടെ നിൽക്കണുണ്ട്’.
എന്തായാലും ആ ക്രിസ്മസ് കഴിഞ്ഞു. ഇന്നും ആ ക്രിസ്മസിന്റെ ഓർമ എന്റെ മനസിന്റെ അകത്തുണ്ട്, ഒരു ദുഃഖകരമായിട്ടുള്ള ഓർമയാണത്.
അവസാനം എൽസിച്ചേച്ചിയാണ് നക്ഷത്രം ഉണ്ടാക്കീത് എന്ന് മനസിലായതോടെ പലരും എൽസിച്ചേച്ചീനെ കാണുന്പോൾ പറയും കരിഞ്ഞ നക്ഷത്രമെന്ന്.
എൽസിച്ചേച്ചി ടൈപ്പ്റൈറ്റിംഗിനു പോവുന്പോഴും വഴിവക്കിൽ കാണുന്പോഴും ആളുകൾ വിളിച്ചു പറയും ‘കരിഞ്ഞ നക്ഷത്രം’പോകുന്നുവെന്ന്.
കാലങ്ങൾ ഒരുപാടു കഴിഞ്ഞു. ഞാൻ സിനിമയ്ക്കു വേണ്ടി മദ്രാസിൽ അലഞ്ഞുതിരിഞ്ഞ കാലഘട്ടം. അന്ന് ഒരിക്കൽ ഞാൻ വീട്ടിൽ വന്നപ്പോ ഞാൻ എന്റെ അമ്മയോടു ചോദിച്ചു എൽസിച്ചേച്ചീനെ കാണാനില്ലല്ലോ? അവർ ആ വീട്ടിൽ ഇല്ല. അമ്മ പറഞ്ഞു ആ വീട് അവരു വിറ്റു. ആ വീട് പൊളിച്ച് അതു വാങ്ങിയ ആൾ വേറെ വീട് പണിയാൻ പോവുകയാണ്. ഞാൻ അന്നെന്റെ മുറ്റത്തു വന്നുനിന്ന് ആ വീട്ടിലേക്കു നോക്കി. അന്ന് ആ നക്ഷത്രം കരിഞ്ഞ ആ മാവിന്റെ കൊന്പിൽ സൂക്ഷിച്ചു നോക്കി നിന്നു. ആ കൊന്പിനൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. അതൊക്കെ അങ്ങനെ തന്നെ നിൽക്കാണ്. പക്ഷെ എന്റെ മനസ് വല്ലാതെ വേദനിച്ചു. ഞാൻ അമ്മയോടു ചോദിച്ചു അവരെവിടെയാ അമ്മേ? അമ്മ പറഞ്ഞു അറിയില്ല, ഇവടന്ന് അവരു പോയി, ആന്പല്ലൂർ എന്ന സ്ഥലത്താണെന്നാ കേട്ടത്.
അന്ന് നെല്ല്, നൃത്തശാല എന്നീ സിനിമകളിലൊക്കെ ഓരോ വാക്കുകളൊക്കെ പറയാൻ മാത്രം അവസരം ലഭിച്ച ഒരു സിനിമാ നടൻ മാത്രമാണ് ഞാൻ. ഡയലോഗുകളൊന്നും കാര്യമായിട്ടില്ല. വളരെ ചെറിയ വാക്കുകൾ. അന്ന് എൽസിച്ചേച്ചി എന്നെ കാര്യമായി പ്രോത്സാഹിപ്പിക്കാറുണ്ട് . നീ സിനിമാനടൻ ആവൂടാ എന്നൊക്കെ പറയും. കാലങ്ങൾ ഒരുപാടു കഴിഞ്ഞു. ഞാൻ സിനിമാ നടനായി.
ഞാൻ ഇന്നും ആ നക്ഷത്രം എന്റെ മനസിൽ എടുക്കും.. ഓരോ ക്രിസ്മസ് വരുന്പോഴും ആ നക്ഷത്രം എന്റെ മനസിൽ ഉദിക്കും.... ഞാൻ എൽസിച്ചേച്ചിയെ മനസിൽ ഓർക്കും. എനിക്കതിൽ വല്ല പങ്കും ഉണ്ടോ? അവർക്കാ കരിഞ്ഞ നക്ഷത്രം എന്ന് പേരു വന്നതിൽ എനിക്കെന്തെങ്കിലും പങ്കുണ്ടോ? എന്ന് ഞാൻ ആലോചിച്ച് ഞാൻ തന്നെ തീരുമാനിക്കും ഒരു പങ്കും ഇല്ലാന്ന്. പക്ഷെ ഇപ്പോ പ്രായം ഒക്കെയായപ്പൊ എനിക്കു തോന്നി എനിക്കതിൽ നല്ല പങ്കുണ്ട്.
എന്തായാലും ഈ പറഞ്ഞപോലെ കാലം ഒരുപാടു കഴിഞ്ഞായാലും ഒരിക്കെ.. ഇതൊക്കെ മനസിൽ നിന്നു പോയി. ഒരിക്കൽ ലോക മലയാളി സമ്മേളനത്തിൽ പങ്കെടുക്കുവാൻ അമേരിക്കയിൽ എത്തി. സിനിമാ നടൻമാരായ മമ്മൂട്ടിയടക്കമുള്ളവരും എന്റെ ഭാര്യ ആലീസും ഒപ്പമുണ്ട്.
താമസിക്കുന്ന ഹോട്ടലിനടുത്തെ ലിറ്റിൽ ഫ്ളവർ കോണ്വെന്റിലേക്ക് ക്ഷണമുണ്ടായിരുന്നു. അങ്ങനെ കോണ്വെന്റിലെത്തിയപ്പോൾ ഒരു സിസ്റ്റർ എന്നോട് ചോദിച്ചു ഇന്നസെന്റേ നീ എന്നെ അറിയോ എന്ന്? ഞാൻ വിചാരിച്ചു സിനിമാ നടൻ ആയതുകൊണ്ട് എന്നെ മനസിലായതാവാം എന്ന്. സിസ്റ്റർ ഗീഡോ എന്നായിരുന്നു അവരുടെ പേര്.
ഞാൻ എവിടെയോ കേട്ടു പരിചയമുള്ള ഒരു ശബ്ദം. ഞാൻ പറഞ്ഞു എനിക്ക് ഓർമ വരണില്ല. മോനെ നീ നന്നായിട്ടൊന്ന് ആലോചിച്ചു നോക്ക്. അവരു പറഞ്ഞു ‘ഇന്നച്ചാ.... ഞാൻ തന്നെയാടാ ആ കരിഞ്ഞ നക്ഷത്രം.’ ഒരു നിമിഷം ഞാനെന്റെ മങ്ങാടിക്കുന്നിലെ ആ പഴയ ക്രിസ്മസ് രാത്രിയെ കുറിച്ച് ഓർത്തു. കത്തിക്കരിഞ്ഞ് ആടിയുലഞ്ഞ് നിൽക്കുന്ന കരിഞ്ഞ നക്ഷത്രവും മുഖം പൊത്തി വിതുന്പി കരയുന്ന എൽസിച്ചേച്ചിയും മനസിൽ തെളിഞ്ഞു വന്നു.
എനിക്കു പിടിച്ചുനിൽക്കാനായില്ല. പിന്നെ ഞാൻ ഒന്നും മിണ്ടീല്ല. അവരും ഞാനും കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു. എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു ഞാൻ മുഖം പൊത്തി കരഞ്ഞു. കാരണം ഒരു കുറ്റബോധം എനിക്കുണ്ട്. ഒരമ്മയെപ്പോലെ അവർ എന്നെ തലോടി. തോളിൽ തട്ടി എന്നെ ആശ്വസിപ്പിച്ചു ‘ഇന്നച്ചാ അതൊക്കെ മറന്നുകള....കുട്ടിക്കാലത്ത് അങ്ങനെ പലതും ഉണ്ടായെന്നു വരും.’
എനിക്ക് മനസിലായി അവർക്കെല്ലാം മനസിലായെന്ന്. എന്റെ കുറ്റബോധം എന്നു പറയുന്നത് ആ കരിഞ്ഞ നക്ഷത്രം എന്ന പേര് ഇരിങ്ങാലക്കുട ടൗണിൽ കൊണ്ടുപോയി കൊടുത്തത് ഞാനാണ്. അപ്പോ എന്റെ മാനസിക വിഷമം ഇതാണ്. നാലഞ്ചു വർഷം മുന്പു വരെ എനിക്ക് എല്ലാ വർഷവും ക്രിസ്മസ് കാർഡ് അയച്ചിരുന്നു. മുന്പ് എനിക്കൊരു ക്രിസ്മസ് കാർഡ് അവരയച്ചു. ആ കാർഡ് ഒരു നക്ഷത്രത്തിന്റെയായിരുന്നു. ആ നക്ഷത്രത്തിൽ നിന്ന് തീനാളങ്ങൾ പൊങ്ങുന്നതു പോലെയുള്ള ഒരു ചായക്കൂട്ട് അതിൽ ഉണ്ടായിരുന്നു. ഈ അടുത്ത കാലത്ത് ഞാൻ അറിഞ്ഞു എൽസി എന്ന പേരുമാറി സിസ്റ്റർ ഗീഡോ ആയ അവർ മരിച്ചുവെന്ന്. കൂട്ടായിട്ടുള്ള പ്രവർത്തനം, കൂട്ടുകാരെ ഒരുമിച്ചു നിറുത്താനുള്ള കെട്ടുറപ്പ് അതൊക്കെ പഠിച്ചത് ഈ ക്രിസ്മസ് പുൽക്കൂട് കെട്ടുന്നതിൽനിന്നാണ്. എല്ലാവർക്കും ഹാപ്പി ക്രിസ്മസ് നേരുന്നു.
ഇന്നസെന്റ്
തയാറാക്കിയത്: ഷോബി പോൾ
ഞാൻ കുട്ടിയായിരുന്ന കാലത്ത് ക്രിസ്മസെന്നു വച്ചാൽ കൂട്ടായ്മയുടെ സന്തോഷമാണ്. ഇരിങ്ങാലക്കുടയിൽ മങ്ങാടിക്കുന്ന് എന്നു പറയുന്ന സ്ഥലത്താണു താമസം. അവിടെ അങ്ങനെ കാര്യമായിട്ട് ക്രിസ്മസ് കരോൾ ഉണ്ടാവാറില്ല. അന്നു ക്രിസ്മസ് വരുന്നതിനു മുന്പ് ഒരു പുൽക്കൂട് കെട്ടും. ആ പുൽക്കൂടിനകത്ത് രൂപങ്ങൾ വയ്ക്കും. 24-ാം തീയതി പാതിരയ്ക്കാണ് ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ വയ്ക്കുക. അതു വരെ ഞങ്ങൾ ഉണ്ണിയേശുവിനെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കും.
ഞങ്ങൾ കുട്ടികളൊന്നിച്ചാണ് പുൽക്കൂടിന്റെ ഒരുക്കങ്ങൾ നടത്തുക. ഒരുക്കങ്ങളിൽ പ്രധാനം നക്ഷത്രവിളക്കിന്റെ പണിയാണ്. നക്ഷത്ര വിളക്കിന്റെ പണി ഒരു മാസം മുന്പേ ആരംഭിക്കും. മങ്ങാടിക്കുന്നിൽ വളർന്നു പടർന്നു കിടക്കുന്ന മുള വെട്ടിക്കീറി ഉണക്കിയാണ് നക്ഷത്രമുണ്ടാക്കിയിരുന്നത്. ഡിസംബർ 24 നു മാത്രമേ പണി പൂർത്തിയാകൂ. സ്കൂൾ വിട്ടു വന്നാലുടൻ ചൈനാപേപ്പറും മുളയുമായി പണി തുടങ്ങും. ക്രിസ്മസ് രാത്രിയുടെ പ്രാധാന്യം ഏറെ വലുതാണ്. കുട്ടികളായ ഞങ്ങൾക്കു വർഷത്തിൽ സ്വാതന്ത്ര്യം കിട്ടുന്ന ഏക രാത്രിയാണിത്.
അങ്ങനെ ഞങ്ങൾ കാത്തിരുന്ന ക്രിസ്മസ് രാത്രി വന്നു. വീടിനടുത്ത് പുൽക്കൂട് സ്ഥാപിച്ചു. അന്നത്തെ കാലത്ത് ഒരു വീട്ടുകാരന്റെ മാത്രമല്ല അയൽപക്കത്തുള്ള വീടുകളിൽ നിന്നൊക്കെ കാശു പിരിക്കും. വൈകുന്നേരം എട്ടു മണിക്കാണ് നക്ഷത്രം മുകളിലേക്കു കയറ്റുന്നത്. അതിനായി രാവിലെതന്നെ മുള കുഴിച്ചിടും. നക്ഷത്രം മുകളിലെത്തുന്പോൾ സൂക്ഷിച്ചു വച്ചിരിക്കുന്ന മാലപ്പടക്കത്തിനു തീ കൊടുക്കും.
അക്കാലത്ത് നാട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല. അതിനാൽ നക്ഷത്രത്തിനകത്ത് സാധാരണയായി പാട്ടവിളക്കും പുൽക്കൂടിനകത്ത് പെട്രോമാക്സുമാണ് കത്തിച്ചിരുന്നത്. മാവിൻകൊന്പിലെ മുളയിൽ സ്ഥാപിച്ചിരിക്കുന്ന കയറിൽ നക്ഷത്രം കെട്ടി കപ്പിയിലൂടെ അതു മുകളിലേക്കുയർത്തിയിരുന്നത് അയൽക്കാരി എൽസിച്ചേച്ചി ആയിരുന്നു. നക്ഷത്രത്തിനുള്ളിലെ പാട്ടവിളക്ക് മറിയാതെ പതുക്കെ പതുക്കെ ചരട് വലിച്ചാണ് നക്ഷത്രത്തെ ഉയർത്തി കൊണ്ടിരുന്നത്.
ചൈനാപേപ്പർ ഉപയോഗിച്ച് നിർമിച്ച മനോഹരമായ ആ നക്ഷത്രം മുകളിലേക്ക് ഉയർത്തുന്നതു കാണാൻ നല്ല ചന്തമുണ്ട്. അയൽപക്കത്തെ സ്ത്രീകളും കുട്ടികളും നക്ഷത്രം മുകളിലേക്കുയർത്തുന്നത് കാണാനെത്തിയിരുന്നു. മുകളിലേക്കെത്തുന്പോൾ ചെടികൾക്കിടയിൽ കെട്ടിവച്ച മാലപ്പടക്കത്തിന് തീകൊടുക്കുന്ന ചുമതല എന്റേതായിരുന്നു.
‘നക്ഷത്രം മുകളിലെത്തി, പടക്കത്തിന് തീ കൊടുത്തോ’ എന്നു വിളിച്ചു പറഞ്ഞതോടെ ഞാൻ പടക്കത്തിന് തീകൊളുത്തി.
കൂടെയുണ്ടായിരുന്നവരെല്ലാവരും കയ്യടിച്ചു. മാലപ്പടക്കത്തിൽ നിന്നും ഒരെണ്ണം നക്ഷത്രവിളക്കിന്റെ കയറും പിടിച്ചിരുന്ന എൽസിയുടെ കാലിനരികെ വന്നുപൊട്ടി.
ഒന്നും പറ്റീല്ല. പക്ഷെ, എന്നാൽ ആ ചരടൊന്നു കുലുങ്ങി. ആ മണ്ണെണ്ണ വിളക്ക് അതിൽ വീണു. പിന്നെ കാണുന്നത് ആ നക്ഷത്രം കത്തുന്നതാണ്. എൽസി കണ്ണു പൊത്തി കരഞ്ഞ് അകത്തേക്കോടി. കാരണം, അവരാണ് നക്ഷത്രം കഷ്ടപ്പെട്ട് പേപ്പറൊക്കെ ഒട്ടിച്ച് ഉണ്ടാക്കീത്. കുറച്ചു കഴിഞ്ഞപ്പോ എനിക്കും സങ്കടമായി. അതുവഴിവന്ന ചേട്ടന്റെ കയ്യിൽ നിന്നും ടോർച്ച് വാങ്ങി ഞാനാകാശത്തേക്ക് അടിച്ചുനോക്കി ഒരു അസ്ഥികൂടം പോലെ കരിഞ്ഞു നിൽക്കുന്ന മുളങ്കോലുകൾ മാത്രം. പെട്ടെന്ന് ആ ചേട്ടൻ ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു ‘കരിഞ്ഞ നക്ഷത്രം’.
ആ വഴിക്കു പോകുന്ന ആളുകൾ....
രാത്രി കട പൂട്ടി പോകുന്നവർ...... മറ്റു പരിചയക്കാർ അവരൊക്കെ നോക്കി. അവരു പറഞ്ഞു ‘എല്ലാ കൊല്ലോം, ഇവിടൊരു നക്ഷത്രം ഉണ്ടാവാറുണ്ടല്ലോ, ഇത്തവണ എവടെ പോയി’ എന്നു ചോദിച്ചു. അപ്പോ പറഞ്ഞു ‘അത് കത്തി, അതിന്റെ അസ്ഥികൂടം അവടെ നിൽക്കണുണ്ട്’.
എന്തായാലും ആ ക്രിസ്മസ് കഴിഞ്ഞു. ഇന്നും ആ ക്രിസ്മസിന്റെ ഓർമ എന്റെ മനസിന്റെ അകത്തുണ്ട്, ഒരു ദുഃഖകരമായിട്ടുള്ള ഓർമയാണത്.
അവസാനം എൽസിച്ചേച്ചിയാണ് നക്ഷത്രം ഉണ്ടാക്കീത് എന്ന് മനസിലായതോടെ പലരും എൽസിച്ചേച്ചീനെ കാണുന്പോൾ പറയും കരിഞ്ഞ നക്ഷത്രമെന്ന്.
എൽസിച്ചേച്ചി ടൈപ്പ്റൈറ്റിംഗിനു പോവുന്പോഴും വഴിവക്കിൽ കാണുന്പോഴും ആളുകൾ വിളിച്ചു പറയും ‘കരിഞ്ഞ നക്ഷത്രം’പോകുന്നുവെന്ന്.
കാലങ്ങൾ ഒരുപാടു കഴിഞ്ഞു. ഞാൻ സിനിമയ്ക്കു വേണ്ടി മദ്രാസിൽ അലഞ്ഞുതിരിഞ്ഞ കാലഘട്ടം. അന്ന് ഒരിക്കൽ ഞാൻ വീട്ടിൽ വന്നപ്പോ ഞാൻ എന്റെ അമ്മയോടു ചോദിച്ചു എൽസിച്ചേച്ചീനെ കാണാനില്ലല്ലോ? അവർ ആ വീട്ടിൽ ഇല്ല. അമ്മ പറഞ്ഞു ആ വീട് അവരു വിറ്റു. ആ വീട് പൊളിച്ച് അതു വാങ്ങിയ ആൾ വേറെ വീട് പണിയാൻ പോവുകയാണ്. ഞാൻ അന്നെന്റെ മുറ്റത്തു വന്നുനിന്ന് ആ വീട്ടിലേക്കു നോക്കി. അന്ന് ആ നക്ഷത്രം കരിഞ്ഞ ആ മാവിന്റെ കൊന്പിൽ സൂക്ഷിച്ചു നോക്കി നിന്നു. ആ കൊന്പിനൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. അതൊക്കെ അങ്ങനെ തന്നെ നിൽക്കാണ്. പക്ഷെ എന്റെ മനസ് വല്ലാതെ വേദനിച്ചു. ഞാൻ അമ്മയോടു ചോദിച്ചു അവരെവിടെയാ അമ്മേ? അമ്മ പറഞ്ഞു അറിയില്ല, ഇവടന്ന് അവരു പോയി, ആന്പല്ലൂർ എന്ന സ്ഥലത്താണെന്നാ കേട്ടത്.
അന്ന് നെല്ല്, നൃത്തശാല എന്നീ സിനിമകളിലൊക്കെ ഓരോ വാക്കുകളൊക്കെ പറയാൻ മാത്രം അവസരം ലഭിച്ച ഒരു സിനിമാ നടൻ മാത്രമാണ് ഞാൻ. ഡയലോഗുകളൊന്നും കാര്യമായിട്ടില്ല. വളരെ ചെറിയ വാക്കുകൾ. അന്ന് എൽസിച്ചേച്ചി എന്നെ കാര്യമായി പ്രോത്സാഹിപ്പിക്കാറുണ്ട് . നീ സിനിമാനടൻ ആവൂടാ എന്നൊക്കെ പറയും. കാലങ്ങൾ ഒരുപാടു കഴിഞ്ഞു. ഞാൻ സിനിമാ നടനായി.
ഞാൻ ഇന്നും ആ നക്ഷത്രം എന്റെ മനസിൽ എടുക്കും.. ഓരോ ക്രിസ്മസ് വരുന്പോഴും ആ നക്ഷത്രം എന്റെ മനസിൽ ഉദിക്കും.... ഞാൻ എൽസിച്ചേച്ചിയെ മനസിൽ ഓർക്കും. എനിക്കതിൽ വല്ല പങ്കും ഉണ്ടോ? അവർക്കാ കരിഞ്ഞ നക്ഷത്രം എന്ന് പേരു വന്നതിൽ എനിക്കെന്തെങ്കിലും പങ്കുണ്ടോ? എന്ന് ഞാൻ ആലോചിച്ച് ഞാൻ തന്നെ തീരുമാനിക്കും ഒരു പങ്കും ഇല്ലാന്ന്. പക്ഷെ ഇപ്പോ പ്രായം ഒക്കെയായപ്പൊ എനിക്കു തോന്നി എനിക്കതിൽ നല്ല പങ്കുണ്ട്.
എന്തായാലും ഈ പറഞ്ഞപോലെ കാലം ഒരുപാടു കഴിഞ്ഞായാലും ഒരിക്കെ.. ഇതൊക്കെ മനസിൽ നിന്നു പോയി. ഒരിക്കൽ ലോക മലയാളി സമ്മേളനത്തിൽ പങ്കെടുക്കുവാൻ അമേരിക്കയിൽ എത്തി. സിനിമാ നടൻമാരായ മമ്മൂട്ടിയടക്കമുള്ളവരും എന്റെ ഭാര്യ ആലീസും ഒപ്പമുണ്ട്.
താമസിക്കുന്ന ഹോട്ടലിനടുത്തെ ലിറ്റിൽ ഫ്ളവർ കോണ്വെന്റിലേക്ക് ക്ഷണമുണ്ടായിരുന്നു. അങ്ങനെ കോണ്വെന്റിലെത്തിയപ്പോൾ ഒരു സിസ്റ്റർ എന്നോട് ചോദിച്ചു ഇന്നസെന്റേ നീ എന്നെ അറിയോ എന്ന്? ഞാൻ വിചാരിച്ചു സിനിമാ നടൻ ആയതുകൊണ്ട് എന്നെ മനസിലായതാവാം എന്ന്. സിസ്റ്റർ ഗീഡോ എന്നായിരുന്നു അവരുടെ പേര്.
ഞാൻ എവിടെയോ കേട്ടു പരിചയമുള്ള ഒരു ശബ്ദം. ഞാൻ പറഞ്ഞു എനിക്ക് ഓർമ വരണില്ല. മോനെ നീ നന്നായിട്ടൊന്ന് ആലോചിച്ചു നോക്ക്. അവരു പറഞ്ഞു ‘ഇന്നച്ചാ.... ഞാൻ തന്നെയാടാ ആ കരിഞ്ഞ നക്ഷത്രം.’ ഒരു നിമിഷം ഞാനെന്റെ മങ്ങാടിക്കുന്നിലെ ആ പഴയ ക്രിസ്മസ് രാത്രിയെ കുറിച്ച് ഓർത്തു. കത്തിക്കരിഞ്ഞ് ആടിയുലഞ്ഞ് നിൽക്കുന്ന കരിഞ്ഞ നക്ഷത്രവും മുഖം പൊത്തി വിതുന്പി കരയുന്ന എൽസിച്ചേച്ചിയും മനസിൽ തെളിഞ്ഞു വന്നു.
എനിക്കു പിടിച്ചുനിൽക്കാനായില്ല. പിന്നെ ഞാൻ ഒന്നും മിണ്ടീല്ല. അവരും ഞാനും കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു. എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു ഞാൻ മുഖം പൊത്തി കരഞ്ഞു. കാരണം ഒരു കുറ്റബോധം എനിക്കുണ്ട്. ഒരമ്മയെപ്പോലെ അവർ എന്നെ തലോടി. തോളിൽ തട്ടി എന്നെ ആശ്വസിപ്പിച്ചു ‘ഇന്നച്ചാ അതൊക്കെ മറന്നുകള....കുട്ടിക്കാലത്ത് അങ്ങനെ പലതും ഉണ്ടായെന്നു വരും.’
എനിക്ക് മനസിലായി അവർക്കെല്ലാം മനസിലായെന്ന്. എന്റെ കുറ്റബോധം എന്നു പറയുന്നത് ആ കരിഞ്ഞ നക്ഷത്രം എന്ന പേര് ഇരിങ്ങാലക്കുട ടൗണിൽ കൊണ്ടുപോയി കൊടുത്തത് ഞാനാണ്. അപ്പോ എന്റെ മാനസിക വിഷമം ഇതാണ്. നാലഞ്ചു വർഷം മുന്പു വരെ എനിക്ക് എല്ലാ വർഷവും ക്രിസ്മസ് കാർഡ് അയച്ചിരുന്നു. മുന്പ് എനിക്കൊരു ക്രിസ്മസ് കാർഡ് അവരയച്ചു. ആ കാർഡ് ഒരു നക്ഷത്രത്തിന്റെയായിരുന്നു. ആ നക്ഷത്രത്തിൽ നിന്ന് തീനാളങ്ങൾ പൊങ്ങുന്നതു പോലെയുള്ള ഒരു ചായക്കൂട്ട് അതിൽ ഉണ്ടായിരുന്നു. ഈ അടുത്ത കാലത്ത് ഞാൻ അറിഞ്ഞു എൽസി എന്ന പേരുമാറി സിസ്റ്റർ ഗീഡോ ആയ അവർ മരിച്ചുവെന്ന്. കൂട്ടായിട്ടുള്ള പ്രവർത്തനം, കൂട്ടുകാരെ ഒരുമിച്ചു നിറുത്താനുള്ള കെട്ടുറപ്പ് അതൊക്കെ പഠിച്ചത് ഈ ക്രിസ്മസ് പുൽക്കൂട് കെട്ടുന്നതിൽനിന്നാണ്. എല്ലാവർക്കും ഹാപ്പി ക്രിസ്മസ് നേരുന്നു.
ഇന്നസെന്റ്
തയാറാക്കിയത്: ഷോബി പോൾ